1974 നവംബർ മാസത്തിലെ ഗ്രന്ഥാലോകം മാസികയിൽ സി. കെ. മൂസ്സത് എഴുതിയ ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്രഗ്രന്ഥങ്ങൾ മാതൃഭാഷയിൽ നിർമ്മിക്കപ്പെടേണ്ടതുണ്ടോ എന്ന അന്വേഷണമാണ് ലേഖന വിഷയം. കോട്ടയത്തെ ഭാഷാപോഷിണിയും തൃശൂരിലെ വിദ്യാവിനോദിനിയും പരസ്പരം യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച അവസരത്തിൽ സി. അച്ചുതമേനോൻ എഴുതിയ ഭാഷാപരിഷ്കാരം എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ലേഖനം തുടങ്ങുന്നത്. ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രചരിക്കുമ്പോൾ ഭാഷയുടെ അഴകും, ഒഴുക്കും ശുദ്ധിയും നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കുന്നു ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1974 – ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1990 ൽ സി. കെ. മൂസ്സത് രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച കവികുലഗുരു പി. വി. കൃഷ്ണവാരിയർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കവി, സഹൃദയൻ, കാവ്യ വിമർശകൻ, ചരിത്രഗവേഷകൻ, പത്രപ്രവർത്തകൻ, പുസ്തക പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ
കവികുല ഗുരു പി.വി.കൃഷ്ണവാര്യർ കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികയായ ധന്വന്തരി വൈദ്യമാസിക, ധനശാസ്ത്ര മാസികയായ ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരായിരുന്നു . ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ മലയാള സാഹിത്യത്തിലുണ്ടായ എല്ലാ പ്രവണതകളുടെയും കേന്ദ്രമായി പ്രവർത്തിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഈ ബൃഹത്ഗ്രന്ഥത്തിൽ കൃഷ്ണവാരിയരുടെ വ്യക്തിജീവിതത്തെക്കാളുപരി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ആ കാലഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിട്ടുള്ള സംഭവങ്ങളെ കുറിച്ചും അതിൻ്റെ പശ്ചാത്തലത്തെ കുറിച്ചുമാണ് എന്ന് ആമുഖപ്രസ്താവനയിൽ കവി അക്കിത്തം സാക്ഷ്യപ്പെടുത്തുന്നു.
പന്തളം കേരളവർമ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും 1904 നവംബർ 16 ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള മാസികയായ കവനകൗമുദി ഒരു വർഷത്തിനു ശേഷം വള്ളത്തോൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കുറ്റിപ്പുറം എന്നിവരുടെ മേൽനോട്ടത്തിൽ നാലു വർഷത്തോളം മാത്രമെ തുടരാൻ സാധിച്ചുള്ളൂ. പിന്നീട് ഇരുപത്തൊന്നു വർഷക്കാലം കൃഷ്ണവാരിയർ കോട്ടക്കൽ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. മുഖപ്രസംഗം, പരസ്യങ്ങൾ, കത്തുകൾ, അറിയിപ്പുകൾ തുടങ്ങി ഉള്ളടക്കം പൂർണ്ണമായും പദ്യരൂപത്തിലായിരുന്നു എന്നതായിരുന്നു ഈ മാസികയുടെ പ്രത്യേകത. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി. എസ്. വാരിയർ കൃഷ്ണവാരിയരുടെ ജ്യേഷ്ഠ സഹോദരനാണ്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1990 – കവികുലഗുരു – പി – വി – കൃഷ്ണവാരിയർ – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1977ൽ കരുനാഗപള്ളി ഗവണ്മെൻ്റ് യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച
യുഗചൈതന്യം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വെള്ളത്തുള്ളിയെ കുറിച്ച് കവികളുടെ ഭാവനയിലും, ശാസ്ത്രജ്ഞന്മാരുടെ വീക്ഷണകോണിലും വരുന്ന ആശയങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ. മഹാകവി കുമാരനാശാൻ, ഉള്ളൂർ എന്നിവരുടെ വെള്ളത്തെ ആധാരമാക്കിയ കാവ്യശകലങ്ങളും, ശാസ്ത്രകാരന്മാർ വെള്ളത്തെ രസതന്ത്രപരമായി എങ്ങിനെ സമീപിക്കുന്നുവെന്ന കാര്യങ്ങളും വിശദീകരിക്കുന്നു സി. കെ മൂസ്സത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1977 – വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രസിദ്ധീകരണ വിഭാഗം 1984 ൽ പ്രസിദ്ധീകരിച്ച സി. കെ. മൂസ്സത് എഴുതിയ മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നാം ഭാഗം, 1989ൽ പ്രസിദ്ധീകരിച്ച വള്ളത്തോൾ – ജീവചരിത്രം – രണ്ടാം ഭാഗം – എന്നീ പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങളുടെ പ്രമുഖ ശ്രേണിയിലെ ഒരു പുസ്തക പരമ്പരയാണ് കേരളീയ മഹാത്മാക്കൾ. കേരളത്തിൽ ജനിച്ചു വളർന്ന് കേരളീയ ചരിത്രത്തിനും, സാഹിത്യത്തിനും, സംസ്കാരത്തിനും, സാമൂഹിക ജീവിതത്തിനും കാലാതിവർത്തിയായ സംഭാവനകൾ നൽകിയ മഹത്മാക്കളുടെ സമഗ്ര ജീവചരിത്രങ്ങളും, അവരുടെ സേവനങ്ങളെ പറ്റിയുള്ള വിശദമായ പഠനങ്ങളും ആണ് പരമ്പരയുടെ ഉള്ളടക്കം. പ്രസ്തുത പുസ്തകപരമ്പരയിലെ ആദ്യത്തെ കൃതിയാണ് സി. കെ. മൂസ്സത് രണ്ടു ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ഈ ജീവചരിത്ര പുസ്തകങ്ങൾ.
കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ നാരായണമേനോൻ ദേശീയ കവിയായി അറിയപ്പെട്ടു.1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിൻ്റെ പത്രാധിപനായി.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.
വള്ളത്തോൾ സാഹിത്യ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുള്ള മലയാള സാഹിത്യ രംഗം, അന്നത്തെ കേരളീയ സാമൂഹ്യ ജീവിത പശ്ചാത്തലം, അദ്ദേഹത്തിൻ്റെ തലമുറക്കാർ മലയാള സാഹിത്യത്തില വരുത്തിയ പരിവർത്തനങ്ങൾ, അതിൽ വള്ളത്തോൾ വഹിച്ച പ്രാധാന്യം, പിൻ തലമുറയിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി യഥാക്രമം 740 പേജുകളുള്ള ഒന്നാം ഭാഗത്തിലും 910 പേജുകളുള്ള രണ്ടാം ഭാഗത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവചരിത്രരചനക്കുവേണ്ടി ആത്മാർപ്പണത്തോടെ വളരെ ക്ലേശങ്ങൾ സഹിച്ച് രചനക്കാവശ്യമായ ചരിത്രരേഖകൾ അന്വേഷിച്ചു കണ്ടെടുത്ത് ജീവചരിത്രത്തിൽ ചേർക്കുക വഴി, മലയാള ഭാഷക്കും ചരിത്രത്തിനും, സംസ്കാരത്തിനും മഹത്തായ ഒരു സംഭാവനയാണ് ഈ പുസ്തകങ്ങളുടെ രചനയിലൂടെ സി. കെ. മൂസ്സത് നിർവ്വഹിച്ചിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1984 – 1989 – മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നും രണ്ടും ഭാഗങ്ങൾ – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നാം ഭാഗം – സി. കെ. മൂസ്സത്
പ്രസിദ്ധീകരണ വർഷം: 1984
താളുകളുടെ എണ്ണം: 740
പ്രസാധകർ: Department of Cultural Publications, Govt. of Kerala
സി. കെ. മൂസ്സത് സംസ്ഥാന അധ്യക്ഷനായിരുന്ന തപസ്യ കലാ സാംസ്കാരിക വേദി എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് സി. കെ. മൂസ്സത് അവരുടെ മുഖപത്രമായ തപസ്യയിൽ എഴുതിയ തപസ്യ എന്തിനു വേണ്ടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തപസ്യ കലാകാരൻ്റെ സ്വാതന്ത്ര്യത്തിനും, അതിൻ്റെ നേതൃത്വത്തിന് ഭാരതീയ സംസ്കാരത്തിനോട് പ്രതിബദ്ധതയുണ്ടാകേണ്ടതിൻ്റെ ആവശ്യത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്നും, ഓരോ ജില്ലാ യൂണിറ്റുകളും അതാതു പ്രദേശത്തെ ജനജീവിതവുമായി ഇണങ്ങി അതിനു ശുദ്ധിയും കർമ്മോന്മുഖതയും നൽകാൻ ശ്രമിക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1983 – തപസ്യ എന്തിനു വേണ്ടി – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1985 ഫെബ്രുവരി മാസത്തിലെ പുണ്യഭൂമി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ‘വർഷാചന്ദ്രൻ’ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1937ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച വി സി ബാലകൃഷ്ണപണിക്കരുടെ വർഷാചന്ദ്രൻ എന്ന കവിതയെ കുറിച്ചുള്ള അവലോകനമാണ് ലേഖനവിഷയം. കവിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ എഴുതിയ കവിത എന്ന നിലയിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സ്പർശിച്ചുകൊണ്ട് മലയാളത്തിൽ ഉണ്ടായ ആദ്യ കവിതയെന്ന നിലയിലും ഉള്ള പ്രാധാന്യത്തെ ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1985 – ‘വർഷാചന്ദ്രൻ’ – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1971 ൽ ഇറങ്ങിയ അധ്യാപകലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആദ്യത്തെ ഇംഗ്ളീഷ് – മലയാളം നിഘണ്ടു എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആദ്യമായി ഒരു മലയാളം അച്ചുകൂടം സ്ഥാപിച്ച് അതിൽ താൻ തന്നെ നിർമ്മിച്ച മലയാളം – ഇംഗ്ളീഷ് നിഘണ്ടുവും ഇംഗ്ളീഷ് – മലയാളം നിഘണ്ടുവും അച്ചടിച്ച് കേരളത്തിനു സമ്മാനിച്ച ബെഞ്ചമിൻ ബെയ്‌ലി മലയാള ഭാഷക്കു നൽകിയ സംഭാവനകളെ സ്മരിക്കുകയാണ് ഈ ലേഖനത്തിൽ. 1816ൽ ചർച്ച് മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി കേരളത്തിലെത്തിയ ബെയ്‌ലി ബൈബിൾ അച്ചടിക്കുവേണ്ടി 1829 ൽ കോട്ടയത്ത് ഒരു ആശാരിയുടെയും രണ്ടു കൊല്ലന്മാരുടെയും സഹായത്താൽ ഒരു മുദ്രണ യന്ത്രം ഉണ്ടാക്കിയതുമുതലുള്ള അച്ചടി രംഗത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും, മലയാളമുള്ള കാലത്തോളം മലയാളം അച്ചടിയും നിഘണ്ടുവും ഉപയോഗിക്കുമ്പോഴെല്ലാം നാം ബെഞ്ചമിൻ ബെയിലിയെ സ്മരിക്കുമെന്നും ലേഖകൻ പ്രത്യാശിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1971- ആദ്യത്തെ ഇംഗ്ളീഷ് – മലയാളം നിഘണ്ടു – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1983 മേയ് മാസത്തിൽ ഇറങ്ങിയ പുണ്യഭൂമി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ‘വേദരശ്മി’യിൽ നിന്ന് ‘വേദഭാഷ്യ’ത്തിലേക്ക് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വി. ടി. യോടൊപ്പം സാമൂഹ്യ പരിഷ്കരണരംഗത്തും, കേളപ്പജിയോടൊപ്പം ഡിസ്ട്രിക് ബോർഡ് ഭരണരംഗത്തും പ്രവർത്തിച്ച സംസ്കൃത പണ്ഡിതനാണ് വെള്ളിനേഴി ഒളപ്പമണ്ണ മനയിലെ ഒ. എം. സി. നാരായണൻ നമ്പൂതിരി. ഋഗ് വേദത്തിൻ്റെ വ്യാഖ്യാനം പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുന്ന വേളയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള സി. കെ. മൂസ്സതിൻ്റെ ലേഖനമാണ് ഇത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1983 – ‘വേദരശ്മി’യിൽ നിന്ന് ‘വേദഭാഷ്യ’ത്തിലേക്ക് – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1979 ലെ ലേബർ ലൈഫ് ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആധുനിക നാഗരികതയുടെ സൗകര്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന മനുഷ്യസമൂഹം അതുകാരണമായുണ്ടാകുന്ന പരിസരമലിനീകരണ പ്രശ്നങ്ങളെ നേരിടാനും തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പു തരുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1979 – ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ
1976ൽ പ്രസിദ്ധീകരിച്ച വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂരിൻ്റെ സാഹിത്യജീവിതം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കവി, വ്യാഖ്യാതാവ്, ഗദ്യകാരൻ, സംഗീതമർമ്മജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യക്തിജീവിതത്തെയും സാഹിത്യ രംഗത്തെ സംഭാവനകളെയും വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരള ശാകുന്തളം, ഉത്തര രാമായണം കിളിപ്പാട്ട്, സംഗീതചന്ദ്രിക എന്നീ പ്രശസ്ത കൃതികളുടെ കർത്താവാണ് ആറ്റൂർ കൃഷ്ണപിഷാരടി.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1976 – ആറ്റൂരിൻ്റെ സാഹിത്യജീവിതം – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)