1974 – ഭാരതീയ പൂജ

1973-ൽ Ernakulam Liturgical centre –ൽ നിന്നും സംവിധാനം ചെയ്ത ഭാരതീയ പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - ഭാരതീയ പൂജ
1974 – ഭാരതീയ പൂജ

ഭാരതീയ അനാഫൊറ തർജ്ജമ ചെയ്ത് കുർബ്ബാനയുടെ പ്രാരംഭഗാനങ്ങളും സമാപന പ്രാർത്ഥനകളും സന്ദർഭാനുസരണമായി കൂട്ടിച്ചേർത്ത് ഭാരതീയ പൂജ എന്ന പേരിൽ Experimentation centre കളിൽ ഉപയോഗിക്കുന്നതിനായി 1973-ആഗസ്റ്റിൽ Ernakulam Liturgical Centre -ൽ നിന്നും പ്രസിദ്ധം ചെയ്തിരുന്നു. അതു എറണാകുളം St. Mary’s Catheedrel – ൻ്റെ പ്രതിഷ്ഠാകർമ്മം പ്രമാണിച്ച് മുദ്രണം ചെയ്യപ്പെടുകയായിരുന്നു.

ഈ ഗ്രന്ഥത്തിലെ ഏതാനും ഗാനങ്ങൾ ബാംഗ്ലൂർ ധർമ്മാരം കോളേജിൽ നിന്നും പ്രസിദ്ധം ചെയ്ത ഭാരതീയ പൂജാർപ്പണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതീയ പൂജ
  • താളുകളുടെ എണ്ണം: 46
  • പ്രസാധകൻ: Ernakulam Liturgical centre
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ

1932 -ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ രചിച്ച ആശാഭംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1932 - ആശാഭംഗം - കുന്നത്ത് ജനാർദ്ദനമേനോൻ
1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ

കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച ‘ആശാഭംഗം’ എന്ന നോവൽ, മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണകാലത്തെ ചരിത്രപശ്ചാത്തലത്തിൽ വിടർന്ന ഉദാത്തമായൊരു പ്രണയദുരന്തമാണ്. ഗംഗാ-യമുനാ നദികളുടെ പുണ്യതീരത്തുള്ള വീരനഗരത്തിൽ ഒന്നിച്ച് കാൽപ്പാടുകൾ പതിപ്പിച്ചു വളർന്ന നരേന്ദ്രൻ, ശ്രീശൻ, ഹേമലത എന്നീ മൂന്ന് ആത്മാക്കളുടെ സങ്കീർണ്ണമായ ഹൃദയബന്ധങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അഭിജാതവംശജനും സമ്പന്നനുമെങ്കിലും ആത്മനിയന്ത്രണമില്ലാത്ത കോപിഷ്ഠനായിരുന്നു നരേന്ദ്രൻ; എന്നാൽ ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള ശ്രീശനാകട്ടെ ബലിഷ്ഠനും അതിലേറെ ശാന്തനുമായിരുന്നു. ഹേമലതയുടെ നിർമ്മലമായ സൗഹൃദത്തിനായി ബാല്യത്തിൽത്തന്നെ ഇവർക്കിടയിൽ മത്സരത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. കൗമാരം യൗവനത്തിന് വഴിമാറിയപ്പോൾ, ഹേമലതയുടെ മനസ്സിൽ ശ്രീശനോടുള്ള പ്രണയം പച്ചപിടിക്കുന്നത് നരേന്ദ്രനിൽ കടുത്ത അസൂയയും വിദ്വേഷവും ജനിപ്പിച്ചു. എന്നാൽ കാലത്തിൻ്റെ അനിവാര്യമായ ഒഴുക്കിലും സാമൂഹിക വ്യവസ്ഥിതികളുടെ സമ്മർദ്ദത്തിലും പെട്ട് ഹേമലതയ്ക്ക് മറ്റൊരാളുടെ പരിണയപങ്കാളിയാകേണ്ടി വന്നു.

