1936 – St. Thomas College Trichur Magazine

Through this post, we are releasing the digital scan of St. Thomas College Trichur Magazine published in the year 1936

 1936 - St. Thomas College Trichur Magazine
1936 – St. Thomas College Trichur Magazine

St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.

The Magazine in published twice in a year. In this September issue, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: St. Thomas College Trichur – Magazine
  • Published Year: 1936
  • Printer:  St. Mary’s Orphanage Press, Trichur
  • Scan link: Link

1925 – അവിവേകത്താലുണ്ടായ ആപത്ത്

1925-ൽ പ്രസിദ്ധീകരിച്ച, അവിവേകത്താലുണ്ടായ ആപത്ത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1925 – അവിവേകത്താലുണ്ടായ ആപത്ത്

വില്യം ഷേക്സ്പിയറുടെ നാടകത്തിൽ നിന്നു ഭാഷപ്പെടുത്തിയതാണ് ഈ രചന. കെ. പപ്പുപിള്ള ആണ് എഴുതിയിട്ടുള്ളത്. രൊമേശസിംഹൻ, രുദ്രഗുപ്തൻ, വീരസേനൻ, അബ്ദുല്ലഖാൻ, ഭാനുവിക്രമൻ തുടങ്ങിയവരാണ് കഥാപാത്രങ്ങൾ

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അവിവേകത്താലുണ്ടായ ആപത്ത്
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: S.V. Press, Trivandrum
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929-History Of Kerala-Vol-II – K.P Padmanabha Menon

Through this post, we are releasing the digital scan of History Of Kerala-Vol-II,written by K.P Padmanabha Menon published in the year 1929.

1929-History Of Kerala-Vol-II - K.P Padmanabha Menon

“History of Kerala Vol-2” (1929), written by K. P. Padmanabha Menon and edited by T. K. Krishna Menon, is a foundational historical work that carefully documents Kerala’s social, political, and economic history, focusing on royal families, customary laws, societal practices, and cultural exchanges as seen through Canter Visscher’s Malabar letters. It is highly valued by researchers for its thorough analysis and comprehensive coverage of Kerala’s regional heritage.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: History Of Kerala-Vol-II
  • Author:K.P Padmanabha Menon
  • Number of pages: 716
  • Published Year: 1929
  • Printer: The Cochin Government Press,Eranakulam
  • Scan link: Link

1924 – ജ്ഞാനവാസിഷ്ഠം – കേരള ഭാഷാഗാനം

1924- ൽ പ്രസിദ്ധീകരിച്ച, ചിറ്റൂർ വരവൂർ ശാമമേനോൻ പരിഭാഷപ്പെടുത്തിയ ജ്ഞാനവാസിഷ്ഠം – കേരള ഭാഷാഗാനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1924 - ജ്ഞാനവാസിഷ്ഠം - കേരള ഭാഷാഗാനം
1924 – ജ്ഞാനവാസിഷ്ഠം – കേരള ഭാഷാഗാനം

സംസ്കൃത വേദാന്തഗ്രന്ഥങ്ങളുടെ മലയാളപരിഭാഷകൻ എന്ന നിലയിൽ പ്രശസ്തനായ ചിറ്റൂർ വരവൂർ ശാമമേനോൻ പരിഭാഷപ്പെടുത്തിയ “ജ്ഞാനവാസിഷ്ഠം” എന്ന കൃതി യോഗവാസിഷ്ഠം എന്ന സംസ്കൃത മഹാഗ്രന്ഥത്തിന്റെ ചുരുക്കാവിഷ്കാരമാണ്. 1920കളിൽ കേരളത്തിൽ വേദാന്തചിന്തയുടെ ജനപ്രിയാവിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. വാസിഷ്ഠ മഹർഷിയുടെയും ശ്രീരാമന്റെയും ആത്മജ്ഞാനസംവാദമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ആമുഖം – വസിഷ്ഠൻ ശ്രീരാമനോട് നടത്തുന്ന വൈരാഗ്യപ്രകരണം– ലോകവൈരാഗ്യം,
മുമുക്ഷുപ്രകരണം – മോക്ഷലബ്ധിയിലേക്കുള്ള ആഗ്രഹം, ഉത്പത്തി പ്രകരണം – സൃഷ്ടിയുടെയും മായയുടെയും സ്വഭാവം, സ്ഥിതി പ്രകരണം– ജീവന്റെ നിലനില്പ്, ഉപശമ പ്രകരണം – മനസ്സിന്റെ ശാന്തിയും ബോധോദയവും, നിർവാണ പ്രകരണം – ആത്മജ്ഞാനത്തിലൂടെ മോക്ഷസിദ്ധി, ചൂഡാലോപാഖ്യാനം – ജ്ഞാനമാർഗ്ഗത്തിലെ പ്രതീകകഥ, ലീലോപാഖ്യാനം – മായയുടെ പ്രതീകം, സമാപനം – ബ്രഹ്മസാക്ഷാത്കാരത്തിന്റെ വിവരണം എന്നീ അധ്യായങ്ങളിലായി വിഷയം അവതരിക്കപ്പെട്ടിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജ്ഞാനവാസിഷ്ഠം – കേരള ഭാഷാഗാനം
  • രചന: Chittoor Varavoor Samamenon 
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: Vaneekalebaram Press
  • താളുകളുടെ എണ്ണം: 348
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1940-1945- പെർസി മാക്വീൻ്റെ കൈയെഴുത്തു പുസ്തകങ്ങൾ

നീലഗിരിയിലെ കളക്ടറായിരുന്ന പെർസി മാക്വീൻ 1940 മുതൽ1945 വരെ എഴുതിയ 11 മലയാളം കൈയെഴുത്തുപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940-1945- പെർസി മാക്വീൻ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ

1940-1945- പെർസി മാക്വീൻ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ

പെർസി മക്വീൻ 1936 മുതൽ 1940 വരെ നീലഗിരിയിലെ കളക്ടറായിരുന്നു. മദ്രാസ്, തിരുച്ചി, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. തമിഴ്‌നാട് ആർക്കൈവുകളുടെ നവീകരണത്തിന് വലിയ സംഭാവന നൽകിയതിനാൽ അദ്ദേഹം അതിൻ്റെ ശില്പിയായി അറിയപ്പെടുന്നു.

1883 നവംബർ 13-ന് ജനിച്ച മക്വീൻ 1970 മാർച്ച് 8-ന് അന്തരിച്ചു. മദ്രാസ് റെക്കോർഡ് ഓഫിസിൻ്റെ ക്യൂറേറ്ററായിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയിൽ 38 വർഷം ചെലവഴിക്കുമ്പോൾ തമിഴ്, മലയാളം, ബഡഗ ഭാഷകളിലെ നാടോടി കവിതകളും പാട്ടുകളും ശേഖരിച്ചു, പിന്നീടവ കേംബ്രിഡ്ജ് സർവകലാശാല ലൈബ്രറിക്ക് സമർപ്പിച്ചു.

അക്കാദമിക് യോഗ്യത ഇല്ലായിരുന്നെങ്കിലും ചരിത്ര ഗവേഷണത്തോടും ആർക്കൈവുകളെ ശാസ്ത്രീയമായും ഗവേഷണയോഗ്യമായും നിലനിർത്താനുള്ള ശ്രമങ്ങളോടും അദ്ദേഹം ഗൗരവമായ താൽപര്യം പുലർത്തി. മലയാളവും തമിഴും ഉൾപ്പെടെ പല ദ്രാവിഡഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം റവന്യു, ആർക്കൈവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രസിദ്ധമായ പ്രസംഗങ്ങൾ നടത്തി. 1932-ൽ നിയമസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഭരണപരവും ബൗദ്ധികവുമായ കഴിവുകൾക്ക് ലഭിച്ച അംഗീകാരമായിരുന്നു.

1939-ൽ അദ്ദേഹം രചിച്ച “തൊടലാൻഡ്” എന്ന 250 വരികളുള്ള കവിത നീലഗിരിയുടെ പുരാതനകാലം മുതൽ ബ്രിട്ടീഷ് ഭരണകാലം വരെയുളള ചരിത്രം കവിതാസ്വഭാവത്തിലൂടെ അവതരിപ്പിക്കുന്നു.

പെർസി മക്വീൻ മദ്രാസ് പ്രസിഡൻസിയിലെ 3,000-ലധികം നാടൻ പാട്ടുകൾ ശേഖരിച്ചു, തൊഴിലാളികൾക്കും ഗ്രാമീണർക്കും ഓരോ വരിയ്ക്ക് ഒരു അണ വീതം നല്കിയിരുന്നു . ഈ ശേഖരം തമിഴ് പണ്ഡിതൻ ജഗനാഥൻ എഡിറ്റ് ചെയ്ത് തഞ്ചാവൂർ സരസ്വതി മഹൽ ലൈബ്രറി 1958-ൽ ‘മലയരുവി’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

മാക്വീൻ തമിഴ്‌നാട് ആർക്കൈവുകളെ ഒരു സാധാരണ ഭരണരേഖശേഖര കേന്ദ്രത്തിൽ നിന്ന് ഗവേഷണകേന്ദ്രമാക്കി മാറ്റിയ വ്യക്തിയായിരുന്നു. രേഖകളുടെ ക്രമീകരണം, സംരക്ഷണം, ആക്സസ് സാധ്യമാക്കൽ എന്നിവയിലൂടെ അദ്ദേഹം ആധുനിക ആർക്കൈവൽ സിസ്റ്റത്തിന് അടിത്തറയിട്ടു. ജില്ലാതല രേഖകൾക്കായി ഗൈഡുകൾ, കാറ്റലോഗുകൾ, കലണ്ടറുകൾ എന്നിവ തയ്യാറാക്കി ഗവേഷകർക്ക് ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി. 1820 മുതൽ 1857 വരെയുള്ള പ്രധാന കളക്ടറേറ്റ് രേഖകൾ കേന്ദ്ര ആർക്കൈവിലേക്ക് മാറ്റണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. കളക്ടർമാർക്ക് ചരിത്രപരമായ അറിവ് പോരെന്നു ചൂണ്ടിക്കാട്ടി അവർക്ക് രേഖകൾ തിരഞ്ഞെടുക്കാൻ അനുവാദം നൽകരുതെന്ന നിലപാട് എടുത്തു. രേഖകളുടെ സുരക്ഷയ്ക്കായി തീനാശനിരോധന സംവിധാനങ്ങൾ സ്ഥാപിച്ചു. രേഖകൾക്ക് ശാശ്വതമായ മൂല്യമുണ്ടെന്ന് ഉറപ്പിച്ച് അവ നശിപ്പിക്കുന്നതിനെ എതിർത്തു. അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങൾ തമിഴ്‌നാട് ആർക്കൈവുകൾ ഒരു ആധുനിക ഗവേഷണ സ്ഥാപനമായി വളരാൻ കാരണമായി.ഇവയെല്ലാം  തന്നെ ജേണൽ ഓഫ് എമർജിംഗ് ടെക്നോളജീസ് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച്  എന്ന ലേഖനത്തിൽ പറയുന്നു.

1925-ൽ അദ്ദേഹം എഴുതിയ The Pudukottai Portraits എന്ന പുസ്തകം പുതുക്കോട്ടൈ രാജാക്കന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. അക്കാദമീഷ്യൻ അല്ലെങ്കിലും ചരിത്ര ഗവേഷണത്തിന് അദ്ദേഹം ശക്തമായ പിന്തുണ നൽകി.ലിങ്ക്

പെർസി മക്വീൻ്റെ പിൻഗാമികളായ ഫ്രാങ്ക് ജെയിംസ്, ജെയിംസ്, ആനി എന്നിവർ അദ്ദേഹത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട വ്യക്തിഗത ഗവേഷണയാത്രക്കായി ഊട്ടി സന്ദർശിച്ചു. അവർ നീലഗിരിയെക്കുറിച്ചുള്ള മക്വീൻ ശേഖരിച്ച അപൂർവ രേഖകളിൽ ചിലത് നീലഗിരി ഡോക്യുമെൻറ്റേഷൻ സെൻ്ററിന് കൈമാറി. Deccan chronicle ഇവരുടെ സന്ദർശനത്തെകുറിച്ചുള്ള വാർത്ത നൽകിയിരിന്നു.അതിൻ്റെ ലിങ്ക്.

ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന മലയാളം കൈയെഴുത്തുപ്രതികൾ ആദ്യമായാണ് പുറം ലോകം കാണുന്നത്. മാത്രമല്ല ഈ കൈയെഴുത്തുപ്രതികൾ ഇതുവരെ പഠിക്കപ്പെട്ടിടുണ്ടെന്ന് തോന്നുന്നില്ല. തച്ചോളിപ്പാട്ടുകൾ, പച്ചമലയാളം വാക്കുകൾ, നിഘണ്ടു, പ്രാദേശികഭാഷാ ഭേദങ്ങൾ തുടങ്ങി നൂറുകണക്കിനു വിഷയങ്ങൾ ഈ കൈയെഴുത്തുപ്രതികളിൽ ഇടകലർന്ന് കിടക്കുന്നു. ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ കൂടുതൽ ഗവേഷണപഠനങ്ങൾ നടക്കേണ്ടതുണ്ട്.

പെർസി മക്വീൻ്റെ തമിഴ് ഭാഷയിലുള്ള കൈയെഴുപ്രതികൾ എല്ലാം തന്നെ തമിഴ് ഡിജിറ്റൽ ലൈബ്രറിയിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതിൻ്റെ ബ്ലോഗ് പോസ്റ്റ് ലിങ്ക് ഇവിടെ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ കൈയെഴുത്തു രേഖകൾ ഡിജിറ്റൈസ് ചെയ്തത്. ഈ കൈയെഴുത്തു രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ഗ്രന്ഥപ്പുരയുടെ സുഹൃത്തുകൂടായ  ശ്രീ. ചിത്താനൈ (തമിഴ് ഡിജിറ്റൽ ലൈബ്രറി) ആണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന Download PDF എന്നതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പെർസി മാക്വീൻ്റെ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ
  • രചന: പെർസി മാക്വീൻ
  • വർഷം: 1940-1945
  • പുസ്തകങ്ങളുടെ എണ്ണം: 11 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – ലോകമഹായുദ്ധം ഒന്നാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1917 – ലോകമഹായുദ്ധം ഒന്നാം ഭാഗം

1914-ലാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്. യുദ്ധം തുടങ്ങി, അധികം വൈകാതെ തന്നെ വിവിധ ഭാഷകളിൽ യുദ്ധത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു എങ്കിലും കൂടുതൽ സമഗ്രമായി വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ടതിൻ്റെ ഒന്നാം ഭാഗത്തിൽ, പുസ്തകത്തെ മൂന്നു ഖണ്ഡങ്ങളായാണ് തിരിച്ചിട്ടുള്ളത്. 1786-ൽ നടന്ന ഫ്രാൻസിലെ മഹാവിപ്ലവം മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന വിവിധങ്ങളായ പ്രതിസന്ധികളും ഭരണഘടനാപരമായ മാറ്റങ്ങളും വിലയിരുത്തുന്നു. അന്യരാജ്യങ്ങളിൽ നിന്നു വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഓരോ രാജ്യങ്ങളും ചാരവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തിയതും വിമാനത്തിൻ്റെയും ടെലഫോണിൻ്റെയും കണ്ടുപിടിത്തത്തെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലോകമഹായുദ്ധം ഒന്നാം ഭാഗം
  • രചന: കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: ഭാരതമിത്രം അച്ചുകൂടം
  • താളുകളുടെ എണ്ണം: 198
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – വസുമതി – മൂർക്കോത്തു കുമാരൻ

1914 ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്തു കുമാരൻ രചിച്ച വസുമതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914 - വസുമതി - മൂർക്കോത്തു കുമാരൻ
1914 – വസുമതി – മൂർക്കോത്തു കുമാരൻ

വടക്കൻ മലബാറിലെ സാമൂഹിക ആചാരങ്ങളെ – പ്രത്യേകിച്ച് ബഹുഭാര്യത്വം, മാതൃവംശ പാരമ്പര്യ (മരുമക്കത്തായം) സമ്പ്രദായം എന്നിവയെ – വിമർശിച്ചതിന് പേരുകേട്ട മൂർക്കോത്ത് കുമാരൻ്റെ ആദ്യകാല മലയാള നോവലാണ് ‘വസുമതി’ (1914). തിയ്യ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക ജീവിതത്തെയും പ്രശ്‌നങ്ങളെയും ഈ കഥ വ്യക്തമായി ചിത്രീകരിക്കുന്നു, ഇത് കുമാരൻ്റെ പരിഷ്കരണവാദ വീക്ഷണത്തെയും കേരള സമൂഹത്തിലെ സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന വേഷങ്ങളിലും അവകാശങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.

മാതൃവംശ പാരമ്പര്യത്തിൽ നിന്നും പരമ്പരാഗത വിവാഹ ആചാരങ്ങളിൽ നിന്നും ഉയർന്നുവരുന്ന പരസ്പര പിരിമുറുക്കങ്ങൾ പര്യവേക്ഷണം ചെയ്യാൻ കുമാരൻ വസുമതി, ദാമോദരൻ തുടങ്ങിയ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നു. അധികാരം, കുടുംബ വിഘടനം, കർക്കശമായ ആചാരങ്ങളുടെ വൈകാരിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ സംഭാഷണങ്ങൾ എടുത്തുകാണിക്കുന്നു. ഒരു കേന്ദ്ര കഥാപാത്രമെന്ന നിലയിൽ വസുമതി, അനാവശ്യമായ ഭയങ്ങൾക്കും സാമൂഹിക വിലക്കുകൾക്കുമെതിരായ ചോദ്യം ചെയ്യലിൻ്റെയും ഏറ്റുമുട്ടലിൻ്റെയും ശബ്ദത്തെ പ്രതിനിധീകരിക്കുന്നു.

ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനായ മൂർക്കോത്ത് കുമാരൻ ഒരു നോവലിസ്റ്റ് മാത്രമല്ല, ഒരു മുൻനിര പത്രപ്രവർത്തകനും ചെറുകഥാകൃത്തും സാമൂഹിക പരിഷ്കർത്താവും കൂടിയായിരുന്നു. ‘വസുമതി’ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ കൃതികൾ സാമൂഹിക പുരോഗതിക്കായി നിരന്തരം വാദിക്കുകയും, പിന്തിരിപ്പൻ രീതികളെ വിമർശിക്കുകയും, മലയാള സാഹിത്യത്തിന് ആധുനികവും എളുപ്പത്തിൽ ഉപയോഗപ്രദവുമാകുന്ന ഒരു ശൈലി കൊണ്ടുവരികയും ചെയ്തു.

ഈ പുസ്തത്തിൻ്റെ 5,6 പേജുകളിൽ അച്ചടി പിശകുകളും,കൂടാതെ 92, 93, 94, 95, 96 എന്നീ പേജുകളിൽ ചില ഉള്ളടക്ക ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയതായും കാണപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വസുമതി
  • രചന: മൂർക്കോത്തു കുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 206
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശ്രീ ശുകൻ – എം.കെ. ശങ്കരപ്പിള്ള

1929 ൽ പ്രസിദ്ധീകരിച്ച, എം.കെ. ശങ്കരപ്പിള്ള രചിച്ച ശ്രീ ശുകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - ശ്രീ ശുകൻ - എം.കെ. ശങ്കരപ്പിള്ള
1929 – ശ്രീ ശുകൻ – എം.കെ. ശങ്കരപ്പിള്ള

വൈദികമതത്തിൻ്റെ രഹസ്യങ്ങളെ വെളിപ്പെടുത്തിയിട്ടുള്ള പരിപൂണ്ണന്മാരായ മഹർഷീശ്വരന്മാരാണ് ഭാരതത്തിൻ്റെ ഉൽകർഷത്തിനു ഹേതുവായിട്ടുള്ളവർ. ജീവിതത്തിൻ്റെയും, ആത്മാവിൻ്റെയും രഹസ്യങ്ങളെയും, മനുഷ്യജീവിതം കൊണ്ടു പ്രാപിക്കേണ്ടതായ പരമപദത്തേയും മനസ്സിലാക്കി സ്വയം അവിടെ എത്തിയശേഷം ഭൂതദയാപ്രേരിതരായിട്ടു,  മറ്റുള്ളവർക്കും ആ വഴി കാണിച്ചു കൊടുക്കാനായി ശരീരധാരണം ചെയ്തുവന്ന ആ പുണ്യപുരുഷന്മാരാണ് ഭാരതത്തിൻ്റെ ശാശ്വതവിജയസ്തംഭങ്ങൾ. ഇവർ ശരീരാഭിമാനരഹിതമായിരുന്നതുകൊണ്ടു തങ്ങളുടെ ജനനകാലം, പ്രവൃത്തികൾ മുതലായവയെ രേഖപ്പെടുത്തി വെച്ചിട്ടില്ല.
ഇപ്രകാരം ഭാരതത്തിൻ്റെ ശാശ്വത വിജയസ്തംഭങ്ങളായി, എന്നെന്നേയ്ക്കും ഭാരതത്തെ മററു രാജ്യങ്ങളിൽ നിന്നും വേർതിരിച്ചുകൊണ്ടും, ജിജ്ഞാസുക്കളെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഭാരതത്തിലേയ്ക്കു ആകഷിച്ചുകൊണ്ടും പരിലസിക്കുന്ന മഹഷീശ്വരന്മാരിൽ അദ്വിതീയനായ ഒരു യതിവര്യനാണ് വ്യാസപുത്രനായ ശ്രീശുക ബ്രഹ്മർഷി. ഈ മഹാത്മാവിൻ്റെ ചരിത്രമാണ് ആലങ്ങമാട്ടു എം. കെ. ശങ്കരപ്പിള്ള തൻ്റെ ഈ പ്രബന്ധത്തിനു വിഷയമാക്കിയിരിക്കുന്നത്. നാം, വിശേഷിച്ചും നമ്മുടെ യുവതലമുറ, നമ്മുടെ ആദർശപുരുഷന്മാർ വെറും കല്പിതപുരുഷന്മാരാണെന്നു തള്ളിക്കളയുന്ന ഇക്കാലത്ത്, ഇത്തരം പുസ്തകങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. തൃശ്ശൂർ സരസ്വതീവിലാസം പുസ്തകശാലയാണ് ഇതിൻ്റെ പ്രസാധകർ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശ്രീ ശുകൻ
  • രചന: എം.കെ. ശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: സരസ്വതി വിലാസം ബുക്ക് ഡിപ്പോ, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – The Cochin Civil List

Through this post we are releasing the scan of The Cochin Civil List  published in the year 19381938 – The Cochin Civil List

This publication is an official government record published by the erstwhile State of Cochin detailing the stucture and personnel of its civil administration as of 1st Chingam 1114 in the Malayalam Era(August 1938). It records details such as names of government officials, their designations, departments, possibly their salaries and appointments. It also contains lists of land revenue, law, police, education, public works and health. The Civil List served as a comprehensive reference for the organization and functioning of the Cochin State Government during the late pre-independence period

The document is historically valuable because it gives a snapshot of the administrative machinery of the Cochin state at that time, who held what office, how the bureaucracy was organised, how the state was being managed under the princely arrangement.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Cochin Civil List 
  • Number of pages: 242
  • Published Year: 1938
  • Printer: The Cochin Government Press
  • Scan link: Link

1925 – കേരളപുത്രൻ – ഏ. നാരായണപൊതുവാൾ

1925- ൽ പ്രസിദ്ധീകരിച്ച ഏ.നാരായണപൊതുവാൾ രചിച്ച കേരളപുത്രൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - കേരളപുത്രൻ - ഏ. നാരായണപൊതുവാൾ
1925 – കേരളപുത്രൻ – ഏ. നാരായണപൊതുവാൾ

ഏ.നാരായണ പൊതുവാൾ എന്നറിയപ്പെടുന്ന അമ്പാടി നാരായണ പൊതുവാൾ എഴുതിയ മലയാള ചരിത്ര നോവലാണ് കേരളപുത്രൻ. ചേര പെരുമാക്കന്മാരുടെ ഭരണകാലത്തെ പശ്ചാത്തലമാക്കിയുള്ള ഈ കൃതി ചേര രാജകുമാരൻ ഇമായകുമാരൻ്റെയും പ്രശസ്ത ചോള രാജാവായ കരികാലയുടെ മകളുമായ ചോള രാജകുമാരി പുലോമജയുടെയും കഥ വിവരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കെട്ടുകഥകളിലൂടെ കേരളത്തിൻ്റെ ചരിത്രവും സാംസ്കാരിക ജീവിതവും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന നോവൽ, പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തു കേരളത്തിൻ്റെസ്ഥിതി എന്തായിരുന്നുവെന്നും, ഇവിടത്തെ പഞ്ചമഹാസഭകളുടെ അധികാരം ഏതു നിലയിലുള്ളതായിരുന്നുവെന്നും വിവരിക്കുന്നു. അനേകം ചരിത്രസത്യങ്ങൾ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ആഖ്യാന ഐക്യം ഇടയ്ക്കിടെ ഭാഷാപരമായ അലങ്കാരത്തിന് വഴിയൊരുക്കുന്നുവെന്ന് ചില വിമർശകർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഭാഷാ ഗുണനിലവാരത്തിനും സാഹിത്യ കരകൗശലത്തിനും പേരുകേട്ടതാണ് ഈ കൃതി. ഗദ്യത്തോടും ചരിത്രപരമായ പ്രമേയങ്ങളോടുമുള്ള പൊതുവാളിൻ്റെ പ്രതിബദ്ധത നിഴലിച്ചു കാണാം പുസ്തകത്തിൽ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:കേരളപുത്രൻ
  • രചന: ഏ.നാരായണപൊതുവാൾ
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 314
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി