1925 – ശ്രീ ഗണപതി

1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ശ്രീ ഗണപതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീമഹാശിവപുരാണത്തിലെ ഗണപതിയുടെ ഐതിഹ്യകഥയാണ് വള്ളത്തോൾ നാരായണമേനോൻ ഗണപതിയെന്ന 101 ശ്ലോകങ്ങളുള്ള ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. പാർവതി അന്തഃപ്പുരകാവൽക്കാരനായി സ്വയം നിർമ്മിച്ച, മകനായ ഗണപതിയെ നിയോഗിക്കുന്നതും ശിവപാർഷദന്മാരുമായും സാക്ഷാൽ ശിവനുമായും ഗണപതി പോരിലേർപ്പെടുന്നതും അവസാനം ശിവൻ്റെ കോപത്തിനു വിധേയനായിതല നഷ്ടപ്പെട്ട ഗണപതിയെ പാർവതിയുടെ ആവശ്യപ്രകാരം ആനത്തല കൊണ്ട് പുനർജീവിപ്പിക്കുന്നതുമായ കഥയാണ്` കാവ്യത്തിൽ വിവരിച്ചിട്ടുള്ളത്

പുരാണകഥയാണ് പറയുന്നതെങ്കിലും വള്ളത്തോളിൻ്റെ ശൃംഗാരകാവ്യമായ വിലാസലതികയിലെ ശ്ലോകങ്ങളുടെ സ്വാധീനം ഗണപതിയിലും കാണാവുന്നതാണ്. ”വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാമെണ്ണ തേച്ചരയിൽ ഒറ്റമുണ്ടുമായി..” എന്നാരംഭിക്കുന്ന വളരെ പ്രസിദ്ധമായ ശ്ലോകം അതിനുദാഹരണമാണ്.

1925-ൽ കുന്നംകുളത്തെ അക്ഷരരത്നപ്രകാശിക അച്ചുകൂടം വഴിയാണ് ‘ഗണപതി’യുടെ ആദ്യ പതിപ്പിറങ്ങുന്നത്. അതിനു മുൻപ് കൗമുദി വാരികയിൽ ഗണപതി പ്രസിദ്ധീകരിച്ചിരുന്നു. വള്ളത്തോൾ എഴുതാനാരംഭിച്ച ‘ചിത്രയോഗം’ മഹാകാവ്യത്തിൻ്റെ തടസ്സമില്ലാത്ത സമ്പൂർത്തിക്കു വേണ്ടി രചിച്ചതാണ് ഗണപതി എന്ന ലഘുകാവ്യം എന്നും വിശ്വാസമുണ്ട്. കാവ്യത്തിന് അവതാരിക എഴുതിയ പി.വി കൃഷ്ണവാര്യർ ഇക്കാര്യം ആമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 1947-ലെ മറ്റൊരു പതിപ്പ് നേരത്തെ ഗ്രന്ഥപ്പുരയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ശ്രീ ഗണപതി
    • രചന: വള്ളത്തോൾ
    • പ്രസിദ്ധീകരണ വർഷം: 1925
    • അച്ചടി: അക്ഷരരത്നപ്രകാശിക അച്ചുകൂടം
    • താളുകളുടെ എണ്ണം: 36
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2017 – University College Thiruvananthapuram Magazine

2017-ൽ പ്രസിദ്ധീകരിച്ച, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇവിടെ ആത്മഹത്യ ചെയ്യാതെ ബാക്കിയാവുന്നവർക്ക് നിശബ്ദത ജീവിക്കുവാനും ശബ്ദം മരിക്കാനുമുള്ള പാസ്പോർട്ട് ആണെന്ന് മാഗസിൻ്റെ എഡിറ്റർ തുടക്കത്തിൽ എഴുതിയിട്ടുണ്ട്. അത്തരമൊരു കാലഘട്ടത്തിലെ, യുവത്വത്തിൻ്റെ കലഹിക്കുന്ന രചനകളാണ് മാഗസിൻ്റെ ഉള്ളടക്കത്തിലുള്ളത്. കോളേജിലെ വിദ്യാർത്ഥികളുടെ മൂർച്ചയേറിയ രചനകൾ, വരകൾ, അജ്ഞാതകർതൃകത്തിൽ ബഷീറിനൊരു കത്ത്, എഴുപതുകളിലെയും എൺപതുകളിലെയുമുള്ള മാഗസിനുകളിൽ നിന്നുള്ള അപൂർവം രചനകൾ, സ്വാതന്ത്ര്യം ലൈംഗികത എന്നീ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേ (സർവേ നടത്തുന്നതിനെക്കുറിച്ച് ഓരോ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നുമുള്ള അധ്യാപകരുടെ പ്രതികരണങ്ങളും) തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടികളിൽ ചിലതാണ്. കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ, വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും കൊടുത്തിട്ടുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: University College Thiruvananthapuram Magazine
  • എഡിറ്റർ: Al Anand
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – എന്താണ് ആധുനിക സാഹിത്യം

1979-ൽ പ്രസിദ്ധീകരിച്ച, എൻ. ഇ. ബാലറാം എഴുതിയ എന്താണ് ആധുനിക സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സാഹിത്യ പരിസരത്ത് ആധുനിക സാഹിത്യ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത് 1970-കളിലാണ്.ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ എന്താണ് ആധുനികത എന്ന എം മുകുന്ദൻ്റെ പുസ്തകത്തിലുള്ള ചില പരാമർശങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നു. ആധുനിക സാഹിത്യമെന്നത് തീർച്ചയായും സമകാലീന സാഹിത്യമല്ല. സാഹിത്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ആധുനികത’ എന്ന ആശയത്തെയും ആധുനിക സിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എന്താണ് ആധുനിക സാഹിത്യം 
  • രചന: എൻ. ഇ. ബാലറാം
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 56
  • അച്ചടി:   Deepthi Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1911 – കുട്ടപ്പമേനോൻ

1911-ൽ പ്രസിദ്ധീകരിച്ച, പി. അനന്തൻ പിള്ള എഴുതിയ കുട്ടപ്പമേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക വഴി മലയാളത്തിൽ വായന വളർത്തുകയും ചുരുങ്ങിയ വിലയ്ക്കു ഗദ്യപുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഭാരതീകഥാരത്നമാലാ എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകമാണ് ഇത്. പതിനൊന്ന് അധ്യായങ്ങളാണ് കുട്ടപ്പമേനോൻ എന്ന ഈ നോവലിലുള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കുട്ടപ്പമേനോൻ
    • രചന: പി. അനന്തൻ പിള്ള
    • പ്രസിദ്ധീകരണ വർഷം: 1911
    • താളുകളുടെ എണ്ണം: 66
    • അച്ചടി: Ananda Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1925 – സ്തവമഞ്ജരി

1925-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻനമ്പൂതിരി എഴുതിയ സ്തവമഞ്ജരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊടുങ്ങല്ലൂർ കളരിയിലെ പച്ചമലയാളപ്രസ്ഥാനത്തിൻ്റെ പ്രസിദ്ധരായ കവികളായിരുന്നു നടുവം കവികൾ എന്നറിയപ്പെട്ടിരുന്ന നടുവത്ത് അച്ഛൻ നമ്പൂതിരിയും നടുവത്ത് മഹൻ നമ്പൂതിരിയും. നാരായണൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര്. കവിത്വസിദ്ധിയും കാര്യപ്രാപ്തിയും കാരണം കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഒറവങ്കര, ഉള്ളൂർ, വള്ളത്തോൾ, കുണ്ടൂർ നാരായണ മേനോൻ, കാത്തുള്ളി അച്യുതമേനോൻ തുടങ്ങി അന്നത്തെ പ്രസിദ്ധരായ കവികളെല്ലാം നടുവത്ത് മഹൻ്റെ പ്രിയചങ്ങാതിമാരായിരുന്നു

1911 (കൊല്ലവർഷം 1086) നടുവത്ത് മഹന് എല്ലാം കൊണ്ടും ദുരിതമയമായ വർഷമായിരുന്നു. വസൂരിയും പുറത്തൊരു കുരുവും വന്നുപെട്ട ദീനാവസ്ഥയിൽ രചിച്ച രണ്ടു കാവ്യങ്ങളിലൊന്നാണ് സ്തവമഞ്ജരി എന്ന് ജീവചരിത്രമെഴുതിയ ഡി. പത്മനാഭനുണ്ണി വ്യക്തമാക്കുന്നു. രോഗശാന്തിക്കായി സ്തോത്രകൃതികളും ക്ഷമാപണങ്ങളും എഴുതുന്നത് അക്കാലത്തെ പതിവായിരുന്നു. കൃഷ്ണസ്തവങ്ങൾ, ദേവീസ്തവങ്ങൾ, ദീനാക്രന്ദനസ്തവങ്ങൾ, സ്വപ്നസ്തവം, ഉപദേശസ്തവം എന്നിങ്ങനെ അഞ്ചു സ്തവങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുതിയ കാലത്തിൻ്റെ സ്വഭാവമനുസരിച്ച് സംസ്കൃതപദബദ്ധമാണ് കാവ്യങ്ങളെങ്കിലും മലയാളവാക്കുകൾ കൂടുതൽ ഉപയോഗിച്ച് കവിതകെട്ടാൻ നടുവത്ത് മഹൻ ശ്രമിച്ചിട്ടുണ്ട്. വിദ്വാന്മാരല്ലാത്ത സാധാരണക്കാർക്കും എളുപ്പം മനസ്സിലാവുക എന്ന ഉദ്ദേശ്യമാണ് അതിനു പിന്നിൽ

നടുവത്ത് അച്ഛൻ നമ്പൂതിരിക്ക് കാലിലുണ്ടായ വൃണം മാറിക്കിട്ടുവാൻ എഴുതിയ ദൈവസ്തുതികളാണ് സ്തവമഞ്ജരിയുടെ ആദ്യഭാഗത്ത്. അവ ഫലം കണ്ടതിനാൽ തനിക്ക് രോഗമുണ്ടായപ്പോഴും മഹൻ നമ്പൂതിരി കീർത്തനങ്ങളെ അവലംബിച്ചു. ദീനാക്രന്ദനസ്തവങ്ങളുടെ തുടക്കത്തിൽ അച്ഛൻ്റെ അസുഖത്തിൻ്റെ അവസ്ഥയെ വർണ്ണിക്കുന്നു. അതിനു ശേഷം മഹൻ നമ്പൂതിരിയുടെ പുറത്തു വന്ന കുരു മൂലം കഷ്ടപ്പെടുന്നതും അതിനു നിവൃത്തി ഉണ്ടാക്കണമെന്നും പറയുന്നതാണ്. അസുഖം ഭേദമാക്കുവാൻ വേണ്ടി ദൈവങ്ങളെ വിളിച്ചപേക്ഷിച്ചതിനു പ്രയോജനമുണ്ടായെന്ന് അവതാരിക എഴുതിയ സി. കുഞ്ഞിരാമമേനോൻ എഴുതുന്നു. ഉപദേശസ്തവം, മാതൃകാജീവിതം നയിക്കുവാനുള്ള സദാചാരപരമായ ഉപദേശമാണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സ്തവമഞ്ജരി
    • രചന: നടുവത്ത് മഹൻനമ്പൂതിരി
    • പ്രസിദ്ധീകരണ വർഷം: 1925
    • താളുകളുടെ എണ്ണം: 96
    • അച്ചടി: Mangalodayam Press, Thrissur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1929 – മൂന്ന് മഹാരാജാക്കന്മാർ

1929-ൽ പ്രസിദ്ധീകരിച്ച, ടി. കെ വേലുപ്പിള്ള എഴുതിയ മൂന്ന് മഹാരാജാക്കന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ രാജവംശത്തിലെ രാജാക്കന്മാരായ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, മൂലം തിരുനാൾ എന്നിവരെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ് ഈ രചനയിലുള്ളത്. രാജാക്കന്മാരുടെ ജീവചരിത്രവും നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്. മൂന്നു രാജാക്കന്മാരും സമർത്ഥരും പ്രജാക്ഷേമത്തിനായി യത്നിച്ചവരുമാണെന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മൂന്ന് മഹാരാജാക്കന്മാർ
    • രചന: ടി.കെ. വേലുപ്പിള്ള
    • പ്രസിദ്ധീകരണ വർഷം: 1929
    • അച്ചടി:  V.V. Press, Thiruvananthapuram
    • താളുകളുടെ എണ്ണം: 104
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – നവ സാക്ഷര സാഹിത്യം ഒരു പഠനം

1978-ൽ പ്രസിദ്ധീകരിച്ച, പി.ടി. ഭാസ്കരപണിക്കർ എഴുതിയ നവ സാക്ഷര സാഹിത്യം ഒരു പഠനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നിരക്ഷരരായ ജനങ്ങളെ സാക്ഷരരാക്കിക്കഴിഞ്ഞാലും അവർക്കു തുടർന്നു വായിക്കാനുള്ള സാഹിത്യം ഉണ്ടാവണം. അതിനുള്ള പുസ്‌തകങ്ങൾ ഉണ്ടാക്കണം. എന്തെല്ലാം പ്രത്യേകതകൾ ഇവയ്ക്കുണ്ടായിരിക്കണം? അതിനെപ്പറ്റിയുള്ള ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണീ പുസ്തകത്തിൽ. കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) 1978 ജനുവരിയിൽ നടത്തിയ ശില്‌പശാലയിൽ നവ സാക്‌ഷരർക്കുവേണ്ടി തയ്യാറാക്കിയതാണീ പുസ്തകം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നവ സാക്ഷര സാഹിത്യം ഒരു പഠനം
  • രചന: പി.ടി. ഭാസ്കരപണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2022 – എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ

2022-ൽ പ്രസിദ്ധീകരിച്ച, ശ്രീനി പട്ടത്താനം എഴുതിയ എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക വ്യക്തികളോടുള്ള ഗ്രന്ഥകാരൻ്റെ അടുപ്പവും അവരെക്കുറിച്ചുള്ള ഓർമ്മകളുമാണ് ഈ പുസ്തകത്തിലുള്ളത്. മാധവിക്കുട്ടി, ഇ.എം.എസ്, സുകുമാർ അഴീക്കോട്, തിലകൻ, കാക്കനാടൻ, ഒ.വി. വിജയൻ, കെ.പി അപ്പൻ ഇങ്ങനെ ഒട്ടേറെ പ്രമുഖരെക്കുറിച്ച് ഇതിൽ എഴുതിയിരിക്കുന്നു

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 2022
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Akshara Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Alwaye Union Christian College Magazine

Through this post, we are releasing the digital scan of The Union Christian College Magazines published in the years 1935 and 1936

The contents of the magazines are Editorial, College Notes, and various articles written by the students and teachers. The magazine from 1935 includes an article about Italo-Abyssinian war which took place from October 1935 to May 1936, when Italy invaded Ethiopia. There are photographs of college dramatic club members in 1936 magazine. The principal’s college reports, featured in the magazine, cover both academic performance and extracurricular activities

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Alwaye Union Christian College Magazine
  • Number of pages: 34
  • Published Year: 1935
  • Scan link: Link
  • Name: Alwaye Union Christian College Magazine
  • Number of pages: 54
  • Published Year: 1936
  • Scan link: Link

1976 – പുരോഗതി

1976-ൽ പ്രസിദ്ധീകരിച്ച, എം. സി. ജോസഫ് എഴുതിയ പുരോഗതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിലൊരാളാണ് എം. സി ജോസഫ്. അദ്ദേഹം ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡൻറായിരുന്നു. യുക്തിചിന്തയുമായി ബന്ധപ്പെട്ട് എം. സി ജോസഫ് 1930-45 കാലത്തെഴുതിയതാണ് പുരോഗതിയിലെ കുറിപ്പുകൾ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുരോഗതി
  • പ്രസിദ്ധീകരണ വർഷം: 1976
  • രചന: എം. സി. ജോസഫ്
  • താളുകളുടെ എണ്ണം: 112
  • അച്ചടി: Sree Narayana Printery, Irinjalakkuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി