1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും

1956  ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഏംഗൽസ് രചിച്ച  മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും – ഫ്രെഡറിക് ഏംഗൽസ് 

1876-ൽ ഏംഗൽസ് എഴുതിയിട്ടുള്ളതും അദ്ദേഹത്തിൻ്റെ മരണശേഷം 1896-ൽ ‘ന്യൂസീറ്റ്‌ ‘ എന്ന പത്രത്തിൽ ആദ്യമായി പ്രസിദ്ധികരിച്ചതുമായ ഒരു മുഴുമിക്കാത്ത ലേഖനത്തിൻ്റെ തർജ്ജിമയാണ് ഈ ലഘുലേഖയിലുള്ളത് .ആൾക്കുരങ്ങിൽ നിന്നും ഉള്ള പരിണാമത്തിലെ ചില പ്രത്യേകതകൾ മനുഷ്യനെ എങ്ങനെ ഇന്നത്തെ നിലയിൽ എത്തിച്ചു എന്ന് ഇതിൽ വിശദമാക്കുന്നുണ്ട്‌ .ശാരീരികമായ വികസനം അദ്ധ്വാനത്തിലേക്കും അത് സാമൂഹ്യജീവിതത്തിലേക്കും തുടർന്ന് ഭാഷയുടെ വികാസത്തിലേക്കും നയിച്ചു .ഇതു ഭക്ഷണശീലങ്ങളിലും പ്രതിഫലിച്ചു .ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും മനുഷ്യവംശം വ്യാപിച്ചത് വർദ്ധിച്ച പ്രകൃതി ചൂഷണത്തിനിടയാക്കി .മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തി. ഇത് അപ്രതീക്ഷിതമായ തിരിച്ചടികൾ നൽകി എന്നും പല ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം നമുക്ക് കാട്ടി തരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും 
  • രചയിതാവ്: ഫ്രെഡറിക് ഏംഗൽസ് 
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 30
  • അച്ചടി: പരിഷത് പ്രസ് 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1958 – വനഫൂലിൻ്റെ കഥകൾ

ബംഗാളി എഴുത്തുകാരനായ വനഫൂൽ രചിച്ച കഥകൾ, 1958- ൽ രവിവർമ്മ വിവർത്തനം ചെയ്തതിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാലായ് ചന്ദ് മുഖോപാധ്യായ ആണ് കാട്ടുപൂവ് എന്നർത്ഥം വരുന്ന ബനാഫൂൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്. അറുപത്തി അഞ്ച് വർഷത്തോളം നീണ്ട തൻ്റെ സാഹിത്യ ജീവിതത്തിൽ അനേകം കവിതകൾ, ചെറുകഥകൾ, നാടകങ്ങൾ, നോവലുകൾ എന്നിവ അദ്ദേഹം രചിച്ചു. 1975-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. വനഫൂലിൻ്റെ കഥകൾ എന്ന സമാഹാരത്തിൽ പതിനെട്ട് കഥകളാണ് ഉള്ളത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1987- കൊട്ടിലിലച്ചൻ

1987  ൽ പ്രസിദ്ധീകരിച്ച ഡോ. എസ്.സഖറിയ രചിച്ച കൊട്ടിലിലച്ചൻ  എന്ന ചെറു ജീവചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1987-kottilil-achen
1987-kottilil-achen

മലങ്കര മാർത്തോമ്മാ സഭയിൽ ചേർന്ന് നിന്ന് മലബാറിലുടനീളം സുവിശേഷദീപം കത്തിജ്വലിപ്പിക്കുവാൻ ആയുഷ്ക്കാലം മുഴുവൻ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച, കൊട്ടിലിലച്ചൻ എന്നറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട സി എം ജോസെഫ് അച്ചൻ്റെ ജീവചരിത്രമാണു് ഇതിൽ പ്രതിപാദിക്കുന്നതു്. അദ്ദേഹത്തിൻ്റെ സ്വന്തം കൈപ്പടയിൽ എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകൾ ആണു് ഈ ജീവചരിത്രത്തിനു് ആധാരം.
തൻ്റെ പ്രാർത്ഥനയുടെ ഫലമായി മറ്റുള്ളവർക്കു ലഭിച്ച രോഗശാന്തിയുടേയും, അനുഗ്രഹങ്ങളുടേയും പല ദൃഷ്ട്ടാന്തങ്ങൾ ഈ ഗ്രന്ഥത്തിൽ കാണാം. കൊട്ടിലിലച്ചൻ, സ്വന്തം മക്കളുമായി ചേർന്ന് എടുത്തിരിക്കുന്ന ചിത്രവും ഈ പുസ്തകത്തിൻ്റെ അവസാന താളുകളുടെ മാറ്റ് കൂട്ടുന്നു.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൊട്ടിലിലച്ചൻ 
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 50
  • അച്ചടി: Co-operative Press, Chungathara
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും

1956  ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പഞ്ചവൽസരപദ്ധതികൾ കൊണ്ട് നമ്മുടെ കൃഷിക്കാർക്ക് എന്തു ഗുണം കിട്ടി എന്നതാണ് ലേഖകൻ ഉയർത്തുന്ന ചോദ്യം. 1951-ലെ സെൻസസ് പ്രകാരം രാജ്യത്തെ 69.8 ശതമാനവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വിളവിൻ്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. 1951- ൽ തുടങ്ങി 1956-ൽ അവസാനിച്ച ഒന്നാമത്തെ പഞ്ചവൽസരപദ്ധതി കൊണ്ട് കർഷകർക്ക് ഗുണം ലഭിച്ചില്ല. രണ്ടാം പദ്ധതിയെക്കുറിച്ചു ധനമന്ത്രി ലോകസഭയിൽ നടത്തിയ ചർച്ചകൾക്ക് മറുപടിയായി കാർഷികരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്ന നിലക്കാണ് ലേഖകൻ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1984 – India in 1500 AD – The Narratives of Joseph the Indian – Antony Vallavanthara

Through this post we are releasing the scan of the book, India in 1500 AD – The Narratives of Joseph the Indian written by Antony Vallavanthara released in the year 1984.

 1984 -India in 1500 AD - The Narratives of Joseph the Indian - Antony Vallavanthara
1984 -India in 1500 AD – The Narratives of Joseph the Indian – Antony Vallavanthara

Shortly after Vasco da Gama reached India by sea in 1498, an Indian priest named Joseph boarded a ship in India that was bound for Europe. Joseph’s tales of his native India were recorded by a European. In his narratives, he described the socio-economic and cultural life of India as well as the geography of many places including Cranganore, Calcutta, Cochin, Gujarat, Cambay (ancient name of  Khambhat), and others. During the 16th century, some 20 editions of Joseph’s narratives were published in Latin, Italian, German, French and Dutch. In India in 1500 AD – The Narratives of Joseph the Indian, Antony Vallavanthara gives a critical study of the rare historical documents that lay behind the narratives.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: India in 1500 AD – The Narratives of Joseph the Indian 
  • Author: Antony Vallavanthara
  • Published Year: 1984
  • Number of pages: 372
  • Printing : St. Joseph’s Press, Mannanam
  • Scan link: Link

1946 – സുലോചന – നാലപ്പാട്ട് നാരായണമേനോൻ

1946 ൽ പ്രസിദ്ധീകരിച്ച നാലപ്പാട്ട് നാരായണമേനോൻ രചിച്ച  സുലോചന എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1946 - സുലോചന - നാലപ്പാട്ട് നാരായണമേനോൻ
1946 – സുലോചന – നാലപ്പാട്ട് നാരായണമേനോൻ

മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ വലിയ പങ്കുവഹിച്ച സാഹിത്യകാരനാണ് നാലപ്പാട്ട് നാരായണമേനോൻ . മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു. കവനകൗമുദിയില്‍ കവിതയെഴുതിക്കൊണ്ടാണ് നാരായണമേനോന്‍ സാഹിത്യരംഗത്തു പ്രവേശിച്ചത്. തുടര്‍ന്ന് ഗദ്യപദ്യവിഭാഗങ്ങളിലായി 12 കൃതികള്‍ രചിച്ചു. കൈതപ്പൂ, നക്ഷത്രങ്ങള്‍, മടി, മാതൃഭൂമി, രാജസിംഹന്‍, വാനപ്രസ്ഥന്റെ വിരക്തി എന്നിവയാണ് ആദ്യകാല കാവ്യങ്ങള്‍. എന്നാല്‍ കണ്ണുനീര്‍ത്തുള്ളി, പുളകാങ്കുരം, ചക്രവാളം, സുലോചന, ലോകം, ദൈവഗതി എന്നിവയാണ് നാലപ്പാടനെ പ്രശസ്തനാക്കിയത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുലോചന
  • രചന: Nalapat Narayana Menon
  • താളുകളുടെ എണ്ണം: 30
  • പ്രസാധകർ: Vannery Book Depot, Punnayurkulam
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1948 – റഷ്യയിലെ വിദ്യാർത്ഥികൾ

1940– ൽ പ്രസിദ്ധീകരിച്ച വെൺകുളം പരമേശ്വരൻപിള്ള രചിച്ച  റഷ്യയിലെ വിദ്യാർത്ഥികൾ എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികളുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരണം ആണ് ഈ പുസ്തകത്തിൽ ഉള്ളത്. 1917-ൽ ആഭ്യന്തര യുദ്ധം നടന്നപ്പോൾ പോലും അവിടുത്തെ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി ഗവണ്മെൻ്റ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങൾക്ക് അത് അനുകരണീയവുമായിരുന്നു. പാഠപുസ്തകങ്ങൾ എല്ലാവർക്കും ലഭിക്കണമെന്നുള്ളതു കൊണ്ട് തുച്ഛമായ വിലയിൽ അവ വിദ്യാർത്ഥികൾക്ക് നൽകി. മൂന്നര വയസ്സു മുതൽ ഏഴു വയസ്സ് വരെ കിൻ്റർഗാർട്ടൻ രീതി അനുസരിച്ചുള്ള വിദ്യാഭ്യാസം ആദ്യമായി തുടങ്ങിയത് റഷ്യയിലാണ്. 1930-ൽ റഷ്യ സന്ദർശിച്ചതിനു ശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് റഷ്യയിലേക്ക് വന്നിരുന്നില്ലെങ്കിൽ തൻ്റെ ജീവിതം അപൂർണമായിപ്പോയേനെ എന്നാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: റഷ്യയിലെ വിദ്യാർത്ഥികൾ
  • രചയിതാവ്: വെൺകുളം പരമേശ്വരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 116
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 

1956  ൽ പ്രസിദ്ധീകരിച്ച ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി – എൻ.ഈ ബാലറാം 

1956 -ലെ ഹംഗേറിയൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള  ജനകീയ സ്വാതന്ത്ര്യ  സമരം ആയിരുന്നു. ഹംഗറിയിലെ സോവിയറ്റ് ആക്രമണങ്ങൾ ആണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ എന്നും ഈജിപ്തിലെ പ്രശ്നങ്ങൾ അത്ര ഗുരുതരമല്ല  എന്ന രീതിയിൽ പത്രങ്ങൾ റിപ്പോർട്ട്  ചെയ്യുകയുണ്ടായി. ശ്രീ ജയപ്രകാശ് നാരായണനെ സംബന്ധിച്ചു അദ്ദേഹത്തിൻ്റെ അനുമാനങ്ങൾ  ഇന്ത്യൻ പത്രറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ് .ഇതിനെ നിശിതമായി വിമർശിക്കുകയാണ്   പുസ്തകത്തിലൂടെ ലേഖകൻ .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 36 
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1940 – ശ്രീ സുഭാഷ് ചന്ദ്രബോസ്

1940– ൽ പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരം എൻ രാമൻപിള്ള രചിച്ച ശ്രീ സുഭാഷ് ചന്ദ്രബോസ് എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സ്വന്തം രാജ്യത്തിനു വേണ്ടി അവിരാമം പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയ സ്വരാജ്യ ഗ്രന്ഥാവലിയിൽ പെടുന്നതാണ് ഈ പുസ്തകം. ശ്രീ സുഭാഷ് ചന്ദ്രബോസിൻ്റെ ലഘു ജീവചരിത്രം ആണ് ഇതിലുള്ളത്. അദ്ദേഹത്തിൻ്റെ ബാല്യകാലം മുതൽ വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, വിദേശത്തുള്ള ജീവിതം, സ്വാതന്ത്ര്യ സമരരംഗത്തുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1984 – Kerala and Her Jews

Through this post we are releasing the scan of the book, Kerala and Her Jews released in the year 1959.

1984 - Kerala and Her Jews
1984 – Kerala and Her Jews

This short history is compiled from a paper read by Mr. S.S. Koder before the Kerala History Association in 1965. This article appeared in the Souvenir printed on the occasion of the inauguration of the Nehru Memorial Town Hall, Mattancherri in 1968 and Miss. Fiona Hallegua’s thesis, “The Jewish community of Cochin – its twilight years” for her Masters degree in Sociology written in 1984.

This document is digitized as part of Digitaization

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Kerala and Her Jews
  • Published Year: 1984
  • Number of pages: 20
  • Scan link: Link