1969 – സാഹിത്യവിചാരം

1969-ൽ പ്രസിദ്ധീകരിച്ച, എം.പി. പോൾ എഴുതിയ സാഹിത്യവിചാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സാഹിത്യവിമർശകനും ചിന്തകനുമായിരുന്ന എം. പി. പോളിൻ്റെ ശ്രദ്ധേയമായ ഉപന്യാസങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് ‘സാഹിത്യവിചാരം’. സംസ്കൃതജടിലമായ പദപ്രയോഗങ്ങൾ ഒഴിവാക്കി, തികച്ചും ആത്മാർത്ഥവും വ്യക്തിത്വമുള്ളതുമായ ഗദ്യശൈലിയാണ് പോൾ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പ്രശസ്ത നിരൂപകനായ ഗുപ്തൻ നായർ എഴുതിയ അവതാരികയിൽ “ഇങ്ങനെ നൂറു ശതമാനവും അനുകൂലിച്ചു കൊണ്ട് മറ്റൊരു വിമർശന ഗ്രന്ഥവും ഞാൻ വായിച്ചു തീർത്തിട്ടുള്ളതായി ഓർക്കുന്നില്ല” എന്ന് എഴുതിയിരിക്കുന്നു

മലയാള സാഹിത്യവിമർശന രംഗത്ത് ശാസ്ത്രീയവും യുക്തിസഹവുമായ കാഴ്ചപ്പാട് പുലർത്തിയ ഗ്രന്ഥമാണ് ‘സാഹിത്യവിചാരം’. ആസ്വാദനവും ബുദ്ധിപരമായ അപഗ്രഥനവും ഒരുപോലെ സമന്വയിക്കുന്ന ഈ ഉപന്യാസങ്ങൾ ഭാഷാപഠിതാക്കൾക്കും സാഹിത്യപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സാഹിത്യവിചാരം
    • പ്രസിദ്ധീകരണ വർഷം: 1969
    • താളുകളുടെ എണ്ണം: 154
    • അച്ചടി: India Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – ഭാരതരമണി – ബാബു ദ്വിജേന്ദ്രലാൽ റായി

1944 – ൽ പ്രസിദ്ധീകരിച്ച, ബാബു ദ്വിജേന്ദ്രലാൽ റായി രചിച്ച് സി. ഗോവിന്ദക്കുറുപ്പ് പരിഭാഷപ്പെടുത്തിയ ഭാരതരമണിഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1944 - ഭാരതരമണി - ബാബു ദ്വിജേന്ദ്രലാൽ റായി
1944 – ഭാരതരമണി – ബാബു ദ്വിജേന്ദ്രലാൽ റായി

ബംഗാളി സാഹിത്യകാരനും നാടകകൃത്തുമായ ദ്വിജേന്ദ്രലാൽ റായിയുടെ കൃതിയുടെ മലയാള പരിഭാഷയായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഭാരതരമണി. പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് മഹാകവി വള്ളത്തോളിൻ്റെ നാലാമത്തെ പുത്രനായ സി. ഗോവിന്ദക്കുറുപ്പാണ്. ചരിത്രബോധം, സ്ത്രീത്വം, സാമൂഹിക മൂല്യങ്ങൾ, അനാചാരങ്ങൾക്കെതിരെയുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ നാടകത്തിൻ്റെ പ്രമേയത്തിൽ പ്രതിഫലിക്കുന്നു. വ്യക്തിജീവിതത്തിലെ വികാരങ്ങളും രാജ്യത്തോടുള്ള കടമയും തമ്മിലുള്ള സംഘർഷമാണ് കഥയുടെ പ്രധാന സവിശേഷത. സ്ത്രീയെ വെറും കുടുംബകേന്ദ്രിതമായ കഥാപാത്രമായി കാണാതെ, ധീരതയും തീരുമാനശേഷിയും ദേശബോധവും ഉള്ള വ്യക്തിത്വമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ ശ്രദ്ധേയമായ വശം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതരമണി
  • രചന: Babu Dwijendralal Rayi
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 164
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1939 – സഭാപ്രവേശം – പറയൻ തുള്ളൽ

1939 ൽ പ്രസിദ്ധീകരിച്ച, കെ.എസ്സ്.എൻ. ഉണ്ണി എഴുതിയ ടിപ്പണത്തോടു കൂടിയ സഭാപ്രവേശം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1939 - സഭാപ്രവേശം - പറയൻ തുള്ളൽ
1939 – സഭാപ്രവേശം – പറയൻ തുള്ളൽ

ഇന്ദ്രപ്രസ്ഥത്തിൽ വിചിത്രമായ ഒരു സഭാഗൃഹമുണ്ടായിരുന്നു. രാജസൂയയാഗത്തിന് ശേഷം അതിൽ ഒരു പ്രധാന ഭാഗക്കാരനായിരുന്ന ദുര്യോധനൻ കുറെദിവസംകൂടി ഇന്ദ്രപ്രസ്ഥത്തിൽതന്നെ താമസിക്കുകണ്ടായി. അകാലത്തൊരിക്കൽ ദുര്യോധനൻ സഭാഗൃ ഹം കാണുന്നതിനായി അതിന്നുള്ളിൽ കടന്നു ശില്പചാ തുരികൾ നോക്കി നടന്നു. കാഴ്ചക്കാരിൽ സ്ഥലജലഭ്രാന്തിയുണ്ടാക്കിത്തീർക്കുക എന്നുള്ളതായിരുന്നു ആ ഗൃഹത്തിൻ്റെ പ്രധാന ഗുണം. തന്മൂലം ദുര്യോധനൻ സ്ഥലത്തിൽ ജലമുണ്ടെന്നു ഭ്രമിച്ചു വസ്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടു നടക്കുകയും ജലമുള്ള സ്ഥലഭ്രമം മൂലം ചാടി കഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനൻ തുടങ്ങിയുള്ളവർ കൈകൊട്ടി ചിരിച്ചതിനാൽ കോപവും സങ്കടവും ലജ്ജയും നിമിത്തം മനം നൊന്തിരുന്ന ദുര്യോധനൻ ഉടനെ ഹസ്തിനപുരത്തേക്കു തിരിച്ചു പോയി. ഇതാണ് ഈ കഥയുടെ ബീജം. മഹാഭാരതത്തിലെ ഈ കഥ അല്പമായ വ്യത്യാസത്തോടുകൂടിയാണ് മൂലകൃതിയുടെ കർത്താവായ കുഞ്ചൻ നമ്പ്യാർ തൻ്റെ കവിതയ്ക്ക് വിഷയമാക്കിയിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഭാപ്രവേശം – പറയൻ തുള്ളൽ
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – ജീവൻ, വെളിച്ചം, വെടിപ്പ്

1913 – ൽ പ്രസിദ്ധീകരിച്ച, ജീവൻ, വെളിച്ചം, വെടിപ്പ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1913 - ജീവൻ, വെളിച്ചം, വെടിപ്പ്
1913 – ജീവൻ, വെളിച്ചം, വെടിപ്പ്

1913-ൽ അച്ചടിച്ച ‘ജീവൻ, വെളിച്ചം, വെടിപ്പ്’ എന്ന ബോധവൽക്കരണ ഗ്രന്ഥം വ്യക്തിശുചിത്വത്തിൻ്റെയും പൊതുജനാരോഗ്യത്തിൻ്റെയും അത്യന്താപേക്ഷിത പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു വഴികാട്ടിയാണ്. അന്ധവിശ്വാസങ്ങളും വിധിചിന്തയും കാരണം പകർച്ചവ്യാധികളെ ഭയന്നു ജീവിച്ചിരുന്ന ഒരു സമൂഹത്തിന് ശാസ്ത്രീയമായ ആരോഗ്യപരിപാലന മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. രോഗപ്രതിരോധത്തിന് അത്യാവശ്യമായ ശുദ്ധജലം, ശുദ്ധവായു, പോഷകാഹാരം, ശരീരവ്യായാമം, വസ്ത്രശുചിത്വം എന്നിവയെക്കുറിച്ചും, വീടുകളിലും നഗരങ്ങളിലും പാലിക്കേണ്ട ശുചിത്വക്രമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. അക്കാലത്ത് ജനങ്ങളെ മുടിച്ച ഭീകരരോഗങ്ങളായ മലമ്പനി, കോളറ, വസൂരി, പ്ലേഗ് എന്നിവ പടരുന്ന വഴികളും, കൊതുകുകളെയും എലികളെയും നശിപ്പിക്കുന്നതിലൂടെയും വാക്സിനേഷനിലൂടെയും അവയെ എങ്ങനെ തടയാം എന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം വ്യക്തമാക്കുന്നു.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ജീവൻ, വെളിച്ചം, വെടിപ്പ്
    • പ്രസിദ്ധീകരണ വർഷം: 1913
    • താളുകളുടെ എണ്ണം: 122
    • അച്ചടി: The Superintendent, Government Press, Madras
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – ത്രിപുരദഹനം – പറയൻ തുള്ളൽ

1935 ൽ പ്രസിദ്ധീകരിച്ച, കെ. ശങ്കരപ്പിള്ള എഴുതിയ വ്യാഖ്യാനത്തോടും നിരൂപണത്തോടും കൂടിയ ത്രിപുരദഹനം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - ത്രിപുരദഹനം - പറയൻ തുള്ളൽ
1935 – ത്രിപുരദഹനം – പറയൻ തുള്ളൽ

ത്രിപുരദഹനം പുരാണകഥയെ ആസ്പദമാക്കിയുള്ള ഒരു പറയൻ തുള്ളൽ കൃതിയാണ്. ത്രിപുരാസുരന്മാരുടെ അഹങ്കാരവും അധർമ്മവും മൂലം ദേവന്മാരും ലോകവും ദുരിതത്തിലാകുന്നതാണ് കഥയുടെ പശ്ചാത്തലം. അസുരന്മാരുടെ ഉപദ്രവം അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ അഭയം പ്രാപിക്കുന്നു. തുടർന്ന് ശിവൻ ത്രിപുരങ്ങളെ നശിപ്പിക്കുന്നതും അധർമ്മത്തിനുമേൽ ധർമ്മം വിജയം നേടുന്നതുമാണ് കൃതിയുടെ പ്രധാന പ്രമേയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ത്രിപുരദഹനം – പറയൻ തുള്ളൽ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Keralakesari Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

1960 – 61 ൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 8 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1960 - സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായിരുന്നു സരസൻ. സരസനോളം ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു രാഷ്ട്രീയ വിനോദ മാസിക മലയാളത്തിൻ അക്കാലത്തോ പില്‍ക്കാലത്തോ ഉണ്ടായിരുന്നില്ല.സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1945-ൽ, സ്വതന്ത്ര്യത്തിനുമുമ്പുള്ള തിരുവതാകൂറിൽ, ആണ് സരസൻ എന്ന രാഷ്ട്രീയ വിനോദ മാസിക ആരംഭിക്കുന്നത്. ആർ. മാധവൻ പിള്ളയായിരുന്നു ഇതിന്റെ എഡിറ്ററും പ്രിന്ററും പബ്ലീഷറും. മൂന്നു പതിറ്റാണ്ട് കാലം സരസൻ, കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി. മുൻഷി പരമുപിള്ള, പി.കെ. രാമൻ പിള്ള എന്ന വാണക്കുറ്റി, അഡ്വ. എം.എൻ ഗോവിന്ദൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, പന്തളം കെ.പി., പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, തകഴി, കാരൂർ, പുത്തേഴത്തു രാമമേനാൻ, വേളൂർ കൃഷ്ണൻകുട്ടി തുടങ്ങിയ പഴയകാല എഴുത്തുകാർ മുതൽ മലയാറ്റൂർ രാമകൃഷ്ണൻ വരെയുള്ളവർ ഇതിൽ എഴുതിയിരുന്നു. അനേകം കാർട്ടൂണിസ്റ്റുകളും ‘സരസ’നോട് സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും എല്ലാം ഇതിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. മലയാറ്റൂരും ഇതിൽ വരച്ചിരുന്നു. നാല്പതിനായിരം കോപ്പി വരെ ഉയർന്ന സർക്കുലേഷനിൽ സരസൻ മികച്ച വിനോദ മാസികയായി വളർന്നു. 1975-ൽ നല്ല ശോഭയോടെ നിൽക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടത്. ‘ശങ്കർസ് വീക്കിലി’ പോലും അക്കാലത്ത് നിർത്തിയപ്പോൾ ‘സരസനും’ ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് ‘സരസന്’ സാദ്ധ്യമായിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1960
    • അച്ചടി: Sarasan Press, Changanacherry
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ

1960 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യവും സംസ്‌കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - സാഹിത്യവും സംസ്‌കാരവും - പി. ശങ്കരൻ നമ്പ്യാർ
1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ

പി. ശങ്കരൻ നമ്പ്യാർ രചിച്ച ഉപന്യാസസമാഹാരമാണിത്. ഭാരതീയ-കേരളീയ സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ച് പ്രതിപാദിക്കുന്നതുമായ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. പാശ്ചാത്യരിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങി ശാന്തമായി ജീവിക്കുന്ന ഭാരതീയരുടെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലവും ഹൈന്ദവ മതത്തിൻ്റെ പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു. സാഹിത്യവും ജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള ബന്ധം, സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങൾ എന്നിവയും ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ, വിക്രമോർവ്വശീയം, ശാകുന്തളം, മാളവികാഗ്നിമിത്രം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി, ബഹുഭാര്യാത്വത്തെ അനുകൂലിക്കാതെയുള്ള കാളിദാസൻ്റെ ദാമ്പത്യാദർശങ്ങളെയും ഏകപത്നീവ്രതത്തോടുള്ള അനുഭാവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യവും സംസ്‌കാരവും
  • രചന: പി. ശങ്കരൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം

1965 – ൽ പ്രസിദ്ധീകരിച്ച, ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ ‘ഭാരതത്തിലെ മഹാന്മാർ’ എന്ന ഈ പുസ്തക പരമ്പര. ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കിയ ഈ ഗ്രന്ഥം, ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒന്നാണ്. വിവിധ ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്രത്തിനും അടിത്തറയിട്ട പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങളിലാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി:  ജനതാ പ്രസ്സ്, മദ്രാസ്
  • താളുകളുടെ എണ്ണം: 206
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1932 – നിവാതകവചകാലകേയവധം

1932-ൽ പ്രസിദ്ധീകരിച്ച,  പി. കൃഷ്ണൻ നായർ വ്യഖ്യാനം നിർവ്വഹിച്ച നിവാതകവചകാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1932 - നിവാതകവചകാലകേയവധം
1932 – നിവാതകവചകാലകേയവധം

പി.കൃഷ്ണൻ നായർ സവ്യാഖ്യാനം എഴുതിയ ഈ ഗ്രന്ഥം മഹാഭാരതത്തിലെ അർജുനൻ്റെ വീരകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥാ കൃതിയാണ്. നിവാതകവചകാലകേയവധം മഹാഭാരതത്തിലെ വനപർവവുമായി ബന്ധപ്പെട്ട അർജുനൻ്റെ ദിവ്യയാത്രയും അസുരന്മാരുമായുള്ള യുദ്ധവും പ്രമേയമാക്കിയ ആട്ടക്കഥയാണ്. കഥകളിയുടെ വേദിയിൽ അവതരിപ്പിക്കാവുന്ന രീതിയിൽ വീരരസത്തിനും യുദ്ധരംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
അർജുനൻ പാണ്ഡവരുടെ വനവാസകാലത്ത് കഠിനമായ തപസ്സും ആയുധവിദ്യാഭ്യാസവും നടത്തി ദിവ്യാസ്ത്രങ്ങൾ നേടുന്നു. ഇന്ദ്രൻ്റെ അനുഗ്രഹത്താൽ സ്വർഗ്ഗലോകത്ത് എത്തുന്ന അർജുനന് വിവിധ ദിവ്യാസ്ത്രങ്ങളും യുദ്ധവിദ്യകളും ലഭിക്കുന്നു. അക്കാലത്ത് നിവാതകവചർ എന്ന അതിശക്തരായ അസുരന്മാർ ദേവന്മാർക്ക് വലിയ ഭീഷണിയായിരുന്നു. അവരുടെ ശരീരത്തെ സംരക്ഷിക്കുന്ന ശക്തമായ കവചം കാരണം സാധാരണ ആയുധങ്ങൾ കൊണ്ട് അവരെ പരാജയപ്പെടുത്തുക വളരെ പ്രയാസമായിരുന്നു. ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം അർജുനൻ അവരോടു യുദ്ധം ചെയ്യുന്നു. തുടർന്ന് കാലകേയന്മാരുമായും അർജുനന് ഏറ്റുമുട്ടേണ്ടിവരുന്നു. അനേകം അസുരന്മാർ ഒന്നിച്ചെത്തി അർജുനനെ ആക്രമിക്കുന്ന ശക്തമായ യുദ്ധരംഗങ്ങളാണ് കഥയിലെ പ്രധാന ഭാഗം. അർജുനൻ തൻ്റെ ഗാണ്ഡീവവും ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച് ശത്രുസൈന്യത്തെ നേരിടുന്നു.ഒടുവിൽ അർജുനൻ്റെ അസാമാന്യമായ വീര്യം, ആയുധപാടവം, ഏകാഗ്രത, ദൈവികശക്തി എന്നിവയുടെ മുന്നിൽ നിവാതകവചന്മാരും കാലകേയന്മാരും പരാജയപ്പെടുന്നു. അവരുടെ വധത്തോടെ ദേവന്മാർക്ക് ഉണ്ടായിരുന്ന വലിയ ഭീഷണി അവസാനിക്കുന്നു.ഇതാണ് പുസ്തകത്തിലെ പ്രധാന പ്രമേയം.

രവിശങ്കർ നായർ തിരുവനന്തപുരം ശേഖരത്തിൽ നിന്നും ലഭിച്ച 1876 ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള തുള്ളൽ കഥ 2023 നവംബർ 8 നു റിലീസ് ചെയ്തിരുന്നു.( https://gpura.org/blog/1876-nivathakavacha-kalakeyavadham-thullalkadha/)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിവാതകവചകാലകേയവധം
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം:   208
  • അച്ചടി: Sri Ramakrishnodayam Press, Olavakkod
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1952 – സ്മരണാഞ്ജലി – ചേലന്നാട്ട് അച്യുതമേനോൻ

1952-ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച സ്മരണാഞ്ജലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 – സ്മരണാഞ്ജലി – ചേലന്നാട്ട് അച്യുതമേനോൻ

മലയാള സാഹിത്യ ചരിത്രത്തിൽ വ്യക്തിചിത്രങ്ങൾക്കും ഓർമ്മക്കുറിപ്പുകൾക്കും എന്നും പ്രത്യേക സ്ഥാനമുണ്ട്. ഡോ. ചേലന്നാട്ട് അച്യുതമേനോൻ്റെ ‘സ്മരണാഞ്ജലി’ എന്ന ഗ്രന്ഥം അത്തരത്തിൽ അമൂല്യമായ ഒരു ഓർമ്മച്ചെപ്പാണ്. തൻ്റെ ജീവിതയാത്രയിൽ സ്വാധീനം ചെലുത്തിയ സാഹിത്യ-സാംസ്കാരിക നായകന്മാരെ തികഞ്ഞ ആദരവോടെയും സ്നേഹത്തോടെയും രേഖപ്പെടുത്തുകയാണ് രചയിതാവ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, മഹാകവി ഉള്ളൂർ, മഹാകവി കുമാരനാശാൻ, അപ്പൻ തമ്പുരാൻ, ആറ്റൂർ കൃഷ്ണപിഷാരടി, എം.ആർ. കെ.സി., കേരളപത്രികയുടെ പത്രാധിപരായ വലിയ കുഞ്ഞിരാമമേനോൻ, ഏ.ആർ. രാജരാജവർമ്മ (ഏ.ആർ. തിരുമേനി), പള്ളത്തു രാമൻ തുടങ്ങിയ അതുല്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മഹത്തുക്കളുടെ കൃത്യനിഷ്ഠയും സവിശേഷമായ വ്യക്തിത്വഗുണങ്ങളും കൂടിച്ചേരലുകളും അദ്ദേഹം മനോഹരമായി വിവരിക്കുന്നു. ഇതോടൊപ്പം, ‘എന്നെ ഏറ്റവും ആകർഷിച്ച ഗ്രന്ഥം’ എന്ന ഭാഗത്തിലൂടെ സ്വന്തം വായനാനുഭവങ്ങളെയും പുസ്തകങ്ങൾ തൻ്റെ ചിന്തകളിൽ ഉണ്ടാക്കിയ സ്വാധീനങ്ങളെയും കുറിച്ചുള്ള നിരീക്ഷണങ്ങളും ഗ്രന്ഥകർത്താവ് പങ്കുവെക്കുന്നുണ്ട്. പഴയകാല സാഹിത്യ അന്തരീക്ഷത്തെയും മഹാന്മാരായ വ്യക്തികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം ഒരു മികച്ച അനുഭവമായിരിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്മരണാഞ്ജലി 
  • രചന: ചേലന്നാട്ട് അച്യുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: കെ.ആർ. ബ്രദേർസ് അച്ചുക്കൂടം, കോഴിക്കോട്
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി