1951 – കാലകേയവധം

1951 – ൽ പ്രസിദ്ധീകരിച്ച, കാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - കാലകേയവധം
1951 – കാലകേയവധം

ഡി. പത്മനാഭനുണ്ണി വ്യാഖ്യാനം നിർവ്വഹിച്ച കാലകേയവധം എന്ന പ്രശസ്തമായ ആട്ടക്കഥ കോട്ടയത്തു തമ്പുരാനാണ് രചിച്ചത്. വനവാസകാലത്ത് തപസ്സുചെയ്ത് പാശുപതാസ്ത്രം നേടിയ അർജ്ജുനനെ ഇന്ദ്രൻ മാതലി വഴി ദേവലോകത്തേക്ക് ക്ഷണിക്കുന്നു. അവിടെയെത്തിയ അർജ്ജുനൻ വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരിൽ നിന്ന് ഉർവ്വശി ഉൾപ്പെടെയുള്ള ദേവസ്ത്രീകളെ മോചിപ്പിക്കുന്നു. തുടർന്ന് അർജ്ജുനനോട് പ്രണയം അഭ്യർത്ഥിച്ച ഉർവ്വശിയെ മാതൃസ്ഥാനീയയായി കണ്ട് അർജ്ജുനൻ നിരസിക്കുമ്പോൾ, കോപിതയായ ഉർവ്വശി അവനെ നപുംസകമാകട്ടെ എന്ന് ശപിക്കുന്നു. എന്നാൽ ഈ ശാപം വരാനിരിക്കുന്ന അജ്ഞാതവാസകാലത്ത് ഉപകരിക്കുമെന്ന് ഇന്ദ്രൻ അർജ്ജുനനെ ആശ്വസിപ്പിക്കുന്നു. പിന്നീട് ഇന്ദ്രൻ്റെ ആവശ്യപ്രകാരം അർജ്ജുനൻ സമുദ്രതീരത്തുചെന്ന് നിവാതകവചനെ വധിക്കുന്നു. ഇതിന് പ്രതികാരമായി എത്തിയ കാലകേയൻ അർജ്ജുനനെ അസ്ത്രമെയ്ത് മയക്കുന്നുവെങ്കിലും, ശിവൻ അയച്ച നന്ദികേശ്വരൻ്റെ സഹായത്തോടെ അർജ്ജുനൻ ഉണരുന്നു. തുടർന്ന് കാലകേയനുമായുള്ള അന്തിമ യുദ്ധത്തിന് ഒരുങ്ങുന്ന പോർവിളികളോടെ കഥ അവസാനിക്കുന്നു. വീരരസവും മനോഹരമായ ഭാഷയും കൊണ്ട് കഥകളിരംഗത്ത് ഏറെ പ്രശസ്തമാണ് ഈ കൃതി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാലകേയവധം
  • വ്യാഖ്യാതാവ്: ഡി. പത്മനാഭനുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: ദി ലോകവാണി പ്രസ്സ്, താമ്പരം
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1955 – ഉണ്ണുനീലിസന്ദേശം – ആറ്റൂർ കൃഷ്ണപ്പിഷാരോടി

195 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപ്പിഷാരോടി രചിച്ച  ഉണ്ണുനീലിസന്ദേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - ഉണ്ണുനീലിസന്ദേശം - ആറ്റൂർ കൃഷ്ണപ്പിഷാരോടി
1955 – ഉണ്ണുനീലിസന്ദേശം – ആറ്റൂർ കൃഷ്ണപ്പിഷാരോടി

ഉണ്ണുനീലിസന്ദേശം മധ്യകാല മലയാളത്തിലെ ഏറ്റവും പ്രാചീനവും പ്രസിദ്ധവുമായ സന്ദേശകാവ്യങ്ങളിൽ ഒന്നാണ്. മേഘദൂതം പോലുള്ള സംസ്കൃത സന്ദേശകാവ്യങ്ങളുടെ പാരമ്പര്യം പിന്തുടരുന്ന ഈ കൃതി, കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക, ഭൂമിശാസ്ത്രപരമായ ജീവിതത്തിൻ്റെ അപൂർവ രേഖയായി വിലമതിക്കപ്പെടുന്നു. ആറ്റൂർ കൃഷ്ണപ്പിഷാരോടിയുടെ ആഖ്യാനസഹിതമുള്ള ഉണ്ണുനീലിസന്ദേശം പതിപ്പ്, ഒരു പുനഃപ്രസിദ്ധീകരണം മാത്രമല്ല; മലയാളത്തിലെ പ്രാചീന സാഹിത്യപൈതൃകം ശാസ്ത്രീയമായി സംരക്ഷിക്കുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്ത ഒരു പ്രധാന ഗവേഷണസംരംഭമാണ്. മധ്യകാല കേരളത്തിൻ്റെ ചരിത്രം, ഭാഷ, സാഹിത്യം എന്നിവ പഠിക്കുന്നവർക്ക് ഇന്നും ഈ ഗ്രന്ഥം അനിവാര്യമായ ഒരു അവലംബമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉണ്ണുനീലിസന്ദേശം
  • രചന: Attoor Krishnapisharody
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: B.V. Printing Works, Trivandrum
  • താളുകളുടെ എണ്ണം:  224
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – സന്താനഗോപാലം – നടുവത്ത് മഹൻനമ്പൂതിരി

1956 – ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻനമ്പൂതിരി രചിച്ച  സന്താനഗോപാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി
1956 – സന്താനഗോപാലം – നടുവത്ത് മഹൻനമ്പൂതിരി

നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ശ്രദ്ധേയമായ കൃതിയാണ് സന്താനഗോപാലം. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൊടുങ്ങല്ലൂർ കളരിയിലെ പ്രമുഖ അംഗമായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയും ആശയവ്യക്തതയുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന പ്രത്യേകത. ജനിക്കുന്ന മക്കളെല്ലാം മരിച്ചുപോകുന്ന ബ്രാഹ്മണൻ്റെ ദുഃഖവും, അടുത്ത കുട്ടിയെ രക്ഷിക്കാമെന്ന അർജുനൻ്റെ ശപഥവും, ഒടുവിൽ ശ്രീകൃഷ്ണൻ്റെ സഹായത്തോടെ കുട്ടികളെ തിരികെ ലഭിക്കുന്നതുമായ പുരാണകഥയാണ് ഈ കൃതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സന്താനഗോപാലം
  • രചന: നടുവത്ത് മഹൻനമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 94
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്

1956 – ൽ പ്രസിദ്ധീകരിച്ച, വീ. സി ഗീവർഗ്ഗീസ്സ്   രചിച്ച  കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1956 - കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്
1956 – കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്

 

ഗ്രന്ഥകർത്താവായ ഗീവർഗ്ഗീസ്സ് കോർ എപ്പിസ്കോപ്പ തൻ്റെ പുനരൈക്യത്തിനു വഴിതെളിച്ച സത്യങ്ങൾ വെളിപ്പെടുത്തി എഴുതിയതാണ് കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത് കൊണ്ട് എന്ന ഈ പുസ്തകം.റീത്ത് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഒരു പ്രധാന പുനരൈക്യമാണ് ഈ വന്ദ്യപുരോഹിതൻ്റേത്.സത്യാന്വേഷികൾക്ക് വെളിച്ചം കൊടുക്കുന്ന ഒരു ദീപസ്തംഭമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്
  • രചന :
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി:J.M Press
  • താളുകളുടെ എണ്ണം: 182
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) – ചങ്ങമ്പുഴ കൃഷ്ണപിള്ള

1955 – ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച  വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) - ചങ്ങമ്പുഴ കൃഷ്ണപിള്ള
1955 – വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) – ചങ്ങമ്പുഴ കൃഷ്ണപിള്ള

കാവ്യാത്മകമായ ഒരു നാടക കൃതിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച വസന്തോത്സവം. ഭൗതിക സുഖഭോഗങ്ങൾക്കപ്പുറമുള്ള ആത്മീയ പ്രണയത്തിൻ്റെയും നിസ്വാർത്ഥമായ സമർപ്പണത്തിൻ്റെയും മനോഹരമായ ആവിഷ്കാരമാണിത്. ദ്വാരകയിലെ രാജകീയ ആഡംബരങ്ങൾക്കിടയിലും വൃന്ദാവനത്തിലെ പവിത്രവും ലളിതവുമായ പഴയ പ്രണയകാലത്തെ കൊതിക്കുന്ന കൃഷ്ണനിലൂടെ, ഭൗതിക സമ്പത്തിന് ആന്തരിക സമാധാനം നൽകാനാവില്ലെന്ന് കാവ്യം വ്യക്തമാക്കുന്നു. സ്വാർത്ഥതയും അധികാരവുമുള്ള സ്നേഹത്തേക്കാൾ ദേശകാലങ്ങൾക്ക് തടയാനാവാത്ത രാധയുടെ നിസ്വാർത്ഥമായ പ്രേമഭക്തിയാണ് ഉയർന്നതെന്ന് അടിവരയിടുന്ന ഈ കൃതി, പ്രണയം എന്നത് ആരെയും സ്വന്തമാക്കാനോ ബന്ധിക്കാനോ ഉള്ളതല്ല, മറിച്ച് അഹങ്കാരമില്ലാത്ത ആത്മസമർപ്പണമാണെന്ന ചിന്തയാണ് മുന്നോട്ടുവെക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം)  
  • രചന : ചങ്ങമ്പുഴ കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: നിർമ്മല പ്രസ്സ്, ചങ്ങനാശ്ശേരി
  • താളുകളുടെ എണ്ണം: 62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – അരാവലിയിൽ അഥവാ രജപുത്രസ്മാരകം – മിസിസ്സ് കെ.പി.കെ. നമ്പ്യാർ

1956 – ൽ പ്രസിദ്ധീകരിച്ച, മിസിസ്സ് കെ.പി.കെ. നമ്പ്യാർ രചിച്ച  അരാവലിയിൽ അഥവാ രജപുത്രസ്മാരകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - അരാവലിയിൽ അഥവാ രജപുത്രസ്മാരകം - മിസിസ്സ് കെ.പി.കെ. നമ്പ്യാർ
1956 – അരാവലിയിൽ അഥവാ രജപുത്രസ്മാരകം – മിസിസ്സ് കെ.പി.കെ. നമ്പ്യാർ

മിസിസ്സ് കെ.പി.കെ. നമ്പ്യാർ രചിച്ച ‘അരാവലിയിൽ അഥവാ രജപുത്രസ്മാരകം’ എന്ന നാടകം മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ രജപുത്ര വീരന്മാരുടെയും ഹിന്ദു-മുസ്ലീം ഐക്യത്തിൻ്റെയും കഥയാണ് പറയുന്നത്. രജപുത്ര കന്യകയായ ശ്യാമളയെ സ്വന്തമാക്കാനുള്ള സലീം രാജകുമാരൻ്റെ നീക്കങ്ങളെ വിജയകുമാരൻ എതിർത്തു തോൽപ്പിക്കുകയും, അക്ബർ ചക്രവർത്തി സലീമിനെ ശാസിക്കുകയും ചെയ്യുന്നു. തുടർന്ന് മാതൃരാജ്യത്തിനായി പൊരുതി വീരസിംഹനും വിജയകുമാരനും വീരമൃത്യു വരിക്കുമ്പോൾ ശ്യാമളയും ആത്മാഹുതി ചെയ്യുന്നു. ഈ ധീരബലിക്ക് സാക്ഷിയാകുന്ന അക്ബർ അവർക്കായി സ്മാരകങ്ങൾ പണിയുകയും, ഭാരതീയരുടെ പരസ്പര ഐക്യമാണ് രാജ്യത്തിൻ്റെ ശക്തിയെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അരാവലിയിൽ അഥവാ രജപുത്രസ്മാരകം
  • രചന : മിസിസ്സ് കെ.പി.കെ. നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934-മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം

1934 – ൽ കെ. വേലുപ്പിള്ള പ്രസിദ്ധീകരിച്ച, മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934-മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം
1934-മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം

നമ്മുടെ ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രതിസന്ധികളിൽ തളരാതിരിക്കാനും ഏറ്റവും കൂടുതൽ സഹായിക്കുന്നത് ചരിത്രത്തിലെ മഹാന്മാരായ മനുഷ്യരുടെ ജീവിതകഥകളാണ്. കെ. വേലുപ്പിള്ള പ്രസിദ്ധീകരിച്ച ‘മഹച്ചരിത സംഗ്രഹം’ എന്ന പുസ്തകം ലോകത്തിൻ്റെ വിവിധ മേഖലകളെ സ്വാധീനിച്ച പത്ത് പ്രതിഭകളെ നമ്മുടെ മുന്നിൽ പരിചയപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിലും ശാസ്ത്രത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന ജെയിംസ് വാട്ട്, ജോർജ്ജ് സ്റ്റീവൻസൺ എന്നിവരുടെ കഥകൾ ലക്ഷ്യബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും പ്രാധാന്യം കാണിച്ചുതരുമ്പോൾ; സാമൂഹിക അസമത്വങ്ങൾക്കെതിരെയും അവകാശങ്ങൾക്കായും പോരാടിയ ജോൺ ഹെവാർഡ്, വില്യം വിൽബർഫോഴ്‌സ് എന്നിവർ മാനവികതയുടെയും സമർപ്പണത്തിൻ്റെയും മാതൃകകളാകുന്നു. കൂടാതെ, ജോർജ്ജ് വാഷിംഗ്ടൺ, പീറ്റർ ചക്രവർത്തി, വില്യം പിറ്റ് (പിതാവും,പുത്രനും), നെൽസൺ പ്രഭു, ഡേവിഡ് ലിവിംഗ്സ്റ്റൺ എന്നിവരുടെ ജീവിതത്തിലൂടെ ധീരതയും നേതൃത്വപാടവവും വ്യക്തമാക്കുന്നു. വിജയം എന്നത് നിശ്ചയദാർഢ്യത്തിൻ്റെയും അദ്ധ്വാനത്തിൻ്റെയും ഫലമാണെന്ന വലിയ സന്ദേശമാണ് ലളിതമായ ശൈലിയിലൂടെ ഈ പുസ്തകം പങ്കുവെക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 60
  • അച്ചടി: അനന്തരാമവർമ്മ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – Synodus Diamperitana Ejus Vis Ae Valor Canonicus

Through this post, we are releasing the digital scan of Synodus Diamperitana Ejus Vis Ae Valor Canonicus, a latin manuscrip written by Placid Podipara published in the year 1939. 

 1939 - Synodus Diamperitana Ejus Vis Ae Valor Canonicus
1939 – Synodus Diamperitana Ejus Vis Ae Valor Canonicus

This is a manuscript on The Synod of Diamper,  Published in 1939. Synodus Diamperitana: Ejus Vis ac Valor Canonicus is a landmark Latin study that examines the canonical force and legal significance of the Synod of Diamper. Combining historical research with rigorous canonical analysis, it remains an indispensable resource for anyone studying the history, canon law, and ecclesiastical development of the Syro-Malabar Church.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: Synodus Diamperitana Ejus Vis Ae Valor Canonicus
  • Published Year: 1939
  • Number of pages: 76
  • Scan link:  Link

1945 – സോവിയറ്റിൻ്റെ മകൾ – പൊൻകുന്നം ദാമോദരൻ

1945 –  ൽ പ്രസിദ്ധീകരിച്ച, പൊൻകുന്നം ദാമോദരൻ രചിച്ച സോവിയറ്റിൻ്റെ മകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - സോവിയറ്റിൻ്റെ മകൾ - പൊൻകുന്നം ദാമോദരൻ
1945 – സോവിയറ്റിൻ്റെ മകൾ – പൊൻകുന്നം ദാമോദരൻ

പൊൻകുന്നം ദാമോദരൻ്റെ സോവിയറ്റിൻ്റെ മകൾ എന്ന കവിത, രണ്ടാം ലോകമഹായുദ്ധകാലത്ത് നാടായ റഷ്യയ്ക്കുവേണ്ടി ജീവൻ കൊടുത്ത ടാനിയ എന്ന പതിനെട്ടുകാരിയായ പെൺകുട്ടിയുടെ കഥയാണ്. നാടിനെ രക്ഷിക്കാൻ പഠനം ഉപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ അവൾ, തടയാൻ ശ്രമിച്ച അമ്മയോട് വിജയിച്ചു വരും, അല്ലെങ്കിൽ വീരയായി മരിക്കും എന്ന് പറഞ്ഞാണ് യാത്രയായത്. പിന്നീട് ശത്രുക്കളുടെ പിടിയിലായി കഠിനമായ പീഡനങ്ങൾ അനുഭവിച്ചിട്ടും നാടിൻ്റെ രഹസ്യങ്ങളൊന്നും വിട്ടുകൊടുക്കാതെ അവൾ കഴുമരത്തിൽ വീരമൃത്യു വരിച്ചു. ടാനിയായുടെ ഈ ധീരമായ മരണം ഉണ്ടാക്കിയ സങ്കടമാണ് പൊൻകുന്നം ദാമോദരനെ ഈ മനോഹരമായ കവിത എഴുതാൻ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  സോവിയറ്റിൻ്റെ മകൾ
  • രചന: പൊൻകുന്നം ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 34
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1936 – എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും – ജോസഫ് മാവുങ്കൽ

1936 –  ൽ പ്രസിദ്ധീകരിച്ച, ജോസഫ് മാവുങ്കൽ രചിച്ച എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936 - എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ
1936 – എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും – ജോസഫ് മാവുങ്കൽ

എറണാകുളം അതിരൂപതയുടെ 40 വർഷത്തെ (1896–1936) ചരിത്രവും അതിൻ്റെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ ജീവചരിത്രവും വിവരിക്കുന്ന പുസ്തകമാണിത്. 1896-ൽ ലിയോൺ പതിമൂന്നാമൻ മാർപ്പാപ്പ വിദേശീയ മെത്രാന്മാർക്ക് പകരം സ്വദേശീയരായ വൈദികർക്കായി എറണാകുളം വികാരിയാത്ത് രൂപീകരിക്കുകയും, മാർ ലൂയീസ് പഴേപറമ്പിലിനെ പ്രഥമ വികാരി അപ്പോസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. തുടർന്ന് 1919-ൽ ചെമ്പിലെ കണ്ടത്തിൽ തറവാട്ടിൽ ജനിച്ച മാർ അഗസ്റ്റിൻ കണ്ടത്തിൽ സഭാഭരണമേറ്റെടുക്കുകയും, 1923-ൽ രൂപത അതിരൂപതയായപ്പോൾ പ്രഥമ മെത്രാപ്പോലീത്തയായി മാറുകയും ചെയ്തു. സഭയെന്നത് കേവലം പ്രാർത്ഥനാലയം മാത്രമല്ല; വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥമന്ദിരങ്ങൾ എന്നിവ വഴി സമൂഹത്തിന് നന്മ ചെയ്യാനും അടിമത്തനിർമ്മാർജ്ജനവും സ്ത്രീസമത്വവും ഉറപ്പുവരുത്താനും കടപ്പെട്ട പ്രസ്ഥാനമാണെന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം, അതിരൂപതയുടെ നാൽപ്പതാം വാർഷികത്തിൻ്റെയും മാർ അഗസ്റ്റിൻ കണ്ടത്തിൻ്റെ പട്ടാഭിഷേക രജതജൂബിലിയുടെയും സ്മരണാർത്ഥം 1936-ൽ പ്രസിദ്ധീകരിച്ചതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും
  • രചന: ജോസഫ് മാവുങ്കൽ
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 258
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി