1924 – നിലവറക്കുണ്ടിലെ ഭൂതത്താൻ

1924-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നിലവറക്കുണ്ടിലെ ഭൂതത്താൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഒരു സായാഹ്നത്തിൽ, ചേറ്റുപുഴയിലെ കായൽ വക്കത്തിരുന്നു വിശ്രമിക്കുമ്പോൾ ഒരു മണിക്കൂറു കൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതിയാണിതെന്നു മുഖവുരയിൽ കെ. വാസുദേവൻ മൂസ്സത് എഴുതിയിരിക്കുന്നു. തത്സമയം തന്നെ മൂസ്സത് ഇത് കുറിച്ചെടുക്കുകയായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ‘പുറംകഥകൾ’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിട്ടുള്ളത്. ദുരാചാരങ്ങളെയും വഞ്ചനകളെയും നിഷേധരൂപേണ കാണിച്ച് ഉപദേശിക്കുക എന്ന ഉദ്ദേശ്യമാണ് ഈ കൃതിക്കുള്ളതെന്നും മുഖവുരയിലുണ്ട്. കൃതിയുടെ പേര് വാസുദേവൻ മൂസ്സത് തന്നെ നൽകിയതാണ്

ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള കൃതിയിൽ പ്രധാനമായും രണ്ട് കഥാഭാഗങ്ങളാണുള്ളത്. കാളിയും കേളച്ചാരും എന്ന കവിതയിൽ കാളി എന്ന സ്ത്രീ ഭർത്താവായ കേളച്ചാർ അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ തൻ്റെ കാമുകനായ മാക്കോച്ചാരെ നിലവറയിൽ ഒളിപ്പിക്കുകയും ബുദ്ധിപൂർവ്വം ഭർത്താവിനെക്കൊണ്ട് തലയിണയുടെ ഉറ നോക്കാനെന്ന വ്യാജേന തല മൂടുവിച്ച് കാമുകനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

കട്ടയും കോരപ്പനും എന്ന കവിതയിൽ ഭർത്താവായ കോരപ്പൻ അറിയാതെ നിരവധി ജാരന്മാരെ സ്വീകരിക്കുന്ന ‘കട്ട’ എന്ന സ്ത്രീയുടെ കഥയാണുള്ളത്. നിലവറയിൽ കുടുങ്ങിപ്പോകുന്ന കാമുകനെ ഭർത്താവിൻ്റെ മുന്നിൽ “ഗന്ധർവ്വൻ” ആണെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവ്വം രക്ഷിച്ചെടുക്കുകയും, ഭർത്താവിനെക്കൊണ്ടുതന്നെ അയാൾക്ക് പൂജകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിലവറക്കുണ്ടിലെ ഭൂതത്താൻ 
  • രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – രണ്ടു പൌരാണിക കഥകൾ – ഒടുവിൽ ശങ്കരൻകുട്ടിമേനോൻ

1923 – ൽ പ്രസിദ്ധീകരിച്ച, ഒടുവിൽ ശങ്കരൻകുട്ടിമേനോൻ എഴുതിയ രണ്ടു പൌരാണിക കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 – രണ്ടു പൌരാണിക കഥകൾ – ഒടുവിൽ ശങ്കരൻകുട്ടിമേനോൻ

പുരാണങ്ങളിലെ സദാചാര ഉപദേശങ്ങളും നീതിസാരങ്ങളും ലളിതമായി പ്രതിപാദിക്കുന്ന മനോഹരമായ ഒരു പുരാണ ഗ്രന്ഥമാണ് ഒടുവിൽ ശങ്കരൻകുട്ടിമേനോൻ്റെ ‘പൌരാണിക കഥകൾ’. സ്കാന്ദമഹാപുരാണം ഉൾപ്പെടെയുള്ള പൌരാണിക സ്രോതസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. വേട്ടയ്ക്കിടയിൽ മുനിയെ അപമാനിച്ച പരീക്ഷിത്ത് രാജാവും തന്മൂലമുണ്ടായ ശാപവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും വിവരിക്കുന്ന കഥ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ നാരാദ സംവാദത്തിലൂടെ കടന്നുവരുന്ന ‘സൽപ്പുത്രൻ’, ‘ചിരകാരി’ തുടങ്ങിയ ഉപാഖ്യാനങ്ങൾ ചിന്തോദ്ദീപകമായ ആശയങ്ങൾ വായനക്കാർക്ക് നൽകുന്നു. അവിവേകവും ക്ഷണികകോപവും വരുത്തുന്ന വിപത്തുകളെയും ക്ഷമയുടെയും വിവേകത്തിൻ്റെയും പ്രാധാന്യത്തെയും ഈ കഥാസമാഹാരം ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു പൌരാണിക കഥകൾ
  • രചന: ഒടുവിൽ ശങ്കരൻകുട്ടിമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം:52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – ദക്ഷയാഗം കഥകളി – ഇരയിമ്മൻ തമ്പി

1921 – ൽ പ്രസിദ്ധീകരിച്ച, ഇരയിമ്മൻ തമ്പി എഴുതിയ ദക്ഷയാഗം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 - ദക്ഷയാഗം കഥകളി - ഇരയിമ്മൻ തമ്പി
1921 – ദക്ഷയാഗം കഥകളി – ഇരയിമ്മൻ തമ്പി

ഇരയിമ്മൻ തമ്പി രചിച്ച പ്രസിദ്ധമായ ദക്ഷയാഗം ആട്ടക്കഥയുടെ സമഗ്രമായ പദാർത്ഥവ്യാഖ്യാനവും സാഹിത്യപഠനവുമാണ് ഈ ഗ്രന്ഥം. ജി.എച്ച്. ശാസ്ത്രിയുടെ ലളിതമായ വ്യാഖ്യാനത്തോടൊപ്പം ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും കരമന കെ. ശിവരാമകൃഷ്ണശാസ്ത്രിയുടെ പ്രൗഢമായ അവതാരികയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സതീദേവിയുടെ ജനനം, ശിവവിവാഹം, തുടർന്നുണ്ടാകുന്ന ദക്ഷ-ശിവ വൈരം, യാഗധ്വംസനം, ദക്ഷവധം എന്നീ പൗരാണിക സംഭവങ്ങളാണ് ഇതിൻ്റെ കഥാതന്തു. ശ്രീമദ് ഭാഗവതത്തിലെ കഥയാണെങ്കിലും കഥകളി അരങ്ങിൻ്റെ ഭംഗിക്കും രസപുഷ്ടിക്കും വേണ്ടി കത്തി വേഷത്തിനായി അസുര കഥാപാത്രത്തെ സൃഷ്ടിച്ചതും, ബ്രാഹ്മണ വേഷത്തിലെ സതീപരീക്ഷണവും, ഭദ്രകാളിയുടെ ഉത്ഭവവും തുടങ്ങി തമ്പി വരുത്തിയ കവികല്പിത മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദക്ഷയാഗം കഥകളി
  • രചന: ഇരയിമ്മൻ തമ്പി
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം:60
  • അച്ചടി: ശ്രീ നടേശവിലാസം പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1933 – രാജകേസരി – കെ.ആർ. ഭാസ്കരൻ

1933-ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഭാസ്കരൻ എഴുതിയ രാജകേസരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 - രാജകേസരി - കെ.ആർ. ഭാസ്കരൻ
1933 – രാജകേസരി – കെ.ആർ. ഭാസ്കരൻ

രചയിതാവിൻ്റെ ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് എഴുതിയിട്ടുള്ള ചരിത്രകഥാപുസ്തകമാണിത്. മലയാള ദേശാഭിമാനി, കഥാമാലിക എന്നീ ആനുകാലികങ്ങളിൽ ഈ പുസ്തകത്തിൻ്റെ ഏതാനും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രാജകേസരി
    • രചന: K.R. Bhaskaran
    • പ്രസിദ്ധീകരണ വർഷം: 1933
    • താളുകളുടെ എണ്ണം: 32
    • അച്ചടി: Guruvilasam Press, Trichur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1909 – ത്രിപുരദഹനം

1925 – ൽ പ്രസിദ്ധീകരിച്ച, ത്രിപുരദഹനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1909 - ത്രിപുരദഹനം
1909 – ത്രിപുരദഹനം

ഹൈന്ദവ പുരാണത്തിലെ ത്രിപുരദഹനകഥയെ ആസ്പദമാക്കിയുള്ള തുള്ളൽ പാട്ടാണ് ഈ കൃതി. ത്രിപുരാസുരന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ നിർമ്മിച്ച മൂന്ന് പുരങ്ങളെ ശിവൻ സംഹരിക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം. അസുരന്മാർക്ക് ലഭിച്ച വരത്തിൻ്റെ ശക്തിയിൽ അവർ മൂന്നു പുരങ്ങൾ സ്ഥാപിച്ച് ദേവന്മാരെയും ലോകത്തെയും ഉപദ്രവിക്കുന്നു. അവരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ സമീപിക്കുന്നു. തുടർന്ന് ശിവൻ ദിവ്യമായ രഥത്തിൽ കയറി ഒറ്റ അമ്പുകൊണ്ട് ത്രിപുരങ്ങളെ ദഹിപ്പിക്കുന്നു. അങ്ങനെ അധർമ്മത്തിനുമേൽ ധർമ്മത്തിൻ്റെ വിജയം സ്ഥാപിക്കപ്പെടുന്നതാണ് കഥയുടെ അന്ത്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ത്രിപുരദഹനം
  • പ്രസിദ്ധീകരണ വർഷം: 1909
  • താളുകളുടെ എണ്ണം:  56
  • അച്ചടി: Subodhini Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

 

1951 – ഗോൽക്കൊണ്ട നിരോധം – മാണിക്കത്ത് ശേഖര മേനോൻ

1951-ൽ പ്രസിദ്ധീകരിച്ച, മാണിക്കത്ത് ശേഖര മേനോൻ എഴുതിയ ഗോൽക്കൊണ്ട നിരോധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 – ഗോൽക്കൊണ്ട നിരോധം – മാണിക്കത്ത് ശേഖര മേനോൻ

ഹൈദരാബാദ് ഗോൽക്കൊണ്ട കോട്ടയുടെ ഉപരോധത്തെയും ഔറംഗസീബിൻ്റെ പടയോട്ടത്തെയും പശ്ചാത്തലമാക്കി മാണിക്കത്ത് ശേഖരമേനോൻ എഴുതിയ ഈ ചരിത്ര നോവൽ മലയാളത്തിലെ ശ്രദ്ധേയമായ ഒരു അപൂർവ്വ കൃതിയാണ്. 1951-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മുഗൾ സൈന്യത്തിൻ്റെ അക്രമണവും അബുൽ ഹസൻ ഖുതുബ് ഷായുടെ (താനാ ഷാ) ഭരണകാലത്ത് ഗോൽക്കൊണ്ടയിലുണ്ടായ സംഭവവികാസങ്ങളുമാണ് പ്രധാന ഇതിവൃത്തം. വെറുമൊരു മൺകോട്ടയായിരുന്ന ഗോൽക്കൊണ്ട എങ്ങനെയാണ് ചരിത്രപ്രസിദ്ധമായ ഒരു മഹാദുർഗ്ഗമായും സ്വതന്ത്ര രാജ്യമായും വളർന്നതെന്നും, കുത്തുബ് ഷാഹി രാജവംശത്തിൻ്റെ ഭരണപ്രതാപവും ഒടുവിൽ ചതിയിലൂടെ ആ രാജ്യം ശത്രുക്കൾ പിടിച്ചടക്കി നശിപ്പിച്ചതുമായ ചരിത്രപരമായ സംഭവവികാസങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗോൽക്കൊണ്ട നിരോധം
  • രചന: മാണിക്കത്ത് ശേഖര മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 150
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1925 – പ്രണയപ്രസാദം – വി. കേശവപിളള

1925 – ൽ  പ്രസിദ്ധീകരിച്ച, വി.കേശവപിളള രചിച്ച പ്രണയപ്രസാദം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1925 - പ്രണയപ്രസാദം - വി. കേശവപിളള
1925 – പ്രണയപ്രസാദം – വി. കേശവപിളള

 

വി. കേശവപിള്ള രചിച്ച പ്രണയപ്രസാദം എന്ന ഖണ്ഡകാവ്യം വിരഹവും പ്രണയവും ഈശ്വരവിശ്വാസവും ഇതിവൃത്തമാക്കിയുള്ള ഒരു ലളിതമനോഹരമായ കൃതിയാണ്. തൊഴിൽപരമോ മറ്റു കാരണങ്ങളാലോ ജന്മനാട്ടിൽ നിന്നും അകന്നു കഴിയേണ്ടിവരുന്ന ഒരു യുവാവ്, സന്ധ്യാസമയത്ത് പ്രകൃതിദൃശ്യങ്ങൾ കണ്ട് തൻ്റെ പ്രണയിനിയെ ഓർക്കുകയും അവളുടെ വിരഹവേദനയിൽ ആശ്വാസം പകരുന്ന രീതിയിൽ നൽകുന്ന ഉപദേശങ്ങളുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന കാതൽ. കഠിനമായ പദപ്രയോഗങ്ങളില്ലാതെ ലളിതമായ ഭാഷയിലാണ് കാവ്യം രചിച്ചിരിക്കുന്നത്. ധർമ്മമാർഗ്ഗത്തിലും തത്വചിന്തയിലും ഉറച്ചുനിന്നാൽ സത്യസ്വരൂപനായ ദൈവം ആഗ്രഹങ്ങൾ സാധിപ്പിച്ചു തരുമെന്ന പ്രത്യാശയും, വള്ളത്തോൾ നാരായണമേനോൻ, പന്തളം കൃഷ്ണവാരിയർ, ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖരുടെ പ്രശംസയും ഈ കൃതിയുടെ മികവിനെ ചൂണ്ടിക്കാണിക്കുന്നു.

 

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രണയപ്രസാദം 
  • രചയിതാവ്: വി. കേശവപിളള
  • അച്ചടി: നാഷണൽ പ്രിൻ്റിങ് ഹൌസ്, തിരുവല്ല
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – സംഗീതനൈഷധം – ടി.സി. അച്യുതമേനോൻ

1925 – ൽ പ്രസിദ്ധീകരിച്ച, ടി.സി. അച്യുതമേനോൻ  രചിച്ച സംഗീതനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - സംഗീതനൈഷധം - ടി.സി. അച്യുതമേനോൻ
1925 – സംഗീതനൈഷധം – ടി.സി. അച്യുതമേനോൻ

നളൻ്റെയും ദമയന്തിയുടെയും പ്രണയവും വിവാഹവും, തുടർന്ന് അവർ നേരിടുന്ന ദുരിതങ്ങളും ആസ്പദമാക്കിയുള്ള പദ്യ ഗദ്യ നാടക കൃതിയാണ് സംഗീതനൈഷധം. മഹാഭാരതത്തിലെ നളോപാഖ്യാനം അടിസ്ഥാനമാക്കി സംഗീതം, സംഭാഷണം, പദ്യഭാഗങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം, ദാമ്പത്യം, വിധി, വിരഹം, ദുരിതം, പുനഃസംഗമം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സംഗീതനൈഷധം
  • രചന: T.C. Achutha Menon
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം:  126
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – ബാലരാമായണം – ബാലകാണ്ഡം – എൻ. കുമാരൻ ആശാൻ

1918 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച ബാലരാമായണം – ബാലകാണ്ഡം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 - ബാലരാമായണം - ബാലകാണ്ഡം - എൻ. കുമാരൻ ആശാൻ
1918 – ബാലരാമായണം – ബാലകാണ്ഡം – എൻ. കുമാരൻ ആശാൻ

മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് ‘ബാലരാമായണം’. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലരാമായണം – ബാലകാണ്ഡം
  • രചന: എൻ. കുമാരൻ ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഭാഷാശാകുന്തളം

1952 – ൽ പ്രസിദ്ധീകരിച്ച,  ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ വിവർത്തനം തയ്യാറാക്കിയ ഭാഷാശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഭാഷാശാകുന്തളം
1952 – ഭാഷാശാകുന്തളം

കാളിദാസൻ്റെ പ്രശസ്തമായ ‘അഭിജ്ഞാനശാകുന്തളം’ എന്ന നാടകത്തിന് ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ‘ഭാഷാശാകുന്തളം’. കൃതിയുടെ വിവർത്തന മികവിനെ പ്രശംസിച്ചുകൊണ്ട് സാഹിത്യകാരൻ ഗോവിന്ദൻകുട്ടിനായർ എഴുതിയ ആമുഖ പഠനവും, നാടകത്തിൻ്റെ ആദ്യ മൂന്ന് അങ്കങ്ങളുമാണ് പ്രധാനമായും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നായാട്ടിനായി കാട്ടിലെത്തുന്ന ദുഷ്യന്ത മഹാരാജാവ് കണ്വമഹർഷിയുടെ ആശ്രമത്തിൽ എത്തുന്നതും, അവിടെവെച്ച് ശകുന്തളയെ കണ്ട് അനുരക്തനാകുന്നതുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം. രാജാവിൻ്റെ സുഹൃത്തായ മാഢവ്യൻ  നായാട്ടിനെക്കുറിച്ചുള്ള പരിഭവങ്ങൾ പറയുന്ന രംഗവും, ശകുന്തളയ്ക്ക് രാജാവിനോട് തോന്നുന്ന പ്രണയവും അവൾ നേരിടുന്ന കാമതാപവും സഖിമാരായ അനസൂയയോടും പ്രിയംവദയോടും പങ്കുവെക്കുന്ന രംഗങ്ങളും ഈ ഭാഗത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: ഭാഷാശാകുന്തളം
    • രചന: ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ
    • പ്രസിദ്ധീകരണ വർഷം: 1952
    • താളുകളുടെ എണ്ണം: 176
    • അച്ചടി: ഷൊർണൂർ പ്രിൻ്റിംഗ് വർക്ക്സ്, ഷൊർണൂർ
    • സ്കാൻ ലഭ്യമായ ഇടം:  കണ്ണി