വർഷങ്ങൾക്ക് ശേഷം, നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളിൽ ഉരുകുന്ന നരേന്ദ്രൻ ഹേമലതയെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ കഥ അതിൻ്റെ വൈകാരികമായ പരകോടിയിൽ എത്തുന്നു. താൻ പ്രാണനെപ്പോലെ സ്നേഹിച്ച നരേന്ദ്രനെ ഓർക്കുമ്പോഴും, തന്റെ പതിവ്രതാധർമ്മത്തിനും ഭർത്താവിനോടുള്ള വിശ്വസ്തതയ്ക്കും മുകളിൽ കറപുരണ്ടൊരു ജീവിതം നയിക്കാൻ ഹേമലത തയ്യാറായില്ല. ഒടുവിൽ, ഒമ്പത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ അനുരാഗത്തിന്റെ അനശ്വര പ്രതീകമായി നരേന്ദ്രൻ തൻ്റെ കൈകളിൽ അണിയിച്ചിരുന്ന ‘മുല്ലവള്ളിവള’, അവനെക്കൊണ്ടുതന്നെ അഴിപ്പിച്ച് അവൾ യമുനാനദിയിലെ പ്രവാഹത്തിലേക്ക് ഒഴുക്കിക്കളയുന്നു. ആ വളയോടൊപ്പം അവരുടെ ഒന്നാകാനുള്ള സകല പ്രതീക്ഷകളും ഒലിച്ചുപോയ ആ നിമിഷമാണ് നോവലിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന ‘ആശാഭംഗം’. വ്യക്തിപരമായ കാമനകൾക്കും പ്രണയനൈരാശ്യങ്ങൾക്കും അപ്പുറം, മനുഷ്യൻ ജീവിക്കേണ്ടത് അവനവൻ്റെ കടമകളും സനാതനമായ ‘സ്വധർമ്മവും’ അനുഷ്ഠിച്ചുകൊണ്ടാവണമെന്ന വലിയൊരു തത്വശാസ്ത്രം നരേന്ദ്രനെ ബോധ്യപ്പെടുത്തി, അവനെ രാജ്യഭരണത്തിലേക്ക് മടക്കി അയക്കുന്ന ഹേമലതയുടെ ആത്മത്യാഗത്തോടെയാണ് ഈ ക്ലാസിക് കൃതി അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആശാഭംഗം 
  • രചയിതാവ്:  കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • അച്ചടി:  വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള

1933 -ൽ പ്രസിദ്ധീകരിച്ച, ഇ. വി. കൃഷ്ണപിള്ള രചിച്ച ഭാസ്ക്കരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള

ഈ പുസ്തകത്തിൽ ഭാസ്കരൻ എന്ന കഥാപാത്രത്തിലൂടെ ആ കാലഘട്ടത്തിലെ ഒരു വിദ്യാർത്ഥിയുടെ അനുഭവങ്ങളും ധാർമ്മിക മൂല്യങ്ങളും ദൈനംദിന ജീവിതവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഭാസ്കരൻ എന്ന കുട്ടി, തൻ്റെ നിഷ്കളങ്കത കൊണ്ടും നല്ല ശീലങ്ങൾ കൊണ്ടും മുതിർന്നവരോടുള്ള ബഹുമാനം കൊണ്ടും എല്ലാവരുടെയും പ്രിയങ്കരനായി മാറുന്നതാണ് ഇതിവൃത്തം.
​കുട്ടികളിൽ സൽസ്വഭാവം, സത്യസന്ധത, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള സ്നേഹം എന്നിവ വളർത്താൻ ഉതകുന്ന ചെറിയ കൊച്ചു സംഭവങ്ങളിലൂടെയാണ് ഇ.വി. കൃഷ്ണപിള്ള ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാസ്ക്കരൻ 
  • രചയിതാവ്: ഇ. വി. കൃഷ്ണപിള്ള
  • താളുകളുടെ എണ്ണം:72
  • അച്ചടി: ശ്രീരാമ വിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – അറീലിയസിൻ്റെ ആത്മനിവേദനം – മാർക്കസ് അറീലിയസ്

മാർക്കസ് അറീലിയസ് രചിച്ച് പി. ശേഷാദ്രി അയ്യർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അറീലിയസിൻ്റെ ആത്മനിവേദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 – അറീലിയസിൻ്റെ ആത്മനിവേദനം – മാർക്കസ് അറീലിയസ്

റോമൻ ചക്രവർത്തിയും സ്റ്റോയിക് (Stoic) തത്ത്വചിന്തകനുമായിരുന്ന മാർക്കസ് അറീലിയസിന്റെ ലോകപ്രശസ്തമായ ‘മെഡിറ്റേഷൻസ്’ (Meditations) എന്ന കൃതിയുടെ മലയാള വിവർത്തനമാണ് ‘അറീലിയസിന്റെ ആത്മനിവേദനം’. പ്രശസ്ത ഭാഷാപണ്ഡിതനും വിവർത്തകനുമായിരുന്ന പി. ശേഷാദ്രി അയ്യർ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

​ബാഹ്യലോകത്തെ പ്രതികൂല സാഹചര്യങ്ങളിലും മനസ്സിന്റെ ശാന്തതയും ആത്മനിയന്ത്രണവും എങ്ങനെ നിലനിർത്താം എന്ന് വ്യക്തമാക്കുന്ന ചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്. ​ഒരു ചക്രവർത്തി എന്ന നിലയിലുള്ള തന്റെ യുദ്ധകാല ജീവിതത്തിനിടയിലും ഭരണനിർവഹണത്തിനിടയിലും സ്വയം വഴിനടത്താനായി അദ്ദേഹം കുറിച്ചുവെച്ച ആത്മഗതങ്ങളുടെ സമാഹാരമാണിത്. ‘ആത്മനിവേദനം’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, ആത്മാവിനോട് തന്നെയുള്ള സംവാദമായാണ് ഇതിന്റെ രചന. സ്റ്റോയിസിസം (Stoicism) എന്ന തത്ത്വചിന്താ ശാഖയിലെ ഏറ്റവും മികച്ച പ്രായോഗിക ഗ്രന്ഥങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. മലയാള വിവർത്തന സാഹിത്യത്തിലെ ചരിത്രപരമായ ഒരു നാഴികക്കല്ലാണ് പി. ശേഷാദ്രി അയ്യരുടെ ഈ കൃതി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അറീലിയസിൻ്റെ ആത്മനിവേദനം
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 250
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

 

 

 

ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ

എ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച, ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ
ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ

ഈ കൃതി ഉർദു സാഹിത്യത്തിലെ പ്രശസ്തമായ ബാഗ്-ഒ-ബഹാർ (Bagh-o-Bahar) എന്ന ഗ്രന്ഥത്തിൻ്റെ മലയാളാവിഷ്കാരമാണ്. നാല് ഫക്കീറന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രണയ-സാഹസിക കഥകളും വിവരിക്കുന്ന ഈ കഥാസമാഹാരം മലയാള വായനക്കാർക്കിടയിലും ശ്രദ്ധ നേടിയിരുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ
  • അച്ചടി: Vijnanaposhini Press, Kollam
  • താളുകളുടെ എണ്ണം: 220
  • പ്രസാധകൻ: എ. മുഹമ്മദ് സാഹിബ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – വാനവിലാസം – റ്റി.കെ. ജോസഫ്

1952 – ൽ പ്രസിദ്ധീകരിച്ച, റ്റി.കെ. ജോസഫ് രചിച്ച വാനവിലാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - വാനവിലാസം - റ്റി.കെ. ജോസഫ്
1952 – വാനവിലാസം – റ്റി.കെ. ജോസഫ്

റ്റി.കെ. ജോസഫ് രചിച്ച വിശദമായ ഒരു ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് വാനവിലാസം. ജ്യോതിശാസ്ത്രത്തെക്കുറിച്ച് പൗരസ്ത്യ ലോകത്തും പാശ്ചാത്യലോകത്തും രൂപം കൊണ്ടിട്ടുള്ള അനേകം പഠനങ്ങളെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇരുപത്തിയേഴു നക്ഷത്രങ്ങളും പന്ത്രണ്ടു രാശികളും ഇതര രാശികളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉൾപ്പെടെ വിശാലമായ ആകാശഗംഗയെ കുറിച്ചുള്ള പഠനം കഴിയുന്നത്ര വസ്തുനിഷ്ഠമാക്കാൻ ലേഖകൻ ശ്രമിച്ചിട്ടുണ്ട്. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള ‘റ്റ’ അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വാനവിലാസം
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ശ്രീധര പ്രിൻ്റിംഗ് ഹൗസ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം:  346
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ലിറ്റിൽ മാസികയുടെ 56 ലക്കങ്ങൾ

2009 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ലിറ്റിൽ മാസികയുടെ ലഭ്യമായ 56 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1992-ൽ ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ബിജു ജോൺ ലിറ്റിൽ മാസികക്ക് തുടക്കം കുറിക്കുന്നത്. ദൃഷ്ടി എന്ന പേരിലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം ഒരു പ്രസിദ്ധീകരണമെന്നതിലുപരി, ചെറുതും സുസ്ഥിരവുമായ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുന്ന രചനകളായിരുന്നു ഇതിൻ്റെ ഉള്ളടക്കം.  അധ്യാപകനും എഴുത്തുകാരനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ കൂടി മാസികയുടെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നതോടെ കൂട്ടായ്മയുടെ കരുത്തിൽ ലിറ്റിൽ മാസിക ഏറെ മികവുറ്റതായി. കാലക്രമേണ, ജീവിതത്തെ കൂടുതൽ പ്രസന്നവും സർഗാത്മകവുമാക്കുന്ന ആലോചനകളിലേക്ക് മാസികയുടെ ദിശ മാറി

ചെറുതിനാണ് ഭംഗിയുള്ളതെന്ന ഏണസ്റ്റ് ഷൂമാക്കറുടെ ദർശനമാണ് മാസികയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. ചെറിയ കാര്യങ്ങളുടെ പ്രസക്തി (Relevance of being little) എന്ന ആശയത്തെ മുൻ നിർത്തി, മാസികക്ക് ലിറ്റിൽ മാസിക എന്നു തന്നെ പേരു നൽകി. വന്യമായ ഉപഭോഗസംസ്കാരങ്ങൾക്ക് ബദലായി ചെറിയ കാര്യങ്ങളുടെ വലിയ പ്രസക്തി, ചെറിയ സമരമാതൃകകൾ, ജീവിതശൈലികൾ എന്നിവ മാസിക മുന്നോട്ടു വെച്ചു. ചെറിയ മനുഷ്യർ, കൊച്ചു പ്രസ്ഥാനങ്ങൾ, ചെറുതെങ്കിലും ആത്മാർത്ഥമായ ജനകീയ ഇടപെടലുകൾ, പൂവ്, കാട്, പുഴ, ചെറുജീവികൾ, ദൃഷ്ടിയിൽ പെടാത്ത പ്രാണികൾ അങ്ങനെ ചെറുതും സുന്ദരവും സ്ഥായിയായി നിലനിൽക്കുന്നതുമായ ജീവിതത്തിൻ്റെ വിവിധ ഭാവങ്ങളെക്കുറിച്ച് മാസിക വിചാരപ്പെടുന്നുവെന്ന്  മാസികയുടെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. യാതൊരുവിധ വാണിജ്യ-മൂലധന താല്പര്യങ്ങൾക്കും വഴങ്ങാതെ, തികച്ചും മൗലികവും പുതുമയുള്ളതും പരീക്ഷണാത്മകവുമായ ആശയങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ‘അവാങ് ഗാർഡ്’ (Avant-garde) മാതൃകയിലുള്ള അന്വേഷണങ്ങൾക്കാണ് പിൽക്കാലത്ത് മാസിക പ്രാമുഖ്യം നൽകിയത്. സാഹിത്യം, ചിത്രകല, പരിസ്ഥിതി, ലോക സിനിമ, യാത്ര, ധ്യാനം ഇങ്ങനെ വൈവിധ്യ വിഷയങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കാഴ്ചയുടെ തീർത്ഥാടനങ്ങൾ എന്ന പേരിൽ ലോകസിനിമയെ പരിചയപ്പെടുത്തുന്ന മമ്മദ് എഴുതിയ ലേഖനങ്ങൾ, നടത്തം എന്ന പേരിൽ എം.പി. പ്രതീഷ് എഴുതിയ ആത്മവിചാരങ്ങൾ മിക്കവാറും എല്ലാ ലക്കത്തിലുമുണ്ട്. പരസ്യങ്ങളൊന്നും തന്നെ മാസികയിൽ സ്വീകരിച്ചിട്ടില്ല. 1992 മുതൽ 2021 വരെ സമാന്തര വായനാലോകത്ത് തനതായ ഒരിടം അടയാളപ്പെടുത്തിയ ലിറ്റിൽ മാസിക, ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്

ലിറ്റിൽ മാസികയുടെ എഡിറ്റർ ആയിരുന്ന ബിജു ജോൺ ആണ് ഈ മാസികകൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ലിറ്റിൽ മാസിക
  • എഡി: ബിജു ജോൺ
  • പ്രസിദ്ധീകരണ വർഷം: 2009-2019
  • അച്ചടി: Co-operative Press, Chungathara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1946 – കാദംബരി – കെ. ഗോദവർമ്മ

1946 – ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ രചിച്ച കാദംബരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - കാദംബരി - കെ. ഗോദവർമ്മ
1946 – കാദംബരി – കെ. ഗോദവർമ്മ

മഹാകവി ബാണഭട്ടൻ രചിച്ച പ്രശസ്ത ഗദ്യകാവ്യത്തിൻ്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. കെ. ഗോദവർമ്മ (കിളിമാനൂർ ഗോദവർമ്മ)യാണ് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ. പ്രണയം, പുനർജന്മം, ദൈവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. നായകൻ ചന്ദ്രപീഡനും നായിക കാദംബരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. സംസ്കൃത ഗദ്യസാഹിത്യത്തിലെ ശ്രേഷ്ഠ കൃതികളിലൊന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാദംബരി
  • രചയിതാവ്:  K. Godavarma
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: Sridhara Printing House, Trivandrum
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം

1949-ൽ പ്രസിദ്ധീകരിച്ച, മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1949 - മഹാകവി പള്ളത്തിൻ്റെ കൃതികൾ - രണ്ടാം വാല്യം
1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം

ഈ ഗ്രന്ഥം മലയാളത്തിലെ പ്രസിദ്ധ കവിയായ പള്ളത്ത് രാമൻ രചിച്ച കൃതികളുടെ സമാഹാരമായി 1949-ൽ പ്രസിദ്ധീകരിച്ച രണ്ടാം  വാല്യമാണ്. കേരളത്തിലെ നവോത്ഥാനകാല സാഹിത്യധാരയുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, ദേശീയ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന കവിതകൾ ആണ് ഉള്ളടക്കം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: V.V. Press, Kollam
  • താളുകളുടെ എണ്ണം: 220
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി