1957 – സിദ്ധാർത്ഥൻ

1957-ൽ പ്രസിദ്ധീകരിച്ച, ഹെർമൻ ഹെസ്സെ എഴുതിയ സിദ്ധാർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1957 – സിദ്ധാർത്ഥൻ

1951-ലാണ് ജർമ്മൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസ്സെ സിദ്ധാർത്ഥ എന്ന നോവലെഴുതുന്നത്. കപിലവസ്തുവിൽ ജനിച്ച സിദ്ധാർത്ഥൻ ജ്ഞാനം കൈവരിക്കാനായി നാടും വീടും വിട്ടിറങ്ങുന്നു. വിജ്ഞാനത്തിനു വേണ്ടിയുള്ള സിദ്ധാർത്ഥൻ്റെ വിശപ്പോടു കൂടി ആരംഭിച്ച് ജ്ഞാനത്തിൻ്റെ പൂർത്തിയിലും സംതൃപ്തിയിലും അവസാനിക്കുന്ന ദീർഘയാത്രയുടെ ചരിത്രമാണ് ഈ നോവൽ. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ്

വിവിധ ഭാഷകളിലുള്ള നൂതനകൃതികൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ദക്ഷിണ ഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സിദ്ധാർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: പരിഷണ്മുദ്രണാലയം, എറണാകുളം
  • താളുകളുടെ എണ്ണം: 196
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1915 – ബ്രഹ്മഗീത – കിളിപ്പാട്ട് – എ. കൃഷ്ണൻ എമ്പ്രാന്തിരി

1915-ൽ പ്രസിദ്ധീകരിച്ച എ. കൃഷ്ണൻ എമ്പ്രാന്തിരി എഴുതിയ ബ്രഹ്മഗീത എന്ന കിളിപ്പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1915 - ബ്രഹ്മഗീത - കിളിപ്പാട്ട് - എ. കൃഷ്ണൻ എമ്പ്രാന്തിരി
1915 – ബ്രഹ്മഗീത – കിളിപ്പാട്ട് – എ. കൃഷ്ണൻ എമ്പ്രാന്തിരി

ബ്രഹ്മഗീത ഒരു ദാർശനിക–ഭക്തിപരമായ കിളിപ്പാട്ടാണ്. കിളി (നാരായകൻ) മുഖ്യവക്താവായി പ്രത്യക്ഷപ്പെടുകയും, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ബ്രഹ്മത്തിന്റെ സ്വഭാവം, മോക്ഷത്തിന്റെ മാർഗങ്ങൾ എന്നിവ ജനങ്ങളോട് ലളിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. മുഴുവൻ കൃതിയും വേദാന്തചിന്തയുടെയും ഭക്തിമാർഗത്തിന്റെയും സംയുക്ത മുഖമാണ്. കൃതിയുടെ കേന്ദ്ര സന്ദേശം അദ്വൈതവേദാന്തത്തിന്റെ പ്രധാന സിദ്ധാന്തമായ ജീവ–ബ്രഹ്മ അഭേദം ആണ്. മനുഷ്യനിൽ നിലകൊള്ളുന്ന ‘ആത്മാവ്’ ബ്രഹ്മത്തിന്റെ തന്നെ പ്രതിബിംബം. ആളുകൾ അവിദ്യയാൽ (അജ്ഞാനത്താൽ) സ്വത്വത്തെ ശരീര-മനസ്-വികാരങ്ങളുമായി തെറ്റിച്ചമയ്ക്കുന്നു. ഇത് മോഹം, വാഞ്ഛ, ദ്വേഷം, ദുഃഖം എന്നിവയെ സൃഷ്ടിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബ്രഹ്മഗീത – കിളിപ്പാട്ട് 
  • പ്രസിദ്ധീകരണ വർഷം: 1915
  • അച്ചടി:  Bharathavilasam Press, Trichur
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം

1928-ൽ പ്രസിദ്ധീകരിച്ച, സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സംസ്കൃത സാഹിത്യപ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചമ്പൂപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പുനം നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു. സുഗ്രീവസഖ്യം രാമായണത്തിലെ കിഷ്കിന്ദാകാണ്ഡത്തിൽ നിന്നെടുത്ത ഒരു ഭാഷാചമ്പൂപ്രബന്ധമാണ്. സഹോദരനും ബലവാനുമായ ബാലിയെ പേടിച്ച് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയം തേടിയിരിക്കുകയാണ്. സീതയെ തേടിയിറങ്ങിയ രാമലക്ഷ്മണന്മാർ പമ്പാനദിക്കരയിലെത്തുന്നു. പർവതമുകളിലിരുന്ന് രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവൻ, വരുന്നത് ശത്രുവാണോ മിത്രമാണോ എന്നറിയാൻ ഹനുമാനെ പറഞ്ഞയക്കുകയും പിന്നീടത് മഹാസഖ്യത്തിലേക്ക് വഴി തെളിക്കയും ചെയ്തു. ബാലിയെ കൊന്ന് രാജ്യം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് രാമൻ സുഗ്രീവനെ അറിയിക്കുകയും തിരിച്ച് സീതയെ കണ്ടെത്താൻ താനും കൂടെയുള്ളവരും സഹായിക്കാമെന്ന് സുഗ്രീവനും തമ്മിൽ ധാരണയായി

ഈ പ്രബന്ധത്തിൽ കാവ്യഭാഷയും പ്രാസഭംഗിയും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ചമ്പു രചനാശൈലി പ്രകാരം ഗദ്യ-പദ്യ മിശ്രിതമാണ് കൃതി

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: രാമാനുജ മുദ്രാലയം
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ

1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ
1925 – ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ

ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്നത് പ്രശസ്ത കവിയും സാഹിത്യകാരനുമായ വള്ളത്തോൾ നാരായണമേനോൻ എഴുതിയ ലഘുഗദ്യകൃതിയാണ്. മഹാഭാരതത്തിലെ രുഗ്മിയുടെ ആത്മസംഘർഷവും പശ്ചാത്താപവുമാണ് ഈ കൃതിയിൽ  ആഴത്തിൽ പ്രതിപാദിക്കുന്നത്. രുഗ്മി തൻ്റെ സഹോദരി രുക്മിണിയുടെ വിവാഹത്തിൽ കൃഷ്ണനെ എതിർത്തതിൻ്റെ തെറ്റു തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന മാനസിക വേദനയിലൂടെ മനുഷ്യാത്മാവിൻ്റെ ആന്തരിക വികാരങ്ങൾ വള്ളത്തോൾ വ്യക്തമാക്കുന്നു.  തൻ്റെ മാനസിക വേദനകളും അഭിനിവേശങ്ങളും ലളിതഗദ്യത്തിലൂടെ അനാവരണം ചെയ്യുന്നതു വഴി ആന്തരിക പകയും നിരാശയും, മനുഷ്യബന്ധങ്ങളിലെ പ്രതിസന്ധികളും, ഒട്ടുമിക്ക മനുഷ്യർ നേരിടുന്ന വിധവും എല്ലാം ഈ കൃതിയിൽ വിശദമായി  വിശകലനം ചൈയ്യുന്നു. കഥയ്ക്കു ജീവിതമുണ്ടാക്കുന്നത് വള്ളത്തോളിൻ്റെ വിശകലനശക്തികൊണ്ടും, മലയാള ശൈലികൊണ്ടുമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം
    • രചന: വള്ളത്തോൾ
    • പ്രസിദ്ധീകരണ വർഷം: 1925
    • അച്ചടി: മംഗളോദയം അച്ചുകൂടം, തൃശ്ശിവപേരൂർ
    • താളുകളുടെ എണ്ണം: 22
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – Ernakulam Maharaja’s College Magazine Vol- XI– Issues – 02,03,04

Through this post we are releasing the scan of Ernakulam Maharaja’s College Magazine Vol- XI-– Issues 02,03, 04  published in the year 1929.

1929 – Ernakulam Maharaja’s College Magazine Vol- XI– Issues – 02,03,04
1929 – Ernakulam Maharaja’s College Magazine Vol- XI– Issues – 02,03,04

Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Document 1

  • Name:Ernakulam Maharaja’s College Magazine -January – Vol. XI – Issue – 02
  • Number of pages:  52
  • Editor: T.K. Sankara Menon
  • Published Year: 1929
  • Scan link: Link

Document 2

  • Name: Ernakulam Maharaja’s College Magazine – March- Vol. XI – Issue – 03
  • Number of pages:  60
  • Editor: T.K. Sankara Menon
  • Published Year: 1929
  • Scan link: Link

Document 3

  • Name: Ernakulam Maharaja’s College Magazine -July -Vol. XI – Issue – 04
  • Number of pages: 120
  • Editor: T.K. Sankara Menon
  • Published Year: 1929
  • Scan link: Link

1927- പഞ്ചരാത്രം നാടകം – ഭാസൻ

1927 – ൽ പ്രസിദ്ധീകരിച്ച, ഭാസൻ  രചിച്ച  സംസ്കൃത നാടകമായ പഞ്ചരാത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927- പഞ്ചരാത്രം നാടകം - ഭാസൻ
1927- പഞ്ചരാത്രം നാടകം – ഭാസൻ

ഭാസൻ രചിച്ച സംസ്കൃതനാടകമായ പഞ്ചരാത്രം മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്ഞാതവാസകാലത്തിൻ്റെ അവസാനഘട്ടത്തെ അടിസ്ഥാനമാക്കി രചിച്ചത് ആണ്. അജ്ഞാതവാസകാലത്തിൻ്റെ പരിസമാപ്തിക്ക് പുതിയ വ്യാഖ്യാനമാണ് ഭാസൻ നാടകത്തിലൂടെ നൽകുന്നത്. ഈ നാടകത്തിന് ‘പഞ്ചരാത്രം’ എന്ന പേര് ലഭിച്ചത് ഇതിവൃത്തത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച് രാത്രികൾ മൂലമാണ്.

പന്ത്രണ്ടു വർഷമായി പാണ്ഡവർ കാട്ടിൽ കറങ്ങിക്കൊണ്ടിരുന്നു. ദുര്യോധനൻ മഹാ യാഗം നടത്തി, യാഗം കഴിഞ്ഞു ഗുരുദക്ഷിണയായി ദ്രോണരോട് എന്തെങ്കിലും ആവശ്യപ്പെടാൻ അഭ്യർഥിക്കുന്നു. ദ്രോണർ പാണ്ഡവർക്ക് രാജ്യത്തിൻ്റെ പാതി നൽകാൻ ആവശ്യപ്പെട്ടു, ശകുനി എതിർത്തുവെങ്കിലും ഭീഷ്മരും ദ്രോണരും ഉറപ്പിച്ചു. പാണ്ഡവരുടെ അജ്ഞാതവാസം തീരാൻ അഞ്ചു ദിവസമുണ്ട്, ഈ അഞ്ചു ദിവസത്തിനുള്ളിൽ അവരെ കണ്ടെത്തിയാൽ മാത്രം ഭൂമി നൽകാമെന്ന് തീരുമാനിച്ചു. ഭീഷ്മർ വിരാട രാജ്യത്തിലെ പാണ്ഡവരുടെ സാന്നിധ്യം തിരിച്ചറിയുന്നു, അതുകൊണ്ട് ദ്രോണർ വ്യവസ്ഥ സമ്മതം എന്നറിയിക്കുന്നു. അവരെ പുറത്ത് ചാടിക്കാനായി യജ്ഞത്തിനു വരാത്തതിൻ്റെ പേരിൽ വിരാടരാജ്യത്തെ പശുക്കളെ അപഹരിക്കുന്ന സൂത്രം പ്രയോഗിക്കുന്നു.
നാടകത്തിൻ്റെ രണ്ടാം അങ്കം ആരംഭിക്കുന്നത് വിരാടരാജ്യത്തെ രാജാവിൻ്റെ പിറന്നാൾ ആഘോഷത്തോടെ ആണ്. അപ്പോൾ അവരുടെ പശുസംഘത്തെ ആക്രമിച്ച വിവരം അറിയുന്നു. രാജാവ് തേരു തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. രാജകുമാരൻ ഉത്തരൻ തേരാളി ബ്രഹന്നളയെ കൂട്ടിക്കൊണ്ട് യുദ്ധത്തിനായി പുറപ്പെടുന്നു. അവർ വിജയശാലിയായെത്തുന്നു. യുവജോഡിയെ കാണാനും യുദ്ധവിവരങ്ങൾ അറിയാനും ബൃഹന്നളയെ വിളിക്കുന്നുണ്ട്. അയാൾ വിവരണം തുടങ്ങുന്നതിനിടെ, ഒരു ദൂതൻ റിപ്പോർട്ട് ചെയ്യുന്നത് അഭിമന്യുവിനെ കൊട്ടാരത്തിലെ അരിവെപ്പുകാരൻ നിരായുധനായി പിടികൂടിയതായി. അഭിമന്യു സഭയിൽ ഹാജരായപ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. ഉത്തരൻ ബൃഹന്നള അർജ്ജുനനല്ലാതെ മറ്റാരുമല്ലെന്ന് അറിയിക്കുന്നു. വിരാടൻ കൃതജ്ഞതാ ഭാരത്തോടെ ഉത്തര എന്ന തൻ്റെ പുത്രിയെ അർജ്ജുനനു വധുവായി നൽകുന്നു. എന്നാൽ ബൃഹന്നള എല്ലാ സ്ത്രീകളെയും താൻ അമ്മമാരായാണ് കാണുന്നതെന്നും ഉത്തരയെ തൻ്റെ പുത്രൻ അഭിമന്യുവിനായും ആവശ്യപ്പെടുന്നു. അവരുടെ വിവാഹം നിശ്ചയിക്കുന്നു, വിവാഹാഘോഷത്തിലേക്ക് ഭീഷ്മാദികളെ ക്ഷണിക്കാനായി ഉത്തരൻ യാത്രയാകുന്നു.
മൂന്നാം അങ്കത്തിൽ ഉത്തരൻ്റെ സാരഥി രംഗത്തെത്തി ഒരു നിരായുധനായ പോരാളി വന്ന് അഭിമന്യുവിനെ പൊക്കികൊണ്ടുപോയത് വർണ്ണിക്കുന്നു. വിവരണത്തിൽ നിന്നും ഭീഷ്മർ അത് ഭീമനാണെന്നു മനസിലാക്കുകയും, ശകുനി ഉത്തരൻ തങ്ങളെ എങ്ങനെ ജയിച്ചുവെന്നും, ഉത്തരനായി വന്നത് അർജ്ജുനൻ ആയിരുന്നുവെന്നു പറയുന്നു. ഒരുപടയാളി തങ്ങളുടെ ആയുധത്തിൽ അർജ്ജുനൻ്റെ പേരും അടങ്ങിയതായി തെളിവ് കൊടുത്തപ്പോൾ ശകുനി സമ്മതിക്കാതെ പരസ്പരം സംശയിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ നേരിട്ട് കാണാതെ അവരെ വിശ്വസിക്കില്ലെന്ന് പറയുന്നു. അപ്പോൾ ഉത്തരൻ കടന്നുവരുകയും, യുധിഷ്ഠിധരും, ഭീഷ്മരും, മറ്റും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നത് കാണിക്കുകയും, ഉത്തരയും അഭിമന്യുവും തമ്മിലുള്ള വിവാഹത്തിന് ക്ഷണം നൽകുകയും ചെയ്യുന്നു. ദ്രോണർ തൻ്റെ വാക്ക് പാലിക്കാനായി പാണ്ഡവർക്കു രാജ്യം പകുതി നൽകണമെന്ന് ആവശ്യപ്പെടുകയും, ദുഃര്യോധനൻ അത് അംഗീകരിക്കുകയും ചെയ്യുന്നു.

ഇതാണ് നാടകത്തിൻ്റെ ഇതിവൃത്തം. ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നതു വള്ളത്തോൾ ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പഞ്ചരാത്രം നാടകം
  • രചന: ഭാസൻ
  • വിവർത്തകൻ:വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: The krishna Electric Printing Works, Palghat
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1917 – ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച ലോകമഹായുദ്ധം ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയാണ് ഈ പുസ്തകം. നാല്, അഞ്ച്, ആറ് ഖണ്ഡങ്ങളായാണ് പുസ്തകത്തെ തിരിച്ചിരിക്കുന്നത്. ലോകയുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ സൈന്യങ്ങളുടെ നിർമ്മാണം, കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട, മരാമത്തുപട, വൃത്താന്തവാഹപ്പട, ചികിത്സപ്പട ഇങ്ങനെ വിവിധയിനം പടകളെക്കുറിച്ചു വിശദീകരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി രാജ്യങ്ങളുടെ സൈന്യബലത്തെക്കുറിച്ചുള്ള വിവരണം, യുദ്ധക്രമം, യുദ്ധതന്ത്രങ്ങൾ എന്നിവ നാലാം ഖണ്ഡത്തിൽ വായിക്കാം. അഞ്ചാം ഖണ്ഡത്തിൽ കടലിൽ വെച്ചുള്ള കപ്പൽ പടയുടെ യുദ്ധരീതികളാണ് വിശദീകരിക്കുന്നത്. ആറാം ഖണ്ഡത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളതിൽ രാജാക്കന്മാരെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുള്ള പൊതുവായ ചിന്തകളും ആണ് പങ്കുവെക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലോകമഹായുദ്ധം രണ്ടാം ഭാഗം
  • രചന: കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: ഭാരതമിത്രം അച്ചുകൂടം
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – സ്വാമി രാമതീർത്ഥൻ

1928-ൽ പ്രസിദ്ധീകരിച്ച, കേ. പരമേശ്വരൻപിള്ള രചിച്ച, സ്വാമി രാമതീർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 – സ്വാമി രാമതീർത്ഥൻ

1873-ൽ പഞ്ചാബിൽ ജനിച്ച സ്വാമി രാമതീർത്ഥൻ അറിയപ്പെടുന്ന തത്ത്വജ്ഞാനിയും സന്യാസിയുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രവും വേദാന്തത്തിലധിഷ്ഠിതമായ പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാലു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യഭാഗത്ത് സ്വാമി രാമതീർത്ഥൻ്റെ ജീവിതവും രണ്ടും മൂന്നും ഭാഗങ്ങളിൽ സ്വദേശത്തും വിദേശത്തുമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങളും നാലാം ഭാഗത്ത് സ്വാമി എഴുതിയ രണ്ട് `ചെറുകഥകളും ആണ് ഉള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വാമി രാമതീർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1924 – വനബാല

1924 – ൽ പ്രസിദ്ധീകരിച്ച,  വനബാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1924 - വനബാല
1924 – വനബാല

രവീന്ദ്രനാഥടാഗോറിൻ്റെ ബംഗാളി നോവലിനെ അവലംബിച്ച് രചിക്കപ്പെട്ട നോവലാണിത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധം, സ്ത്രീയുടെ സ്വാതന്ത്ര്യം, സാമൂഹിക നിയന്ത്രണം, നിഷ്കളങ്കതയും നഗര-സമൂഹത്തിന്റെ കപടതയും, പുതിയ മനുഷ്യബന്ധങ്ങളുടെ മനശ്ശാസ്ത്രം,ധൈര്യം, ത്യാഗം, ആത്മനിർണ്ണയം തുടങ്ങിയ കാര്യങ്ങൾ നോവലിൻ്റെ ഉള്ളടക്കമായി തീരുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വനബാല
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: The Kamalalaya Printing Works, Ottappalam
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – ആശ്രമപ്രവേശം

1923-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി രചിച്ച, ആശ്രമപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1923 – ആശ്രമപ്രവേശം

ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. അക്കാലത്തെ മണിപ്രവാളകാവ്യങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ തീർത്തും സമകാലികമായ പ്രമേയമാണ് കൃതിയുടേത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം. ലോകവുമായുള്ള ബന്ധത്തിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. നരസിംഹത്തിൻ്റെയും വാമനൻ്റെയും ദശാവതാരകഥകളും പുരാണത്തിലെ പിംഗളയുടെ ജീവിതദശയും വേടൻ്റെ വലയിൽപ്പെട്ട പ്രാവുകളുടെ ജീവത്യാഗവും ഉപദേശങ്ങൾക്കിടയിൽ കടന്നു വരുന്നു. വേന്ത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആശ്രമപ്രവേശം
  • രചന: നടുവത്ത് മഹൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: Mangalodayam Press, Thrissur
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി