1951-ൽ പ്രസിദ്ധീകരിച്ച, എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – എന്യൂമറേഷൻ മാനുവൽ (പരിശിഷ്ടം)
1951-ലെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ ഇന്ത്യൻ സെൻസസ്സ് എന്യൂമറേഷൻ മാനുവലിൻ്റെ അനുബന്ധ ഭാഗമാണിത്. സെൻസസ്സ് പ്രവർത്തനങ്ങളിൽ പരിശീലന ഏകീകരണം ഉറപ്പുവരുത്തുന്നതിനായി ചോദ്യം 1, 4, 9, 10, 11, 18 എന്നിവയെ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തതകളും വിശദീകരണങ്ങളുമാണ് ഇതിൽ നൽകിയിരിക്കുന്നത്. പ്രധാനമായും ഓരോ പൗരൻ്റെയും പേരിനൊപ്പം അവരുടെ പിതാവിൻ്റെയോ ഭർത്താവിൻ്റെയോ പേര് ചേർക്കുന്നതിനെക്കുറിച്ചും, ഗൃഹനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനെക്കുറിച്ചും, പ്രായം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1931-ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ എഴുതിയ മണിമാല – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1931 – മണിമാല – രണ്ടാം ഭാഗം – ചേലന്നാട്ട് അച്യുതമേനോൻ
പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ചേലനാട്ട് അച്യുതമേനോൻ രചിച്ച മനോഹരമായ ചെറുകഥാ സമാഹാരമാണ് ‘മണിമാല (രണ്ടാം ഭാഗം)’. ഈ പുസ്തകത്തിൽ ആകെ അഞ്ച് കഥകളാണ് ഉള്ളത്. മനുഷ്യബന്ധങ്ങളിലെ കൊതിയും ഭ്രമങ്ങളും പ്രമേയമാക്കുന്ന ‘ഇന്ദ്രജാലം’, വിധി മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്ന ‘വിധിയും കൊതിയും’, തെറ്റുകളും അതിനുള്ള കുറ്റബോധവും വരച്ചുകാട്ടുന്ന ‘പ്രായശ്ചിത്തം’, പെൻഷനായ ശേഷം തറവാട്ടിലെത്തുന്ന കുഞ്ഞുണ്ണിമേനോൻ്റെ അനുഭവങ്ങളിലൂടെ വികസിക്കുന്ന ‘കാട്ടുരാജാവ്’, കൂടാതെ കുടുംബത്തിലെ സ്വത്തുതർക്കങ്ങളും തറവാട്ടു കാര്യങ്ങളും പ്രമേയമാക്കിയ ‘മേനോൻ്റെ അവസാനക്കയ്യ്’ എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. പഴയകാല കേരളീയ സാമൂഹിക അന്തരീക്ഷവും തറവാട്ടു അനുഭവങ്ങളും ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുന്ന ഈ പുസ്തകം, ചെറുകഥാ സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏവർക്കും വായിച്ചു ആസ്വദിക്കാൻ പറ്റിയ നല്ലൊരു രചനയാണിത്.
1930-ൽ പ്രസിദ്ധീകരിച്ച, പി.ആർ. ദൊരസ്വാമി ശർമ്മ വിവർത്തനം തയ്യാറാക്കിയായ ദശകുമാരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ദശകുമാരചരിതം
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സംസ്കൃത കവിയായ ദണ്ഡി രചിച്ച ഗദ്യകാവ്യത്തെ അടിസ്ഥാനമാക്കി, സംസ്കൃത അധ്യാപകനായിരുന്ന പി.ആർ. ദൊരസ്വാമി ശർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘ദശകുമാരചരിതം’. മഗധ രാജാവായ രാജഹംസൻ മാളവ രാജാവായ മാനസാരനോട് യുദ്ധത്തിൽ പരാജയപ്പെട്ട് വിന്ധ്യവനത്തിൽ അഭയം പ്രാപിക്കുന്നതും, അവിടെ ജനിച്ച രാജവാഹനൻ എന്ന പുത്രനും മറ്റ് ഒമ്പത് കുമാരന്മാരും ഒന്നിച്ചു വളർന്ന് വിദ്യകൾ അഭ്യസിക്കുന്നതുമാണ് ഇതിലെ കഥാപശ്ചാത്തലം.
1932-ൽ പ്രസിദ്ധീകരിച്ച, എൻ. ഗോപാലപിള്ള എഴുതിയ ശ്രീബുദ്ധദേവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1932 – ശ്രീബുദ്ധദേവൻ – എൻ. ഗോപാലപിള്ള
ഏഷ്യയുടെ പ്രകാശം (Light of Asia) എന്നറിയപ്പെടുന്ന ശ്രീബുദ്ധന്റെ മഹത്തായ ജീവിതവും ദർശനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സിദ്ധാർത്ഥൻ എന്ന രാജകുമാരൻ എങ്ങനെയാണ് ബുദ്ധനായി മാറിയത് എന്ന വികാരനിർഭരമായ യാത്രയാണ് ഇതിൽ വിവരിക്കുന്നത്. കൊട്ടാരത്തിന് പുറത്തെ ലോകം കാണാനിറങ്ങിയ സിദ്ധാർത്ഥൻ വഴിയിൽ വെച്ച് കണ്ടുമുട്ടുന്ന നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ഒരു രോഗി, വൃദ്ധൻ, ശവം, പിന്നെ ശാന്തനായ ഒരു സന്യാസി. മനുഷ്യജീവിതം ദുഃഖപൂർണ്ണമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടാകുന്നത് ഇവിടെ വെച്ചാണ്. ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട്, അഹിംസയിലും കരുണയിലും ഊന്നിയ ബുദ്ധ ദർശനങ്ങൾ അദ്ദേഹം ലോകത്തിന് പകർന്നു നൽകുന്നു. അശാന്തി നിറഞ്ഞ ഇന്നത്തെ ലോകത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ലളിതമായ മലയാളത്തിൽ ബുദ്ധന്റെ ജീവിതത്തെയും ദർശനങ്ങളെയും സാധാരണക്കാരിലേക്ക് എത്തിക്കാൻ എൻ. ഗോപാലപിള്ളയുടെ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്.
1950-ൽ പ്രസിദ്ധീകരിച്ച, ഏ.കെ. ബാലകൃഷ്ണപിള്ള എഴുതിയ വിശപ്പ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1950 – വിശപ്പ് – ഏ.കെ. ബാലകൃഷ്ണപിള്ള
ഏ.കെ. ബാലകൃഷ്ണപിള്ള എഴുതിയ ‘വിശപ്പ്’ എന്ന ചെറുകഥാ സമാഹാരം മനുഷ്യജീവിതത്തിലെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും തുറന്നുകാട്ടുന്ന അഞ്ച് കഥകളുടെ സമാഹാരമാണ്. ആദ്യ കഥയായ ‘ഇരുളിലെ പെൺകൊടി’ യിൽ, അമ്മായിയുടെ വീട്ടിൽ കഠിനമായ പണിയും സഹിച്ചുകൊണ്ട് വിശപ്പടക്കാൻ പാടുപെടുന്ന രാധ എന്ന പതിന്നാലുകാരിയുടെ ദയനീയമായ അവസ്ഥയാണ് വിവരിക്കുന്നത്. ‘മീൻമുള്ള്’ എന്ന കഥയിൽ ജോലി നഷ്ടപ്പെട്ട് അല്പം ഭക്ഷണത്തിനും പുതിയൊരു തൊഴിലിനുമായി ഹോട്ടലുകൾ തോറും കയറിയിറങ്ങി നിരാശനാകുന്ന വാസു എന്ന പതിമൂന്നുകാരൻ്റെ കഥ കാണാം. പുസ്തകത്തിൻ്റെ നാമകരണത്തിന് ആസ്പദമായ ‘വിശപ്പ്’ എന്ന കഥയിലാകട്ടെ, തൊഴിലില്ലായ്മയും പട്ടിണിയും മൂലം അമ്മയുടെ മുന്നിൽ കണ്ണീരണിഞ്ഞു നൽക്കേണ്ടി വരുന്ന ഒരു യുവാവിൻ്റെ ആത്മസംഘർഷങ്ങളാണ് പ്രമേയം. നാലാമത്തെ കഥയായ ‘ദൈവത്തിൻ്റെ മക്കൾ’ കൊടും വെയിലിൽ വിശന്നുപൊരിഞ്ഞ് അല്പം കഞ്ഞിവെള്ളത്തിനായി ധനികരുടെ വാതിൽക്കൽ ചോദിച്ചെത്തുന്ന വൃദ്ധയുടെയും കുട്ടികളുടെയും കഥ പറയുമ്പോൾ, അഞ്ചാമത്തെ കഥയായ ‘മക്കൾ തെണ്ടരുത്’ തെരുവിൽ ചോരയൊലിപ്പിച്ചു കിടന്ന് കുടുംബത്തെ രക്ഷിക്കാനായി യാചിക്കേണ്ടി വരുന്ന ഒരു മുൻ മാന്യൻ്റെ ദാരുണമായ ജീവിതസാഹചര്യമാണ് വരച്ചുകാട്ടുന്നത്.
1953-ൽ പ്രസിദ്ധീകരിച്ച, കെ. സരസ്വതിഅമ്മ എഴുതിയ പൊന്നുംകുടം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1953 – പൊന്നുംകുടം
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മയാണ് ഇതിൻ്റെ ഗ്രന്ഥകർത്തി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു.
സാമൂഹിക യാഥാർത്ഥ്യങ്ങളും മാനസിക സംഘർഷങ്ങളും പ്രതിഫലിപ്പിക്കുന്ന മികച്ച കഥകളുടെ സംഗ്രഹമാണ് ഈ ഗ്രന്ഥത്തിലുള്ളത്. രമണി, വിവാഹവിദ്വേഷി, പൊന്നുംകുടം, ഒരേ ഒരു രാത്രി, മഴയ്ക്കു മുമ്പു്, സ്വപ്നമണ്ഡലം, പുസ്തകപ്രേമം, മധുവിധു ഈ ഏഴ് കഥകൾ അടങ്ങിയ പുസ്തകമാണിത്.
രമണി എന്ന കഥാഭാഗത്ത് ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കാവ്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥിനികളായ ശാന്തിയും സുഷമയും നടത്തുന്ന ചർച്ചയിലൂടെയാണ് കഥ വികസിക്കുന്നത്. വിവാഹവിദ്വേഷി, ജാനകിയും ഭർത്താവ് ശങ്കരമേനോനും അവരുടെ സുഹൃത്തായ ഭാസ്കരൻനായരും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ കഥയാണിത്. പൊന്നുംകുടം,നിർദ്ദനനായ കരിമൻ എന്ന മീൻപിടുത്തക്കാരനും വള്ളി എന്ന പെൺകുട്ടിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഇതിന്റെ ഇതിവൃത്തം. ഈ പേര് തന്നെയാണ് പുസ്തകത്തിന്റെ നാമമായും കൊടുത്തിരിക്കുന്നത്. ഒരേ ഒരു രാത്രി എന്നതിൽ മനുഷ്യബന്ധങ്ങളിലെ ക്ഷണികതയെയും വൈകാരിക വൈരുധ്യങ്ങളെയും ഒറ്റരാത്രിയിലെ സംഭവവികാസങ്ങളിലൂടെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന കഥ. മഴയ്ക്കു മുമ്പ് എന്ന ഭാഗത്തു വ്യക്തിബന്ധങ്ങളിലെ കാപട്യങ്ങളെയും സാമൂഹികാന്തരീക്ഷത്തിൽ വീർപ്പുമുട്ടുന്ന സ്ത്രീജീവിതത്തിന്റെ ആകുലതകളെയും വരച്ചുകാട്ടുന്ന കഥ. സ്വപ്നമണ്ഡലം എന്ന കഥയിൽ ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിൽ കഴിയുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും നിരാശയും പ്രമേയമാക്കുന്നു. പുസ്തകപ്രേമം, ഇതിൽ സാഹിത്യത്തോടും വായനയോടുമുള്ള അതിരറ്റ അനുരാഗവും അത് ഒരു വ്യക്തിയുടെ സാമൂഹിക-ജീവിത വീക്ഷണങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും ഹാസ്യാത്മകമായി ചർച്ച ചെയ്യുന്നു.
പ്രധാനമായും ഈ പുസ്തകത്തിൽ സ്ത്രീ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളും, പഴയകാല പുരുഷാധിപത്യ വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങളെയും വിവേചനങ്ങളെയും നിശിതമായി വിചാരണ ചെയ്യുന്നു. വഞ്ചന, ദാരിദ്ര്യം, സ്നേഹത്തിലെ കാപട്യം, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ലളിതവും ശക്തവുമായ ഭാഷയിൽ രേഖപ്പെടുത്തുന്നു.
തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1958-ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ കടയോ തലയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തമാശയുള്ള ഒമ്പതു നാടോടിക്കഥകളാണ് ഈ ചെറുപുസ്തകത്തിൽ ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും ചിന്തിക്കാനും തക്കവണ്ണമാണ് ലളിതമായ ഭാഷയിൽ ഈ കഥകൾ തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെ ചില നാടോടിക്കഥകളെ ആസ്പദമാക്കി ചില തത്വങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശമാണ് ഈ രചനക്കു പിന്നിലെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.
1953 – ൽ പ്രസിദ്ധീകരിച്ച, പന്തളം രാഘവപ്പണിക്കർ രചിച്ച റോഡ് ഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – റോഡ് ഗീത – പന്തളം രാഘവപ്പണിക്കർ
പന്തളം രാഘവപ്പണിക്കർ രചിച്ച ‘റോഡ്‌ഗീത’ എന്ന ബാലസാഹിത്യ പദ്യകൃതി, സമൂഹത്തിൽ അനുനിമിഷം വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ തടയുന്നതിനും ഗതാഗത സംസ്കാരം വളർത്തുന്നതിനുമായി കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി തയ്യാറാക്കിയ അതിപ്രധാനമായ ഒരു സുരക്ഷാ മാർഗ്ഗദർശിയാണ്. റോഡിലുണ്ടാകുന്ന തൊണ്ണൂറ് ശതമാനം അപകടങ്ങൾക്കും കാരണം മനുഷ്യരുടെ അജ്ഞത, അശ്രദ്ധ, അഹങ്കാരം എന്നീ മൂന്ന് പ്രധാന ദോഷങ്ങളാണെന്ന് തിരിച്ചറിയുന്ന കവി, അതിനുള്ള ലളിതമായ ആത്മരക്ഷോപായങ്ങളാണ് ഈ കവിതയിലൂടെ പങ്കുവെക്കുന്നത്. കാൽനടയാത്രക്കാർ എതിരെ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണത്തക്കവിധം റോഡിൻ്റെ വലതുവശം ചേർന്ന് നടക്കണമെന്നും, നടപ്പാത ഉള്ളയിടങ്ങളിൽ അത് മാത്രം ഉപയോഗിക്കണമെന്നും, റോഡ് മുറിച്ചുകടക്കുന്നതിന് മുൻപ് ‘നിൽക്കുക, നോക്കുക, ചിന്തിക്കുക’ എന്ന തത്വം പാലിക്കണമെന്നും കവിത ബോധ്യപ്പെടുത്തുന്നു. വാഹനങ്ങളുടെ പിന്നിൽ തൂങ്ങിപ്പിടിച്ചു ഓടുക, റോഡിൽ പന്തുകളിക്കുക, വഴിയരികിൽ കാഴ്ച കണ്ടുനിൽക്കുക, പാതയിൽ ചില്ലുകളും ആണിപ്പലകകളും കല്ലുകളും പഴത്തൊലികളും വലിച്ചെറിയുക തുടങ്ങിയ കുട്ടികളുടെ കുസൃതികൾ മാരകമായ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് കവി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, സൈക്കിൾ യാത്രികർ കൈവിട്ടുള്ള അഭ്യാസങ്ങളും ഡബിൾ റൈഡിംഗും അമിതവേഗതയും ഒഴിവാക്കണമെന്നും, കൃത്യമായ ബ്രേക്ക്, രാത്രികാലങ്ങളിലെ വെളിച്ചം, ബിംബകക്കല്ല് (റിഫ്ലക്ടർ), ശുഭ്രവസ്ത്രധാരണം എന്നിവ ഉറപ്പാക്കണമെന്നും കവിത നിർദ്ദേശിക്കുന്നു. അതിവേഗതയാണ് കാറുകളും മറ്റു മോട്ടോർ വാഹനങ്ങളും ഉണ്ടാക്കുന്ന വലിയ അപകടങ്ങൾക്ക് കാരണമെന്നും, വഴിയിൽ രോഗികളും വയോധികരും കുട്ടികളും കന്നുകാലികളുമുണ്ടാകാമെന്ന ബോധ്യത്തോടെ വേഗത നിയന്ത്രിക്കാനും ട്രാഫിക് പൊലീസിനോടും നിയമങ്ങളോടും പൂർണ്ണമായി സഹകരിക്കാനും ഡ്രൈവർമാരോട് ആഹ്വാനം ചെയ്തുകൊണ്ട്, സർവ്വജനങ്ങളുടെയും സുരക്ഷിതത്വത്തിനായുള്ള ഒരു വലിയ സന്ദേശമാണ് ഈ കൃതി നൽകുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
Through this post, we are releasing the digital scan of Colloquial Phrases and Short and Easy Dialogues in English and Malayalam written by Kalladi Thyen Ramunni and published in the year 1955.
1955 – Colloquial Phrases and Short and Easy Dialogues in English and Malayalam – For the use of beginners in both languages – Kalladi Thyen Ramunni
Colloquial Phrases and Short and Easy Dialogues in English and Malayalam provides a structured, side-by-side bilingual guide designed to help beginners master daily communication in both languages. The book is organized into 54 thematic chapters covering essential social interactions, such as meeting friends, exchanging greetings, discussing health, and sharing meals. It also delivers practical conversation models for functional real-world transactions, including shopping with merchants, buying railway tickets, consulting doctors, and speaking with officials. By presenting colloquial expressions paired directly with their translations, the text serves as a comprehensive primer for practical speech and vocabulary building.