1958 – ൽ പ്രസിദ്ധീകരിച്ച, കെ.റ്റി. ചാക്കുണ്ണി രചിച്ച തത്വചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 – തത്വചിന്തകൾ – കെ.റ്റി. ചാക്കുണ്ണി
നമ്മുടെ മാസിക, ആത്മബോധിനി എന്നീ മാസികകളിൽ വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ 75 ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വിജ്ഞാനപ്രദങ്ങളായ ചിന്താശകലങ്ങൾ വായനക്കാർക്ക് പരിചിതമായ ഉദാഹരണങ്ങളും, ജീവിതാനുഭവങ്ങളും, ദൃഷ്ടാന്തങ്ങളും ചേരും പടി ചേർത്ത് വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ
The eighty-third annual Travancore Administration Report for 1114 M.E. (1938-1939 A.D.) featuring a frontispiece map, comprehensively details the princely state’s affairs across 15 chapters, Starting with general information on physical features, population, religion, women’s status, history, calendar, currency, anchal system, royal titles, notable visits, ceremonies, British relations, and political agitation.Subsequent chapters outline Travancore’s governance (ruler, administration, taxation, legislatures like Sri Mulam Assembly and Sri Chitra State Council), finances (revenue/expenditure charts), and revenues from land, surveys, income tax, excise (salt, abkari, opium, tobacco), customs, forests, and stamps. Further sections detail judicial systems (courts, magistrates, high court), legislative proceedings (elections, bills), protective services (police, army, jails), production/industry (agriculture, fisheries, ceramics, co-operatives, backward communities), public works (roads, Kodayar irrigation, railways, Pallivasal hydro-electricity, telephones), commerce (trade, ports), education (schools to University of Travancore with stats and scholarships), local governance (municipalities, panchayats), Hindu devaswoms, and miscellaneous topics.This comprehensive record offers invaluable insights into pre-independence Kerala’s administrative legacy.
1956 – ൽ പ്രസിദ്ധീകരിച്ച, ജി. സുകുമാരൻ നായർ രചിച്ച നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം – ജി. സുകുമാരൻ നായർ
ജി. സുകുമാരൻ നായർ രചിച്ച ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കേരളഭൂഷണം വാരാന്ത്യ പതിപ്പിലും മലയാളരാജ്യം, കൗമുദി ആഴ്ചപ്പതിപ്പുകളിലും ‘നാളെ’ മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ആണ് ഇതിൽ ഉള്ളത്. നാളത്തെ ഇന്ത്യൻ തത്ത്വശാസ്ത്രത്തിന് ഉപയുക്തമായ ചിന്തകളാണ് ഈ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നത്. തത്വവിചാരത്തിന് ജീവിതത്തിൽ ഉള്ള സ്ഥാനവും ഇന്ത്യൻ തത്വജ്ഞാനത്തിൻ്റെ പ്രസക്തിയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.
Through this post, we are releasing the digital scans of The Zamorins College Magazine – Volume – IX – Issue 01 published in the year 1936.
1936 – The Zamorins College Magazine – Volume – IX – Issue 01
The 1936 edition of Zamorin’s college Magazine comprised both English and Malayalam Sections. The English sections are edited by K.S. Krishna IyerandP.K. Sreeveerarayan Rajah and Malayalam Sections byV. Koman Menon and D. Rama Variyar. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance. Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.
1957 – ൽ പ്രസിദ്ധീകരിച്ച, ല്യൂ വൂ – ചി രചിച്ച് പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ കൺഫ്യൂഷിയൻ ദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – കൺഫ്യൂഷിയൻ ദർശനം
ചൈനീസ് ദാർശനികനായ കൺഫ്യൂഷ്യസിന്റെ (Confucius) ചിന്തകളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ പ്രധാന കൃതികളിൽ ഒന്നാണ്. പി. എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ ഈ പുസ്തകം. കൺഫ്യൂഷിയസ് ദർശനത്തിലെ മുഖ്യ ആശയങ്ങൾ ലളിതവും സാഹിത്യഗുണമുള്ള ഭാഷയിലും ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കിഴക്കൻ ലോകത്തിന്റെ ധാർശനിക ചിന്തയിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയ ദർശനങ്ങളിൽ ഒന്നാണ് കൺഫ്യൂഷിയൻ ദർശനം. ചൈനീസ് ദാർശനികനായ കൺഫ്യൂഷ്യസ് മനുഷ്യജീവിതത്തെയും സമൂഹത്തെയും നൈതികതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ചിന്തകനാണ്. കൺഫ്യൂഷ്യസ് മനുഷ്യനെ ഒറ്റപ്പെട്ട വ്യക്തിയായി കാണുന്നില്ല. കുടുംബം, സമൂഹം, രാഷ്ട്രം — ഇവയുടെ ഭാഗമായാണ് മനുഷ്യന്റെ നിലനിൽപ്പ്. അതുകൊണ്ട് തന്നെ വ്യക്തിയുടെ ധാർമ്മികത സമൂഹത്തിന്റെ സമാധാനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. കൺഫ്യൂഷിയൻ ദർശനത്തിൽ മാനവിക മൂല്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മാതാപിതാക്കൾക്ക് ആദരം, മുതിർന്നവരോടുള്ള ബഹുമാനം, സുഹൃത്തുകളോടുള്ള സത്യനിഷ്ഠ — ഇവ എല്ലാം നല്ല സമൂഹത്തിന്റെ അടിസ്ഥാനം ആണെന്ന് ദർശനം പഠിപ്പിക്കുന്നു. വ്യക്തി ശരിയായ വഴി പിന്തുടർന്നാൽ സമൂഹം സ്വയം ശരിയായ ദിശയിൽ നീങ്ങുമെന്നതാണ് കൺഫ്യൂഷ്യസിന്റെ വിശ്വാസം. പി. എം. കുമാരൻ നായർ ഈ കൃതിയിൽ കൺഫ്യൂഷ്യൻ ആശയങ്ങളെ സരളവും സുന്ദരവുമായ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു. പാശ്ചാത്യ ദർശനങ്ങൾ കൂടുതലായി പഠിക്കപ്പെട്ട കാലത്ത്, കിഴക്കൻ ദർശനങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയതിലൂടെ ഈ കൃതി പ്രത്യേക പ്രാധാന്യം നേടുന്നു.
1955 – ൽ പ്രസിദ്ധീകരിച്ച, വി.പി. രാമമേനോൻ രചിച്ച ശാസ്ത്രവും മതവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – ശാസ്ത്രവും മതവും – വി.പി. രാമമേനോൻ
ശാസ്ത്രത്തിൻ്റെയും മതത്തിൻ്റെയും പ്രാധാന്യം ചർച്ച ചെയ്യുന്ന പുസ്തകമാണിത്. മനുഷ്യരാശിയുടെ ഉത്ഭവത്തെയും വികാസത്തെയും കുറിക്കുന്ന സിദ്ധാന്തങ്ങൾ മതവും ശാസ്ത്രവും പങ്കുവയ്ക്കുന്നുണ്ട്. ഇവയുടെ നിജസ്ഥിതിയെ കുറിച്ചുള്ള വിശദമായ പഠനമാണിത്. ശാസ്ത്രവും മതവും തമ്മിലുള്ള തുല്യമായ ചേർച്ചയിലൂടെയാണ് മനുഷ്യജീവിതം നിലനിൽക്കുന്നത് എന്ന് ലേഖകൻ കരുതുന്നു. ഇന്ത്യ ഗവൺമെൻ്റിൻ്റെ ഫോക് ലോർ ലിറ്ററേച്ചർ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച കൃതിയാണ് ഇത്.
1956 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച ഭാഷാസാഹിത്യത്തിലെ പഴയ തലമുറ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – ഭാഷാസാഹിത്യത്തിലെ പഴയ തലമുറ – കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്
മലയാള സാഹിത്യ ചരിത്രത്തിലെ പ്രമുഖരായ ആദ്യകാല സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന കൃതിയാണ് ഇത്. ഏഴ് സാഹിത്യകാരന്മാർ മലയാള ഭാഷയ്ക്ക് നൽകിയ മഹത്തരമായ സംഭാവനകൾ ഇവിടെ അടയാളപ്പെടുത്തുന്നു. ലേഖകൻ്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന രചനാ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
Through this post, we are releasing the digital scan of Travancore Almanac And Directory For-1926 published in the year 1926.
1926 – Travancore Almanac And Directory For – 1926
The Travancore Almanac and Directory for 1926, published in 1926 by the Government Press in Trivandrum, served as an official annual guide for the princely state of Travancore (now part of Kerala), offering comprehensive administrative, cultural, and statistical details including English and Malabar calendars, royal family information, government departments, police and hospital listings, village directories, public libraries and arms, ammunition and military stores notifications and rules.
1954 – ൽ പ്രസിദ്ധീകരിച്ച, ആർനോൾഡ് . എസ്. ജെ രചിച്ച തിരുഹൃദയാനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – തിരുഹൃദയാനുകരണം
ഈശോസഭക്കാരനായ അർണ്ണോൾഡ് എന്ന വൈദീകൻ ലത്തീൻഭാഷയിൽ രചിച്ച പുസ്തകത്തിൻ്റെ മലയാള തർജ്ജമയാണ് ഈ ഗ്രന്ഥം. പുത്തൻ പള്ളി സെമിനാരി വിദ്യാർത്ഥികളുടെ പരിശ്രമഫലമാണ് ഈ മലയാള തർജ്ജമ.ഈ മഹാഗ്രന്ഥം നാലു വകുപ്പുകൾ ആയിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.
ഒന്നാം ഭാഗത്തിൽ, ഹൃദയവിശുദ്ധി വരുത്തുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ, രണ്ടാം ഭാഗത്ത് ഈശോയുടെ കർമ്മോയുക്തമായ ജീവിതത്തിൽ അവിടുത്തെ തിരുഹൃദയത്തെ അനുകരിക്കുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ. മൂന്നാം ഭാഗത്ത് നമ്മുടെ ദിവ്യരക്ഷകൻ്റെ പീഡാനുഭവ ജീവിതത്തിൽ തൻ്റെ തിരുഹൃദയത്തെ അനുകരിക്കുവാൻ തക്ക ഉപദേശങ്ങൾ.നാലാം പുസ്തകത്തിൽ പരമാനന്ദം അനുഭവിക്കുന്ന ഈശോയുടെ തിരുഹൃദയത്തോട് നമ്മെ യോജിപ്പിക്കുന്നതിന് പറ്റിയ ഉപദേശങ്ങൾ. ഇങ്ങനെ നാലു ഭാഗങ്ങൾ ആയി സംഗ്രഹിച്ചിരിക്കുന്ന ഒരു മഹാഗ്രന്ഥമാണ് ഈ പുസ്തകം.
1954 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച സംഗീതചന്ദ്രിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – സംഗീതചന്ദ്രിക – ആറ്റൂർ കൃഷ്ണപിഷാരടി
സംഗീതശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നത്. സ്വാതിതിരുനാൾ ശതാബ്ദസ്മാരകമായി രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥം. ഭരതമഹർഷി, മാതംഗ മഹർഷി തുടങ്ങിയ പ്രാചീന ആചാര്യന്മാരുടെ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീത രത്നാകരം രാഗവിബോധം മുതലായ മധ്യകാല സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും രാമാമാത്യൻ, രഘുനാഥൻ, വെങ്കടമഖി, ഗോവിന്ദദീക്ഷിതർ മുതലായവരുടെ നവീന ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീതത്തെ കുറിച്ചുള്ള മറ്റു പ്രധാന ഗ്രന്ഥങ്ങളും അപഗ്രഥിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള സംഗീത ശാസ്ത്ര ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.ആ പരിമിതിയെ മറികടക്കുവാൻ വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥം കൂടിയാണ് ഇത്. ശബ്ദത്തിലും നാദത്തിലും ആരംഭിച്ച് സങ്കീർണമായ തലങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഗ്രന്ഥം സംഗീത ശാസ്ത്രത്തിൻ്റെ സകല മേഖലയും പൂർണ്ണമായും ഉൾക്കൊള്ളുന്നു.