1946 – ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ ആരോമലുണ്ണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – ആരോമലുണ്ണി – സി.എ. കിട്ടുണ്ണി
വടക്കൻ പാട്ടിലെ വീര നായകനായ ആരോമലുണ്ണിയുടെ കഥയാണിത്. നീണ്ട പകയുടെയും പ്രതികാരത്തിൻ്റെയും കഥ വളരെ ലളിതമായ ഭാഷയിലും ശൈലിയിലും ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.
താളിയോല ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തി പ്രസിദ്ധീകരിച്ച ഭാഷാപ്രബന്ധമാണ് നാരായണീയം. ഭാഷാപ്രബന്ധങ്ങളുടെ പൊതുവായ ശൈലി പിന്തുടരുന്ന ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ആരാണെന്ന് വ്യക്തമല്ല.
1928-ൽ പ്രസിദ്ധീകരിച്ച, ഏ. രാമപ്പൈ എഴുതിയ മഹമ്മദീയനിയമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 – മഹമ്മദീയനിയമം
ഇസ്ലാം മതം അനുവർത്തിക്കുന്നവരിൽ വ്യക്തിഗതമായി വിവിധ നിയമങ്ങളെ പിന്തുടരുന്നവരുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും ഷാഫി സമ്പ്രദായം ശീലിക്കുന്നവരാണ്. ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള വിവിധ മുസ്ലീം നിയമഗ്രന്ഥങ്ങളിൽ നിന്നു ഷാഫി നിയമതത്വങ്ങളെ ക്രോഡീകരിച്ചെടുത്തിട്ടുള്ളതാണ് ഈ പുസ്തകം.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കുന്മിണി കൃഷ്ണൻനമ്പൂതിരി പ്രസാധനം ചെയ്ത, നമ്പൂതിരിമാരും മരുമക്കത്തായവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്പൂതിരിമാരും മരുമക്കത്തായവും
നമ്പൂതിരിമാരും മരുമക്കത്തായവും എന്ന പുസ്തകത്തിൽ, കേരളത്തിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന നമ്പൂതിരിവിവാഹ സംവിധാനവും മരുമക്കത്തായ സമ്പ്രദായവുമാണ് പത്ത് അദ്ധ്യായങ്ങളിലായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.
നമ്പൂതിരിമാർ മുൻകാലങ്ങളിൽ ജാതികൾ തമ്മിലുള്ള ബന്ധം പുലർത്തിയിട്ടില്ലെന്നും അത്തരം പെരുമാറ്റം ആരോപിക്കുന്നത് ചരിത്രപരമായി തെറ്റാണെന്നും പുസ്തകത്തിൽ വാദിക്കുന്നു. മനുസ്മൃതി, ശങ്കരസ്മൃതി തുടങ്ങിയ പരമ്പരാഗത ഗ്രന്ഥങ്ങളെ ഉദ്ധരിച്ച്, അത്തരം പ്രവൃത്തികൾ പാപമാണെന്ന് വാദിക്കുന്നു. നായർ ശൂദ്രരല്ലെന്ന് അവകാശപ്പെട്ട് നായർ സ്ത്രീകളുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ചിലർ ശ്രമിച്ചു, എന്നാൽ പുരാതന ഗ്രന്ഥങ്ങളിൽ അവരെ ശൂദ്രരായി കണക്കാക്കുന്നതായി കാണിച്ചുകൊണ്ട് രചയിതാവ് ഇത് നിരാകരിക്കുന്നു. നമ്പൂതിരിയുടെ ആചാരങ്ങളായ ആദിമനിഷ്ഠയും മരുമക്കത്തായവും സ്വാർത്ഥ ലക്ഷ്യങ്ങളാൽ ജനിച്ചതല്ലെന്നും പരമ്പരാഗത ദ്രാവിഡ സമ്പ്രദായങ്ങളിൽ നിന്ന് പരിണമിച്ചതാണെന്നും ഗ്രന്ഥം ഊന്നിപ്പറയുന്നു. ആത്യന്തികമായി, നമ്പൂതിരി ആചാരങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അന്യായമായ കുറ്റപ്പെടുത്തലിലേക്ക് നയിച്ചുവെന്നും കുറ്റപ്പെടുത്തലല്ല, പരിഷ്കാരമാണ് ആവശ്യമെന്നും ഗ്രന്ഥകാരൻ നിഗമനം ചെയ്യുന്നു.
ഗ്രന്ഥകർത്താവിൻ്റെ പേരോ,പ്രസിദ്ധീകരണ വർഷമോ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പുസ്തകത്താളിൻ്റെ പേജു നമ്പറുകളിൽ ചില അച്ചടി പിശകുകൾ കാണുന്നുമുണ്ട്.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1930-ൽ പ്രസിദ്ധീകരിച്ച,എസ്സ്. പത്മനാഭ മേനോൻ എഴുതിയ ലോകപ്രഭാവം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ലോകപ്രഭാവം ഒന്നാം ഭാഗം – എസ്സ്. പത്മനാഭ മേനോൻ
പാശ്ചാത്യദേശങ്ങളുടെ രാഷ്ട്രീയവികാസവും നാഗരികചരിത്രവും വിശദീകരിക്കുന്ന ഗ്രന്ഥമാണ് “ലോകപ്രഭാവം ഒന്നാം ഭാഗം”. രാജവാഴ്ചകൾ, ജനാധിപത്യസംവിധാനങ്ങളുടെ ഉദയം, ലോകയുദ്ധത്തിൻ്റെ പശ്ചാത്തലം എന്നിവയെ വായനക്കാർക്ക് പരിചയപ്പെടുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യം. എസ്സ്. പത്മനാഭ മേനോൻ ചരിത്രകാരൻ എന്ന നിലയിൽ ഏറെ പ്രസിദ്ധനായതുകൊണ്ട്, അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ലോകചരിത്രത്തിലെ സാമൂഹ്യ-രാഷ്ട്രീയ മൂല്യങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ലോകപ്രഭാവം ഒന്നാം ഭാഗം
രചന: എസ്സ്. പത്മനാഭ മേനോൻ
പ്രസിദ്ധീകരണ വർഷം: 1930
അച്ചടി: Sanatana Dharm Printing Works , & C., Ltd., Alleppy
1957-ൽ പ്രസിദ്ധീകരിച്ച, ഹെർമൻ ഹെസ്സെ എഴുതിയ സിദ്ധാർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1957 – സിദ്ധാർത്ഥൻ
1951-ലാണ് ജർമ്മൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസ്സെ സിദ്ധാർത്ഥ എന്ന നോവലെഴുതുന്നത്. കപിലവസ്തുവിൽ ജനിച്ച സിദ്ധാർത്ഥൻ ജ്ഞാനം കൈവരിക്കാനായി നാടും വീടും വിട്ടിറങ്ങുന്നു. വിജ്ഞാനത്തിനു വേണ്ടിയുള്ള സിദ്ധാർത്ഥൻ്റെ വിശപ്പോടു കൂടി ആരംഭിച്ച് ജ്ഞാനത്തിൻ്റെ പൂർത്തിയിലും സംതൃപ്തിയിലും അവസാനിക്കുന്ന ദീർഘയാത്രയുടെ ചരിത്രമാണ് ഈ നോവൽ. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ്
വിവിധ ഭാഷകളിലുള്ള നൂതനകൃതികൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ദക്ഷിണ ഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1915-ൽ പ്രസിദ്ധീകരിച്ച എ. കൃഷ്ണൻ എമ്പ്രാന്തിരി എഴുതിയ ബ്രഹ്മഗീത എന്ന കിളിപ്പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1915 – ബ്രഹ്മഗീത – കിളിപ്പാട്ട് – എ. കൃഷ്ണൻ എമ്പ്രാന്തിരി
ബ്രഹ്മഗീത ഒരു ദാർശനിക–ഭക്തിപരമായ കിളിപ്പാട്ടാണ്. കിളി (നാരായകൻ) മുഖ്യവക്താവായി പ്രത്യക്ഷപ്പെടുകയും, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ബ്രഹ്മത്തിന്റെ സ്വഭാവം, മോക്ഷത്തിന്റെ മാർഗങ്ങൾ എന്നിവ ജനങ്ങളോട് ലളിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. മുഴുവൻ കൃതിയും വേദാന്തചിന്തയുടെയും ഭക്തിമാർഗത്തിന്റെയും സംയുക്ത മുഖമാണ്. കൃതിയുടെ കേന്ദ്ര സന്ദേശം അദ്വൈതവേദാന്തത്തിന്റെ പ്രധാന സിദ്ധാന്തമായ ജീവ–ബ്രഹ്മ അഭേദം ആണ്. മനുഷ്യനിൽ നിലകൊള്ളുന്ന ‘ആത്മാവ്’ ബ്രഹ്മത്തിന്റെ തന്നെ പ്രതിബിംബം. ആളുകൾ അവിദ്യയാൽ (അജ്ഞാനത്താൽ) സ്വത്വത്തെ ശരീര-മനസ്-വികാരങ്ങളുമായി തെറ്റിച്ചമയ്ക്കുന്നു. ഇത് മോഹം, വാഞ്ഛ, ദ്വേഷം, ദുഃഖം എന്നിവയെ സൃഷ്ടിക്കുന്നു.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1964 -ൽ പ്രസിദ്ധീകരിച്ച മേരിവിജയം മാസികയുടെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1964 – മേരിവിജയം മാസികയുടെ 12 ലക്കങ്ങൾ
1950ൽ Catholic Marian Publication ആരംഭിച്ച മേരിവിജയം മാസിക കേരളത്തിലെ കത്തോലിക്കാ സമൂഹത്തിൽ വളരെയധികം പ്രചാരമുള്ള ഭക്തിപരവും മരിയോലജിക്കൽ (Mariological) ആയ ഒരു മാസികയാണ്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സമ്പുഷ്ടമാക്കുക, വിശ്വാസപരമായ പഠനം ജനങ്ങളിലേക്ക് ലളിതമായി എത്തിക്കുക, സഭയുടെ ഔദ്യോഗിക ഉപദേശങ്ങൾ, ലിറ്റർജിക്കൽ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണമാണിത്.
1936 ൽ നാലാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1936 – പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക്
നാലാം ക്ലാസ്സുകാർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചി – മദാസ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച, ആർ. ദേവരാജയ്യർ രചിച്ച പാഠപുസ്തകത്തിൻ്റെ നാലാം ഭാഗമാണിത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1957 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യ പാഠപുസ്തകമായി ഉപയോഗിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1957 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.