1914-ജീവചരിത്രം

1914 -ൽ പ്രസിദ്ധീകരിച്ച ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914-ജീവചരിത്രം

തൃപ്പൂണിത്തുറയിലെ കോവിലകങ്ങളിൽ അമ്മത്തമ്പുരാട്ടിമാരുടെ മേൽനോട്ടത്തിൽ വളർന്ന്, പിൽക്കാലത്ത് വ്യവസായ വിപ്ലവത്തിലൂടെയും പ്രജാക്ഷേമ തൽപ്പരതയിലൂടെയും കൊച്ചിയെ വികസിപ്പിച്ച ദീർഘവീക്ഷണമുള്ള കൊച്ചി വലിയ തമ്പുരാൻ, ഭർത്താവിൻ്റെ മരണശേഷം അഞ്ചു വയസ്സുള്ള മകനെ രാജാവായി വാഴിച്ച് ബുദ്ധിശക്തിയോടും ധൈര്യത്തോടും കൂടി സിഖ് സാമ്രാജ്യം ഭരിച്ച പഞ്ചാബിലെ സിംഹം രഞ്ജിത് സിങ്ങിൻ്റെ പത്നി മഹാറാണി ജിന്ദൻ, ട്രാഫൽഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ച് “ഞാൻ എൻ്റെ കടമ പൂർത്തിയാക്കിയിരിക്കുന്നു” എന്ന വാക്കുകളോടെ വീരമൃത്യു വരിച്ച ലോർഡ് നെൽസൺ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ യുടെ കർത്താവായ ഒയ്യാരത്ത് ചന്തുമേനോൻ,പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റുമുള്ള കഥാപുരുഷന്മാരുടെയും ജീവചരിത്രമാണ് ഈ പുസ്തകതിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജീവചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1914
  • താളുകളുടെ എണ്ണം: 162
  • അച്ചടി: കേരളകല്പദ്രുമം അച്ചുകൂടം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – മോക്ഷപ്രദീപം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

1924 – ൽ പ്രസിദ്ധീകരിച്ച, ബ്രഹ്മാനന്ദസ്വാമി ശിവയോഗി രചിച്ച മോക്ഷപ്രദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - മോക്ഷപ്രദീപം - ബ്രഹ്മാനന്ദസ്വാമി ശിവയോഗി
1924 – മോക്ഷപ്രദീപം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

കേരള നവോത്ഥാന നായകനും ആനന്ദമതത്തിൻ്റെ സ്ഥാപകനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് ‘മോക്ഷപ്രദീപം’. അന്നത്തെ കാലത്ത് നിലനിന്നിരുന്ന ബലി കർമ്മങ്ങൾ, വ്രതങ്ങൾ, തീർത്ഥസ്നാനം എന്നിവയെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വാദിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മുക്തരാക്കി അവരെ വിദ്യയിലേക്കും യോഗത്തിലേക്കും നയിക്കുക എന്നതായിരുന്നു ശിവയോഗിയുടെ ലക്ഷ്യം. ഈ ഗ്രന്ഥത്തിലെ ഏറ്റവും വിപ്ലവകരമായ ഭാഗം വിഗ്രഹാരാധനയെ എതിർക്കുക എന്നതാണ്. വിഗ്രഹങ്ങളിൽ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണെന്നും ഇതിൽ സ്ഥാപിക്കുന്നു. ദൈവം പുറത്തല്ല, ഉള്ളിലാണെന്നും അത് മനസ്സിലാക്കാൻ കണ്ണടച്ച് ധ്യാനിക്കുകയാണ് വേണ്ടതെന്നും വാദിച്ചു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മോക്ഷപ്രദീപം
  • രചന: ബ്രഹ്മാനന്ദസ്വാമി ശിവയോഗി
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 298
  • അച്ചടി: വാണീകളേബരം അച്ചുകൂടം, തൃശ്ശിവപേരൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – വിദൂഷകൻ മാസിക

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 – വിദൂഷകൻ – പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിദൂഷകൻ – പുസ്തകം 06 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 32
  • അച്ചടി: V.V. Press, Paravoor, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – ആധുനിക യൂറോപ്യൻ ചിന്തകന്മാർ – പി.റ്റി. ചാക്കൊ

1963 – ൽ പ്രസിദ്ധീകരിച്ച, പി.റ്റി. ചാക്കൊ രചിച്ച ആധുനിക യൂറോപ്യൻ ചിന്തകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - ആധുനിക യൂറോപ്യൻ ചിന്തകന്മാർ - പി.റ്റി. ചാക്കൊ
1963 – ആധുനിക യൂറോപ്യൻ ചിന്തകന്മാർ – പി.റ്റി. ചാക്കൊ

ആധുനിക യൂറോപ്പിലെ തത്വചിന്തകന്മാരെ വിശദമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. അവരുടെ പ്രധാനപ്പെട്ട സംഭാവനകളും ദാർശനികമായ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഒപ്പം ഓരോരുത്തരുടെയും ലഘു ജീവചരിത്രം കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആധുനിക യൂറോപ്യൻ ചിന്തകന്മാർ
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 301
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ

1947 -ൽ പ്രസിദ്ധീകരിച്ച പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
1947-പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ

 

നമ്മുടെ ദിവ്യരക്ഷകനായ മിശിഹാ നിശിതപീഢനങ്ങൾ സഹിച്ച് കുരിശിൽ കിടക്കുമ്പോഴും അനാഥയായ സ്വമാതാവിനോടുള്ള പുത്രധർമ്മം നിർവ്വഹിച്ചുകൊണ്ട് വൽസലശിക്ഷ്യനായ യോഹന്നാനെ സ്വമാതൃസംരക്ഷണം ഏൽപ്പിച്ചു. പരിപാവനവും സമ്പൂർണ്ണവുമായ സ്നേഹവാൽസല്യങ്ങളാൽ സ്നേഹിച്ചിരുന്ന അരുമസന്താനം സഹിക്കുന്ന നിഷ്ടൂരവേദനകൾ, അപമാനങ്ങൾ,  സ്നേഹിതരാലും ബന്ധുക്കളാലുംപരിത്യക്തനായി ഈശോ കൈവരിക്കുവാൻ പോകുന്ന നിഷ്ടൂര മരണം, തൻ്റെ വാൽസല്യ ഭാജനത്തിൻ്റെ ആസന്ന വിരഹം എന്നിങ്ങനെ മൂർച്ചയേറിയ സന്താപശരങ്ങൾ  ഏറ്റുവാങ്ങി മനം തകർന്നു കുരിശിനടുത്ത് നിലകൊള്ളുന്ന മാതവിൻ്റെ വ്യകുലതാ ധ്യാനങ്ങളേക്കുറിച്ചാണ് ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Mar Louise Memorial Press, Alwaye
  • താളുകളുടെ എണ്ണം: 83
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – ശിർക്ക് അഥവാ ബഹുദൈവത്വം – അമീൻ അഹ്‌സൻ ഇസ്‌ലാഹി

1963 – ൽ പ്രസിദ്ധീകരിച്ച, അമീൻ അഹ്‌സൻ ഇസ്‌ലാഹി രചിച്ച ശിർക്ക് അഥവാ ബഹുദൈവത്വം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - ശിർക്ക് അഥവാ ബഹുദൈവത്വം - അമീൻ അഹ്‌സൻ ഇസ്‌ലാഹി
1963 – ശിർക്ക് അഥവാ ബഹുദൈവത്വം – അമീൻ അഹ്‌സൻ ഇസ്‌ലാഹി

മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ഗ്രന്ഥത്തിൻറ പരിഭാഷയാണിത്. ഇസ്ലാം മതം ഏകദൈവത്തിൽ അധിഷ്ഠിതമാണ്. ശിർക്ക് ബഹുദൈവത്വത്തെ അംഗീകരിക്കുന്ന സമ്പ്രദായമാണ്. അത് വിശുദ്ധ ഖുർആന് എതിരാണ്. ബഹുദൈവത്വം എന്ന അന്ധകാരത്തിൽ തപ്പി തടയുന്നവരെ സന്മാർഗത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിർക്ക് അഥവാ ബഹുദൈവത്വം
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി: പ്രബോധനം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 329
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – യോഗാഭ്യാസം – ബോധാനന്ദ സ്വാമികൾ

1963 – ൽ പ്രസിദ്ധീകരിച്ച, ബോധാനന്ദ സ്വാമികൾ രചിച്ച യോഗാഭ്യാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - യോഗാഭ്യാസം - ബോധാനന്ദ സ്വാമികൾ
1963 – യോഗാഭ്യാസം – ബോധാനന്ദ സ്വാമികൾ

യോഗാഭ്യാസത്തേക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രന്ഥമാണിത്. യോഗയുടെ പ്രാധാന്യവും വിഭാഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു. യോഗാഭ്യാസ ചരിത്രത്തെക്കുറിച്ചുള്ള ലഘുവിവരണവും ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൈവല്യനവനീതം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: പ്രസാദ് പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 285
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951-ക്രൈസ്തവ രക്തസാക്ഷികൾ

1951-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ രക്തസാക്ഷികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ക്രൈസ്തവ രക്തസാക്ഷികൾ

1951-ക്രൈസ്തവ രക്തസാക്ഷികൾരക്തസാക്ഷികളുടെ രക്തം ക്രൈസ്തവസഭയുടെ അസ്ഥിവാരമത്രെ.ഇപ്രകാരം വിശ്വസത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലി അർപ്പിച്ചിട്ടുള്ള വിശ്വാസവീരന്മാരുടെ രക്തസാക്ഷിമരണം ജീവിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ധൈര്യവും പ്രോൽസാഹനവും നൽകുന്നതാണെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.ഏതാനും ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങളെ സംക്ഷേപിച്ച് എഴുതിയിട്ടുള്ള ഈ ചെറുഗ്രന്ഥം ആധുനികലോകത്തെ വിശ്വാസികൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണ്.

സത്യത്തിനു വേണ്ടി സാക്ഷി നിൽക്കുന്നതിനും നിത്യഭവനത്തെപ്പറ്റിയുള്ള ദർശനം എപ്പോഴും നമ്മുടെ ചിന്താഗതിയിൽ ഉണ്ടായിരിക്കുന്നതിനും രചയിതാവിൻ്റെ പരിശ്രമഫലം ഇതിൽ പ്രേരകമായിട്ടുണ്ട്.

കൊല്ലം വാളകം സ്വദേശി എം.എം. ബാബു ആണ് ആണു ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ ആയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:-ക്രൈസ്തവ രക്തസാക്ഷികൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 187
  • അച്ചടി:Hebron Printing House, Kumbanad
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – കൈവല്യനവനീതം – തിരുവല്ലം ഭാസ്കരൻനായർ

1966 – ൽ പ്രസിദ്ധീകരിച്ച, തിരുവല്ലം ഭാസ്കരൻനായർ രചിച്ച കൈവല്യനവനീതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1966 - കൈവല്യനവനീതം - തിരുവല്ലം ഭാസ്കരൻനായർ
1966 – കൈവല്യനവനീതം – തിരുവല്ലം ഭാസ്കരൻനായർ

അതീന്ദ്രിയജ്ഞാനത്തെ ഐന്ദ്രികമാക്കിപ്പറയുന്ന ഒരു സമ്പൂര്‍ണ്ണ അദ്ധ്യാത്മജ്ഞാന ശാസ്ത്രഗ്രന്ഥമാണ് കൈവല്യ നവനീതം. തമിഴ് പണ്ഡിതനായ താണ്ഡവരായരാണ് മൂലകൃതി രചിച്ചത്. കാവ്യഭംഗിയും അദ്ധ്യാത്മചിന്തയും ഒരുപോലെ ഒത്തിണങ്ങിയ വിവർത്തന കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൈവല്യനവനീതം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: പ്രസാദ് പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 285
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1881 – സുജ്ഞാനദർപ്പണം

1881-ൽ പ്രസിദ്ധീകരിച്ച സുജ്ഞാനദർപ്പണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1881 - സുജ്ഞാനദർപ്പണം
1881 – സുജ്ഞാനദർപ്പണം

വൈദികർക്കും മതപഠിതാക്കൾക്കും വേണ്ടിയുള്ള ദൈവശാസ്ത്ര ഗ്രന്ഥമാണ് ഈ കൃതി. യൂറോപ്യൻ (പ്രധാനമായും ഫ്രഞ്ച്) വേദവിദ്യാലയങ്ങളിൽ ഉപയോഗിച്ചിരുന്ന വിശിഷ്ടഗ്രന്ഥങ്ങളിൽ നിന്നുള്ള പരിഭാഷയാണിത്. ക്രൈസ്തവ സിദ്ധാന്തങ്ങൾ, സഭാചരിത്രം, ആത്മീയ മാർഗ്ഗദർശനം എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുജ്ഞാനദർപ്പണം
  • പ്രസിദ്ധീകരണ വർഷം: 1881
  • താളുകളുടെ എണ്ണം: 81
  • അച്ചടി: Press Near Varappuzha Methrapoleetha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി