1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ

1949 – ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമൻ മേനോൻ രചിച്ച മാതുക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - മാതുക്കുട്ടി - ടി.കെ. രാമൻ മേനോൻ
1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ

ടി.കെ. രാമൻ മേനോൻ്റെ മാതുക്കുട്ടി എന്ന ചരിത്ര-സാമൂഹിക നാടകം, തച്ചോളി തറവാട്ടിലെ ധീരനായ കുഞ്ഞിച്ചന്തുവും സുഗുണവതിയായ മാതുക്കുട്ടിയും തമ്മിലുള്ള പ്രണയത്തെയും രഹസ്യവിവാഹത്തെയും തുടർന്നുള്ള സംഘർഷങ്ങളാണ് ആവിഷ്കരിക്കുന്നത്. മാതുക്കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാർ ചെറുപ്പത്തിലേ മരിച്ചുപോകുന്നവരാണെന്ന അന്ധവിശ്വാസവും, തറവാട്ടു മഹിമയും പറഞ്ഞ് കാരണവർ കോമക്കുറുപ്പ് ഈ ബന്ധത്തെ കഠിനമായി എതിർക്കുന്നു. തർക്കം നാട്ടിലെ സമുദായ സഭയിലേക്ക് വളരുകയും, പ്രമാണിമാർ തച്ചോളി തറവാടിന് ഭ്രഷ്ടും മാതുക്കുട്ടിക്ക് പ്രായശ്ചിത്തവും വിധിക്കുകയും ചെയ്യുന്നു.

തുടർന്ന് പ്രശ്നപരിഹാരത്തിനായി ചിങ്ങമാസത്തിലെ തിരുവോണ നാളിൽ സംഗീതപ്പാടത്ത് വെച്ച് സമുദായ പ്രതിനിധിയായ കണാരിയും കുഞ്ഞിച്ചന്തുവും തമ്മിൽ അങ്കം കുറിക്കുന്നു. കളരിപ്പയറ്റിലെ ചതിപ്രയോഗങ്ങളെ അതിജീവിച്ച് ചന്തു അങ്കത്തിൽ ഉജ്ജ്വല വിജയം നേടുകയും, അവൻ്റെ വീര്യം കണ്ട് കോഴിക്കോട് സാമൂതിരി രാജാവ് അവനെ തൻ്റെ സേനാനായകൻ ആയി നിയമിക്കുകയും ചെയ്യുന്നു. കുഞ്ഞിച്ചന്തുവിൻ്റെ ഈ പദവിയും തുടർച്ചയായ വിജയങ്ങളും കാണുന്ന കോമക്കുറുപ്പ് ഒടുവിൽ തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടുന്നു. മാതുക്കുട്ടി തറവാടിൻ്റെ ശാപമല്ല, ഐശ്വര്യദീപമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നതോടെ അന്ധവിശ്വാസങ്ങൾക്കും തറവാട്ടു ധാർഷ്ട്യങ്ങൾക്കും മേൽ യഥാർത്ഥ പ്രണയവും വ്യക്തിസ്വാതന്ത്ര്യവും വിജയം നേടി നാടകം ശുഭമായി അവസാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാതുക്കുട്ടി
  • രചന: ടി.കെ. രാമൻ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 86
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് ഹൗസ്, തൃശ്ശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

1927-ൽ പ്രസിദ്ധീകരിച്ച, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച  തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1927-തുഞ്ചത്തെഴുത്തച്ഛൻ - കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

മലയാളസാഹിത്യത്തിൻ്റെ ചരിത്രത്തിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ പേര് ഒരു പ്രകാശസ്തംഭം പോലെ നിലകൊള്ളുന്നു. ഭാഷയുടെ ലാളിത്യത്തെയും ഭക്തിയുടെ ആഴത്തെയും ഒരുമിപ്പിച്ച് മലയാളിക്ക് പുതിയൊരു സാഹിത്യാനുഭവം സമ്മാനിച്ച മഹാകവിയാണ് അദ്ദേഹം. 1927-ൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന ഈ ഗ്രന്ഥത്തിൻ്റെ ഒന്നാം പതിപ്പിൽ, ഒരു പ്രതിഭയെക്കുറിച്ചുള്ള പഠനാത്മകവും ചരിത്രപരവുമായ വിലയിരുത്തലാണ് കാണുവാൻ സാധിക്കുന്നത്. എഴുത്തച്ഛൻ്റെ ജീവിതം, കൃതികൾ, ഭാഷാപ്രാധാന്യം, സാഹിത്യസ്വാധീനം എന്നിവയെ സമഗ്രമായി മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.
എഴുത്തച്ഛനെ സാധാരണയായി “മലയാളത്തിൻ്റെ ഭാഷാപിതാവ്” എന്ന വിശേഷണത്തോടെ ഓർക്കാറുണ്ട്. എന്നാൽ ഈ വിശേഷണം ഒരു ലളിതമായ പ്രശംസയിലൊതുങ്ങുന്നതല്ല, മലയാളഭാഷയെ ജനങ്ങളിലേക്കു കൊണ്ടുവന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് അത്രത്തോളം നിർണായകമാണ്. സംസ്കൃതത്തിൻ്റെ ഗൗരവവും ദേശഭാഷയുടെ സ്വാഭാവികതയും ചേർത്ത്, പൊതുവായ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കാവ്യഭാഷയെ രൂപപ്പെടുത്താൻ എഴുത്തച്ഛന് കഴിഞ്ഞു. അതുതന്നെയണ് അദ്ദേഹത്തിൻ്റെ കൃതികളെ കാലാതീതമാക്കുന്നതും. രാമായണം, ഭാഗവതം തുടങ്ങിയ കൃതികൾ ഭക്തിയുടെ വാഹകന്മാത്രമല്ല, മലയാളത്തിൻ്റെ സാഹിത്യഭാവനയെ വളർത്തിയ കൃതികളുമാണ്. ലളിതമായ ഭാഷയിൽ വലിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മലയാളകവിതയ്ക്ക് പുതുമയും ജനകീയതയും നൽകി എന്നു നിസംശയം പറയാം.
ഈ ഗ്രന്ഥത്തിലെ ചർച്ചകൾ എഴുത്തച്ഛൻ്റെ ഭാഷാശൈലിയിലേക്കും കവിതാസൗന്ദര്യത്തിലേക്കും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ഒരു സംഗീതമുണ്ട്, അതിൽ ഭക്തിയുടെ ശാന്തതയും മനുഷ്യാനുഭവത്തിൻ്റെ സമാധാനവും ചേർന്നുനിൽക്കുന്നു. അതുകൊണ്ടുതന്നെ എഴുത്തച്ഛൻ്റെ രചനകൾ വായനക്കാരെ പഠിപ്പിക്കുന്നതിലുപരി അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഭാഷയുടെ സൗന്ദര്യം എങ്ങനെ ആത്മീയതയുമായി ചേർന്ന് നിൽക്കുമെന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നു. ചരിത്രപരമായ നിലയിൽ ഈ പുസ്തകത്തിന് വലിയ പ്രാധാന്യമുണ്ട്, മലയാളസാഹിത്യ പഠനത്തിൻ്റെ പ്രാരംഭ അക്കാദമിക് കാലഘട്ടത്തിൽപ്പെട്ട കൃതികൂടിയാണിത്.
വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചന നിർവഹിച്ച ഈ കൃതിയുടെ 1960-ൽ ഇറങ്ങിയ നാലാംപതിപ്പ് ഗ്രന്ഥപ്പുരവഴി നേരത്തെ തന്നെ ഡിജിറ്റൈസ് ചെയ്തിരുന്നു. പുസ്തകം വായിക്കുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു:-കണ്ണി
മലയാളസാഹിത്യത്തിൻ്റെ ചരിത്രവും ഭാഷയുടെ വളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥം കെ.എസ്സ്. എഴുത്തച്ഛൻ തൻ്റെ ഗുരുനാഥനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവതാരിക എഴുതിയ കെ.കെ. രാജ  എഴുത്തച്ഛൻ്റെ ചരിത്രപരമായ പ്രാധാന്യവും മലയാള സംസ്കാരത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും വിശദമാകുന്നു. തുഞ്ചത്തെഴുത്തച്ഛനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, മലയാള ഭാഷാചരിത്രത്തിൻ്റെ വേരുകളിലേക്കും സാഹിത്യത്തിൻ്റെ  അനന്ത സാധ്യതകളിലേക്കും വെളിച്ചം വീശുന്ന ഒരു സ്നേഹോപഹാരമാണ് ഈ ഗ്രന്ഥം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ
  • രചന: കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 122
  • അച്ചടി: The Mangalodayam Power Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1940 – ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും – എൽ. എം. ചിതളേ

1940 -ൽ പ്രസിദ്ധീകരിച്ച, എൽ. എം. ചിതളേ രചിച്ച ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും – എൽ. എം. ചിതളേ

രണ്ടാം ലോകമഹായുദ്ധകാലത്ത് (ഏകദേശം 1940-ൽ) വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെൻ്റ്  മലയാളത്തിൽ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രതിരോധ സഹായിയാണ് (Air Raid Precautions) ഈ പുസ്തകം. യൂറോപ്പിൻ്റെ തകർച്ചയും, ലണ്ടനിലും ചൈനയിലും നടന്ന ബോംബാക്രമണങ്ങളുടെ ഭീകരതയും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഇറ്റലി ജർമ്മനിയുടെ പക്ഷം ചേർന്നതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബോംബെ, കൽക്കത്ത, കറാച്ചി എന്നിടങ്ങളിൽ നേരിട്ട വ്യോമാക്രമണ ഭീഷണിയെ കുറിച്ചും, കൽക്കത്തയിൽ ഭൂഗർഭ അറകൾ (Bunkers) നിർമ്മിച്ചതും ‘ബ്ലാക്ക്ഔട്ട്’ (വിളക്കുകൾ അണയ്ക്കുന്ന നിയമം) ഏർപ്പെടുത്തിയതും തുടർന്ന് പ്രഥമശുശ്രൂഷാ സംഘങ്ങളെ സജ്ജമാക്കിയതിനെ കുറിച്ചും ഇവിടെ ലേഖകൻ വ്യക്തമായി പ്രതിപാദിക്കുന്നു. ആധുനിക യുദ്ധമുറകളെക്കുറിച്ചും അതിൽ നിന്നുള്ള രക്ഷാമാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ശാസ്ത്രീയ അറിവ് ജനങ്ങൾക്ക് ഈ പുസ്തകം വായിക്കുന്നതിലൂടെ ലഭിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും
  • രചയിതാവ്: എൽ. എം. ചിതളേ
  • താളുകളുടെ എണ്ണം: 150
  • അച്ചടി: Thompson & Company Limited, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1931 – കൊച്ചുറാണി

1931 -ൽ പ്രസിദ്ധീകരിച്ച് ,  ടി.എസ്. രാമയ്യരും , കെ.എസ്. കൃഷ്ണവാരിയരും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൊച്ചുറാണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1931 - കൊച്ചുറാണി
1931 – കൊച്ചുറാണി

ചതിയുടെയും പ്രതികാരത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രണയത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്ന ഒരു ക്ലാസിക് നോവലാണ് ‘കൊച്ചുറാണി’. ഒരു അപകടത്തിൽപ്പെട്ട് വഴിയിൽ അലഞ്ഞ ചാൾസ് എന്ന ചിത്രകാരന് അന്ന എന്ന ധനികയായ യുവതി അഭയം നൽകുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവർക്കിടയിൽ മൊട്ടിട്ട ആത്മാർത്ഥമായ പ്രണയം, അന്നയുടെ ഭീമമായ സ്വത്ത് കൈക്കലാക്കാൻ നോക്കുന്ന വക്കീലായ ഡേവിഡിൻ്റെ കണ്ണിലെ കരടായി മാറുന്നു. തുടർന്ന് ഡേവിഡും കൂട്ടാളി ഫ്യൂവും ചേർന്ന് ചാൾസിനെ മലഞ്ചെരുവിൽ നിന്ന് തള്ളിവിട്ട് കൊല്ലാൻ ശ്രമിക്കുകയും, അന്നയെ ക്രൂരമായി മാനസികരോഗ ആശുപത്രിയിലടയ്ക്കുകയും ചെയ്യുന്നു. എന്നാൽ മരണവക്ത്രത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ചാൾസ്, സുഹൃത്തുക്കളുടെ സഹായത്തോടെ തിരിച്ചെത്തി വില്ലന്മാർക്കെതിരെ നിയമപോരാട്ടം നടത്തുന്നതാണ് നോവലിൻ്റെ പ്രധാന ആകർഷണം. ഒടുവിൽ വില്ലന്മാർക്ക് അർഹമായ ശിക്ഷയും നായകനും നായികയ്ക്കും മംഗളകരമായ വിവാഹജീവിതവും സമ്മാനിച്ചുകൊണ്ട്, തിന്മയ്ക്കുമേൽ നന്മ നേടുന്ന ശാശ്വത വിജയത്തോടെയാണ് ഈ നോവൽ അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൊച്ചുറാണി
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 164
  • അച്ചടി: V.V. Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശിഖഗുരു ഗോവിന്ദസിംഹൻ – കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

1929 -ൽ പ്രസിദ്ധീകരിച്ച, കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ രചിച്ച ശിഖഗുരു ഗോവിന്ദസിംഹൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 – ശിഖഗുരു ഗോവിന്ദസിംഹൻ – കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള ‘ശിഖഗുരു’, ‘ഗോവിന്ദസിംഹൻ’ എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്. ഗുരു ഗോവിന്ദസിംഹൻ്റെ കർമ്മധീരതയും കഷ്ടപ്പാടുകളും എല്ലാവരും അനികരിക്കേണ്ടതാണെന്ന് ഗ്രന്ഥകാരൻ ഇതിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിഖഗുരു ഗോവിന്ദസിംഹൻ 
  • രചയിതാവ്: കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ
  • താളുകളുടെ എണ്ണം: 152
  • അച്ചടി: V. V. Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ

1930 -ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ രചിച്ച താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ

പ്രശസ്ത എഴുത്തുകാരി ബി. കല്യാണിയമ്മ ഒരു ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൃതിയാണിത്. ഇതൊരു വിവർത്തനമല്ല മറിച്ച് ഇംഗ്ലീഷ് കഥയിലെ സന്ദർഭങ്ങളെ മലയാളനാടിൻ്റെ സംസ്കാരത്തിനും ആചാരങ്ങൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതിയ കൃതിയാണ്. ദാരിദ്ര്യത്തിൽ ജനിച്ചതുകൊണ്ട് ഒരാൾ മോശക്കാരനാകുന്നില്ലെന്നും, മനുഷ്യൻ്റെ ശ്രേഷ്ഠത അളക്കേണ്ടത് അവൻ്റെ നല്ല സ്വഭാവവും പ്രവർത്തികളും നോക്കിയാണെന്നും ഈ  കഥയിൽ വ്യക്ത്മാക്കുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണപ്പണിക്കരുടെ നന്മയും, നായികയുടെ അമ്മയുടെ തറവാട്ടു മഹിമയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കാലത്തിനനുസരിച്ച് പഴയ ആചാരങ്ങളും കുലമഹിമയും മാറണമെന്നും വിവേക പൂർണ്ണമായ ചിന്തകൾ സമൂഹം സ്വീകരിക്കണമെന്നുമുള്ള വലിയൊരു സാമൂഹിക സന്ദേശമാണ് ഈ കഥയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം
  • രചയിതാവ്: ബി. കല്ല്യാണി അമ്മ
  • താളുകളുടെ എണ്ണം: 280
  • അച്ചടി: The Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ

1930 – ൽ പ്രസിദ്ധീകരിച്ച, വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച വിക്രമനീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - വിക്രമനീതി - വി.ടി. ശങ്കുണ്ണി മേനോൻ
1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ

1930-ൽ പ്രശസ്ത എഴുത്തുകാരൻ വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച, മലയാള സാഹിത്യത്തിലെ അതിവിശിഷ്ടവും അപൂർവ്വവുമായ ഒരു ചരിത്ര നോവലാണ് ‘വിക്രമനീതി’. ലോകപ്രശസ്തമായ യൂറോപ്യൻ ക്ലാസിക് സാഹിത്യത്തെ തികച്ചും കേരളീയമായ അന്തരീക്ഷത്തിലേക്ക് മാറ്റിയെഴുതിയ ഒരു സ്വതന്ത്ര പുനരാവിഷ്കാരമാണ് ഈ കൃതി. നാട്ടിലെ യഥാർത്ഥ നീതിപാലനം നേരിട്ടറിയാൻ ‘ആത്മാരാമ സന്യാസി’ എന്ന പേരിൽ വേഷംമാറി നാടുചുറ്റാനിറങ്ങുന്ന സാമൂതിരി മാനവിക്രമൻ തമ്പുരാൻ്റെ കഥയാണ് ‘വിക്രമനീതി’. രാജാവിൻ്റെ അഭാവത്തിൽ നാടുഭരിക്കുന്ന ക്രൂരനും കാമാന്ധനുമായ രാജപ്രതിനിധി പാറനമ്പിയുടെ ദുർഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. തനിക്കെതിരെ പ്രതികരിച്ച ഗോവിന്ദൻകുട്ടി എന്ന നിരപരാധിയായ യുവാവിനെ പാറനമ്പി വ്യാജക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുന്നു. അവനെ രക്ഷിക്കാൻ യാചിച്ചെത്തിയ അനിയത്തി ഉണ്ണിച്ചിരിക്കുട്ടിയെ ചതിക്കാൻ നോക്കുന്ന പാറനമ്പിയുടെ രഹസ്യങ്ങൾ വേഷംമാറിയ രാജാവ് തന്ത്രപൂർവ്വം കൈക്കലാക്കുന്നു.
അർദ്ധരാത്രിയിൽ ജയിൽ അധികാരിയായ കൊത്തുവാളുമായി ചേർന്ന് രാജാവ് ഒരു ബുദ്ധിപ്രയോഗിക്കുന്നു; അന്ന് ജയിലിൽ വെച്ച് സ്വാഭാവികമായി മരിച്ച ഒരു തടവുകാരൻ്റെ മൃതദേഹം കാണിച്ച് ഗോവിന്ദൻകുട്ടിയുടെ വധശിക്ഷ കഴിഞ്ഞുവെന്ന് പാറനമ്പിയെ വിശ്വസിപ്പിക്കുകയും, ഗോവിന്ദൻകുട്ടിയെ രഹസ്യമായി രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് രാജാവ് വലിയൊരു വിചാരണാ സഭ ഒരുക്കുന്നു. അവിടെ വെച്ച് സന്യാസി തൻ്റെ കാഷായ വേഷം അഴിച്ച് താൻ തന്നെയാണ് സാക്ഷാൽ തമ്പുരാൻ എന്ന് വെളിപ്പെടുത്തുന്നതോടെ പാറനമ്പിയുടെ കൊടുംചതികളും കാമഭ്രാന്തും ജനമധ്യത്തിൽ പരസ്യമാവുന്നു. വഴിയിൽ വെച്ച് രാജാവിനെ തിരിച്ചറിയാതെ പരിഹസിച്ച വിടുവായനായ കേശവൻ നായർക്ക് ലഭിക്കുന്ന രസകരമായ ശിക്ഷയും, ജയിൽ മോചിതനായ ഗോവിന്ദൻകുട്ടിയും മാധവിക്കുട്ടിയും തമ്മിലുള്ള പ്രണയസാഫല്യവും, ഒടുവിൽ തൻ്റെ പ്രിയതമയായ ശ്രീദേവിയെ രാജപത്നിയായി സ്വീകരിച്ച് തമ്പുരാൻ കൊട്ടാരത്തിലേക്ക് മടങ്ങുന്നതുമായ ശുഭപര്യവസാനമാണ് ഈ കൃതിയുടേത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിക്രമനീതി
  • രചയിതാവ്:  വി.ടി. ശങ്കുണ്ണി മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 184
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം

1940 – ൽ പ്രസിദ്ധീകരിച്ച, ജി.എസ്സ്. ശ്രീനിവാസയ്യർ വ്യാഖ്യാതാവായ ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഏറ്റവും ഉദ്വേഗഭരിതവും ആവേശമുണർത്തുന്നതുമായ ഭാഗമാണ് ‘യുദ്ധകാണ്ഡം’. ഈ പുസ്തകം ആ മഹത്തായ യുദ്ധത്തിൻ്റെ ആദ്യഭാഗത്തെയാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ഹനുമാൻ്റെ ലങ്കാവിവരണത്തിൽ തുടങ്ങി വിഭീഷണൻ്റെ ശരണാഗതി, കടലിനു കുറുകെയുള്ള സേതുബന്ധനം, ലങ്കയിലെ കോട്ടവാതിലുകൾ തകർത്തുള്ള വാനരപ്പടയുടെ മുന്നേറ്റം എന്നിവയെല്ലാം ഇതിൽ ശ്ലോകരൂപത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ ഇന്ദ്രജിത്തിൻ്റെ നാഗപാശവും കുംഭകർണ്ണൻ്റെ ഉഗ്രമായ പോരാട്ടവും വധവും വരെയുള്ള പ്രധാന കഥാസന്ദർഭങ്ങൾ ഇതിലുണ്ട്. കേവലം ഒരു യുദ്ധകഥ എന്നതിനപ്പുറം, പുസ്തകത്തിൻ്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന ‘അംഗന്യാസാദി മന്ത്രങ്ങളും’ ധ്യാനശ്ലോകങ്ങളും ഈ ഗ്രന്ഥത്തിന് വലിയൊരു ആത്മീയമാഹാത്മ്യം കൂടി നൽകുന്നു. അധർമ്മത്തിന്മേൽ ധർമ്മം നേടുന്ന വിജയത്തിൻ്റെ ഈ കഥ ഭക്തിയോടൊപ്പം മികച്ച നയതന്ത്രപാഠങ്ങളും നമുക്ക് സമ്മാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം
  • വ്യാഖ്യാതാവ്: ജി. എസ്സ്. ശ്രീനിവാസയ്യർ
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: സ്കോളർ പ്രസ്സ്, പാലക്കാട്
  • താളുകളുടെ എണ്ണം: 790
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ

1932 -ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ രചിച്ച ആശാഭംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1932 - ആശാഭംഗം - കുന്നത്ത് ജനാർദ്ദനമേനോൻ
1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ

കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച ‘ആശാഭംഗം’ എന്ന നോവൽ, മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണകാലത്തെ ചരിത്രപശ്ചാത്തലത്തിൽ വിടർന്ന ഉദാത്തമായൊരു പ്രണയദുരന്തമാണ്. ഗംഗാ-യമുനാ നദികളുടെ പുണ്യതീരത്തുള്ള വീരനഗരത്തിൽ ഒന്നിച്ച് കാൽപ്പാടുകൾ പതിപ്പിച്ചു വളർന്ന നരേന്ദ്രൻ, ശ്രീശൻ, ഹേമലത എന്നീ മൂന്ന് ആത്മാക്കളുടെ സങ്കീർണ്ണമായ ഹൃദയബന്ധങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അഭിജാതവംശജനും സമ്പന്നനുമെങ്കിലും ആത്മനിയന്ത്രണമില്ലാത്ത കോപിഷ്ഠനായിരുന്നു നരേന്ദ്രൻ; എന്നാൽ ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള ശ്രീശനാകട്ടെ ബലിഷ്ഠനും അതിലേറെ ശാന്തനുമായിരുന്നു. ഹേമലതയുടെ നിർമ്മലമായ സൗഹൃദത്തിനായി ബാല്യത്തിൽത്തന്നെ ഇവർക്കിടയിൽ മത്സരത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. കൗമാരം യൗവനത്തിന് വഴിമാറിയപ്പോൾ, ഹേമലതയുടെ മനസ്സിൽ ശ്രീശനോടുള്ള പ്രണയം പച്ചപിടിക്കുന്നത് നരേന്ദ്രനിൽ കടുത്ത അസൂയയും വിദ്വേഷവും ജനിപ്പിച്ചു. എന്നാൽ കാലത്തിൻ്റെ അനിവാര്യമായ ഒഴുക്കിലും സാമൂഹിക വ്യവസ്ഥിതികളുടെ സമ്മർദ്ദത്തിലും പെട്ട് ഹേമലതയ്ക്ക് മറ്റൊരാളുടെ പരിണയപങ്കാളിയാകേണ്ടി വന്നു.

വർഷങ്ങൾക്ക് ശേഷം, നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളിൽ ഉരുകുന്ന നരേന്ദ്രൻ ഹേമലതയെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ കഥ അതിൻ്റെ വൈകാരികമായ പരകോടിയിൽ എത്തുന്നു. താൻ പ്രാണനെപ്പോലെ സ്നേഹിച്ച നരേന്ദ്രനെ ഓർക്കുമ്പോഴും, തന്റെ പതിവ്രതാധർമ്മത്തിനും ഭർത്താവിനോടുള്ള വിശ്വസ്തതയ്ക്കും മുകളിൽ കറപുരണ്ടൊരു ജീവിതം നയിക്കാൻ ഹേമലത തയ്യാറായില്ല. ഒടുവിൽ, ഒമ്പത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ അനുരാഗത്തിന്റെ അനശ്വര പ്രതീകമായി നരേന്ദ്രൻ തൻ്റെ കൈകളിൽ അണിയിച്ചിരുന്ന ‘മുല്ലവള്ളിവള’, അവനെക്കൊണ്ടുതന്നെ അഴിപ്പിച്ച് അവൾ യമുനാനദിയിലെ പ്രവാഹത്തിലേക്ക് ഒഴുക്കിക്കളയുന്നു. ആ വളയോടൊപ്പം അവരുടെ ഒന്നാകാനുള്ള സകല പ്രതീക്ഷകളും ഒലിച്ചുപോയ ആ നിമിഷമാണ് നോവലിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന ‘ആശാഭംഗം’. വ്യക്തിപരമായ കാമനകൾക്കും പ്രണയനൈരാശ്യങ്ങൾക്കും അപ്പുറം, മനുഷ്യൻ ജീവിക്കേണ്ടത് അവനവൻ്റെ കടമകളും സനാതനമായ ‘സ്വധർമ്മവും’ അനുഷ്ഠിച്ചുകൊണ്ടാവണമെന്ന വലിയൊരു തത്വശാസ്ത്രം നരേന്ദ്രനെ ബോധ്യപ്പെടുത്തി, അവനെ രാജ്യഭരണത്തിലേക്ക് മടക്കി അയക്കുന്ന ഹേമലതയുടെ ആത്മത്യാഗത്തോടെയാണ് ഈ ക്ലാസിക് കൃതി അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആശാഭംഗം 
  • രചയിതാവ്:  കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • അച്ചടി:  വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള

1933 -ൽ പ്രസിദ്ധീകരിച്ച, ഇ. വി. കൃഷ്ണപിള്ള രചിച്ച ഭാസ്ക്കരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള

ഈ പുസ്തകത്തിൽ ഭാസ്കരൻ എന്ന കഥാപാത്രത്തിലൂടെ ആ കാലഘട്ടത്തിലെ ഒരു വിദ്യാർത്ഥിയുടെ അനുഭവങ്ങളും ധാർമ്മിക മൂല്യങ്ങളും ദൈനംദിന ജീവിതവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഭാസ്കരൻ എന്ന കുട്ടി, തൻ്റെ നിഷ്കളങ്കത കൊണ്ടും നല്ല ശീലങ്ങൾ കൊണ്ടും മുതിർന്നവരോടുള്ള ബഹുമാനം കൊണ്ടും എല്ലാവരുടെയും പ്രിയങ്കരനായി മാറുന്നതാണ് ഇതിവൃത്തം.
​കുട്ടികളിൽ സൽസ്വഭാവം, സത്യസന്ധത, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള സ്നേഹം എന്നിവ വളർത്താൻ ഉതകുന്ന ചെറിയ കൊച്ചു സംഭവങ്ങളിലൂടെയാണ് ഇ.വി. കൃഷ്ണപിള്ള ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാസ്ക്കരൻ 
  • രചയിതാവ്: ഇ. വി. കൃഷ്ണപിള്ള
  • താളുകളുടെ എണ്ണം:72
  • അച്ചടി: ശ്രീരാമ വിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി