1926 – തിരുക്കുറൾ

1926-ൽ പ്രസിദ്ധീകരിച്ച, തിരുക്കുറൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ധർമ്മശാസ്ത്ര ഗ്രന്ഥമായ ‘തിരുക്കുറൾ’ തമിഴ് സാഹിത്യത്തിലെ തന്നെ അനശ്വര കാവ്യമായി കരുതപ്പെടുന്നു. തിരുവള്ളുവർ രചിച്ച ഈ കൃതിക്ക്, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള മലയാളത്തിൽ തയ്യാറാക്കിയ ‘രണോദ്ധാരകം’ എന്ന വ്യാഖ്യാനമാണിത്.

തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ”കടുകൈത്തുളത്തേഴ് കടലൈപ്പുകട്ടി ക്കുറുകത്തറിത്തകുറൾ” (കടുകു തുളച്ച് ഏഴു കടലും കുറുക്കി സംഗ്രഹിച്ച് അകത്തടച്ചതാണു കുറൾ) എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അർത്ഥബഹുലമല്ലാത്ത ഒരു ഈരടി പോലും ഈ ഗ്രന്ഥത്തിൽ കാണാവുന്നതല്ല. തിരുക്കുറളിനെ ധർമ്മപദ്ധതി, അർത്ഥപദ്ധതി, കാമപദ്ധതി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ആകെ 133 അധികാരങ്ങളും (അധ്യായങ്ങൾ) ഓരോ അധികാരത്തിലും 10 ‘ഈരടികൾ’ (കുറളുകൾ) വീതം ആകെ 1330 ഈരടികളും ഈ മഹാഗ്രന്ഥത്തിലുണ്ട്.

ഈ പുസ്തകത്തിൽ മൂലകൃതിയിലെ തമിഴ് ഈരടികൾ മലയാള ലിപിയിൽ കൊടുക്കുകയും, അതിനു താഴെ ലളിതമായ വ്യാഖ്യാനവും സാരാംശവും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തിരുക്കുറളിന് മുപ്പാനൂൽ, ഉത്തരവേദം, ദൈവനൂൽ, തിരുവള്ളുവർ, പൊയ്യാമൊഴി, തമിഴ് മറൈ, പൊതുമറൈ എന്നിങ്ങനെ എട്ടോളം മറ്റു പേരുകൾ കൂടിയുണ്ടെന്ന് ഇതിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തിരുക്കുറൾ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 272
  • അച്ചടി: V.V. Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – പ്രബോധചന്ദ്രോദയം

1930 – ൽ പ്രസിദ്ധീകരിച്ച, പ്രബോധചന്ദ്രോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇപ്പോൾ ബുന്ദേൽ ഖണ്ഡ് എന്നറിയപ്പെടുന്ന പഴയ ജൈജാകമുക്തിയെന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാന് കൃഷ്ണമിശ്രൻ. അദ്ദേഹം കലകളുടെയും കാവ്യങ്ങളുടെയും പ്രോത്സാഹകനായിരുന്ന കീർത്തിവർമ്മൻ്റെ സദസ്യനായിരുന്നു. കീർത്തിവർമ്മരാജാവിൻ്റെ സേനാനായകൻ്റെ നിർദ്ദേശപ്രകാരം രചിച്ച നാടകമാണ് പ്രബോധചന്ദ്രോദയം എന്ന് വിശ്വസിക്കുന്നു

പ്രബോധചന്ദ്രോയത്തിന് വിശേഷമായ ബോധ നിലാവിൻ്റെ ഉദയമെന്നാണർത്ഥം. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. വിവേകം, മതി(ബുദ്ധി), പ്രബോധം, ശ്രദ്ധ, ശാന്തി, കരുണ, മൈത്രി, വിഷ്ണുഭക്തി, ക്രോധം, രതി, അഹങ്കാരം, ഹിംസ ഇങ്ങനെ മനുഷ്യരുടെ മാനസികഭാവങ്ങളെയും അവസ്ഥകളെയും കഥാപാത്രങ്ങളാക്കിയാണ് കൃഷ്ണമിശ്രൻ നാടകം രചിച്ചിരിക്കുന്നത്. ഫദിഗംബരൻ, ഭിക്ഷു, ക്ഷപണകൻ തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിലുണ്ട്

വിവേകരാജാവും മഹാമോഹരാജാവും തമ്മിൽ യുദ്ധം ഉണ്ടാവുന്നു. അവർക്ക് സൈന്യമായി ഇരുവശത്തും ശാന്തി-സമാധാന-ദയ-അനുകമ്പ-ശ്രദ്ധ തുടങ്ങിയവരും കാമ-ക്രോധ-ലോഭങ്ങളും ഇരുവശത്തുമായി ചേരുന്നു. മഹാവിഷ്ണുവിൻ്റെ സഹായത്തോടെ വിവേകരാജാവ് മഹാമോഹത്തെ പരാജയപ്പെടുത്തുകയും ഉപനിഷദ് ദേവിയുമായി ഒന്നിച്ച് പ്രബോധ എന്ന കുട്ടി ജനിക്കുകയും ചെയ്യുന്നതാണ് കഥ. ശാന്തരസപ്രധാനമാണ് നാടകം.

കുമാരനാശാൻ്റെ ആദ്യകാല കൃതികളിലൊന്നാണ് പ്രബോധചന്ദ്രോദയത്തിൻ്റെ പരിഭാഷ. അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം 1930-ലാണ് ഈ കൃതി പ്രസാധനം ചെയ്യുന്നത്. മുഖവുര എഴുതിയത് അദ്ദേഹത്തിൻ്റെ പത്നിയായ കെ. ഭാനുമതിയമ്മയാണ്. നന്ത്യാരുവീട്ടിൽ കെ. പരമേശ്വരൻ പിള്ള അവതാരിക എഴുതിയിരിക്കുന്നു

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രബോധചന്ദ്രോദയം
    • വിവ: N. Kumaran Asan
    • പ്രസിദ്ധീകരണ വർഷം: 1930
    • അച്ചടി: V. V. Press, Kollam
    • താളുകളുടെ എണ്ണം: 194
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

പാചകചിന്താമണി – രണ്ടാം ഭാഗം

പാചകചിന്താമണി – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മാംസഭക്ഷണത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും വിവിധ തരത്തിലുള്ള മാംസങ്ങൾ പാകം ചെയ്യേണ്ട രീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. പണ്ടുകാലത്ത് ജാതിവ്യത്യാസമന്യേ എല്ലാവരും മാംസഭക്ഷണം കഴിച്ചിരുന്നുവെന്നും ഋഷിവര്യന്മാർ വൈദിക കർമ്മങ്ങളിലും യാഗങ്ങളിലും മാംസം ഉപയോഗിച്ചിരുന്നുവെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ശരീരപുഷ്ടിക്ക് മാംസത്തിനോളം പോന്ന മറ്റൊന്നുമില്ലെന്ന് അഷ്ടാംഗഹൃദയത്തെ ഉദ്ധരിച്ച് ഇതിൽ വ്യക്തമാക്കുന്നുണ്ട്. മാംസപാകങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു – ആഫ്ഗാൻ പാകം (ഇതിൽ നിന്നാണ് മോഗളായ അല്ലെങ്കിൽ യൂനാനി പാകം ഉണ്ടായത്), ഹിന്ദു പാകം (മഹാരാഷ്ട്ര, തമിഴ് പാകങ്ങൾ ഇതിൽ പെടുന്നു), ഹൗണി പാകം (യൂറോപ്യൻ രീതി). മലയാളികൾക്ക് പണ്ട് മാംസപാകത്തിൽ വലിയ കൗശലങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഈ പുസ്തകം വഴി ആ അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലേഖകൻ ഒന്നാം അധ്യായത്തിൽ പറയുന്നു. വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരുചികൾ, കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകളുടെ ഗുണങ്ങൾ , മീൻമുട്ട (പനിഞ്ഞിൽ) , കക്ക, ചിപ്പി, മുരിങ്ങ, ഞണ്ട് തുടങ്ങിയ ജലചരങ്ങളുടെ മാംസഗുണങ്ങളും അവ ഔഷധമായി ഉപയോഗിക്കേണ്ട രീതികളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാംസഭക്ഷണത്തെ കേവലം ഒരു ആഹാരമായി മാത്രമല്ല, രോഗശമനത്തിനും ശരീരപുഷ്ടിക്കുമുള്ള ഒരു ഔഷധമായിക്കണ്ട് അതിനെ ശാസ്ത്രീയമായി പാകം ചെയ്യേണ്ട രീതികളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്

ഈ പുസ്തകത്തിൻ്റെ ആദ്യത്തെ കുറച്ച് പേജുകൾ നഷ്ടപ്പെട്ട നിലയിലാണ്. അതിനാൽത്തന്നെ പുസ്തകം എഴുതിയതാരെന്നോ അച്ചടി, പ്രസിദ്ധീകരിച്ചത് ആരെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാചകചിന്താമണി – രണ്ടാം ഭാഗം
  • താളുകളുടെ എണ്ണം: 100
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1916 – നീതിബോധകഥകൾ

1916-ൽ പ്രസിദ്ധീകരിച്ച, തേലപ്പുറത്തു നാരായണനമ്പി വിവർത്തനം ചെയ്ത നീതിബോധകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാലി ഭാഷയിലുള്ള പ്രസിദ്ധമായ ‘ജാതകകഥകൾ’ ആണ് ഈ പുസ്തകത്തിന് ആധാരം. ജാതകകഥകളിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഭാഷകൻ ഇതിന് “നീതിബോധകഥകൾ” എന്ന പേര് നൽകിയിരിക്കുന്നത്. ഇതിനെ “ബുദ്ധാവതാരങ്ങൾ” എന്ന് വിളിക്കുന്നതിലും തെറ്റില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നീതിയും ധർമ്മവും എപ്രകാരമാണ് മനുഷ്യജീവിതത്തിൽ പകർത്തേണ്ടത് എന്ന് ലളിതമായി വെളിപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ. പഞ്ചതന്ത്രം കഥകളേക്കാൾ ഏറെ പുരാതനമാണ് ജാതകകഥകൾ എന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ സമർത്ഥിക്കുന്നു.

മഹാമഹിമശ്രീ രാജാ കേ. സി. മാനവേദൻ തമ്പുരാൻ്റെ ഉപദേശവും സഹായവുമാണ് പരിഭാഷകനെ പാലി ഭാഷ പഠിക്കാനും ഈ തർജ്ജമ നിർവ്വഹിക്കാനും പ്രേരിപ്പിച്ചത്. കൂടാതെ പ്രശസ്ത പണ്ഡിതനായിരുന്ന ടി. സി. പരമേശ്വരൻ മൂസ്സത് ഈ കൃതി പ്രസിദ്ധീകരിക്കാൻ ആവശ്യമായ ഒത്താശകൾ ചെയ്തുനൽകുകയും ചെയ്തു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീതിബോധകഥകൾ
  • തർജ്ജമ: തേലപ്പുറത്തു നാരായണനമ്പി
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 140
  • അച്ചടി:  Bharathavilasam Achukootam, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1920 – മഹാഭാരതകഥ ഒരു നിരൂപണം

1920-ൽ പ്രസിദ്ധീകരിച്ച,  കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ മഹാഭാരതകഥ ഒരു നിരൂപണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

 1920 - മഹാഭാരതകഥ ഒരു നിരൂപണം
1920 – മഹാഭാരതകഥ ഒരു നിരൂപണം

മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അവരുടെ വ്യക്തി സ്വഭാവത്തെയും നിരൂപണ രൂപേന കൈകാര്യം ചെയ്യുന്ന ഒരു കൃതിയാണ് ഈ പുസ്തകം.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാഭാരതകഥ ഒരു നിരൂപണം
  • രചന: Kunnathu Janardana Menon
  • പ്രസിദ്ധീകരണ വർഷം: 1920
  • താളുകളുടെ എണ്ണം: 84
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

1911 – ൽ പ്രസിദ്ധീകരിച്ച, കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച തുള്ളൽകഥകൾ രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 - തുള്ളൽകഥകൾ രണ്ടാം ഭാഗം - കുഞ്ചൻ നമ്പ്യാർ
1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

ഭാഷാകവികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്ന കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഇരുപത്തിയാറ് തുള്ളൽകഥകൾ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ നമ്പ്യാരുടെ രചനകൾ ആദ്യകാലത്ത് അച്ചടി രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും മലയാളത്തിലെ പുരാതന കാവ്യങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടന്നിരുന്നു. 1911 കാലഘട്ടത്തിൽ ഇറങ്ങിയ ഇത്തരം പതിപ്പുകൾ ഓലമേയപ്പെട്ട കൈയെഴുത്തുപ്രതികളിൽ നിന്ന് അച്ചടി മാധ്യമത്തിലേക്കുള്ള തുള്ളൽ കലയുടെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.​ കുഞ്ചൻനമ്പ്യാരുടെ  അറുപതിലധികം വരുന്ന തുള്ളൽ കൃതികളെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ സഭാപ്രവേശനവും അനുബന്ധ സംഭവങ്ങളുമാണ്​ സഭാപ്രവേശം തുള്ളൽ കഥയിലൂടെ പറയുന്നത്.​കിരാതം കഥയിലാകട്ടെ അർജുനൻ പാശുപതാസ്ത്രത്തിനായി തപസ്സുചെയ്യുന്നതും ശിവൻ കിരാത വേഷത്തിൽ വരുന്നതും ആവിഷ്ക്കരിചിരിക്കുന്നു.​ രുഗ്മിണീസ്വയംവരത്തിലൂടെ ഭാഗവതത്തിലെ ശ്രീകൃഷ്ണ-രുഗ്മിണി വിവാഹ കഥയും, ​പ്രദ്യുമ്നവിജയം കഥയിൽ കാമദേവൻ്റെ പുനർജന്മവും ശംബരാസുര വധവും പരിചയപ്പെടുത്തുന്നു. ദേവന്മാരെയും പുരാണ കഥാപാത്രങ്ങളെയും സാധാരണ മനുഷ്യരായി ചിത്രീകരിച്ച് പരിഹസിക്കുന്നു. കേരളീയ ദുരാചാരങ്ങളെയും വരേണ്യവർഗത്തെയും നർമ്മത്തിലൂടെ വിമർശിക്കുകയും ചൈയ്യുന്നു. ആട്ടക്കഥകൾക്കൊപ്പം ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ എന്നീ വിഭാഗത്തിൽപ്പെടുന്ന തുള്ളലുകളും ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുള്ളൽകഥകൾ രണ്ടാം ഭാഗം
  • രചയിതാവ്: കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1911
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – കഥാമകരന്ദം

1933-ൽ പ്രസിദ്ധീകരിച്ച, മഹോപാദ്ധ്യായ ഏ. പരമേശ്വരശാസ്ത്രികൾ എഴുതിയ കഥാമകരന്ദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പുരാണസംബന്ധിയായ സത്കഥകൾ വഴി കുട്ടികൾക്ക് വിജ്ഞാനം നൽകണമെന്ന ലക്ഷ്യത്തെ മുൻ നിർത്തി മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ രചിച്ച ഗ്രന്ഥമാണ് കഥാമകരന്ദം. പുസ്തകത്തിലെ ഭാഷാരീതി കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാൻ പാകത്തിലുള്ളതാണ്. ശ്രീസൂര്യ ശതകം, ശ്രീചണ്ഡീശതകം തുടങ്ങിയ സംസ്കൃത കാവ്യങ്ങളുടെ വ്യാഖ്യാതാവും ഉപദേശമാല, ശ്രീചിത്രാവതാരവിജയം, തർക്കസാരം, ദർശനങ്ങളും ദ്രഷ്ടാക്കളും, അമൂല്യരത്നം(നോവൽ) മുതലായ കൃതികളുടെ കർത്താവുമാണ് പരമേശ്വര ശാസ്ത്രി.ശ്രീ വത്സം, ബ്രഹ്മാവിനു പിണഞ്ഞ വിഡ്ഡിത്തം, ഒരു രാജാവു പഠിച്ച ലോകതത്ത്വം, ധ്രുവൻ, പ്രഹ്ലാദൻ, ശകുന്തമഹാരാജാവ് എന്നിങ്ങനെ ആറു കഥകളാണ് പുസ്തകത്തിലുള്ളത്.സമദർശി മാസികയുടെയും ഇ.വി രാമൻ നമ്പൂതിരിയുടെയും പുസ്തകാഭിപ്രായങ്ങൾ ആദ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കഥാമകരന്ദം
  • രചന: മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 62
  • അച്ചടി: The Anantha Rama Varma Press, Thiruvananthapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ

1957 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീററർ എഴുതിയ അപ്പുറത്തെ അമേരിയ്ക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ
1957- അപ്പുറത്തെ അമേരിയ്ക്ക -കെ.സി. പീററർ

തെക്കൻ അമേരിക്കയിലെ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള യാത്രാവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. 12 അദ്ധ്യായങ്ങളിൽ പത്ത് റിപ്പബ്ലിക്കുകൾ വിശദീകരിക്കുന്നു. 1950-കളിലെ അമേരിക്കൻ ജീവിതത്തെയും അവിടുത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും കേവലം കാഴ്ചകൾക്കപ്പുറം, ജനാധിപത്യം, വിദ്യാഭ്യാസം, വ്യവസായം, ജനങ്ങളുടെ ജീവിതരീതി എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ ലളിതവും വിജ്ഞാനപ്രദവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. പടിഞ്ഞാറൻ ഭൂഖണ്ഡത്തിൻ്റെ ചലനാത്മകത കേരളീയ കാഴ്ചപ്പാടിൽ ചിത്രീകരിക്കുന്ന അപൂർവ യാത്രാ വിവരണമാണിത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അപ്പുറത്തെ അമേരിയ്ക്ക
  • രചന:കെ.സി. പീററർ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 342
  • അച്ചടി: The Viswabharathi Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – വിദൂഷകൻ മാസിക

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 – വിദൂഷകൻ – പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിദൂഷകൻ – പുസ്തകം 06 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 32
  • അച്ചടി: V.V. Press, Paravoor, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – സേവിനി – ബുക്ക് – 01 – ലക്കം – 01

1924 – ൽ പ്രസിദ്ധീകരിച്ച, സേവിനി – ബുക്ക് – 01 – ലക്കം – 01 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - സേവിനി - ബുക്ക് - 01 - ലക്കം - 01
1924 – സേവിനി – ബുക്ക് – 01 – ലക്കം – 01

കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആദ്യ കാല സാഹിത്യ മാസികകളിലൊന്നാണ് സേവിനി. ഈ.വി. കൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ 1924-ലായിരുന്നു ആരംഭം. റാണി ലക്ഷ്മിഭായിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ കൊല്ലത്തെ പെരിനാട് നിന്നാണ് ‘സേവിനി’ പുറത്തുവന്നിരുന്നത്. മേലെ തെക്കതിൽ ശങ്കരൻ എന്ന ബിസിനസുകാരനാണ് തുടക്കത്തിൽ സാമ്പത്തികചുമതല ഏറ്റെടുത്തത്. 52 പേജുകളുണ്ടായിരുന്ന സേവിനി മെച്ചപ്പെട്ട പേപ്പറിൽ മനോഹരമായ മുഖചിത്രത്തോടെയാണ് അച്ചടിച്ചിരുന്നത്. സേവിനി മാസികയുടെ പ്രഥമ ലക്കം ആണിത്. 38-39 താളും അവസാനത്തെ താളുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

കണ്ണൻ ഷൺമുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സേവിനി – ബുക്ക് – 01 – ലക്കം – 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 45
  • അച്ചടി: ലഭ്യമല്ല 
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി