1959 – പ്രേതമനുഷ്യൻ

1959-ൽ പ്രസിദ്ധീകരിച്ച, മേരി ഷെല്ലി രചിച്ച് എം.ആർ നാരയണപിള്ള തർജ്ജമ ചെയ്ത പ്രേതമനുഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - പ്രേതമനുഷ്യൻ
1959 – പ്രേതമനുഷ്യൻ

വാൽടൻ എന്നയാൾ തൻ്റെ ഉത്തരധ്രുവപര്യടനത്തിലുണ്ടായ അനുഭവങ്ങളെ ഇംഗ്ലണ്ടിൽ പാർക്കുന്ന സഹോദരി സാവീലിനെ എഴുതി അറിയിക്കുന്ന ഭാവനയിലാണ് പുസ്തകത്തിൻ്റെ കഥ മുന്നേറുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രേതമനുഷ്യൻ
  • പ്രസിദ്ധീകരണ വർഷം:  1959
  • അച്ചടി: Arunodayam Press, Vadakkanchery
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – ഇന്ത്യയിലെ നാടോടി കഥകൾ

1960-ൽ ദക്ഷിണഭാഷാഗ്രന്ഥമണ്ഡലം പ്രസിദ്ധീകരിച്ച, കുമാരി സീതാചാരി സമ്പാദനവും, എൻ. ഗോപി തർജ്ജമയും നടത്തിയ  ഇന്ത്യയിലെ നാടോടി കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - ഇന്ത്യയിലെ നാടോടി കഥകൾ
1960 – ഇന്ത്യയിലെ നാടോടി കഥകൾ

അനേകം തലമുറകളായി വായനക്കാരുടെയും ശ്രോതാക്കളുടെയും ജീവിത സമ്പ്രദായങ്ങളെ സ്വാധീനിച്ചിട്ടുള്ള ഗ്രാമീണ കഥകളും ഐതിഹ്യങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ആന്ധ്ര, ആസ്സാം, ബംഗാൾ, ഗുജറാത്ത്, കർണ്ണാടക, കാശ്മീർ, മഹാരാഷ്ട്ര, ഒറിയ, തമിഴ്, തിബത്ത്, ഉത്തരപ്രദേശ് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും സംസ്കൃതത്തിൽ നിന്നും  ഏതാണ്ട് സമാനരൂപമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സങ്കല്പകൃതികളാണ് ഈ പുസ്തകത്തിലെ കഥകൾ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യയിലെ നാടോടി കഥകൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 178
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1925 – ചിത്രശാല

1925-ൽ പ്രസിദ്ധീകരിച്ച, ചിത്രശാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 – ചിത്രശാല 

ഈ കൃതിയിലെ വിഷയങ്ങൾ വിവിധ ജീവിതചിത്രങ്ങളെ പ്രദർശിപ്പിക്കുന്ന കഥകളായതുകൊണ്ടാണ് ഇതിന്  “ചിത്രശാല”യെന്ന് പേർ കൊടുത്തിരിക്കുന്നത്. ഇതിൽ ആകെ ഒൻപത് കഥകൾ അടങ്ങിയിട്ടുണ്ട്. അവയിൽ, ക്ഷുധിതപാഷാണം, പ്രതികാരം, അതിക്രമം, അപസർപ്പണം, പശ്ചാത്താപം, മുക്തിമാർഗ്ഗം എന്നീ ആറു കഥകൾ ഡോക്ടർ രവീന്ദ്രനാഥ ടാഗോറും, അക്ഷയപുഷ്പം, ജീവിതശോകം, ലജ്ജാവതി എന്നീ മൂന്നു കഥകൾ ടാഗോറിൻ്റെ സഹോദരിയായ സ്വർണ്ണകുമാരി ദേവിയും എഴുതിയിട്ടുള്ളവയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിത്രശാല
  • പ്രസിദ്ധീകരണ വർഷം:  1925
  • അച്ചടി: The Vidya Vilasam Power press, Calicut
  • താളുകളുടെ എണ്ണം: 228
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1951 – വെൺമാടത്തിലെ റാണി – കെ. ഭാരതി അമ്മ

1951-ൽ പ്രസിദ്ധീകരിച്ച, കെ. ഭാരതി അമ്മ എഴുതിയ വെൺമാടത്തിലെ റാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 – വെൺമാടത്തിലെ റാണി – കെ. ഭാരതി അമ്മ

1951-ൽ പ്രസിദ്ധീകരിച്ച ഈ കൃതി മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായിരുന്നു. 1950-കളിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെയും കുടുംബബന്ധങ്ങളെയും ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. അക്കാലത്തെ പ്രമുഖ എഴുത്തുക്കാരിയായിരുന്ന കെ. ഭാരതി അമ്മ, സ്ത്രീകളുടെ കാഴ്ച്ചപ്പാടുകളെ സമൂഹം നോക്കികാണുന്ന രീതിയാണ് ഇതിൽ പരാമർശിക്കുന്നത്. സ്ത്രീകളുടെ സ്വപ്നങ്ങൾ, നിരാശകൾ, സമൂഹത്തിൻ്റെ നിയന്ത്രണങ്ങൾ എന്നിവ എഴുത്തുകാരി അതിവൈവിദ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെൺമാടത്തിലെ റാണി
  • രചയിതാവ്: കെ. ഭാരതി അമ്മ 
  • പ്രസിദ്ധീകരണ വർഷം: 1951 
  • അച്ചടി: ശ്രീരാമവിലാസം പ്രസിദ്ധീകരണശാല, കൊല്ലം
  • താളുകളുടെ എണ്ണം: 166
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

 

1954 – ഭാഗ്യസൂചന – എ.എസ്. പഞ്ചാപകേശയ്യർ

1954-ൽ പ്രസിദ്ധീകരിച്ച, എ.എസ്. പഞ്ചാപകേശയ്യർ എഴുതിയ ഭാഗ്യസൂചന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 – ഭാഗ്യസൂചന – എ.എസ്. പഞ്ചാപകേശയ്യർ

ശ്രീ എ.എസ്. പഞ്ചാപകേശയ്യരുടെ Finger of Destiny തുടങ്ങി എട്ടു കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. മലയാളത്തിലെ പ്രശക്ത വിവർത്തകനായ കെ. ദാമോദരൻ നായർ ആണ് ഇത് പരിഭാഷപ്പെടുത്തിയത്. പുരാതന ഭാരതത്തിലെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിൽ വിധിയും യാദൃശ്ചികതയും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് ഇത് ചർച്ച ചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഗ്യസൂചന
  • രചന: എ.എസ്. പഞ്ചാപകേശയ്യർ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 266
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1952 – ഉപന്യാസപ്രകാശിക – സി.കെ. മറ്റം

1952-ൽ പ്രസിദ്ധീകരിച്ച, സി.കെ. മറ്റം എഴുതിയ ഉപന്യാസപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 – ഉപന്യാസപ്രകാശിക – സി.കെ. മറ്റം

ഈ ഗ്രന്ഥത്തിൽ ‘സാഹിത്യം’, ‘ജീവിതപ്രശ്നദൂതി’ ഇത്യാതി പത്ത് വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. ഫാദർ. സി.കെ. മറ്റത്തിൻ്റെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തെയും, നിരീക്ഷണപാടവത്തെയും പ്രകാശിപ്പിക്കുന്ന ഒരു ഗദ്യകൃതിയാണെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു. സാഹിത്യം, കവിത, ജീവിത തത്വങ്ങൾ, മതം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇദ്ദേഹത്തിൻ്റെ മറ്റ് പ്രധാന കൃതികളാണ് ‘വിമർശന വിഹാരം’, ‘നിരൂപണ സാഹിത്യം’ എന്നിവ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഉപന്യാസപ്രകാശിക 
  • രചയിതാവ്: സി.കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1952 
  • അച്ചടി: സത്യപ്രകാശിനി പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം:  കണ്ണി

1906 – രാമായണം പാന

1906-ൽ പ്രസിദ്ധീകരിച്ച, രാമായണം പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചമ്പുകാവ്യങ്ങളും മഹാകാവ്യങ്ങളും പോലെ പഴയകാലത്ത് രചന നിർവഹിച്ചിരുന്ന സാഹിത്യഗണമാണ് പാനപ്പാട്ടുകൾ. പുത്തൻ പാന, ജ്ഞാനപ്പാന തുടങ്ങി ഈ വിഭാഗത്തിൽ മലയാളത്തിൽ എണ്ണപ്പെട്ട കൃതികൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് രാമായണം പാന. കൊല്ലവർഷം 981 മുതൽ 984 വരെ കൊച്ചിരാജ്യത്തിലെ രാജാവായിരുന്ന രാമവർമ്മ രാമായണത്തിലെ സുന്ദരകാണ്ഡത്തെ അവലംബിച്ചെഴുതിയ സുന്ദരകാണ്ഡം പാനയും വലിയ ഇക്കു അമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന സുഭദ്ര തമ്പുരാട്ടി എഴുതിയ യുദ്ധകാണ്ഡം പാനയും ചേർത്തു പ്രസിദ്ധീകരിച്ചതാണ് ഈ രാമായണം പാന. വായുസംബന്ധമായ രോഗത്താൽ കഷ്ടപ്പെട്ടിരുന്ന രാമവർമ്മ വായുപുത്രനായ ഹനുമാൻ്റെ പ്രസാദം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാണ് ഹനുമാൻ മുഖ്യ കഥാപാത്രമായി വരുന്ന സുന്ദരകാണ്ഡം പാനപ്പാട്ടാക്കി മാറ്റി എഴുതിയത്. ഗ്രന്ഥരചന കൊണ്ട് അദ്ദേഹത്തിൻ്റെ അസുഖം ഭേദമായി എന്നാണ് ഐതിഹ്യം. ഇന്ന് പ്രസിദ്ധരല്ലാത്ത ഈ രണ്ട് എഴുത്തുകാരെപ്പറ്റിയും അവരുടെ രചനകളെപ്പറ്റിയും വിശദമായി പ്രസ്താവനയിൽ മാണിക്കത്ത് ശങ്കരമേനോൻ എഴുതിയിട്ടുണ്ട്.

വരികൾ തിരിക്കാതെ പഴയരീതിയിലാണ് പാന അച്ചടിച്ചിട്ടുള്ളത്. അച്ചടിപ്പിഴവുകൾക്ക് അവസാനം ശുദ്ധിപത്രവും കൊടുത്തിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  രാമായണം പാന
  • പ്രസിദ്ധീകരണ വർഷം: 1906
  • അച്ചടി: Union Press, Cochin
  • താളുകളുടെ എണ്ണം: 204
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1911 – പറങ്ങോടീപരിണയം

1911-ൽ പ്രസിദ്ധീകരിച്ച, കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ പറങ്ങോടീപരിണയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെന്നു പ്രശസ്തമായ ഇന്ദുലേഖയുടെ പ്രചാരം അതുപോലെയുള്ള ഒരുപാട് നോവൽരചനകൾക്ക് വഴിയൊരുക്കി. പലതും വെറും അനുകരണമായിരുന്നതിനാൽ അവയെ കളിയാക്കിക്കൊണ്ട് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ ആക്ഷേപഹാസ്യനോവലാണ് പറങ്ങോടീ പരിണയം. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്നു വിളിക്കുന്ന കൃതി കൂടിയാണ് ഈ നോവൽ. മലയാള നോവലിൻ്റെ തുടക്കകാലത്തിറങ്ങിയ സ്ത്രീ നാമത്തിലുള്ള നോവലുകളെ കളിയാക്കിക്കൊണ്ടാണ് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ ഈ നോവലെഴുതുന്നത്. എങ്കിലും ഇന്ദുലേഖയെയാണ് കൂടുതൽ കളിയാക്കുന്നതെന്ന് അവതാരികയിൽ നിന്നും മനസ്സിലാക്കാം. മനസ്സിൽ ആദ്യത്തെ നോവൽ കർത്താവാകണമെന്ന് ആഗ്രഹിച്ചു പോയതിനാൽ താനാണ് ആദ്യത്തെ നോവൽ രചയിതാവ് , “ആദിമലയാളഭാഷാനോവൽകർത്താവ്” എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ആകെ പന്ത്രണ്ട് അധ്യായങ്ങളാണ് നോവലിലുള്ളത്. അക്കാലത്തെ നോവലുകളുടെ ഉള്ളടക്കത്തെയും രചനാരീതിയെയും കളിയാക്കുന്ന മട്ടിലാണ് നോവലിൻ്റെ രചനയും. അധ്യായങ്ങൾക്ക് പേരു നൽകിയിട്ടുള്ളതും അത് പൊലെ തന്നെ. കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും, ചെണ്ട കൊട്ടിയത്, മരുമകൻ വക്കീലായതും മകൾ തിരണ്ടതും, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം എന്നിങ്ങനെയാണ് അധ്യായങ്ങളൂടെ പേരുകൾ. പത്താം അധ്യായത്തിന് ഒരു സംഭാഷണം അല്ലെങ്കിൽ പതിനെട്ടാം അധ്യായം എന്ന പേരു നൽകിയിരിക്കുന്നത്, ഇന്ദുലേഖയിലെ പ്രസിദ്ധമായ പതിനെട്ടാം അധ്യായത്തെ കളിയാക്കിക്കൊണ്ടാണ്. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതി എന്നീ പുസ്തകങ്ങളെല്ലാം വായിച്ചാൽ മാത്രമേ ഈ പുസ്തകത്തിലെ ഫലിതം മനസ്സിലാവുകയുള്ളൂ എന്ന് മുഖവുരയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായർ എഴുതിയിരിക്കുന്നു

അനുബന്ധമായി വിദ്യാവിനോദിനിയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ “ആഖ്യായിക അല്ലെങ്കിൽ നോവൽ” എന്ന ലേഖനവും അതേ ആനുകാലികത്തിൽ വന്ന “ഒരു എടപ്രഭുവിൻ്റെ ദിനസരി” എന്ന കുറിപ്പും ചേർത്തിട്ടുണ്ട്. ആഖ്യായികയെപ്പറ്റി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ ലേഖനമാണ് ഈ നോവലെഴുതാൻ മാർഗദർശകമായതെന്ന് അവതാരികയിൽ രാമൻകുട്ടി മേനോൻ എഴുതിയിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പറങ്ങോടീപരിണയം
    • രചന: കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ
    • പ്രസിദ്ധീകരണ വർഷം: 1911
    • അച്ചടി: The Mangalodayam Press, Thrissur
    • താളുകളുടെ എണ്ണം: 138
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – രണ്ടു ഭാഷാചമ്പുക്കൾ

1930-ൽ പ്രസിദ്ധീകരിച്ച, കെ. സാംബശിവ ശാസ്ത്രി എഡിറ്റ് ചെയ്ത രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗജേന്ദ്രമോക്ഷം, രാവണവിജയം എന്നീ രണ്ടു ഭാഷാചമ്പുക്കളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചമ്പുക്കളുടെയും രചയിതാവ് പ്രസിദ്ധനായ പുനം നമ്പൂതിരി ആയിരിക്കാനാണ് സാധ്യതയെന്ന് കെ. സാംബശിവ ശാസ്ത്രി മുഖവുരയിൽ അഭിപ്രായപ്പെടുന്നു. പുനത്തിൻ്റേതെന്ന് ഉറപ്പുള്ള ശ്ലോകങ്ങളിലെ സമാനമായ പദപ്രയോഗങ്ങൾ ഈ കൃതികളിലും കാണപ്പെടുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സരസമായ സാഹിത്യശൈലിയും പദപ്രയോഗങ്ങളിലെ മനോഹാരിതയും ഈ കൃതികളുടെ പ്രത്യേകതയാണ്.

ശ്രീമൂലം ഗ്രന്ഥാവലി സീരീസിൽ ഇരുപത്തിഅഞ്ചാമത്തെ പുസ്തകമായാണ് രണ്ടു ഭാഷാചമ്പുക്കൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു ഭാഷാചമ്പുക്കൾ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  The Superintendent, Government Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – ജയചന്ദ്രൻ

1914-ൽ പ്രസിദ്ധീകരിച്ച, ബി. കൃഷ്ണപിള്ള എഴുതിയ ജയചന്ദ്രൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഈ പുസ്തകം ‘ബ്രൈറ്റ് സ്റ്റോറി’ (Bright Story) എന്ന ഗ്രന്ഥത്തിലെ ‘ഫൗണ്ടൻ ഓഫ് പിറീൻ’ (Fountain of Pirene) എന്ന കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാണ്. മൂലകഥയിൽ നിന്നും പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഈ പുസ്തകത്തിനായി സ്വീകരിച്ചിരിക്കുന്നത്,  പറക്കുന്ന കുതിരയായ പേഗസും പേഗസിനെ മെരുക്കാൻ സഹായിക്കുന്ന സ്വർണ്ണ കടിഞ്ഞാണുമാണ് അവ. മിഥിലാപുരിയിലെ രാജാവായ ചിത്രരഥൻ്റെ പുത്രനായിരുന്നു ജയചന്ദ്രൻ. യുവാവായപ്പോൾ രാജകുമാരൻ രാജധാനി വിട്ടു ദേശസഞ്ചാരത്തിനിറങ്ങുന്നു. ആ അനുഭവങ്ങളാണ് ഈ കഥയിലുള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജയചന്ദ്രൻ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Rajarajavarma Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി