1935 – ഹൃദയകൗമുദി

1935-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഹൃദയകൗമുദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിമൂന്ന് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ലഘുകവിതകളിൽ നിന്നു വ്യത്യസ്തമായി ഇതിലെ പല കവിതകളും ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. അതുകൊണ്ടാവാം ഖണ്ഡകൃതികളുടെ കൂട്ടത്തിൽ ഹൃദയകൗമുദിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപശീർഷകമായി നൽകിയിരിക്കുന്നത്` ഖണ്ഡകൃതികൾ അഞ്ചാം ഭാഗം എന്നാണ്. എങ്കിലും ഈ സമാഹാരത്തിലെ ‘വേണ്ടല്ലോ വേറിട്ടൊന്നിനും’, ‘അന്നുതാൻ സ്വതന്ത്രരാം’, ‘ദുഃഖിക്കൊല്ല’, ‘സമുദ്രോക്തി’ എന്നീ കവിതകൾ ദീർഘങ്ങളല്ല. ഉള്ളൂരിൻ്റെ കവിതാസമാഹാരങ്ങളുടെ കൂട്ടത്തിൽ അധികം പ്രശസ്തമായ സമാഹാരമല്ല ഹൃദയകൗമുദി

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൃദയകൗമുദി 
  • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ഭാഷാത്രൈമാസികം

1953-ൽ പ്രസിദ്ധീകരിച്ച, ഭാഷാത്രൈമാസികം വോള്യം 3 ലക്കം 1,2,3,4 എന്നിവയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ പ്രാചീന കൃതികളെ പരിചയപ്പെടുത്തുന്നതിനായും സാഹിത്യ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുമായി ആരംഭിച്ചതാണ് ഭാഷാത്രൈമാസികം. തിരുവിതാംകൂർ യൂണിവേഴ്സിറ്റി ഓറിയൻ്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി ആണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 1951-ൽ ത്രൈമാസികത്തിൻ്റെ രണ്ടാം വാല്യം പൂർത്തിയായെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഭാഷാ, അലങ്കാര ഗ്രന്ഥങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം വോള്യത്തിൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഗവേഷണസമിതി റിപ്പോർട്ടുകൾ, ഉണ്ണിച്ചിരുതേവീചരിതം, പൊന്നിറത്താൾകഥ തെക്കൻ പാട്ട്, നായിക്കന്മാരുടെ തിരുവിതാംകൂർ ആക്രമണത്തെക്കുറിച്ചുള്ള ശൂരനാട് കുഞ്ഞൻപിള്ളയുടെ ലേഖനം, വിജ്ഞാനപരമ്പരയിൽ ഏഴ് ലേഖനങ്ങൾ എന്നിങ്ങനെ വായിക്കാം. മൂന്നാം വോള്യത്തിൽ ലീലാതിലകത്തിൻ്റെ മാതൃകയിലുള്ള പഴയ അലങ്കാരഗ്രന്ഥമായ അലങ്കാരസംക്ഷേപം, തിരുവിതാംകൂർ സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിലെ ഗ്രന്ഥത്തെ അവലംബിച്ചെഴുതിയ സംഗീതശാസ്ത്രം എന്ന ലേഖനം, കൃസ്തീയമതതത്വങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കാൻ ഉദ്ദേശിച്ചെഴുതിയ ഞാനമുത്തുമാല, കളരിവിദ്യയെക്കുറിച്ചുള്ള ലേഖനം, ഭാഷാഗവേഷണത്തെ അധികരിച്ചെഴുതിയ ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ ഉള്ളടക്കത്തിലെ പേജുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ ക്രമത്തിലല്ല. ഓരോ ലേഖനത്തിൻ്റെ തുടക്കത്തിലും ഒന്ന്, രണ്ട് എന്നിങ്ങനെ നൽകിയിരിക്കുകയാണ്. എല്ലാ പുസ്തകങ്ങളുടെയും തുടക്കത്തിൽ ദേവീസ്തവങ്ങൾ കൊടുത്തിട്ടുണ്ട്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

 

രേഖ 1

  • പേര്: ഭാഷാത്രൈമാസികം വോള്യം 3 ലക്കം 1, 2
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 182
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: ഭാഷാത്രൈമാസികം – വോള്യം 3 ലക്കം 3
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: ഭാഷാത്രൈമാസികം – വോള്യം 3 ലക്കം 4
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – തുഷാരഹാരം

1935-ൽ പ്രസിദ്ധീകരിച്ച, ഇടപ്പള്ളി രാഘവൻപിള്ള രചിച്ച തുഷാരഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ കാല്പനികകവികളിൽ പ്രധാനിയാണ് ഇടപ്പള്ളി രാഘവൻപിള്ള. അദ്ദേഹത്തിൻ്റെ ആദ്യ കവിതാസമാഹാരമാണ് തുഷാരഹാരം. ഇരുപത്തി ഒൻപതു കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. മഹാകവി ഉള്ളൂർ ആണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഷാരഹാരം
  • രചന: ഇടപ്പള്ളി രാഘവൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – രജതചഷകം – ഒന്നാം ഭാഗം

1955-ൽ പ്രസിദ്ധീകരിച്ച, രജതചഷകം – ഒന്നാം ഭാഗം എന്ന നോവലിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യുന്നത്. പുത്തൻകാവു കെ.എം. തരകൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രതിമാസഗ്രന്ഥക്ലബിൻ്റെ സീരീസിൽ ഉൾപ്പെടുത്തിയാണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്

രജതചഷകം ഒരു ചരിത്ര നോവലാണ്. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു. മൂലകഥ അമേരിക്കൻ മുൻനിര ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങിയിരുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രജതചഷകം – ഒന്നാം ഭാഗം
  • രചന: തോമസ് ബി. കോസ്റ്റൈൻ
  • വിവർത്തനം: പുത്തൻകാവു കെ.എം. തരകൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: I.S. Press, Ernakulam
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2024 – സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

2024-ൽ കേരള ഗവണ്മെൻ്റ് പ്രസ്സസ് എംപ്ലോയീസ് യൂണിയൻ പ്രസിദ്ധീകരിച്ച, സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

2024 – സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

1838-ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ തിരുവനന്തപുരത്തെ ഗവണ്മെൻ്റ് പ്രസ് സ്ഥാപിക്കുകയും ആദ്യത്തെ പഞ്ചാംഗം അച്ചടിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാലക്രമേണ സർക്കാരിൻ്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവഹിച്ചു പോന്നു. 1957-ൽ കേരളത്തിൽ ആദ്യ മന്ത്രിസഭ രൂപം കൊള്ളുമ്പോൾ തിരുവനന്തപുരത്ത് ഗവ. സെൻട്രൽ പ്രസ്, പൂജപ്പുരയിൽ ജയിൽ പ്രസ്, എറണാകുളത്ത് ഗവ. പ്രസ് എന്നിങ്ങനെ മൂന്ന് പ്രസുകളാണുണ്ടായിരുന്നത്. നിലവിൽ പതിനൊന്ന് ഗവ. പ്രസുകൾ അച്ചടിവകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്നു

കേരള ഗവണ്മെൻ്റ് പ്രസ്സസ് യൂണിയൻ്റെ ഈ പ്രവർത്തന റിപ്പോർട്ടിൽ ആധുനിക അച്ചടി പദ്ധതികൾ, അച്ചടി വകുപ്പിൻ്റെ ഘടന, ചരിത്രം, സേവനങ്ങൾ, ഇ-ഗവേണൻസ് പദ്ധതികൾ, ത്രീ-ഡി പ്രിൻ്റിംഗ്, അച്ചടി വകുപ്പിലെ തസ്തികകൾ, യൂണിയൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവകാശപത്രിക എന്നിവ വിശദമായി നൽകിയിരിക്കുന്നു. കൂടാതെ പ്രസുകളുടെയും അവയുടെ പ്രവർത്തനരീതികളുടെയും ചില ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഗ്രന്ഥപ്പുരയുടെ സുഹൃത്തായ കെ.എ. അനൂബ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമാക്കിയത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
    • പ്രസിദ്ധീകരണ വർഷം: 2024
    • അച്ചടി: Sheetfed Offset
    • താളുകളുടെ എണ്ണം: 180
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1927 – വിവേകാനന്ദവിജയം

1927- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം പുസ്തകം രണ്ട്, നാല് എന്നിവയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1927 – വിവേകാനന്ദവിജയം

1895-ൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ Thousand Island Park എന്ന സ്ഥലത്ത് വെച്ച് തൻ്റെ ശിഷ്യന്മാർക്കു വേണ്ടി നടത്തിയ ക്ലാസുകൾ ആണ് ആദേശവാണികൾ എന്ന രണ്ടാം ഭാഗത്തുള്ളത്. 1895 ജൂൺ മാസം 19ന് ആരംഭിച്ച് ആഗസ്റ്റ് 6യുള്ള കാലയളവിൽ നടത്തിയതാണ് ഈ ക്ലാസുകൾ. ക്രൈസ്തവ സിദ്ധാന്തം, ഭഗവദ് ഗീത, ബൈബിൾ, ശങ്കരാചാര്യർ, ഉപനിഷത്തുകൾ, യോഗസൂത്രങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ വിഷയങ്ങളെ കർമ്മ-ഭക്തി-യോഗ-ജ്ഞാന-മാർഗത്തിലൂന്നി വിദ്യാർത്ഥികൾക്കായി വിവരിച്ചു നൽകുന്നു. വിവേകാനന്ദൻ്റെ ശിഷ്യയായിരുന്ന എസ്. ഇ. വാൾഡോ ഈ ക്ലാസ്സുകൾ രേഖപ്പെടുത്തി വെച്ചതിൻ്റെ വിവർത്തനം നടത്തിയത് കെ. രാമൻ മേനോൻ ആണ്

ഇന്ത്യയിലും വിദേശത്തുമായി വിവേകാനന്ദ സ്വാമികൾ നടത്തിയ സംഭാഷണങ്ങളാണ് വിവേകാനന്ദവിജയം ഗ്രന്ഥാവലിയുടെ നാലാമത്തെ പുസ്തകത്തിലുള്ളത്. ആധ്യാത്മിക സംഗതികൾ, സമുദായോദ്ധാരണ സംഗതികൾ, തർക്കങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന പതിനൊന്നു സംഭാഷണങ്ങളാണ് ഇങ്ങനെയുള്ളത്. സ്വാമി വിവേകാനന്ദന്റെ ജീവിതം, ചിന്തകൾ, ആത്മീയാന്വേഷണം, രാജ്യസേവനദർശനം എന്നിവയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ കൃതികൾ അദ്ദേഹത്തിന്റെ വിജയം പുറംലോകത്തിലെ നേട്ടങ്ങളിൽ മാത്രം നിന്നുള്ളതല്ല, മറിച്ച് ആത്മവിജയത്തിലൂടെയും മനുഷ്യസേവനത്തിലൂടെയും നേടിയ മഹത്വമാണെന്ന് വ്യക്തമാക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വിവേകാനന്ദവിജയം – പുസ്തകം 2
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: V.V. Press, Kollam
    • താളുകളുടെ എണ്ണം: 264
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
    • പേര്: വിവേകാനന്ദവിജയം – പുസ്തകം 4
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: V.V. Press, Kollam
    • താളുകളുടെ എണ്ണം: 132
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – കുമുദാബായി

1923-ൽ പ്രസിദ്ധീകരിച്ച, കുമുദാബായി ഒന്നും രണ്ടും ഭാഗങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രണ്ടു ഭാഗങ്ങളിലായാണ് ഈ മലയാള നോവൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ‘സ്ത്രീ ബുദ്ധിസാമർത്ഥ്യം പരീക്ഷിച്ച കഥ’ എന്ന് രണ്ട് പുസ്തകത്തിൻ്റെയും തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. പദ്യഗ്രന്ഥങ്ങൾ മാത്രം പരിശീലിച്ച മലയാളികൾക്ക് മുൻപിൽ ഗദ്യം അവതരിപ്പിക്കുമ്പോൾ അവർക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനെന്നവണ്ണം സദാചാരപരവും മഹദ് വാക്യങ്ങളാലുമുള്ള ഉത്തമശ്ലോകങ്ങൾ നോവലിൽ ചേർത്തിട്ടുണ്ടെന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ എഴുതിയിട്ടുണ്ട്. എന്നാൽ ശ്ലോകങ്ങളുടെ അർത്ഥം കൊടുത്തിട്ടില്ല. ഐതിഹ്യങ്ങൾ, ഷേക്സ്പിയറുടെ ഒരു നാടകം, അറബിക്കഥ ഇവയിൽ നിന്നുമാണ് ഈ നോവലിലെ കഥ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് എന്ന് നോവലിൻ്റെ അഭിപ്രായത്തിൽ കേരളവർമ്മ എഴുതുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1923 – കുമുദാബായി (ഒന്നാം ഭാഗം)
    • രചന: സി. കൃഷ്ണപ്പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1923
    • അച്ചടി: Vidyavinodini Press, Thrissur
    • താളുകളുടെ എണ്ണം: 146
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
    • പേര്: 1923 – കുമുദാബായി (രണ്ടാം ഭാഗം)
    • രചന: സി. കൃഷ്ണപ്പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1923
    • അച്ചടി: Vidyavinodini Press, Thrissur
    • താളുകളുടെ എണ്ണം: 168
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1939 – പ്രാചീനകേരളലിപികൾ

1939-ൽ പ്രസിദ്ധീകരിച്ച, പ്രാചീനകേരളലിപികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1939 – പ്രാചീനകേരളലിപികൾ

പ്രാചീനലിപികളുടെ പരിചയത്തിനായി വിദ്യാർത്ഥികൾക്കും ഭാഷാ-സാഹിത്യത്തിൽ താല്പര്യമുള്ളവർക്കും വേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം. വട്ടെഴുത്ത് എന്ന് തെറ്റായി ഉച്ചരിക്കാറുള്ള വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ മൂന്നുതരം ലിപികൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാണ്മ തെക്കൻ ഭാഗങ്ങളിലാണ് കൂടുതൽ പ്രചരിച്ചിരുന്നത്. മംഗലാചരണങ്ങളുടെ രൂപത്തിൽ പുരാണ ശിലാലിഖിതങ്ങളിൽ കാണുന്ന ആര്യയെഴുത്തിനെപ്പറ്റിയും സൂചനയുണ്ട്. ഇന്ത്യയിലെ മിക്ക ലിപികളുടെയും മാതൃലിപിയായി കണക്കാക്കപ്പെട്ടിരുന്നത് ബ്രഹ്മി ലിപിയായിരുന്നു. ബ്രഹ്മി ലിപിയുമായുള്ള അടുപ്പം കാരണവും ലിപിപരമായ വ്യക്തത കാരണവും വെട്ടെഴുത്ത് കോലെഴുത്തിനെ അപേക്ഷിച്ച് പ്രാചീനമാണെന്ന നിഗമനവും ലിപികളുടെ പരിശോധനയിലൂടെ പ്രവേശിക എഴുതിയ രവിവർമ്മ നടത്തുന്നു.

ഇപ്പോൾ ഓരോ ഭാഷക്കും പ്രത്യേകം പ്രചാരത്തിലിരിക്കുന്ന ലിപികൾ ഇന്നത്തെ രൂപത്തിലായിട്ടു ഇരുന്നൂറോളം വർഷം കഴിഞ്ഞിരിക്കുന്നു. പല്ലവന്മാരുടെയും ചോളന്മാരുടെയും ചേരന്മാരുടെയും വിജയനഗരത്തിൻ്റെയും പ്രതാപകാലങ്ങളിൽ ആണ് വ്യത്യസ്തമായ ലിപികൾ പ്രചരിച്ചതെന്ന് ടി. കെ കൃഷ്ണമേനോൻ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ ലിപികളുടെ വിശദമായ വിവരണം പുസ്തകത്തിൽ ചേർത്തിരിക്കുന്നു. ഓരോ ശബ്ദത്തിൻ്റെയും ലിപി വ്യത്യാസങ്ങൾ വ്യക്തമാക്കുന്നതോടൊപ്പം താമ്രപത്രങ്ങൾ തുടങ്ങിയ പ്രാചീന ലിഖിതങ്ങളിലെ ലിപിവിന്യാസരീതികൾ അക്ഷരമായെടുത്ത് വിശദമായി നൽകിയിട്ടുമുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രാചീനകേരളലിപികൾ
    • പ്രസിദ്ധീകരണ വർഷം: 1939
    • താളുകളുടെ എണ്ണം: 68
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1958 – ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ

1958-ൽ പ്രസിദ്ധീകരിച്ച, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 – ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ

ആദ്യകാല മലയാള ഗദ്യസാഹിത്യത്തിലെ പ്രധാനികളിൽ ഒരാളായിരുന്ന ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ കവിയും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു. വെണ്മണി പ്രസ്ഥാനം തുടങ്ങിവെച്ച ശൈലീപരവും ഭാഷാപരവുമായ വഴിയിലൂടെ ആണ് അദ്ദേഹത്തിൻ്റെ ആദ്യകാല സാഹിത്യശ്രമങ്ങൾ സഞ്ചരിച്ചത്. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കുഞ്ഞിക്കൃഷ്ണമേനോൻ എഴുതിയ രാജസ്തുതികൾ, സ്തോത്രകൃതികൾ, ഖണ്ഡകൃതികൾ, വഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്രകാശിത ഒറ്റശ്ലോകങ്ങളും ചില കവിതകളും ഉൾപ്പെടുത്തി മൂന്നാം പതിപ്പായാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്. ഗദ്യകൃതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ
    • പ്രസിദ്ധീകരണ വർഷം: 1958
    • അച്ചടി: Norman Printing Bureau, Kozhikode
    • താളുകളുടെ എണ്ണം: 364
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1953 – രക്തബലി

1953-ൽ പ്രസിദ്ധീകരിച്ച, എ.എസ്. പഞ്ചാപകേശയ്യർ എഴുതി കെ. ഗോപാലപിള്ള വിവർത്തനം ചെയ്ത രക്തബലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1953 – രക്തബലി

എ.എസ്.പി അയ്യർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എ.എസ്. പഞ്ചാപകേശയ്യർ നോവലിസ്റ്റും നാടകകൃത്തും മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയും ആയിരുന്നു. (1899–1963). അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയ ‘A Mothers Sacrifice’ എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ് രക്തബലി. തൻ്റെ ആറു വയസ്സുള്ള മകനെ രാജഭക്തിയാൽ ബലിയർപ്പിച്ച രജപുത്രവനിതയായ പുന്നയുടെ ത്യാഗത്തിൻ്റെ കഥയാണ് ഈ നാടകത്തിലെ കഥാതന്തു. ഭക്തിയുടെ ഉപോത്പന്നമായി നിശ്ചയമായും ത്യാഗവുമുണ്ടാവുമെന്ന് ഈ നാടകം വായനക്കാരോട് പറയുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രക്തബലി
    • പ്രസിദ്ധീകരണ വർഷം: 1953
    • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
    • താളുകളുടെ എണ്ണം: 112
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി