2006 – ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി

പി ഗോവിന്ദപ്പിള്ള രചിച്ച 2006-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ശാസ്ത്രീയ സോഷ്യലിസ സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ച ഫ്രെഡറിക് എംഗൽസിൻ്റെ പ്രാധാന്യവും താത്വിക-പ്രായോഗിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പങ്കും വിശദമാക്കുന്ന ഗ്രന്ഥമാണിത്. മലയാളത്തിൽ ആദ്യം രചിക്കപ്പെട്ട, എംഗൽസിൻ്റെ ജീവചരിത്രമാണെന്ന പ്രാധാന്യവും ഈ കൃതിക്കുണ്ട്. 1820 മുതൽ 1895 വരെയുള്ള എംഗൽസിൻ്റെ ജീവചരിത്രത്തെ കാലാനുക്രമമായി വിവരിക്കുന്ന രീതിയല്ല രചയിതാവായ പി ഗോവിന്ദപ്പിള്ള പിന്തുടരുന്നത്. ആ കാലഘട്ടത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവരണങ്ങൾക്കൊപ്പം മാർക്സും എംഗൽസും അവരുടെ നിലപാടുകളിൽ എത്തിച്ചേരാനിടയായ ദാർശനികവും രാഷ്ട്രീയവുമായ വികാസഗതിയെ അപഗ്രഥിക്കുകയും ചെയ്യുന്നു.

നീലംപേരൂർ മധുസൂദനൻ നായരാണ് പുസ്തകത്തിനു വേണ്ടി എംഗൽസിൻ്റെ കവിതകൾ വിവർത്തനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ്മയ്ക്ക് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 488
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953-സ്റ്റാലിൻ ജീവചരിത്രം

1953 -ൽ പ്രസിദ്ധീകരിച്ച, സി ഉണ്ണിരാജ എഴുതിയ സ്റ്റാലിൻ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1953-സ്റ്റാലിൻ ജീവചരിത്രം- സി ഉണ്ണിരാജ

1878 – ൽ ജോർജിയയിൽ ജനിച്ച സ്റ്റാലിൻ ചെറുപ്പത്തിൽ വിശുദ്ധ മത പഠനം ആരംഭിച്ചെങ്കിലും പിന്നീട് മാർക്സിസത്തിലേക്കു തിരിഞ്ഞു. രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വിപ്ലവകരമായ പ്രചാര വേലയും സംഘടനാ പ്രവർത്തനവും നടത്തിയ ഒരു നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ ചരിത്ര പ്രധാനങ്ങളായ വിപ്ലവങ്ങളെക്കുറിച്ചും പാർട്ടി സമ്മേളനങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത് . നല്ല നാളേയ്ക്കുവേണ്ടി മനുഷ്യ സമുദായം നടത്തുന്ന സമരത്തിൽ നേടുന്ന ഓരോ വിജയവും സ്റ്റാലിൻ എന്ന മഹാനായ മനുഷ്യൻ്റെ മഹത്വത്തെ ഇരട്ടിപ്പിക്കുമെന്നും കമ്മ്യൂണിസ്റ്റ് ആദർശം നിലനിൽക്കുന്ന കാലത്തോളം സ്റ്റാലിൻ സ്മരിക്കപ്പെടും എന്നും ഈ പുസ്തകത്തിൽ ലേഖകൻ പറയുന്നു .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : സ്റ്റാലിൻ ജീവചരിത്രം 
  • രചയിതാവ്: സി .ഉണ്ണിരാജ 
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം

1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച  കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കമ്യൂണിസ്റ്റ് പർട്ടി പുറത്തിറക്കിയ വിജ്ഞാപനം ആണ് ഇത്. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. അതിനായി പാർട്ടി മുന്നോട്ടു വെക്കുന്ന നയപരിപാടികൾ ആണ് ലഘുലേഖയിൽ തുടർന്നുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും

1956 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിപ്രസിദ്ധീകരിച്ച ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ ക്രൂഷ്ചേവ് നടത്തിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ചാണ്
ജയപ്രകാശ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ചില കാര്യങ്ങൾ പറയുന്നത്. സ്റ്റാലിൻ ഭരണത്തിൽ കീഴിൽ കമ്യൂണിസത്തിൻ്റെ പേരിൽ നടത്തിയിട്ടുള്ള പാതകങ്ങളെക്കുറിച്ച്, ക്രൂഷ്ചേവിൻ്റെ തുറന്നു പറച്ചിലിനു മുൻപേ തന്നെ ഇവിടത്തെ നേതാക്കൾക്കെങ്കിലും അറിവുണ്ടായിരിക്കണം. എന്നിട്ടും ഇത്രയും കാലം ഇവർ മൗനമവലംബിച്ചതിനു കാരണമെന്ത് എന്ന് കത്തിൽ ചോദിക്കുന്നു. മറ്റിടങ്ങളിലെ പോലെ ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റുകാർ മോസ്കോയുടെ പാവകളായി അനുവർത്തിച്ചു വരുന്നു.

തുടർന്ന് അജയഘോഷ് നൽകുന്ന മറുപടിയിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറയുന്നു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും സോവിയറ്റ് യൂണിയനിൽ നിലനിൽക്കുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ്. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തിയിട്ടുള്ളതും
സോവിയറ്റ് നേതാക്കൾ തന്നെ ആണ്. സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉന്നതമായ തത്വങ്ങൾ ചരിത്രപരമായി നിറവേറ്റപ്പെടുന്നത് സോഷ്യലിസത്തിൽ മാത്രമാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും

1957-ൽ പ്രസിദ്ധീകരിച്ച, ഇ. ഗോപാലകൃഷ്ണ മേനോൻ എഴുതിയ സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും കമ്യൂണിസ്റ്റ് പാർട്ടി മെംബർമാരും അനുഭാവികളും ചേർന്ന് 1956 ഒക്ടോബർ മാസത്തിൽ തൃശൂർ വെച്ച് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. സഹകരണപ്രസ്ഥാന രംഗത്തു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ഉയർന്നു വന്ന കാര്യങ്ങൾ ആണ് ഈ ലഘുലേഖയിൽ പറയുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും
  • പ്രസിദ്ധീകരണ വർഷം:1957
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക

1956-ൽ പ്രസിദ്ധീകരിച്ച, എ കെ ഗോപാലൻ എഴുതിയ പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ൽ ഇന്ത്യയിൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് എഴുതിയതാണിത്. ഭരണകക്ഷിയായ കോൺഗ്രസ്സിൻ്റേയും പ്രതിപക്ഷ പാർട്ടികളുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങളെ പരിശോധിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ അവർ മുന്നോട്ടു വെക്കുന്ന നയപരിപാടികളെക്കുറിച്ച് വിമർശനാത്മകമായി പഠനം നടത്തുകയും ചെയ്തിരിക്കുന്നു. സുശക്തമായ ജനാധിപത്യത്തിനായി പ്രതിപക്ഷ പാർട്ടികൾ ശക്തിപ്പെടേണ്ടതുണ്ട് എന്നും ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക
  • പ്രസിദ്ധീകരണ വർഷം:1956
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം

1956 – ൽ പ്രസിദ്ധീകരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച  കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ നിശിതമായി വിമർശിക്കുകയാണ് ലേഖകൻ. പ്രകടനപത്രികയിൽ കോൺഗ്രസ്സിൻ്റെ ഭൂതകാലചരിത്രത്തെക്കുറിച്ച് എഴുതിയതിൽ സത്യസന്ധത ഇല്ല. ദേശീയ പ്രസ്ഥാനം കോൺഗ്രസ്സിൻ്റെ കുത്തകയല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഭരണം ഏറ്റെടുത്തിട്ടും ഇവി ടുത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. അതിനാൽ തന്നെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ അടങ്ങുന്ന ഇടതുപക്ഷത്തിനു ജനങ്ങൾ വോട്ട് ചെയ്യണം എന്ന് ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം
  • പ്രസിദ്ധീകരണ വർഷം: 1957
  • രചയിതാവ് : E M S Namboodiripad
  • താളുകളുടെ എണ്ണം:28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും

1956  ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഏംഗൽസ് രചിച്ച  മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും – ഫ്രെഡറിക് ഏംഗൽസ് 

1876-ൽ ഏംഗൽസ് എഴുതിയിട്ടുള്ളതും അദ്ദേഹത്തിൻ്റെ മരണശേഷം 1896-ൽ ‘ന്യൂസീറ്റ്‌ ‘ എന്ന പത്രത്തിൽ ആദ്യമായി പ്രസിദ്ധികരിച്ചതുമായ ഒരു മുഴുമിക്കാത്ത ലേഖനത്തിൻ്റെ തർജ്ജിമയാണ് ഈ ലഘുലേഖയിലുള്ളത് .ആൾക്കുരങ്ങിൽ നിന്നും ഉള്ള പരിണാമത്തിലെ ചില പ്രത്യേകതകൾ മനുഷ്യനെ എങ്ങനെ ഇന്നത്തെ നിലയിൽ എത്തിച്ചു എന്ന് ഇതിൽ വിശദമാക്കുന്നുണ്ട്‌ .ശാരീരികമായ വികസനം അദ്ധ്വാനത്തിലേക്കും അത് സാമൂഹ്യജീവിതത്തിലേക്കും തുടർന്ന് ഭാഷയുടെ വികാസത്തിലേക്കും നയിച്ചു .ഇതു ഭക്ഷണശീലങ്ങളിലും പ്രതിഫലിച്ചു .ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും മനുഷ്യവംശം വ്യാപിച്ചത് വർദ്ധിച്ച പ്രകൃതി ചൂഷണത്തിനിടയാക്കി .മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തി. ഇത് അപ്രതീക്ഷിതമായ തിരിച്ചടികൾ നൽകി എന്നും പല ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം നമുക്ക് കാട്ടി തരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും 
  • രചയിതാവ്: ഫ്രെഡറിക് ഏംഗൽസ് 
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 30
  • അച്ചടി: പരിഷത് പ്രസ് 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1956 – രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും

1956  ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പഞ്ചവൽസരപദ്ധതികൾ കൊണ്ട് നമ്മുടെ കൃഷിക്കാർക്ക് എന്തു ഗുണം കിട്ടി എന്നതാണ് ലേഖകൻ ഉയർത്തുന്ന ചോദ്യം. 1951-ലെ സെൻസസ് പ്രകാരം രാജ്യത്തെ 69.8 ശതമാനവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വിളവിൻ്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. 1951- ൽ തുടങ്ങി 1956-ൽ അവസാനിച്ച ഒന്നാമത്തെ പഞ്ചവൽസരപദ്ധതി കൊണ്ട് കർഷകർക്ക് ഗുണം ലഭിച്ചില്ല. രണ്ടാം പദ്ധതിയെക്കുറിച്ചു ധനമന്ത്രി ലോകസഭയിൽ നടത്തിയ ചർച്ചകൾക്ക് മറുപടിയായി കാർഷികരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്ന നിലക്കാണ് ലേഖകൻ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 

1956  ൽ പ്രസിദ്ധീകരിച്ച ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി – എൻ.ഈ ബാലറാം 

1956 -ലെ ഹംഗേറിയൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള  ജനകീയ സ്വാതന്ത്ര്യ  സമരം ആയിരുന്നു. ഹംഗറിയിലെ സോവിയറ്റ് ആക്രമണങ്ങൾ ആണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ എന്നും ഈജിപ്തിലെ പ്രശ്നങ്ങൾ അത്ര ഗുരുതരമല്ല  എന്ന രീതിയിൽ പത്രങ്ങൾ റിപ്പോർട്ട്  ചെയ്യുകയുണ്ടായി. ശ്രീ ജയപ്രകാശ് നാരായണനെ സംബന്ധിച്ചു അദ്ദേഹത്തിൻ്റെ അനുമാനങ്ങൾ  ഇന്ത്യൻ പത്രറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ് .ഇതിനെ നിശിതമായി വിമർശിക്കുകയാണ്   പുസ്തകത്തിലൂടെ ലേഖകൻ .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 36 
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി