1934 – സോമനാഥൻ – ഒരു ചരിത്രകഥ – സി.വി. കുഞ്ഞുരാമൻ

1934 -ൽ പ്രസിദ്ധീകരിച്ച, സി.വി. കുഞ്ഞുരാമൻ രചിച്ച  സോമനാഥൻ – ഒരു ചരിത്രകഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - സോമനാഥൻ - ഒരു ചരിത്രകഥ - സി.വി. കുഞ്ഞുരാമൻ
1934 – സോമനാഥൻ – ഒരു ചരിത്രകഥ – സി.വി. കുഞ്ഞുരാമൻ

ഗസ്നിയിലെ സുൽത്താൻ മഹ്മൂദ് ചരിത്രപ്രസിദ്ധമായ സോമനാഥ ക്ഷേത്രം ആക്രമിക്കുന്ന പശ്ചാത്തലത്തിൽ, ഭാരതത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങൾ, പുരോഹിതന്മാരുടെ ധാർമ്മിക ജീർണ്ണത, ‘സതി’ എന്ന ക്രൂരമായ ദുരാചാരം എന്നിവയ്‌ക്കെതിരെ ശക്തമായി വിരൽചൂണ്ടുന്ന ഒരു സാമൂഹിക പരിഷ്കരണ നോവലാണിത്.
മതത്തിൻ്റെ പേരിൽ പുരോഹിതവർഗ്ഗം സാധാരണക്കാരെ എങ്ങനെ ചൂഷണം ചെയ്തുവെന്നും, ‘സതി’ അനുഷ്ഠിക്കുന്ന സ്ത്രീകളെ ചിതയ്ക്കടിയിലെ രഹസ്യ തുരങ്കങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുന്ന അന്തർനാടകങ്ങളെയും നോവലിൽ രചയിതാവ് പച്ചയായി തുറന്നുകാട്ടുന്നു. തൻ്റെ കുഞ്ഞിനെ രക്ഷിച്ച അന്യമതസ്ഥനായ സുൽത്താനോട് നന്ദികാണിക്കുന്നതിന് പകരം, ‘നീചസ്പർശമേറ്റു’ എന്ന് പറഞ്ഞ് സ്വന്തം രക്തത്തെപ്പോലും ശപിക്കുന്ന ഭർത്താവിൻ്റെ ജാതിഭ്രാന്താണ് നോവലിൻ്റെ ആദ്യ ഭാഗത്ത്. ഭർത്താവിൻ്റെ മരണത്തോടെ ‘സതി’ അനുഷ്ഠിക്കേണ്ടി വരുന്ന നായികയുടെ നിസ്സഹായാവസ്ഥയെ കാമപൂർത്തിക്കായി ചൂഷണം ചെയ്യാൻ നോക്കുന്ന പ്രധാന പുരോഹിതൻ്റെ കപടമുഖം ക്ഷേത്രത്തിൻ്റെ ഉള്ളറകളിലെ രഹസ്യങ്ങളിലൂടെ നോവലിൽ അനാവൃതമാകുന്നുണ്ട്. ചിതയിൽ ചാടി സ്വർഗ്ഗ പൂകി എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച്, വിഗ്രഹത്തിൻ്റെ അടിയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സ്ത്രീകളെ തടവിലാക്കുന്ന പുരോഹിതന്മാരുടെ ഇന്ദ്രജാലക്കളി സുൽത്താൻ്റെ വിഗ്രഹഭഞ്ജനത്തോടെ തകർന്നടിയുന്നു. ചരിത്രത്തിലെ പരമ്പരാഗത സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട്, അന്ധമായ മതനിയമങ്ങളെക്കാളും ജാതിചിന്തകളെക്കാളും വലുത് മാനവികതയും നീതിയുമാണെന്ന ഉദാത്തമായ സന്ദേശമാണ് ഈ നോവൽ മുന്നോട്ട് വെക്കുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോമനാഥൻ
  • രചന: സി.വി. കുഞ്ഞുരാമൻ
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1908 – ഗദ്യമാലിക ഒന്നാം ഭാഗം

1908-ൽ പ്രസിദ്ധീകരിച്ച, ഗദ്യമാലിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊല്ലവർഷം 1064 മുതൽ 1070 വരെയുള്ള കാലഘട്ടത്തിൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മികച്ച ഗദ്യലേഖനങ്ങളിൽ നിന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള ഗദ്യത്തിൻ്റെ പിതാവായി അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അവതാരികയോടും, കൊച്ചി രാമവർമ്മ കൊച്ചുതമ്പുരാൻ്റെ മുഖവുരയോടും കൂടിയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. ആദ്യകാലങ്ങളിൽ മലയാളത്തിൽ പദ്യകൃതികൾക്കപ്പുറം നിലവാരമുള്ള ഗദ്യഗ്രന്ഥങ്ങൾ വളരെ കുറവായിരുന്നു. സർവ്വകലാശാലകൾക്ക് പാഠപുസ്തകങ്ങൾ നിശ്ചയിക്കാൻ നല്ല ഗദ്യകൃതികൾ ഇല്ലാതിരുന്ന ഗ്രന്ഥദാരിദ്ര്യത്തിൻ്റെ കാലത്ത്, വിദ്യാർത്ഥികൾക്ക് മികച്ച ഗദ്യശൈലി പരിചയപ്പെടുത്താൻ ഈ സമാഹാരം വലിയ സഹായകമായി

കേരളവർമ്മ വലിയകോയിത്തമ്പുരാന് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഗദ്യമാലിക ഒന്നാം ഭാഗം
    • പ്രസിദ്ധീകരണ വർഷം: 1908
    • താളുകളുടെ എണ്ണം: 222
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – പ്രകൃതിചികിത്സാസംഗ്രഹം – കെ. രാമവാര്യർ

1927-ൽ പ്രസിദ്ധീകരിച്ച, കെ.രാമവാര്യർ രചിച്ച പ്രകൃതി ചികിത്സാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ
1927 – പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.

ശാസ്ത്രഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും ഗ്രന്ഥകർത്തവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം  പദ്യരീതിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല, എന്നാൽ ഇതിലെ പദ്യങ്ങളുടെ ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പദ്യ രീതിയെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മുഖവുരയിൽ പ്രകാശകൻ വാദിക്കുന്നു.

പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരംപരവശമാകുമെന്നു ഭയപ്പെടുന്നവർ രാമവാര്യരുടെ ഛായാപടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണെന്ന്  അവതാരികയെഴുതിയ മാധവവാര്യർ പറയുന്നു. അദ്ദേഹത്തിൻ്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും നല്ല ആരോഗ്യസ്ഥിതി എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ നിഷ്കർഷയായി പ്രകൃതി തത്വങ്ങളെ ആദരിക്കുകന്നതിലൂടെ അനവധിരോഗങ്ങൾ പ്രകൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുവാൻ സാധിക്കുമെന്നും അവതാരകൻ തറപ്പിച്ചു പറയുന്നു. ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്നത് സാഹിത്യപ്രേമികൾക്ക് രസകരമാണെങ്കിലും, സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തെ വിസ്താരപ്പെടുത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രകൃതി ചികിത്സാസംഗ്രഹം 
    • രചന:കെ.രാമവാര്യർ
    • പ്രസിദ്ധീകരണ വർഷം: 1927
    • താളുകളുടെ എണ്ണം: 216
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം

1958 – ൽ പ്രസിദ്ധീകരിച്ച, സി. കെ. മറ്റം രചിച്ച നിരൂപണസാഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം

നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു. പലതരം പാഠപുസ്തകങ്ങൾ അദ്ധ്യയനം ചെയ്യാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലെ ഒരു നല്ല സ്വഭാഷാദ്ധ്യാപകനെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം പല ഭാഷാഗ്രന്ഥങ്ങളുമായി ഇടപഴകി പരിശീലനം സിദ്ധിച്ചിട്ടുള്ള ഫാദർ മറ്റത്തിൻ്റെ ഈ നിരൂപണ മാർഗ്ഗനിർദ്ദേശം അത്യന്തം ഉപയോഗപ്രദമായിരിക്കും.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിരൂപണസാഹിത്യം
  • രചന:  സി. കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – Malabar Tenancy Act with a Critical and Analytical Commentary

Through this post, we are releasing the digital scan of Malabar Tenancy Act with a Critical and Analytical Commentary published in the year 1931.

1931 – Malabar Tenancy Act with a Critical and Analytical Commentary

The Malabar Tenancy Act of 1929 was a landmark piece of legislation in the Madras Presidency. It was designed to address centuries of agrarian conflict between Janmis (lanlords) and various classes of tenants (Kanamdars, Kuzhikanamdars, and Verumpattamdars). T. Govindan Nair’s commentary is historically significant because it was published immediately after the Act came into force. At the time, the law was considered a major depature from previous “judge-made law,” which many viewed as inconsistent. His analytical approach sought to reconcile the new statutory provisions with the traditional complex land-holding systems of Malabar region.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Malabar Tenancy Act with a Critical and Analytical Commentary 
  • Author: T. Govindan Nair
  • Published Year: 1931
  • Printer: The Mangalodayam Press, Trichur
  • Scan link: Link

1939 – ആശാൻ

1939 – ൽ പ്രസിദ്ധീകരിച്ച, ആശാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1939 - ആശാൻ
1939 – ആശാൻ

മഹാകവി കുമാരനാശാൻ്റെ അസാധാരണമായ കാവ്യപ്രതിഭയെയും നവോത്ഥാന സംഭാവനകളെയും വിലയിരുത്തിക്കൊണ്ട്, ആശാൻ മെമ്മോറിയൽ കമ്മിറ്റി കൊല്ലവർഷം 1114-ൽ പുറത്തിറക്കിയ ചരിത്രപ്രധാനമായ ഒരു നിരൂപണ സമാഹാരമാണിത്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാജശ്രീ എൻ. കുമാരൻ അദ്ധ്യക്ഷനായ കമ്മിറ്റിക്ക് വേണ്ടി കോമലേഴത്തു കെ. ജി. മാധവനാണ് ഈ ഗ്രന്ഥം സമ്പാദനം ചെയ്തിരിക്കുന്നത്. മലയാള സാഹിത്യ നിരൂപണ ശാഖയിൽ തികച്ചും വിപ്ലവകരമായ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതിയാണിത്.
പ്രധാനമായും രണ്ട് ലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഒന്നാമതായി, സാഹിത്യപരം: മലയാളത്തിൽ അന്നുവരെ പരിചിതമല്ലാതിരുന്ന രീതിയിൽ, ഒരേ കവിയെയും അദ്ദേഹത്തിന്റെ കൃതികളെയും വിവിധ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുക വഴി മലയാള നിരൂപണ ശാഖയെ പരിപുഷ്ടമാക്കുക. രണ്ടാമതായി, ധനപരം: ഈ പുസ്തകത്തിൻ്റെ വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച്, തിരുവിതാംകൂർ സർവ്വകലാശാലയിൽ ബി.എ. മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ആശാൻ്റെ പേരിൽ ഒരു ‘കീർത്തിമുദ്ര’ ഏർപ്പെടുത്തുക, കൂടാതെ പല്ലനയിലുള്ള മഹാകവിയുടെ ശവകുടീരം കൂടുതൽ ഭംഗിയായി പുനർനിർമ്മിക്കുക.
മലയാള സാഹിത്യ ചരിത്രത്തിലെയും നവോത്ഥാന ചരിത്രത്തിലെയും അതികായന്മാരായ ഒരുപറ്റം പ്രഗത്ഭരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്വാൻ എ.ഡി. ഹരിശമ്മയുടെ പ്രബന്ധത്തോടെ ആരംഭിക്കുന്ന ഗ്രന്ഥത്തിൽ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, മൂർക്കോത്ത് കുമാരൻ, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ മികച്ച നിരൂപണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, ആശാൻ്റെ സമകാലികനായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, പ്രശസ്ത ചരിത്രകാരനും നയതന്ത്രജ്ഞനുമായ മേജർ സർദാർ കെ.എം. പണിക്കർ, പ്രശസ്ത നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ വാഗ്ഭടാനന്ദ ഗുരുദേവൻ എന്നിവരുടെ ദാർശനികവും പഠനാർഹവുമായ ലേഖനങ്ങളും ഈ ഗ്രന്ഥത്തിൻ്റെ മാറ്റുകൂട്ടുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി: എസ്.ആർ.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 300
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – കേരളചരിതം

1940-ൽ പ്രസിദ്ധീകരിച്ച, കെ. മഹാദേവശാസ്ത്രികൾ എഡിറ്റ് ചെയ്ത കേരളചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

‘ശ്രീവഞ്ചിസേതുലക്ഷ്മിഗ്രന്ഥാവലി’യിലെ പതിനെട്ടാമത് (No. XVIII) പുസ്തകമായാണ് ‘കേരളചരിതം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചരിത്രകൃതിയുടെ യഥാർത്ഥ കർത്താവ് ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഇതിലുപയോഗിച്ചിരിക്കുന്ന ‘എങ്കിലോ പണ്ടു’ തുടങ്ങിയ ചാക്യാർ ഭാഷാശൈലിയും വാക്യഘടനയും പരിശോധിക്കുമ്പോൾ ഇതിന് ഏകദേശം 300 വർഷത്തിലധികം പഴക്കമുണ്ടാകാം എന്ന് പ്രസ്താവനയിൽ കണക്കാക്കുന്നു. ചിറയ്ക്കൽ വലിയ രാജാവാണ് ഈ ഗ്രന്ഥം തയ്യാറാക്കാനാവശ്യമായ പഴയ മാതൃക നൽകി സഹായിച്ചത്.

ശ്രീപരശുരാമൻ്റെ കേരളസൃഷ്ടി മുതൽ ആരംഭിച്ച്, സുപ്രസിദ്ധനായ ചേരമാൻ പെരുമാളിൻ്റെ ഭരണകാലത്തിന് ശേഷം ഉദയവർമ്മ കോലത്തിരിയെ കേരളപതിയായി വാഴിച്ചതുവരെയുള്ള ആദ്യകാല ചരിത്രമാണ് ഇതിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പെരുമാൾ ഭരണകാലത്തെ വിവിധ ഭരണരീതികൾ, രാജാക്കന്മാർ, ദേശവിഭാഗങ്ങൾ, ചടങ്ങുകൾ, അന്നത്തെ രാജ്യഭരണസംവിധാനം എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

 

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേരളചരിതം
  • എഡിറ്റർ: K. Mahadeva Sastri
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി:The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഭീമൻ്റെ പതനം – ഇഗോർ ഗോസൻകൊ

1956 – ൽ പ്രസിദ്ധീകരിച്ച ഇഗോർ ഗോസൻകൊ രചിച്ച സി.എ. ഗോപാലപിള്ള വിവർത്തനം ചെയ്ത  ഭീമൻ്റെ പതനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 – ഭീമൻ്റെ പതനം – ഇഗോർ ഗോസൻകൊ

1956-ൽ കേരളത്തിലെ വായനക്കാർക്കിടയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് എത്തിയ ‘ഭീമൻ്റെ പതനം’ എന്ന നോവൽ കേവലമൊരു കഥയല്ല, അത് മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകൾക്ക് മേൽ ഭരണകൂടങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളുടെ നേർച്ചിത്രമാണ്. വിഖ്യാത റഷ്യൻ എഴുത്തുകാരൻ ഈഗോർ ഗോസൻകോയുടെ തൂലികയിൽ പിറന്ന ഈ കൃതി, സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിൻ്റെ കറുത്ത ഏടുകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മഹാനായ റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ ജീവിതവും അദ്ദേഹത്തിൻ്റെ ദുരൂഹമായ മരണവും പശ്ചാത്തലമാക്കിയാണ് നോവലിലെ ‘മിഖായേൽ ഗോരിൻ’ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ്റെ കഥ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടം എങ്ങനെയാണ് ഒരു രാജ്യത്തിൻ്റെ നന്മയെയും, മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകളെയും, ഒരു മഹാനായ എഴുത്തുകാരനെയും അടിച്ചമർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് എന്നാണ് ഈ നോവൽ വിവരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭീമൻ്റെ പതനം
  • രചന: ഇഗോർ ഗോസൻകൊ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 258
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – പുരാണകഥകൾ

1936-ൽ പ്രസിദ്ധീകരിച്ച, പി.ജി. പിള്ള എഴുതിയ പുരാണകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്ഹൈന്ദവ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും പ്രശസ്തമായ കഥകളും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന ലളിതമായ ശൈലിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 33 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുരാണങ്ങളിലെ മിക്ക കഥാപാത്രങ്ങളെക്കുറിച്ചുമുള്ള കഥകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ
  • രചന: പി.ജി. പിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി:V.V. Press, Kollam
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

കൈയെഴുത്തുപ്രതികൾ

അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ അച്യുത് ശങ്കർ എസ്. നായരുടെ ശേഖരത്തിൽ നിന്നു ലഭിച്ച കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൈയെഴുത്തുപ്രതികളിൽ ഒന്നാമത്തേതിൽ സംസ്കൃതശബ്ദങ്ങൾ പ്രിൻ്റ് ചെയ്തിരിക്കുന്നു. പുസ്തകത്തിൻ്റെ ആദ്യത്തെ ഭാഗങ്ങളിൽ കുറച്ചു നാമക്രിയാ രൂപങ്ങൾ എഴുതി പഠിച്ചതായും കാണപ്പെടുന്നു. ശബ്ദം, വിശേഷണം, പ്രകരണം, സർവനാമ പ്രകരണം, ധാതുക്കൾ, സമാസങ്ങൾ എന്നിവ സംസ്കൃതസമീക്ഷയിലേതാവാം. രണ്ടാമത്തെ കൈയെഴുത്തുപ്രതിയിലും സംസ്കൃതവാക്കുകളും വിഗ്രഹവും എഴുതി പഠിച്ചതായി കാണാം. രണ്ടു കൈയെഴുത്തുപ്രതികളിലേയും ആദ്യത്തെയും അവസാനത്തേയും കുറച്ചു പേജുകൾ ഒന്നും എഴുതാതെ ശൂന്യമാക്കിയിട്ടിരിക്കുന്നു

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൈയെഴുത്തുപ്രതികൾ
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(1) -148
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(2) – 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി