1969-ൽ പ്രസിദ്ധീകരിച്ച, എം. ഡാനിയൽ കണിയാങ്കട എഴുതിയ ചാരിത്ര വിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1969 – ചാരിത്ര വിജയം – എം. ഡാനിയൽ കണിയാങ്കട
പൗളിനോസ് പാതിരിയാൽ രചിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സംകൃത മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ വിഖ്യാതമായ കൃതിയാണ് ജനോവാപർവ്വം. പ്രസ്തുത കൃതിയുടെ ഇതിവൃത്തം കേന്ദ്രമാക്കി രചിച്ചിട്ടുള്ള മഹാകാവ്യമാണ് ഈ ഗ്രന്ഥം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
1981 – ൽ പ്രസിദ്ധീകരിച്ച രണരേഖ യുക്തിവാദ മാസികയുടെ പുസ്തകം 02 ലക്കം 05- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1981 – രണരേഖ യുക്തിവാദ മാസിക പുസ്തകം 02 ലക്കം 05
കൊല്ലത്തു നിന്നും യുക്തിവാദി സംഘ നേതാവ് ശ്രീനി പട്ടത്താനത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് രണരേഖ യുക്തിവാദ മാസിക. ഇടമറുകായിരുന്നു ഈ മാസികയുടെ മുഖ്യ ഉപദേഷ്ടാവ്. എൺപതുകളുടെ അവസാനത്തോടെ ഈ പ്രസിദ്ധീകരണത്തിൻ്റെ പ്രസാധനം നിലച്ചു.
രണരേഖയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ മത വിശ്വാസങ്ങളെയും സാംസ്‌കാരിക അന്ധതകളെയും വസ്തുതാപരമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നു. വിശ്വാസത്തിൻ്റെ പേരിൽ നില നിൽക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നുകാട്ടാൻ ഈ മാസിക ശ്രമിക്കുന്നു. മാസികയുടെ മുഖ്യലക്ഷ്യം യുക്തിയും ശാസ്ത്രബോധവും ഉപയോഗിച്ച് സാമൂഹികപരിഷ്കരണത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു. ഇതിലെ ലേഖനങ്ങളിൽ ദാർശനികതയുടെയും സാമൂഹിക ചിന്തയുടെയും ശക്തമായ സ്വാധീനം കാണാൻ കഴിയും. മതാന്ധതയെ ചോദ്യം ചെയ്യുവാനും വ്യക്തിഗത സ്വാതന്ത്ര്യത്തിനും ബോധവൽക്കരണത്തിനും രണരേഖ വളരെയധികം പ്രാധാന്യം നല്കി.
1981 ഡിസംബറിൽ പുറത്തിറക്കിയ പുസ്തകത്തിൻ്റെ ഉള്ളടക്കം എം സി ജോസഫ് അന്തരിച്ചപ്പോൾ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന് അദ്ദേഹം നല്കിയ സംഭാവനകളെക്കുറിച്ചും ഒരു ഗുരുനാഥൻ എന്ന നിലയിൽ അദ്ദേഹവുമായി ഇടമറുകിനുണ്ടായിരുന്ന ബന്ധത്തെക്കുറിക്കുറിച്ചും അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെകുറിച്ചും വിശദീകരിക്കുന്നു. തികച്ചും സ്വതന്ത്ര ചിന്തകനായിരുന്ന എം. സി-യുടെ ഭാഷാശൈലി സരളവും സുന്ദരവുമാണ്. കുറിപ്പുകൾ എന്ന പേരിൽ വിമർശനങ്ങളും എഴുതിയിരുന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകളാൽ യുക്തിവാദി മാസിക നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി തീർന്നപ്പോൾ ആ ചുമതല ധൈര്യപൂർവ്വം ഏറ്റെടുത്തു നാൽപതു വർഷത്തോളം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഡോ അംബേദ്ക്കർ ജാതി-ബ്രാഹ്മണ മേധാവിത്വം മുസ്ലിം വർഗീയത എന്നിവയെ കുറിച്ചെഴുതിയ ലേഖനം, കൂടാതെ ഒരു മിനിക്കഥ, സംഘടനാപരമായ വാർത്തകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു ഈ ലക്കത്തിൽ.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
രണരേഖ യുക്തിവാദ മാസിയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
സി.വി. താരപ്പൻ രചിച്ച വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ – സി.വി. താരപ്പൻ
നാലാം നൂറ്റാണ്ടിനു ശേഷമാണ് ശിശുസ്നാനം സഭയിലെ ഒരു സാർവ്വദേശീയ ആചാരമായി മാറുന്നതെന്നും, സ്നാനപ്പെട്ടവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും ബൈബിൾ വചനങ്ങളും, സഭാചരിത്രവും, ചരിത്ര പണ്ഡിതന്മാരുടെ ഉദ്ധരണികളും ആയുധമാക്കി സമർത്ഥിക്കുകയാണ് രചയിതാവ് ഈ ലഘുലേഖയിൽ ചെയ്യുന്നത്.
കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
പേര് : വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ
സി.വി. താരപ്പൻ രചിച്ച സഹസ്രാബ്ദം എപ്പോൾ എന്തിന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഹസ്രാബ്ദം എപ്പോൾ എന്തിന് – സി.വി. താരപ്പൻ
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹസ്രാബ്ദം എന്താണെന്നും അതെന്തിനു വേണ്ടി ആണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാനാണ് ഗ്രന്ഥകർത്താവായ സി.വി. താരപ്പൻ ഈ ലഘുലേഖയിൽ ശ്രമിച്ചിരിക്കുന്നത്. ഈ ലഘുലേഖ ഇറങ്ങിയ സമയത്തു ഈ വിഷയത്തെ സംബന്ധിച്ചുണ്ടായിരുന്ന വിവിധ പഠിപ്പിക്കലുകൾക്ക് മറുപടി ആയിട്ടാണ് ഇതെഴുതിയിരിക്കുന്നത്.
കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
ക്രിസ്തുമത പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സഭയുടെ ഘടനയും പ്രകൃതിയും, മാർപാപ്പക്ക് സഭയിലുള്ള സ്ഥാനം, ഓരോ മനുഷ്യനും സഭയെ എങ്ങിനെ കരുതണം എന്നീ കാര്യങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. തിരുസഭയെയും അതിൻ്റെ അദ്ധ്യക്ഷനെയും ആദരിക്കേണ്ടതിനെപറ്റിയും, ചരിത്രപരമായ ചില എതിർവാദങ്ങൾക്കുള്ള മറുപടിയായ വിശദീകരണവും ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1993 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ജീവവചനം എന്ന കുടുംബമാസികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1993 – Oct – ജീവവചനം
ഇന്ത്യയിലെ ബ്രദറൺ സഭകളുടെ ചരിത്രത്തിൽ വിശിഷ്ടസേവനം ചെയ്ത ക്രൈസ്തവഗാനരചയിതാവ് കൂടിയായിരുന്ന എം.ഇ. ചെറിയാൻ മരിച്ചപ്പോൾ പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പാണിത്. സത്യം പബ്ലിക്കേഷൻസ് ആണ് ഈ മാസികയുടെ പ്രസാധകർ. എം.ഇ. ചെറിയാൻ സ്മരണകൾ, അദ്ദേഹത്തിൻ്റെ ഗാനങ്ങൾ, ഇങ്ങനെ നിരവധി ഓർമ്മകൾകൊണ്ട് സവിശേഷമാക്കിയിട്ടുണ്ട് മാസികയുടെ ഈ ലക്കം.
K C. Jacob, Kadammanitta, Pathanamthitta ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
1948-ൽ ഡി. എം. പൊറേറക്കാട്ട് പരിഭാഷപ്പെടുത്തിയ മാർക്‌സിൻ്റെ പ്രസംഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1948- മാർക്‌സിൻ്റെ പ്രസംഗം
ശാസ്ത്രീയമായി സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ചിരുന്ന ഫ്രെഡറിക് എംഗൽസ്, കമ്യൂണിസ്റ്റ് ലീഗിൻ്റെ ചരിത്ര’മെന്ന ഈ ലഘുലേഖ,”കോളോൺ കമ്യൂണിസ്റ്റ് കേസ്സു വിചാരണയുടെ ഉള്ളുകള്ളികൾ” എന്ന മാർക്സിൻ്റെ ഗ്രന്ഥത്തിൻ്റെ മൂന്നാം പതിപ്പിൽ ചേർക്കാനായി 1885 എഴുതിയ ആമുഖമാണ്. വിപ്ലവചരിത്രത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമാണിത് . വിപ്ലവകരമായ ഒരു സാവ്വദേശീയ തൊഴിലാളിപ്പാർട്ടി കമ്യൂണിസ്റ്റ് ലീഗു കെട്ടിപ്പടുക്കുന്നതിന്നായി മാർക്സും,എംഗൽസും കൂടി നടത്തിയ മഹത്തായ പരിശ്രമങ്ങളുടെ ചരിത്രമാണിത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡി. എം. പൊറേറക്കാട്ട് ആണ് .ഇതിൻ്റെ പ്രസാധകർ മാർക്സിസ്റ്റ് പബ്ലിഷിംഗ് ഹൗസ്, തൃശൂരാണ്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
A.L. Bright Story Readers പ്രസിദ്ധീകരിച്ച, W.H.G Kingston ,രചിച്ച Peter The Whaler എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
Through this post we are releasing the scan of the silver jubilee souvenir, Praises To The God Of Jacobreleased in the year 1986.This is a pen-picture of Rev.Fr. P.J Jacob , Ex.Member of Legislative Assembly Karnataka & An Efficient Rural Development Worker and Founder of Commitments, Kalghatgi.
1986 – Praises to The God Of Jacob
This souvenir presented on the occasion of His Priestly Silver Jubilee, and a booklet is being brought out to highlight the rural developmental activities , particularly about the services of Fr. P.J Jacob. He was known as the Father of the poor. Lot of images also we can be seen in this souvneir related with his social activities.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
1938- ൽ ബോധേശ്വരൻ എഴുതിയ സ്വതന്ത്രകേരളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1938 – സ്വതന്ത്രകേരളം
കൊല്ലവഷം 1101- ൽ തൃശ്ശൂർ നിന്നും പ്രസിദ്ധീകരിച്ച “സ്വതന്ത്രഃകരളം” ഒ
ന്നാം പുസ്തകത്തിലെ “ജേ ജേ മാതൃമഹീതല ചരണമെന്ന കേരളഗാനത്തെ പാടെ മാറ്റി 1113-ൽ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭാരംഭത്തോടെ രചിച്ചതും അതിനു ശേഷം മാറ്റങ്ങൾ വരുത്തിയതുമായിട്ടുള്ളതാണ്. ഇത് ബിഹാഗ് രാഗത്തിൽ അന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് .ഇൻറർനാഷണൽ എന്ന ഫ്രഞ്ച് ഗാനത്തിൻ്റെ പരിഭാഷയാണ് ചെങ്കൊടി എന്ന ഗാനത്തിന് ആസ്പദമായിട്ടുള്ളത്. 1944-ൽ രചിച്ചതാണ് ഭാരതഭേരി എന്ന ഈഗാനം. ഇന്ത്യൻനാഷനൽകാൺഗ്രസ്സ് സാമാന്യജനങ്ങളുടെ ഇടയിൽ പ്രവത്തിക്കുവാൻ വേണ്ട, അവരുടെ ദേശീയബോധത്തിനു് ഉപകരിക്കട്ടെ എന്നുദ്ദേശിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്.“സഹിക്കയൊദാസ്യം, ഈ കവിത തിരുവനന്തപുരത്തു വെച്ചുകൂടിയ ലാലാലജപതിറായിയുടെ യോഗത്തിൽ കവിതന്നെ പാടിയതാണ്. യുവാക്കളോട് എന്ന ഗാനം തുരുവനന്തപുരത്തു കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി പാടിയതാണ്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കവിതകൾ എല്ലാം തന്നെ മറ്റു പല സന്ദർഭങ്ങളിൽ ആയി കവി എഴുതിയിട്ടുള്ളവയാണ് .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്