1951 -ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – രണ്ടു ഖണ്ഡകൃതികൾ – എൻ. കുമാരനാശാൻ
മഹാകവി കുമാരനാശാൻ്റെ വീണപൂവ്, സിംഹപ്രസവം എന്നീ രണ്ട് ഖണ്ഡ കാവ്യങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കവിതകളിലെ സംസ്കൃത പദങ്ങളുടെ മലയാള അർത്ഥം അടങ്ങുന്ന ഒരു ടിപ്പണം പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.
1956-ൽ പ്രസിദ്ധീകരിച്ച, നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മനുഷ്യൻ്റെ കലാവാസനയുടെ ബഹിർസ്ഫുരണമായി അതിപ്രാചീനകാലം തൊട്ട് രൂപംകൊണ്ടവയാണ് നാടൻപാട്ടുകൾ. ഓലയും നാരായവും കടലാസും അച്ചടിയുമൊന്നുമില്ലാതെ വായ്മൊഴിയായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുപോന്നവയാണ് ഈ ഗാനങ്ങൾ. സാമൂഹ്യജീവിതത്തിലെ ക്ലേശങ്ങളെ തരണം ചെയ്യാനും ജീവിതാസ്വാദനത്തിനുമായി താളത്തിനൊത്ത് ചുവടുവെച്ച് നമ്മുടെ പൂർവ്വികർ പാടിവന്ന ഈരടികളും നാടൻകലകളും ഈ ചെറിയ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
പാശ്ചാത്യ പരിഷ്കാരങ്ങളെയും മെക്കാളെ ആവിഷ്കരിച്ച വിദ്യാഭ്യാസ രീതികളെയും പുസ്തകത്തിൻ്റെ ആമുഖത്തിൽ വിമർശിക്കുന്നുണ്ട്. കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് നമ്മുടെ നാടൻപാട്ടുകളും കലകളും വിദ്യാലയങ്ങളിൽ അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സമ്പാദകനായ പ്രേംനാഥ് ഓർമ്മിപ്പിക്കുന്നു. കൈകൊട്ടിക്കളി, കുമ്മി, തിരുവാതിര, പാക്കനാർ പാട്ട്, പാർവള്ളിക്കളി, തീയ്യാട്ടുക്കളി, വള്ളപ്പാട്ട്, തുമ്പി തുള്ളൽ, കളരിയും പടപ്പാട്ടുകളും ഇങ്ങനെ കേരളത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി നാടൻ കലകളെയും അവയുടെ പാട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
വി.സി. ബാലകൃഷ്ണപണിക്കർ രചിച്ച സാമ്രാജ്യഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1912 – സാമ്രാജ്യഗീത – വി.സി. ബാലകൃഷ്ണപണിക്കർ
1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ ‘ഡൽഹി ഡർബാർ’ നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
1963 -ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഗോപാലകൃഷ്ണൻ പരിഭാഷപ്പെടുത്തിയ ആനശാസ്ത്രംഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – ആനശാസ്ത്രം
മാതംഗമുനിയുടെ പുത്രനായ പാലകാപ്യമഹർഷിയാൽ രചിക്കപ്പെട്ടതും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നതുമായ അമൂല്യഗ്രന്ഥമാണ് ആനശാസ്ത്രം. അനേകവർഷങ്ങൾ ആനകളോടൊപ്പം കാട്ടിൽ കഴിച്ചുകൂട്ടിയ മഹാമുനി ലോകോപകാരത്തിനായി അരുളിചെയ്തതാണതെ ഈ ഗ്രന്ഥം. ഗജസംരക്ഷണത്തെ കുറിച്ച് വിഞ്ജേയങ്ങളായ അഭിപ്രായങ്ങളും, ലക്ഷണങ്ങളും വിശദമായും ലളിതമായും ക്രോഡീകരിച്ച് ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു.ആനകളുടെ ഉൽപ്പത്തി, ലക്ഷണം, സ്ത്രീപുരുഷവ്യത്യാസങ്ങൾ, വയസ്സുകൾ, സത്വഭേദങ്ങൾ, മദഭേദങ്ങൾ, മദം പൊട്ടിയ കാട്ടാനകളെ പിടിച്ചുകെട്ടുന്ന രീതികൾ, ക്രമങ്ങൾ, ഋതുക്കൾ, ആചാരഭേദങ്ങൾ, ഗുണങ്ങൾ എന്നിവയെപറ്റി വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്.
Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry published in the year 1951.
1951 – The Government Brennen College Tellicherry – Magazine
This magazine is the Diamond Jubilee Souvenir edition of The Government Brennen College Magazine from Tellicherry (now Thalassery), Kerala. This magazine typically compiled academic reports by the principal alongside diverse literary essays, poems, and creative articles penned in both English and Malayalam by students and faculty.
Through this post we are releasing the scan of Ernakulam Maharaja’s College Magazine – Vol -XXVIII – Issue 01published in the year 1946.
1946 – Ernakulam Maharajas College Magazine – December – Vol. XXVIII – Issue – 01
Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.
1934 -ൽ പ്രസിദ്ധീകരിച്ച, സി.വി. കുഞ്ഞുരാമൻ രചിച്ച സോമനാഥൻ – ഒരു ചരിത്രകഥഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1934 – സോമനാഥൻ – ഒരു ചരിത്രകഥ – സി.വി. കുഞ്ഞുരാമൻ
ഗസ്നിയിലെ സുൽത്താൻ മഹ്മൂദ് ചരിത്രപ്രസിദ്ധമായ സോമനാഥ ക്ഷേത്രം ആക്രമിക്കുന്ന പശ്ചാത്തലത്തിൽ, ഭാരതത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങൾ, പുരോഹിതന്മാരുടെ ധാർമ്മിക ജീർണ്ണത, ‘സതി’ എന്ന ക്രൂരമായ ദുരാചാരം എന്നിവയ്ക്കെതിരെ ശക്തമായി വിരൽചൂണ്ടുന്ന ഒരു സാമൂഹിക പരിഷ്കരണ നോവലാണിത്.
മതത്തിൻ്റെ പേരിൽ പുരോഹിതവർഗ്ഗം സാധാരണക്കാരെ എങ്ങനെ ചൂഷണം ചെയ്തുവെന്നും, ‘സതി’ അനുഷ്ഠിക്കുന്ന സ്ത്രീകളെ ചിതയ്ക്കടിയിലെ രഹസ്യ തുരങ്കങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുന്ന അന്തർനാടകങ്ങളെയും നോവലിൽ രചയിതാവ് പച്ചയായി തുറന്നുകാട്ടുന്നു. തൻ്റെ കുഞ്ഞിനെ രക്ഷിച്ച അന്യമതസ്ഥനായ സുൽത്താനോട് നന്ദികാണിക്കുന്നതിന് പകരം, ‘നീചസ്പർശമേറ്റു’ എന്ന് പറഞ്ഞ് സ്വന്തം രക്തത്തെപ്പോലും ശപിക്കുന്ന ഭർത്താവിൻ്റെ ജാതിഭ്രാന്താണ് നോവലിൻ്റെ ആദ്യ ഭാഗത്ത്. ഭർത്താവിൻ്റെ മരണത്തോടെ ‘സതി’ അനുഷ്ഠിക്കേണ്ടി വരുന്ന നായികയുടെ നിസ്സഹായാവസ്ഥയെ കാമപൂർത്തിക്കായി ചൂഷണം ചെയ്യാൻ നോക്കുന്ന പ്രധാന പുരോഹിതൻ്റെ കപടമുഖം ക്ഷേത്രത്തിൻ്റെ ഉള്ളറകളിലെ രഹസ്യങ്ങളിലൂടെ നോവലിൽ അനാവൃതമാകുന്നുണ്ട്. ചിതയിൽ ചാടി സ്വർഗ്ഗ പൂകി എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച്, വിഗ്രഹത്തിൻ്റെ അടിയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സ്ത്രീകളെ തടവിലാക്കുന്ന പുരോഹിതന്മാരുടെ ഇന്ദ്രജാലക്കളി സുൽത്താൻ്റെ വിഗ്രഹഭഞ്ജനത്തോടെ തകർന്നടിയുന്നു. ചരിത്രത്തിലെ പരമ്പരാഗത സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട്, അന്ധമായ മതനിയമങ്ങളെക്കാളും ജാതിചിന്തകളെക്കാളും വലുത് മാനവികതയും നീതിയുമാണെന്ന ഉദാത്തമായ സന്ദേശമാണ് ഈ നോവൽ മുന്നോട്ട് വെക്കുന്നത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1908-ൽ പ്രസിദ്ധീകരിച്ച, ഗദ്യമാലിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കൊല്ലവർഷം 1064 മുതൽ 1070 വരെയുള്ള കാലഘട്ടത്തിൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മികച്ച ഗദ്യലേഖനങ്ങളിൽ നിന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള ഗദ്യത്തിൻ്റെ പിതാവായി അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അവതാരികയോടും, കൊച്ചി രാമവർമ്മ കൊച്ചുതമ്പുരാൻ്റെ മുഖവുരയോടും കൂടിയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. ആദ്യകാലങ്ങളിൽ മലയാളത്തിൽ പദ്യകൃതികൾക്കപ്പുറം നിലവാരമുള്ള ഗദ്യഗ്രന്ഥങ്ങൾ വളരെ കുറവായിരുന്നു. സർവ്വകലാശാലകൾക്ക് പാഠപുസ്തകങ്ങൾ നിശ്ചയിക്കാൻ നല്ല ഗദ്യകൃതികൾ ഇല്ലാതിരുന്ന ഗ്രന്ഥദാരിദ്ര്യത്തിൻ്റെ കാലത്ത്, വിദ്യാർത്ഥികൾക്ക് മികച്ച ഗദ്യശൈലി പരിചയപ്പെടുത്താൻ ഈ സമാഹാരം വലിയ സഹായകമായി
കേരളവർമ്മ വലിയകോയിത്തമ്പുരാന് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1927-ൽ പ്രസിദ്ധീകരിച്ച, കെ.രാമവാര്യർ രചിച്ച പ്രകൃതി ചികിത്സാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.
ശാസ്ത്രഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും ഗ്രന്ഥകർത്തവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം പദ്യരീതിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല, എന്നാൽ ഇതിലെ പദ്യങ്ങളുടെ ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പദ്യ രീതിയെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മുഖവുരയിൽ പ്രകാശകൻ വാദിക്കുന്നു.
പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരംപരവശമാകുമെന്നു ഭയപ്പെടുന്നവർ രാമവാര്യരുടെ ഛായാപടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണെന്ന് അവതാരികയെഴുതിയ മാധവവാര്യർ പറയുന്നു. അദ്ദേഹത്തിൻ്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും നല്ല ആരോഗ്യസ്ഥിതി എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ നിഷ്കർഷയായി പ്രകൃതി തത്വങ്ങളെ ആദരിക്കുകന്നതിലൂടെ അനവധിരോഗങ്ങൾ പ്രകൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുവാൻ സാധിക്കുമെന്നും അവതാരകൻ തറപ്പിച്ചു പറയുന്നു. ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്നത് സാഹിത്യപ്രേമികൾക്ക് രസകരമാണെങ്കിലും, സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തെ വിസ്താരപ്പെടുത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1958 – ൽ പ്രസിദ്ധീകരിച്ച, സി. കെ. മറ്റം രചിച്ച നിരൂപണസാഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം
നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു. പലതരം പാഠപുസ്തകങ്ങൾ അദ്ധ്യയനം ചെയ്യാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലെ ഒരു നല്ല സ്വഭാഷാദ്ധ്യാപകനെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം പല ഭാഷാഗ്രന്ഥങ്ങളുമായി ഇടപഴകി പരിശീലനം സിദ്ധിച്ചിട്ടുള്ള ഫാദർ മറ്റത്തിൻ്റെ ഈ നിരൂപണ മാർഗ്ഗനിർദ്ദേശം അത്യന്തം ഉപയോഗപ്രദമായിരിക്കും.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്