1964ൽ ആദ്യകിരണങ്ങൾ എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
1964 – ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)
കേരളഭാഷാപ്രണയികൾ എന്ന സീരീസിൽ തിരുവനന്തപുരത്തെ വി.വി. പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ച റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ എന്ന ജീവചരിത്രകൃതിയുടെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂർക്കോത്തുകുമാരൻ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.
ഇംഗ്ലീഷിലെ Men of Letters Series എന്ന ഗ്രന്ഥപരമ്പരയുടെ സമ്പ്രദായത്തിൽ, കേരളത്തിലെ പരേതരായ സാഹിത്യപ്രണയികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കണം എന്ന് അപ്പൻ തമ്പുരാൻ നടത്തിയിരുന്ന സാഹിത്യസമാജത്തിൻ്റെ തീരുമാനം ആണ് തനിക്ക് ഈ പുസ്തകം രചനയ്ക്ക് പ്രേരണയായതെന്ന് ആമുഖത്തിൽ മൂർക്കോത്തുകുമാരൻ പറയുന്നു. എന്നാൽ ഇപ്പോൾ പുസ്തകപ്രസിദ്ധീകരണത്തിനു കാരണമായത് തിരുവനനതപുരത്ത് വിവി പബ്ലിഷിങ്ങ് ഹൌസ് ഉടമ തോമസ് പോളിൻ്റെ നിർബന്ധം ആണെന്നും ആമുഖത്തിൽ അദ്ദേഹം പറയുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മലയാളസിനിമാ വ്യവസായയുമായി ബന്ധപ്പെട്ട് സമാന്തരമായി നടന്നിരുന്ന ഒരു സാംസ്കാരികപ്രവർത്തനമായിരുന്നു സിനിമാപാട്ടുപുസ്തകങ്ങളുടെ പ്രസിദ്ധീകരണവും അതിൻ്റെ ഉപഭോഗവും. 1950കൾ മുതലെങ്കിലും സമാന്തര പ്രസിദ്ധീകരണ ശാലകൾ വഴി ഈ വിഷയത്തിൽ ആയിരക്കണക്കിനു ചെറിയ പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഒറ്റത്തവണ മാത്രം പ്രസിദ്ധീകരിച്ച് ഓർമ്മയായി പോകുന്ന ഇത്തരം പാട്ടുപുസ്തകങ്ങൾ അതത് കാലത്തെ ചരിത്രം രേഖപ്പെടുത്തൽ കൂടിയാണ്.
നിലവിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനം നടക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. (കോളേജ് പഠനകാലത്ത് (1990കളുടെ അവസാനം) ഇത്തരം സിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങിച്ചിരുന്നത് ഇത്തരുണത്തിൽ ഞാനോർക്കുന്നു. )
Indic Digital Archive Foundationൻ്റെ കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി സിനിമാപാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന പ്രത്യേക ഉപപദ്ധതി ആരംഭിക്കുകയാണ്.
ഉണ്ണിയാർച്ച (പാട്ടുപുസ്തകം)
ഇത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിയെപറ്റിയുള്ള ചിന്ത പണ്ടേ മനസ്സിൽ ഉണ്ടെങ്കിലും സിനിമാപാട്ടുപുസ്തകങ്ങൾ ലഭ്യമല്ലാത്തത് കൊണ്ട് അത് ചെയ്യാൻ ആയില്ല. ഇപ്പോൾ പ്രശസ്ത പുസ്തകചരിത്രകാരനും നിരൂപകനുമായ പി.കെ. രാജശേഖരൻ പ്രത്യേക മുൻകൈ എടുത്താണ് ഇങ്ങനെ ഒരു പദ്ധതി ആരംഭിക്കുന്നത്. അദ്ദേഹം ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി ഏതാണ് 50 ഓളം പഴയ സിനിമാപാട്ടുപുസ്തകങ്ങളുടെ ശെഖരം ഡിജിറ്റൈസേഷനായി കൈമാറി. പി.കെ. രാജശേഖരൻ കൈമാറിയ സിനിമാപാട്ടുപുസ്തകങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുന്നത്.
ഈ പോസ്റ്റ് വായിക്കുന്ന പലരുടേയും കൈയിൽ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന പഴയ സിനിമാപാട്ടുപുസ്തകങ്ങൾ ഉണ്ടാകാം. ഇത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന സാംസ്കാരികപ്രവർത്തനത്തിൽ പങ്കു ചേരാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ കൈയിലുള്ള ശെഖരത്തിൻ്റെ വിശദാംശങ്ങൾ [email protected] എന്ന മെയിലിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. (ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ രേഖകൾ അത് തന്നവർക്ക് തന്നെ തിരിച്ചു തരുന്നതാണ്)
ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത് ഉദയായുടെ ഉണ്ണിയാർച്ച എന്ന സിനിമയുടെ കഥാസാരവും പാട്ടുകളും അടങ്ങുന്ന പുസ്തകമാണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
ക്രൈസ്തവവൈദികരുടെ ആത്മശോധനാരീതി എന്ന വിഷയത്തെ അധികരിച്ച് ഇറ്റാലിയൻ പുരോഹിതനായ ഒട്ടാവിയോ മാർചെട്ടി രചിച്ച പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ വൈദികരുടെ ആത്മപരിശോധന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. റവ. ജോർജ്ജ് പുഞ്ചെക്കുന്നേൽ ആണ് മലയാളപരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1952ൽ ഇറങ്ങിയ വാല്യം നാലിൻ്റെ 9 ലക്കങ്ങളുടെയും വാല്യം അഞ്ചിൻ്റെ 12 ലക്കങ്ങളുടേയും അടക്കം മൊത്തം 21 ലക്കങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1952-1953- ഗ്രന്ഥാലോകം
1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1950 ൽ എത്തിയപ്പോൾ ഐക്യസംസ്ഥാന ഗ്രന്ഥശാലസംഘത്തിൻ്റെ പ്രസിദ്ധീകരണം ആയി മാറി. എന്നാൽ മലബാർ ഈ സംഘത്തിൻ്റെ ഭാഗമായിട്ടാല്ലാത്തതിനാൽ ആവണം 1950 ജൂലൈ-ആഗസ്റ്റ് ലക്കം തൊട്ട് തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്. രാജഭരണത്തിൽ നിന്ന് ജനകീയ ഭാരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സംഗതികൾ ഗ്രന്ഥശാലസംഘത്തിൻ്റെ പ്രവർത്തനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ലേഖനങ്ങളും ഈ ലക്കങ്ങളിൽ കാണാവുന്നതാണ്. ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന ലക്കങ്ങളിൽ എല്ലാം തിരു-കൊച്ചി ഗ്രന്ഥശാലാസംഘം പ്രസിദ്ധീകരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 21 രേഖകളുടെ ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണി വെവ്വേറെ കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
രേഖ 1
പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 1 – 1952 – ജനുവരി
കത്തോലിക്കവൈദികൻ്റെ സ്ഥാനമഹിമയെയും ബഹുവിധ ചുമതലകളും ഡോക്കുമെൻ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി 1937ൽ ഫാദർ മാത്യു പുതിയിടം രചിച്ച ക്രിസ്തീയപൌരോഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്. ക്രൈസ്തവ വൈദികജീവിതത്തെ നിയന്ത്രിക്കുന്ന തത്വോപദേശങ്ങൾ വേദപുസ്തകത്തിലും, സുനഹദൊസുകളുകളുടെ നിശ്ചയങ്ങളിലും, പ്രഗത്ഭരായ വൈദികപണ്ഡിതരുടെ ഗ്രന്ഥങ്ങളിലും സ്വാംശീകരിക്കപ്പെടിരിക്കുന്നു എങ്കിലും ഇവയെ പ്രവർത്തിപദ്ധതിയിൽ വരുത്തുന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ഈ വിഷയം പ്രതിപാദിക്കാൻ ഇംഗ്ലീഷിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടെങ്കിലും മലയാളത്തിൽ അങ്ങനെ ഇല്ലാത്തത് തനിക്കു വ്യസനം ഉണ്ടെന്നും അതിനു ഒരു പരിഹാരം ആയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്ന് രചയിതാവ് ഫാദർ മാത്യു പുതിയിടം ആമുഖത്തിൽ പറയുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
ഈ പുസ്തകത്തിൻ്റെ ആദ്യം ഏതാണ്ട് 130 പേജോളം ഈ കൃതികളെ പറ്റിയുള്ള സ്കറിയാ സക്കറിയയുടെ പഠനമാണ്. അതിനു ശേഷം ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി എന്നീ രണ്ട് പ്രാചീന ഗദ്യകൃതികൾ ഇതിൽ കാണാം. ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ മാന്നാനം ലൈബ്രറിയിലുള്ള കൈയെഴുത്തു പ്രതിയെ ആധാരമാക്കിയതാണ്.
അനുബന്ധമായി താഴെ പറയുന്ന രേഖകളും ഇതിൻ്റെ ഭാഗമാണ്
– സൂനഹദോസിനുശെഷം മെനേസിസ് കൂട്ടിചേർത്ത കാനോനകൾ
– പതിനാറാം നൂറ്റാണ്ടിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ – ഗുവയായുടെ ദൃഷ്ടികൾ
– ഗ്ലോസറി
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: രണ്ടു പ്രാചീന ഗദ്യകൃതികൾ
രചയിതാവ്: ഡോ. സ്കറിയ സക്കറിയ (പഠനം, പുനഃപ്രസിദ്ധീകരണം)
യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിതയും കത്തോലിക്കസഭയിലെ ഒരു വിശുദ്ധയുമായ ജോൻ ഓഫ് ആർക്കിനെ പറ്റി 1929ൽ ഇറങ്ങിയ ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എൽ.സി. ഐസക്ക് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
കുറച്ചധികം പ്രത്യേകതകളുള്ള ഫ്രണ്ട് മാറ്റർ ആണ് ഈ പുസ്തകത്തിന്. അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു ആശീർവാദ ലേഖനം എഴുതിയിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പ്രശസ്തപുസ്തകം രചിച്ച പി.ജെ. തോമസ് ആണ് ശ്രീ. കെ.എം. പണിക്കർ മുഖവുര എഴുതിയിരിക്കുന്നു. ഇതിനൊക്കെ പുറമെ ശ്രീമാൻ സി, അന്തപ്പായിയുടെ അഭിപ്രായവും കാണാം.
നസ്രാണി ദീപികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്രോഡീകരിച്ചാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് പുസ്തകത്തിലെ വിവിധപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.
1932ൽ CMI സഭയുടെ പ്രയോർ ജനറൽ ആയിരുന്ന അച്ചൻ ലൈബ്രറിയിലേക്ക് കൊടുത്ത കോപ്പിയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് എന്ന് ഇതിലെ കൈയെഴുത്ത് സൂചിപ്പിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
സംസ്കൃതപദകോശമായ അമരകോശത്തിൻ്റെ ഒരു വ്യാഖ്യാനമായ പ്രബൊധിനീ എന്ന പഴയ അച്ചടി പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ എന്നിവർ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
1870-പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
താരതമ്യ പഠനസംഘം (താപസം) 1996 ജൂൺ 8,9 തീയതികളിൽ പാലാ, ഓശാനമൗണ്ടിലെ ക്യാമ്പ് സെൻ്ററിൽ നടത്തിയ തർജ്ജമപഠനസെമിനാറിൻ്റെമിനാറിൻ്റെ വിശിഷ്ടഫലങ്ങൾ ഗ്രന്ഥരൂപത്തിലാക്കിയ തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പ്. ഈ പുസ്തകത്തിൻ്റെ എഡിറ്റർ ജയാസുകുമാരനും ചീഫ് എഡിറ്റർ സ്കറിയ സക്കറിയയും ആണ്.
തർജ്ജമയും തർജ്ജമ പഠനവുമായി ബന്ധപ്പെട്ടു 17ഓളം പ്രമുഖർ അവതരിപ്പിച്ച പ്രബന്ധങ്ങളും വള്ളത്തോൾ സ്മാരക പ്രഭാഷണം, ചങ്ങമ്പുഴ സ്മാരകപ്രഭാഷണം എന്നിവയുടെ ലിഖിതരൂപവും ആണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ
രചയിതാവ്: ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ) ജയാസുകുമാരൻ (എഡിറ്റർ)