1948 – Madanaketucarita

1948-ൽ പ്രസിദ്ധീകരിച്ച, Madanaketucarita എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പ്രശസ്ത കവിയായ രാമപാണിവാദൻ രചിച്ച സംസ്കൃത പ്രഹസനമാണ് ‘മദനകേതുചരിതം’. രണ്ട് രംഗങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ഹാസ്യത്തിനും പരിഹാസത്തിനും പ്രാധാന്യം നൽകുന്നു. കുഞ്ചൻ നമ്പ്യാരും രാമപാണിവാദനും ഒരാൾ തന്നെയാണെന്ന് അഭിപ്രായമുണ്ട്. നാടകകൃത്ത് ഇതിനെ സ്വന്തം വിനോദത്തിനായി രചിച്ച ഒന്നായി വിശേഷിപ്പിക്കുന്നു. സിംഹളരാജാവായ മദനകേതുവാണ് ഈ നാടകത്തിലെ നായകൻ. എങ്കിലും കഥ പ്രധാനമായും വിഷ്ണുമിത്രൻ എന്ന ഒരു ഭിക്ഷുവിൻ്റെയും ശിവദാസൻ എന്ന കാപാലികൻ്റെയും ചുറ്റുമാണ് വികസിക്കുന്നത്. സംസ്കൃത പ്രഹസനമായ ഭഗവദ് ജുകവുമായി കുറെയേറെ സാമ്യങ്ങൾ ഈ കൃതിക്കുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: Madanaketucarita
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – കൈരളീദർപ്പണം

1950-ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ എഴുതിയ കൈരളീദർപ്പണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷാശാസ്ത്രജ്ഞനും സംസ്കൃതപണ്ഡിതനും അദ്ധ്യാപകനുമായ ഡോ.കെ ഗോദവർമ്മ രചിച്ച ആറ് ഗൗരവമേറിയ പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ സ്ഥലനാമങ്ങൾ, ലീലാതിലകം ഒരു നിരീക്ഷണം, കഥകളിയിലെ പ്രാകൃതഭാഗങ്ങൾ, പൊരുളിൻ്റെ വിളയാട്ടം, ഒരു താമ്രശാസനം, സി.വി യുടെ പ്രതിഭാവിലാസം എന്നിവയാണ് പ്രബന്ധങ്ങൾ

കേരളത്തിലെ സ്ഥലനാമങ്ങൾക്കൊപ്പം വിദേശനാടുകളിലെയും ഇന്ത്യയിലെയും ദേശനാമങ്ങൾക്കു പിന്നിലെ കൗതുകകരമായ കാര്യങ്ങളാണ് ആദ്യ ലേഖനത്തിൽ അദ്ദേഹം അന്വേഷിക്കുന്നത്. അവയിലെ ഭാഷാപരമായ കാര്യങ്ങൾ ഇഴപിരിച്ചെടുക്കുകയും ചെയ്യുന്നു. മണിപ്രവാളമെന്ന പ്രസ്ഥാനത്തെക്കുറിച്ച് സംസ്കൃതത്തിലെഴുതിയ ആദ്യത്തെ ലക്ഷണശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിൻ്റെ വിശദമായ അവലോകനമാണ് രണ്ടാമത്തേത്. സംസ്കൃതസാഹിത്യത്തിൽ സ്ത്രീകളുടെയും കീഴാളകഥാപാത്രങ്ങളുടെയും സംഭാഷണമായി ചേർക്കുന്ന പ്രാകൃതം കഥകളി സാഹിത്യത്തിൽ എവിടെയെല്ലാമുണ്ടെന്ന് അന്വേഷിക്കുകയാണ് കഥകളിയിലെ പ്രാകൃതഭാഗങ്ങൾ എന്ന ലേഖനത്തിൽ. ഇതിലൂടെ പ്രാകൃതത്തിനും സാഹിത്യത്തിൽ ഒരു സ്ഥാനമുണ്ടെന്ന് ഉറപ്പിക്കുകയാണ് ഗ്രന്ഥകാരൻ. പൊരുളിൻ്റെ വിളയാട്ടം വാക്കുകളുടെ അർത്ഥോത്പത്തിയെക്കുറിച്ചുള്ള ചർച്ചയാണ്. മറ്റു ഭാഷകളിലെ സമാനപദങ്ങളെപ്പറ്റിയും അദ്ദേഹമവിടെ ആലോചിക്കുന്നുണ്ട്. കേരളത്തിൻ്റെ പുരാതന ചരിത്രത്തിലെ വിലപിടിച്ച രേഖയായ ”ശ്രീവീരരാഘവപ്പട്ടയ”ത്തെക്കുറിച്ചുള്ള ലേഖനമാണ് ഒരു താമ്രശാസനം. സി.വി രാമൻ പിള്ളയുടെ ശ്രേഷ്ഠതക്കു കാരണം അദ്ദേഹത്തിൻ്റെ അസാമാന്യമായ പ്രതിഭാവിശേഷമായിരുന്നു എന്നു വ്യക്തമാക്കുന്ന ലേഖനമാണ് സി.വി യുടെ പ്രതിഭാവിലാസം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൈരളീദർപ്പണം
  • രചയിതാവ്: കെ. ഗോദവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ശ്രീമഹാഭാഗവതം – ദശമം – പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്

1955 – ൽ പ്രസിദ്ധീകരിച്ച, പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു് രചിച്ച ശ്രീമഹാഭാഗവതം – ദശമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ശ്രീമഹാഭാഗവതം - ദശമം - പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്
1955 – ശ്രീമഹാഭാഗവതം – ദശമം – പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്

ശ്രീമഹാഭാഗവതം പുരാണത്തിൻ്റെ ദശമസ്കന്ധത്തിൽ ശ്രീകൃഷ്ണഭഗവാൻ്റെ ലീലകൾ വര്‍ണ്ണിക്കുന്നു. വ്യാസൻ രചിച്ച സംസ്കൃത ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകൾ  മലയാളത്തില്‍ പദ്യരൂപേണ രചിച്ചതാണ് ഈ ഗ്രന്ഥം. വളരെ വിശിഷ്ടമായ ഒരു പൗരാണിക സ്തോത്ര കൃതിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമഹാഭാഗവതം – ദശമം
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 500
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – കാവേരിമാഹാത്മ്യം – കടിയാകുളത്ത് ശുപ്പുമേനോൻ

1917 – ൽ പ്രസിദ്ധീകരിച്ച, കടിയാകുളത്ത് ശുപ്പുമേനോൻ രചിച്ച കാവേരിമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1917 - കാവേരിമാഹാത്മ്യം - കടിയാകുളത്ത് ശുപ്പുമേനോൻ
1917 – കാവേരിമാഹാത്മ്യം – കടിയാകുളത്ത് ശുപ്പുമേനോൻ

കാവേരിമാഹാത്മ്യം ഭാരതീയ പുരാണ സംസ്കാരത്തെയും കാവേരി നദിയുടെ പവിത്രതയെയും മലയാളിക്ക് പരിചയപ്പെടുത്തുന്ന ഒരു ഉത്തമ ഭക്തികാവ്യമാണ്. തുലാമാസത്തിൽ കാവേരി നദിയിൽ സ്നാനം ചെയ്യുന്നത് ഗംഗാസ്നാനത്തിന് തുല്യമോ അതിൽ കൂടുതലോ ഫലം നൽകുമെന്ന് ഗ്രന്ഥം സമർത്ഥിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യനദികളിൽ സ്നാനം ചെയ്യുന്നത് മനുഷ്യരുടെ പാപങ്ങൾ കഴുകിക്കളയാനാണ്. എന്നാൽ, കോടിക്കണക്കിന് മനുഷ്യർ തങ്ങളുടെ പാപങ്ങൾ ഗംഗ, യമുന തുടങ്ങിയ നദികളിൽ കഴുകുമ്പോൾ ആ നദികൾക്കും അശുദ്ധി സംഭവിക്കുന്നു എന്ന് പറയപ്പെടുന്നു. ഈ പാപങ്ങളിൽ നിന്ന് മുക്തി നേടാനായി എല്ലാ തീർത്ഥങ്ങളും തുലാമാസത്തിൽ കാവേരി നദിയിലേക്ക് എത്തുന്നു. ലളിതമായ ശൈലിയിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം, ഭക്തിയോടെ കാവേരിയെ ആശ്രയിക്കുന്നവർക്ക് ഐശ്വര്യവും ദീർഘായുസ്സും മോക്ഷവും ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു.
സത്യവ്രതനായ ഹരിശ്ചന്ദ്ര രാജാവ് തന്റെ പാപങ്ങൾ തീർക്കാനും ആത്മശുദ്ധി വരുത്താനും വഴിതേടുമ്പോൾ, കുരുക്ഷേത്രത്തിൽ വെച്ച് നാരദൻ, അഗസ്ത്യൻ തുടങ്ങിയ മഹർഷിമാർ അദ്ദേഹത്തിന് കാവേരി സ്നാനത്തിൻ്റെ പ്രാധാന്യം ഉപദേശിച്ചുകൊടുക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാവേരിമാഹാത്മ്യം
  • രചയിതാവ്: കടിയാകുളത്ത് ശുപ്പുമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: മംഗളോദയം ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 254
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – കടാങ്കോട്ട് മാക്കം (കിളിപ്പാട്ട്)

1918– ൽ പ്രസിദ്ധീകരിച്ച, ‘കടാങ്കോട്ട് മാക്കം‘ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 – കടാങ്കോട്ട് മാക്കം

‘കടാങ്കോട്ട് മാക്കം കിളിപ്പാട്ട്’ എന്നത് വടക്കൻ മലബാറിലെ പ്രശസ്തമായ ‘മാക്കം തെയ്യത്തിൻ്റെ’ ഐതിഹ്യത്തെ അടിസ്ഥാനമാക്കി കിളിപ്പാട്ട് വൃത്തത്തിൽ രചിക്കപ്പെട്ട ഒരു കൃതിയാണ്. തെയ്യം തോറ്റം പാട്ടുകളിലെ ഭാഷാപരമായ പ്രയാസങ്ങൾ ഒഴിവാക്കി വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. പന്ത്രണ്ട് സഹോദരന്മാരുടെ പ്രിയപ്പെട്ട സഹോദരിയായ മാക്കത്തിൻ്റെ മരുമക്കത്തായ കാലത്തെ സംഘർഷങ്ങളും, അസൂയ മൂത്ത നാത്തൂന്മാരുടെ ചതിയിൽപ്പെട്ട് നിരപരാതിയായ മാക്കം തെയ്യമായി മാറുന്നതുമാണ് കഥ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കടാങ്കോട്ട് മാക്കം 
  • രചയിതാക്കൾ: കെ.എം കുഞ്ഞിലക്ഷ്മികെട്ടിലമ്മ, കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണകുറുപ്പ്, കെ.എം.കെ നായർ
  • പ്രസിദ്ധീകരണ വർഷം: 1918 
  • അച്ചടി: The Mangalodayam company limited, Thrissur
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

1911 – ൽ പ്രസിദ്ധീകരിച്ച, കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച തുള്ളൽകഥകൾ രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 - തുള്ളൽകഥകൾ രണ്ടാം ഭാഗം - കുഞ്ചൻ നമ്പ്യാർ
1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

ഭാഷാകവികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്ന കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഇരുപത്തിയാറ് തുള്ളൽകഥകൾ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ നമ്പ്യാരുടെ രചനകൾ ആദ്യകാലത്ത് അച്ചടി രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും മലയാളത്തിലെ പുരാതന കാവ്യങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടന്നിരുന്നു. 1911 കാലഘട്ടത്തിൽ ഇറങ്ങിയ ഇത്തരം പതിപ്പുകൾ ഓലമേയപ്പെട്ട കൈയെഴുത്തുപ്രതികളിൽ നിന്ന് അച്ചടി മാധ്യമത്തിലേക്കുള്ള തുള്ളൽ കലയുടെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.​ കുഞ്ചൻനമ്പ്യാരുടെ  അറുപതിലധികം വരുന്ന തുള്ളൽ കൃതികളെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ സഭാപ്രവേശനവും അനുബന്ധ സംഭവങ്ങളുമാണ്​ സഭാപ്രവേശം തുള്ളൽ കഥയിലൂടെ പറയുന്നത്.​കിരാതം കഥയിലാകട്ടെ അർജുനൻ പാശുപതാസ്ത്രത്തിനായി തപസ്സുചെയ്യുന്നതും ശിവൻ കിരാത വേഷത്തിൽ വരുന്നതും ആവിഷ്ക്കരിചിരിക്കുന്നു.​ രുഗ്മിണീസ്വയംവരത്തിലൂടെ ഭാഗവതത്തിലെ ശ്രീകൃഷ്ണ-രുഗ്മിണി വിവാഹ കഥയും, ​പ്രദ്യുമ്നവിജയം കഥയിൽ കാമദേവൻ്റെ പുനർജന്മവും ശംബരാസുര വധവും പരിചയപ്പെടുത്തുന്നു. ദേവന്മാരെയും പുരാണ കഥാപാത്രങ്ങളെയും സാധാരണ മനുഷ്യരായി ചിത്രീകരിച്ച് പരിഹസിക്കുന്നു. കേരളീയ ദുരാചാരങ്ങളെയും വരേണ്യവർഗത്തെയും നർമ്മത്തിലൂടെ വിമർശിക്കുകയും ചൈയ്യുന്നു. ആട്ടക്കഥകൾക്കൊപ്പം ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ എന്നീ വിഭാഗത്തിൽപ്പെടുന്ന തുള്ളലുകളും ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുള്ളൽകഥകൾ രണ്ടാം ഭാഗം
  • രചയിതാവ്: കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1911
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – യയാതിചരിതം – തേലപ്പുറത്തു നാരായണനമ്പി

1914 – ൽ പ്രസിദ്ധീകരിച്ച, തേലപ്പുറത്തു നാരായണനമ്പി രചിച്ച യയാതിചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1914 - യയാതിചരിതം - തേലപ്പുറത്തു നാരായണനമ്പി
1914 – യയാതിചരിതം – തേലപ്പുറത്തു നാരായണനമ്പി

ഭാരതീയ പുരാണങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ തികച്ചും നാടകീയമായി ആവിഷ്കരിക്കുകയാണ് ഈ കൃതിയിൽ നാരായണനമ്പി ചെയ്തിരിക്കുന്നത്. സുഖഭോഗങ്ങളോടുള്ള മനുഷ്യൻ്റെ അടങ്ങാത്ത തൃഷ്ണയെ പ്രതിനിധീകരിക്കുന്ന യയാതി മഹാരാജാവാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. തൻ്റെ വാർദ്ധക്യം മാറ്റി യൗവനം തിരികെ നേടാൻ മകനോട് ആവശ്യപ്പെടുന്നതിലൂടെ മനുഷ്യസഹജമായ മോഹങ്ങളെ ഇദ്ദേഹം വെളിപ്പെടുത്തുന്നു. അസുരഗുരുവായ ശുക്രാചാര്യരുടെ പുത്രി ദേവയാനിയും, അസുരരാജപുത്രിയായ ശർമ്മിഷ്ഠയുമാണ് നാടകത്തിലെ പ്രധാന സ്ത്രീരൂപങ്ങൾ. ഇവരുടെ പ്രണയവും കലഹവുമാണ് കഥയിലെ പ്രധാന സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, പിതാവിൻ്റെ സന്തോഷത്തിനായി സ്വന്തം യൗവനം ബലിയർപ്പിക്കുന്ന പുരു എന്ന മകൻ ത്യാഗത്തിൻ്റെയും പിതൃഭക്തിയുടെയും ഉദാത്ത മാതൃകയായി മാറുന്നു. ഇവരെക്കൂടാതെ നാടകത്തിൻ്റെ ആരംഭത്തിൽ പ്രേക്ഷകരെ കഥാലോകത്തേക്ക് ആനയിക്കുന്ന സൂത്രധാരനും നടിയും ഹാസ്യരസത്തിലൂടെയും സംഭാഷണങ്ങളിലൂടെയും നാടകത്തിന് സവിശേഷമായൊരു മിഴിവ് നൽകുന്നു. ഭൗതിക സുഖങ്ങൾ ശാശ്വതമല്ലെന്ന സന്ദേശമാണ് ഈ കഥാപാത്രങ്ങളിലൂടെ നാടകകൃത്ത് പകർന്നു നൽകുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു

  • പേര്: യയാതിചരിതം
  • രചന: തേലപ്പുറത്തു നാരായണനമ്പി
  • പ്രസിദ്ധീകരണ വർഷം:1914
  • താളുകളുടെ എണ്ണം: 82
  • അച്ചടി: ലക്ഷ്മീ സഹായം അച്ചുകൂടം, കോട്ടക്കൽ
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1933 – കഥാമകരന്ദം

1933-ൽ പ്രസിദ്ധീകരിച്ച, മഹോപാദ്ധ്യായ ഏ. പരമേശ്വരശാസ്ത്രികൾ എഴുതിയ കഥാമകരന്ദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പുരാണസംബന്ധിയായ സത്കഥകൾ വഴി കുട്ടികൾക്ക് വിജ്ഞാനം നൽകണമെന്ന ലക്ഷ്യത്തെ മുൻ നിർത്തി മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ രചിച്ച ഗ്രന്ഥമാണ് കഥാമകരന്ദം. പുസ്തകത്തിലെ ഭാഷാരീതി കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാൻ പാകത്തിലുള്ളതാണ്. ശ്രീസൂര്യ ശതകം, ശ്രീചണ്ഡീശതകം തുടങ്ങിയ സംസ്കൃത കാവ്യങ്ങളുടെ വ്യാഖ്യാതാവും ഉപദേശമാല, ശ്രീചിത്രാവതാരവിജയം, തർക്കസാരം, ദർശനങ്ങളും ദ്രഷ്ടാക്കളും, അമൂല്യരത്നം(നോവൽ) മുതലായ കൃതികളുടെ കർത്താവുമാണ് പരമേശ്വര ശാസ്ത്രി.ശ്രീ വത്സം, ബ്രഹ്മാവിനു പിണഞ്ഞ വിഡ്ഡിത്തം, ഒരു രാജാവു പഠിച്ച ലോകതത്ത്വം, ധ്രുവൻ, പ്രഹ്ലാദൻ, ശകുന്തമഹാരാജാവ് എന്നിങ്ങനെ ആറു കഥകളാണ് പുസ്തകത്തിലുള്ളത്.സമദർശി മാസികയുടെയും ഇ.വി രാമൻ നമ്പൂതിരിയുടെയും പുസ്തകാഭിപ്രായങ്ങൾ ആദ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കഥാമകരന്ദം
  • രചന: മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 62
  • അച്ചടി: The Anantha Rama Varma Press, Thiruvananthapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1923 – പ്രകൃതിവിലാസം – വില്യം വേഡ്സ് വർത്ത്

1923 – ൽ പ്രസിദ്ധീകരിച്ച, പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തിയ പ്രകൃതിവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923-prakruthivilasam
1923 – പ്രകൃതിവിലാസം – വില്യം വേഡ്സ് വർത്ത്

വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  പ്രകൃതിവിലാസം
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി:  Vidya Vinodini Press, Trichur
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1943 – കാഞ്ചനശൃംഗല

1943-ൽ പ്രസിദ്ധീകരിച്ച, എൻ.എക്സ്. കുര്യൻ എഴുതിയ കാഞ്ചനശൃംഗല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മൂന്നു ഭാഗങ്ങളായി രചിക്കപ്പെട്ട പുസ്തകത്തിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച മിസ് ജോസഫിൻ്റെ ജീവിതകഥയാണ് ഈ നോവലിലുള്ളത്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾക്കു ശേഷം മിസ് ജോസഫ് കന്യാസ്ത്രീകളുടെ ആശ്രമത്തിലെത്തുകയും അവിടെനിന്ന് കുറച്ചുകാലത്തേക്ക് സാറാമ്മയുടെ ഭവനത്തിലേക്ക് പരിചാരികയായി എത്തുകയും ചെയ്യുന്നു. അതിനുശേഷമുള്ള സംഭവഗതികളാണ് ആദ്യഭാഗത്തുള്ളത്. വായനക്കാർക്ക് ആദ്യ ഭാഗം ഇഷ്ടപ്പെടുകയാണെങ്കിൽ അടുത്ത രണ്ടു ഭാഗങ്ങളും വൈകാതെ പ്രസിദ്ധീകരിക്കുന്നതാണെന്ന് ആദ്യഭാഗത്തുള്ള പ്രസ്താവനയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു. മതപരവും സമുദായികപരവുമായ ആഖ്യായികയെന്നതിലുപരി ആദർശപരമായ കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മതാദർശങ്ങൾ പകർത്തി പ്രചരിപ്പിക്കുക എന്നതും നോവലിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിൽ പെടുന്നു

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കാഞ്ചനശൃംഗല
    • രചന: എൻ.എക്സ്. കുര്യൻ
    • പ്രസിദ്ധീകരണ വർഷം: 1943
    • താളുകളുടെ എണ്ണം: 84
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി