2019 സെപ്റ്റംബർ മാസത്തിൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ (പുസ്തകം 97 ലക്കം 27) ഡോ. സൗമ്യ ബേബി സ്കറിയ സക്കറിയയെ പറ്റി എഴുതിയ ‘സ്കോളർ’ഷിപ്പ് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1983 ഡിസംബർ മാസത്തിൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ ബൈബിളും മലയാളഭാഷയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2017 ജൂൺ മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ (പുസ്തകം 14 ലക്കം 6) പട്ടവും വിവാഹവും എന്ന വിഷയത്തിൽ, ഉദയംപേരൂർ സുനഹദോസിനു മുൻപും പിൻപും ഉള്ള സ്ഥിതിയെ പറ്റി സ്കറിയ സക്കറിയ നൽകിയ അഭിമുഖമായ പട്ടക്കാരൻ – ഉദയംപേരൂരിനു മുമ്പും പിമ്പും എന്നതിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡോ. ജെ. നാലുപറയിൽ ആണ് അഭിമുഖം നടത്തിയിരിക്കുന്നത്.
2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി തിരഞ്ഞെടുത്ത് സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കെ. ആർ. മീരയുടെആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.
1999 ഡിസംബർ മാസത്തിൽ മാതൃഭൂമി ഇറക്കിയ പ്രത്യേക ക്രിസ്മസ് സപ്ലിമെൻ്റിൽ സ്കറിയ സക്കറിയ എഴുതിയ കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2013 ഡിസംബർ മാസത്തിൽ ഇറങ്ങിയ അകം മാസികയിൽ (പുസ്തകം 4 ലക്കം 42) ഫ്രാൻസീസ് പാപ്പായെ പറ്റി സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2017 ജനുവരി മാസത്തിൽ ഇറങ്ങിയ എഴുത്ത് മാസികയിൽ (പുസ്തകം 2 ലക്കം 3) ഓർമ എന്ന വിഷയത്തെ ആസ്പദമാക്കി സ്കറിയ സക്കറിയ എഴുതിയ ഓർമയുടെ പകർന്നാട്ടം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഭാഷാപോഷിണി മാസികയിൽ 1990 ഫെബ്രുവരി-മാർച്ച് ലക്കത്തിൽ സ്കറിയ സക്കറിയ എഴുതിയ ജാതിയും മതവും പ്രത്യയശാസ്ത്രവും സാഹിത്യത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2013-2014 കാലഘട്ടത്തിൽ ജർമ്മൻ മലയാളികൾ പ്രസിദ്ധീകരിച്ച Meine Welt – വിശേഷാൽ പതിപ്പ് 2013 എന്ന സുവനീറിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
Meine Welt എന്നത് ജർമ്മൻ മലയാളികളുടെ പ്രസിദ്ധീകരണമാണ്. എൻ്റെ ലോകം എന്നാണ് അതിൻ്റെ അർത്ഥം എന്ന് ഗൂഗിൾ പറഞ്ഞു തന്നു. 2013ൽ മലയാളത്തിനു ശ്രേഷ്ഠപദവി കിട്ടിയതും, മലയാള സർവ്വകലാശാല സ്ഥാപിച്ചതും, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ ഗുണ്ടർട്ട് ചെയർ സ്ഥാപിച്ചതും ഒക്കെ പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത പങ്കു വെക്കുന്നത്.
മലയാളത്തെ സംബന്ധിച്ച് പ്രത്യേകതകൾ നിറഞ്ഞ 2013ൽ ജർമ്മനിക്കും ജർമ്മൻ മലയാളി സമൂഹത്തിനും മലയാളത്തിൻ്റെ പരിപോഷണത്തിനായി എന്തുചെയ്യാൻ കഴിഞ്ഞു എന്ന വിലയിരുത്തൽ ആണ് ഈ വിശേഷാൽ പതിപ്പ്. ഡോ. സ്കറിയ സക്കറിയയെ പോലെയുള്ള കുറച്ചു സമകാലീന രചയിതാക്കളുടെ ലേഖനങ്ങൾക്ക് പുറമെ കഴിഞ്ഞ ഏതാണ് 50 വർഷത്തിനുള്ളിൽ വിവിധ ജരമ്മൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളും ഈ വിശെഷാൽ പതിപ്പിൽ എടുത്ത് ചേർത്തിരിക്കുന്നു. പ്രസിദ്ധീകരണം ജർമ്മനിയിൽ നിന്നാണെങ്കിലും ഈ പ്രസിദ്ധീകരണത്തിൻ്റെ അച്ചടി നടന്നിരിക്കുന്നത് ഭരണങ്ങാനത്താണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)