1976 – പുരോഗതി

1976-ൽ പ്രസിദ്ധീകരിച്ച, എം. സി. ജോസഫ് എഴുതിയ പുരോഗതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിലൊരാളാണ് എം. സി ജോസഫ്. അദ്ദേഹം ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡൻറായിരുന്നു. യുക്തിചിന്തയുമായി ബന്ധപ്പെട്ട് എം. സി ജോസഫ് 1930-45 കാലത്തെഴുതിയതാണ് പുരോഗതിയിലെ കുറിപ്പുകൾ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുരോഗതി
  • പ്രസിദ്ധീകരണ വർഷം: 1976
  • രചന: എം. സി. ജോസഫ്
  • താളുകളുടെ എണ്ണം: 112
  • അച്ചടി: Sree Narayana Printery, Irinjalakkuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1987 – Leave the Newspaper Free

Through this post we are releasing the scan of Leave the Newspaper Free written by P. Rajan published in the year 1987

Leave the Newspaper Free is a bold and uncompromising public complaint to the Press Council of India by veteran journalist P. Rajan, then Assistant Editor of Mathrubhumi, one of Kerala’s most respected Malayalam dailies. In this pamphlet, Rajan documents serious allegations of managerial interference, editorial intimidation, and erosion of journalistic autonomy within the newspaper. Issues he claims undermine both the public trust and the democratic role of the press.

Through this complaint, Rajan challenges the control exerted by shareholders and directors over editorial staff, despite those editors having played a foundational role in building the paper’s reputation. He equates this interference to an ethical hijacking of the institution and demands that Mathrubhumi be restructured as a public trust, free from political and corporate manipulation.

A fierce defender of press freedom, Rajan’s document recounts his past clashes with government censorship, including his arrest during the Emergency for publishing anti-government materials. The pamphlet also highlights his pioneering work in legal journalism, social justice advocacy, and feminist writing.

Blending personal testimony with sharp political critique, Leave the Newspaper Free is not just a protest against one media house, it is a call for structural reform in Indian journalism, demanding that newspapers serve the people, not private or political interests.

The book was made available for digitization by S. K Madhavan, Thalipparampu

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Metadata and link to the digitized document

    • Name: Leave the Newspaper Free
    • Published Year: 1987
    • Number of pages: 50
    • Printing:  B. R. N Printing Works, Anayara, Trivandrum
    • Scan link: Link

അതുകൊണ്ട്

പി. രാമചന്ദ്രൻ, പി.എ മത്തായി എന്നിവർ ചേർന്നു എഴുതിയ അതുകൊണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ പരിവർത്തനവാദി കോൺഗ്രസ്സിൻ്റെ ആദർശവും നയപരിപാടികളും ഇതിൽ വ്യക്തമാക്കുന്നു. കേരള സ്റ്റുഡൻ്റ്സ് യൂണിയൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും സ്ഥാപക നേതാവായിരുന്ന എം.എ ജോൺ കോൺഗ്രസ് വിട്ട് ആരംഭിച്ച പരിവർത്തനവാദി കോൺഗ്രസ് 1970 കളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹം പുതിയ പാർട്ടി പ്രവർത്തകർക്കായി നൽകിയ മുദ്രാവാക്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കാലിക രാഷ്ട്രീയത്തിൻ്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുകയും ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും പരസ്പരപൂരകമാണന്നും അവയുടെ ഒറ്റപ്പെട്ട നിലകളിലല്ല, സമ്മേളനത്തിലാണ് വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വാതന്ത്ര്യം സമ്പൂർണ്ണമാകുന്നതെന്നുമുള്ള കാഴ്ചപ്പാടാണ് ഈ ലഘുലേഖ മുന്നോട്ടു വെക്കുന്നത്

ലഘുലേഖ പ്രസിദ്ധീകരിച്ചതിൻ്റെ വർഷം ഇതിൽ കാണുന്നില്ല

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അതുകൊണ്ട് 
    • രചന: വി. രാമചന്ദ്രൻ, പി.എ മത്തായി
    • അച്ചടി:  Empees Press, Cochin – 11
    • താളുകളുടെ എണ്ണം: 32
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1992 – ഇന്ത്യയെ രക്ഷിക്കാൻ

1992-ൽ കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച, ഇന്ത്യയെ രക്ഷിക്കാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിഘടനവാദികളും വർഗീയശക്തികളും രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും ജനജീവിതം ദുഷ്കരമാക്കുകയും ചെയ്തു. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, നിരക്ഷരത തുടങ്ങിയവ രാജ്യത്തിൻ്റെ വ്യാവസായിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളെ ശക്തമായ തിരിച്ചടിച്ചിരിക്കുന്നു. ഇത് മറികടക്കാൻ ഉള്ള പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയാണ് ഈ ലഘുലേഖയിൽ

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇന്ത്യയെ രക്ഷിക്കാൻ
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1986 – മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ

1986-ൽ പ്രസിദ്ധീകരിച്ച, ജി. ഷണ്മുഖം എഴുതിയ മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് ജാതിയെയും മതത്തെയും നശിപ്പിക്കാൻ ഉള്ള പ്രായോഗികമായ മാർഗം മിശ്രവിവാഹമാണെന്ന് ലേഖകൻ എഴുതുന്നു. പല ജാതിയിലും മതത്തിലും ഉള്ള ജനങ്ങൾ കൂടിക്കലർന്നാൽ മാത്രമേ യഥാർത്ഥ മനുഷ്യജാതി സൃഷ്ടിക്കപ്പെടുകയുള്ളൂ. ശ്രീനാരായണഗുരുവിൻ്റെ ശിഷ്യരിൽ പ്രമുഖനായ കെ. അയ്യപ്പൻ്റെ നേതൃത്വത്തിൽ 1917-ൽ ചെറായിൽ സ്ഥാപിച്ച സഹോദരസംഘം കേരളത്തിൽ മിശ്രഭോജനം, അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

1949-ലാണ് കേരളത്തിൽ മിശ്രവിവാഹ സംഘം രൂപീകരിക്കുന്നത്. മിശ്രവിവാഹത്തിൻ്റെ ചരിത്ര പശ്ചാത്തലം, മിശ്രവിവാഹ പ്രസ്ഥാനത്തിൻ്റെ ആരംഭം, സംഘത്തിൻറ പ്രവർത്തന നേട്ടങ്ങൾ, മിശ്രവിവാഹങ്ങൾ നടത്തേണ്ട രീതികൾ, മിശ്രവിവാഹിതർക്കുള്ള ആനുകൂല്യങ്ങളും ചില ഗവണ്മെൻറ് ഓർഡറുകളുടെ കോപ്പിയും, മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ
  • രചന: ജി. ഷണ്മുഖം
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും

ജോസഫ് വടക്കൻ എഴുതിയ ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക ശാസ്ത്രവും മെഡിക്കൽ സയൻസും കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തിൽ ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ പരമ്പരാഗത വൈദ്യശാഖകൾ എങ്ങനെ ശ്രദ്ധിക്കപ്പെടുന്നു എന്ന് അവലോകനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. യുക്തി അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെയും കപടചികിത്സകളെയും ശക്തമായി വിമർശിക്കുന്നു.

യുക്തിവാദി പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും 
  • രചന: ജോസഫ് വടക്കൻ
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Impressive Impression, Kochi – 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

2000-ൽ പ്രസിദ്ധീകരിച്ച, കെ. കെ വാസു മാസ്റ്റർ എഴുതിയ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ലഘുജീവചരിത്രമാണ് ഈ പുസ്തകം. മാസ്റ്ററുടെ ചിരകാല അനുയായിയും സഹപ്രവർത്തകനുമായിരുന്ന കെ. കെ വാസു മാസ്റ്റർ പ്രധാനമായും വിദ്യാർത്ഥികളെ ഉദ്ദേശിച്ച് എഴുതിയതാണ് ഈ പുസ്തകം.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 
  • രചന: കെ.കെ വാസു മാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2019 – Avenir’19 – Foot-steps to Future

2019-ൽ പ്രസിദ്ധീകരിച്ച,  Avenir’19 – Foot-steps to Future എന്ന ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റെ മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യൂണിയൻ/എഡിറ്റോറിയൽ ഭാരവാഹികളുടെ ചിത്രങ്ങൾ, വാർഷിക റിപ്പോർട്ട്, വിവിധ തലങ്ങളിൽ വിജയികളായവരുടെ ചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ, കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എന്നിവ ഇതിൽ കൊടുത്തിരിക്കുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Avenir’19 – Foot-steps to Future – Loyola College of Social Sciences College Magazine
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനത്തിൻ്റെ സമരം – എം.എ. ജോൺ

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ പരിവർത്തനത്തിൻ്റെ സമരം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പരിവർത്തനമെന്നത് ജനജീവിതത്തെ സമ്പന്നമാക്കുന്ന, വ്യക്തമായ ലക്ഷ്യത്തിലേക്ക്, ആസൂത്രിതമായ ശ്രമങ്ങളിലൂടെ മുന്നേറുക എന്നതാണ്. ഇവിടെ തെറ്റായി ആസൂത്രണം ചെയ്ത പദ്ധതികൾ അവയുടെ ഭൗതികലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയുണ്ടായി എന്ന് ലേഖകൻ എഴുതുന്നു. ഈ ദുരവസ്ഥയുടെ മുഖ്യകാരണക്കാർ രാഷ്ട്രീയനേതാക്കളാണ്. സുശക്തവും ഭാവനാസമ്പന്നവുമായ രാഷ്ട്രീയനേതൃത്വം എന്നും സാമൂഹികജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമെന്നു കണക്കാക്കപ്പെടുന്ന കലാസൃഷ്ടികൾ വരെ സുശക്തമായ സാമൂഹ്യവ്യവസ്ഥയുടെ മണ്ണിലാണ് തഴച്ചു വളരുക. ഭാരതത്തിൻ്റെ സാമൂഹ്യഘടനയെ ഉറപ്പിച്ചു നിർത്തുന്ന ജാതി എന്ന നെടുംതൂണിനെക്കുറിച്ച് അദ്ദേഹം തുടർന്നെഴുതുന്നു

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനത്തിൻ്റെ സമരം
  • രചയിതാവ് : എം.എ. ജോൺ
  • താളുകളുടെ എണ്ണം: 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

പരിവർത്തനവാദി ലഘുലേഖ

അടിയന്തിരാവസ്ഥക്കാലത്ത് പരിവർത്തനവാദി പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കുറിപ്പുകൾ, ഇന്ദിരയുടെ അടിയന്തിരം, എഴുതാപ്പുറം, കത്തുകൾ എന്നിവ ലഘുലേഖയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷിതത്വത്തിൻ്റെ പേരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ നടപടിയെ നിശിതമായി വിമർശിക്കുന്നു. പ്രധാനമന്ത്രിപദം അപകടത്തിലാകുന്നുവെന്ന അടിയന്തിരാവസ്ഥയിലാണ് ഇന്ദിര എല്ലാവിധ മനുഷ്യാവകാശങ്ങളെയും നിഷേധിച്ചുകൊണ്ട് ഈ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എസ്. കെ മാധവൻ എഴുതിയ കത്തുകളിൽ സർവകലാശാലാതലത്തിൽ മലയാളം അധ്യയന മാധ്യമമാക്കുന്നതിനെതിരെ മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തെക്കുറിച്ചെഴുതുന്നു. ലഘുലേഖയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി ലഘുലേഖ
  • താളുകളുടെ എണ്ണം: 18
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി