1978 – വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം

1978-ൽ പ്രസിദ്ധീകരിച്ച, എം. അന്ദ്രെയെവ് രചിച്ച വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വികസ്വര രാജ്യങ്ങളിൽ ചൈന നടത്തുന്ന ഇടപെടലുകളെയും മൂന്നാം ലോകരാജ്യങ്ങളുടെ നേതാവായി സ്വയം ചമയുന്നതിനെയും വിമർശനാത്മകമായി ഈ പുസ്തകം വിലയിരുത്തുന്നു. എഴുപതുകളുടെ ആരംഭത്തിൽ, ചൈന ദേശീയവിമോചനപ്രസ്ഥാനത്തിൽ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള സമരം സജീവമാക്കി. വികസ്വരേഷ്യയുടെ മേൽ ദൃഡമായ നിയന്ത്രണമാർജ്ജിച്ചാലല്ലാതെ മൂന്നാം ലോകത്തിൻ്റെ നേതൃസ്ഥാനം കൈക്കലാക്കാൻ സാധ്യമല്ലെന്ന് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നടത്തിയ നയതന്ത്രപരമായ നിരീക്ഷണങ്ങൾക്കു ശേഷം പീക്കിങ്ങ് നേതൃത്വം മനസ്സിലാക്കി. (ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൻ്റെ പഴയ പേരാണ് പീക്കിങ്ങ്). ഏഷ്യൻ രാജ്യങ്ങളിൽ ചൈന നടത്തുന്ന നുഴഞ്ഞുകയറ്റങ്ങൾ, അതിർത്തി നയങ്ങൾ, രാജ്യവിപുലീകരണ തന്ത്രങ്ങൾ എന്നിവയെ നിശിതമായി വിമർശിക്കുന്നതോടൊപ്പം ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ചൈനീസ് ബൂർഷ്വാസിക്കുള്ള സ്വാധീനത്തെക്കുറിച്ചും, വ്യാപാരത്തിലൂടെയും മയക്കുമരുന്ന് വില്പനയിലൂടെയും ചൈന നടത്തുന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. സോവിയറ്റ് യൂണിയനെതിരെ ചൈന നടത്തുന്ന പ്രചാരണങ്ങളെയും, ശാന്തസമുദ്ര മേഖലയിലെ സാമ്രാജ്യത്വ ശക്തികളുമായി ചൈന പുലർത്തുന്ന ബന്ധങ്ങളെയും വിവരിക്കുന്നതോടൊപ്പം, ചൈനയുടെ വിദേശനയവും നയതന്ത്ര തന്ത്രങ്ങളും ഏഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തിന് എങ്ങനെ ഭീഷണിയാകുന്നു എന്ന് വിശദീകരിക്കുന്ന പുസ്തകമാണിത്

പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മോസ്കോ പബ്ലിഷേഴ്സ് ആണ്

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും

1997-ൽ പ്രസിദ്ധീകരിച്ച, ശ്രീനി പട്ടത്താനം എഴുതിയ കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദിവ്യാത്ഭുതങ്ങൾ നടക്കുന്നു എന്നു പറയപ്പെടുന്ന ക്ഷേത്രങ്ങളിൽ പോയി അവയുടെ രഹസ്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ഈ പുസ്തകത്തിലൂടെ. ദൈവസങ്കല്പങ്ങളുടെ പേരിൽ നിലനിൽക്കുന്ന പല വിശ്വാസങ്ങളെയും തകർക്കാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതിനു തെളിവായി അദ്ദേഹത്തിൻ്റെ എണ്ണമറ്റ രചനകളുണ്ട്. ശാസ്ത്രീയ സമീപനത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഗ്രന്ഥകാരൻ. ഈശ്വര സങ്കല്പത്തിൻ്റെ പേരിൽ മനുഷ്യരെ പറ്റിക്കുന്നവർക്കുള്ള പ്രഹരമാണ് ഈ രചനകളെന്ന് അവതാരികയിൽ കെ.ജി അജിത് കുമാർ എഴുതുന്നു

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 104
  • അച്ചടി: S.T. Reddiar & Sons (QLN) Pvt. Ltd., Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – റേഡിയോയും ദൂരവീക്ഷണവും

1940-ൽ പ്രസിദ്ധീകരിച്ച, എം.വി. ചാക്കോ എഴുതിയ റേഡിയോയും ദൂരവീക്ഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

റേഡിയോയുടെയും ടെലിവിഷൻ്റെയും (ദൂരവീക്ഷണം) പ്രവർത്തന തത്വങ്ങളെയും അവയുടെ സാങ്കേതിക വശങ്ങളെയും കുറിച്ച് മലയാളത്തിൽ ലളിതമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ശാസ്ത്രീയ വിഷയങ്ങളെ ചിത്രങ്ങളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകർത്താവ് ഇതിൽ വിശദീകരിക്കുന്നു. ശാസ്ത്രീയ കാര്യങ്ങൾ മാതൃഭാഷയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു പാഠ്യപുസ്തകത്തിന്റെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഗൗരവമായി ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ്. മുൻ ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന എസ്. രാമകൃഷ്ണ അയ്യർ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നു. ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളെയും ഈ പുസ്തകത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം അതിൽ എടുത്തുപറയുന്നുണ്ട്

ആധുനികവിഷയങ്ങളെക്കുറിച്ച് പ്രാദേശികഭാഷയിൽ രചിക്കപ്പെടുന്ന ഗ്രന്ഥങ്ങൾക്ക് മദ്രാസ് സർവകലാശാല നൽകിയിരുന്ന പുരസ്കാരം പുസ്തകത്തിന് ലഭിച്ചു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റേഡിയോയും ദൂരവീക്ഷണവും
  • രചയിതാവ്: എം.വി. ചാക്കോ
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 324
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1906 – രാമായണം പാന

1906-ൽ പ്രസിദ്ധീകരിച്ച, രാമായണം പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചമ്പുകാവ്യങ്ങളും മഹാകാവ്യങ്ങളും പോലെ പഴയകാലത്ത് രചന നിർവഹിച്ചിരുന്ന സാഹിത്യഗണമാണ് പാനപ്പാട്ടുകൾ. പുത്തൻ പാന, ജ്ഞാനപ്പാന തുടങ്ങി ഈ വിഭാഗത്തിൽ മലയാളത്തിൽ എണ്ണപ്പെട്ട കൃതികൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് രാമായണം പാന. കൊല്ലവർഷം 981 മുതൽ 984 വരെ കൊച്ചിരാജ്യത്തിലെ രാജാവായിരുന്ന രാമവർമ്മ രാമായണത്തിലെ സുന്ദരകാണ്ഡത്തെ അവലംബിച്ചെഴുതിയ സുന്ദരകാണ്ഡം പാനയും വലിയ ഇക്കു അമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന സുഭദ്ര തമ്പുരാട്ടി എഴുതിയ യുദ്ധകാണ്ഡം പാനയും ചേർത്തു പ്രസിദ്ധീകരിച്ചതാണ് ഈ രാമായണം പാന. വായുസംബന്ധമായ രോഗത്താൽ കഷ്ടപ്പെട്ടിരുന്ന രാമവർമ്മ വായുപുത്രനായ ഹനുമാൻ്റെ പ്രസാദം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാണ് ഹനുമാൻ മുഖ്യ കഥാപാത്രമായി വരുന്ന സുന്ദരകാണ്ഡം പാനപ്പാട്ടാക്കി മാറ്റി എഴുതിയത്. ഗ്രന്ഥരചന കൊണ്ട് അദ്ദേഹത്തിൻ്റെ അസുഖം ഭേദമായി എന്നാണ് ഐതിഹ്യം. ഇന്ന് പ്രസിദ്ധരല്ലാത്ത ഈ രണ്ട് എഴുത്തുകാരെപ്പറ്റിയും അവരുടെ രചനകളെപ്പറ്റിയും വിശദമായി പ്രസ്താവനയിൽ മാണിക്കത്ത് ശങ്കരമേനോൻ എഴുതിയിട്ടുണ്ട്.

വരികൾ തിരിക്കാതെ പഴയരീതിയിലാണ് പാന അച്ചടിച്ചിട്ടുള്ളത്. അച്ചടിപ്പിഴവുകൾക്ക് അവസാനം ശുദ്ധിപത്രവും കൊടുത്തിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  രാമായണം പാന
  • പ്രസിദ്ധീകരണ വർഷം: 1906
  • അച്ചടി: Union Press, Cochin
  • താളുകളുടെ എണ്ണം: 204
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1911 – പറങ്ങോടീപരിണയം

1911-ൽ പ്രസിദ്ധീകരിച്ച, കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ പറങ്ങോടീപരിണയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെന്നു പ്രശസ്തമായ ഇന്ദുലേഖയുടെ പ്രചാരം അതുപോലെയുള്ള ഒരുപാട് നോവൽരചനകൾക്ക് വഴിയൊരുക്കി. പലതും വെറും അനുകരണമായിരുന്നതിനാൽ അവയെ കളിയാക്കിക്കൊണ്ട് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ ആക്ഷേപഹാസ്യനോവലാണ് പറങ്ങോടീ പരിണയം. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്നു വിളിക്കുന്ന കൃതി കൂടിയാണ് ഈ നോവൽ. മലയാള നോവലിൻ്റെ തുടക്കകാലത്തിറങ്ങിയ സ്ത്രീ നാമത്തിലുള്ള നോവലുകളെ കളിയാക്കിക്കൊണ്ടാണ് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ ഈ നോവലെഴുതുന്നത്. എങ്കിലും ഇന്ദുലേഖയെയാണ് കൂടുതൽ കളിയാക്കുന്നതെന്ന് അവതാരികയിൽ നിന്നും മനസ്സിലാക്കാം. മനസ്സിൽ ആദ്യത്തെ നോവൽ കർത്താവാകണമെന്ന് ആഗ്രഹിച്ചു പോയതിനാൽ താനാണ് ആദ്യത്തെ നോവൽ രചയിതാവ് , “ആദിമലയാളഭാഷാനോവൽകർത്താവ്” എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ആകെ പന്ത്രണ്ട് അധ്യായങ്ങളാണ് നോവലിലുള്ളത്. അക്കാലത്തെ നോവലുകളുടെ ഉള്ളടക്കത്തെയും രചനാരീതിയെയും കളിയാക്കുന്ന മട്ടിലാണ് നോവലിൻ്റെ രചനയും. അധ്യായങ്ങൾക്ക് പേരു നൽകിയിട്ടുള്ളതും അത് പൊലെ തന്നെ. കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും, ചെണ്ട കൊട്ടിയത്, മരുമകൻ വക്കീലായതും മകൾ തിരണ്ടതും, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം എന്നിങ്ങനെയാണ് അധ്യായങ്ങളൂടെ പേരുകൾ. പത്താം അധ്യായത്തിന് ഒരു സംഭാഷണം അല്ലെങ്കിൽ പതിനെട്ടാം അധ്യായം എന്ന പേരു നൽകിയിരിക്കുന്നത്, ഇന്ദുലേഖയിലെ പ്രസിദ്ധമായ പതിനെട്ടാം അധ്യായത്തെ കളിയാക്കിക്കൊണ്ടാണ്. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതി എന്നീ പുസ്തകങ്ങളെല്ലാം വായിച്ചാൽ മാത്രമേ ഈ പുസ്തകത്തിലെ ഫലിതം മനസ്സിലാവുകയുള്ളൂ എന്ന് മുഖവുരയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായർ എഴുതിയിരിക്കുന്നു

അനുബന്ധമായി വിദ്യാവിനോദിനിയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ “ആഖ്യായിക അല്ലെങ്കിൽ നോവൽ” എന്ന ലേഖനവും അതേ ആനുകാലികത്തിൽ വന്ന “ഒരു എടപ്രഭുവിൻ്റെ ദിനസരി” എന്ന കുറിപ്പും ചേർത്തിട്ടുണ്ട്. ആഖ്യായികയെപ്പറ്റി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ ലേഖനമാണ് ഈ നോവലെഴുതാൻ മാർഗദർശകമായതെന്ന് അവതാരികയിൽ രാമൻകുട്ടി മേനോൻ എഴുതിയിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പറങ്ങോടീപരിണയം
    • രചന: കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ
    • പ്രസിദ്ധീകരണ വർഷം: 1911
    • അച്ചടി: The Mangalodayam Press, Thrissur
    • താളുകളുടെ എണ്ണം: 138
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – രണ്ടു ഭാഷാചമ്പുക്കൾ

1930-ൽ പ്രസിദ്ധീകരിച്ച, കെ. സാംബശിവ ശാസ്ത്രി എഡിറ്റ് ചെയ്ത രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗജേന്ദ്രമോക്ഷം, രാവണവിജയം എന്നീ രണ്ടു ഭാഷാചമ്പുക്കളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചമ്പുക്കളുടെയും രചയിതാവ് പ്രസിദ്ധനായ പുനം നമ്പൂതിരി ആയിരിക്കാനാണ് സാധ്യതയെന്ന് കെ. സാംബശിവ ശാസ്ത്രി മുഖവുരയിൽ അഭിപ്രായപ്പെടുന്നു. പുനത്തിൻ്റേതെന്ന് ഉറപ്പുള്ള ശ്ലോകങ്ങളിലെ സമാനമായ പദപ്രയോഗങ്ങൾ ഈ കൃതികളിലും കാണപ്പെടുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സരസമായ സാഹിത്യശൈലിയും പദപ്രയോഗങ്ങളിലെ മനോഹാരിതയും ഈ കൃതികളുടെ പ്രത്യേകതയാണ്.

ശ്രീമൂലം ഗ്രന്ഥാവലി സീരീസിൽ ഇരുപത്തിഅഞ്ചാമത്തെ പുസ്തകമായാണ് രണ്ടു ഭാഷാചമ്പുക്കൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു ഭാഷാചമ്പുക്കൾ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  The Superintendent, Government Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – ജയചന്ദ്രൻ

1914-ൽ പ്രസിദ്ധീകരിച്ച, ബി. കൃഷ്ണപിള്ള എഴുതിയ ജയചന്ദ്രൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഈ പുസ്തകം ‘ബ്രൈറ്റ് സ്റ്റോറി’ (Bright Story) എന്ന ഗ്രന്ഥത്തിലെ ‘ഫൗണ്ടൻ ഓഫ് പിറീൻ’ (Fountain of Pirene) എന്ന കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാണ്. മൂലകഥയിൽ നിന്നും പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഈ പുസ്തകത്തിനായി സ്വീകരിച്ചിരിക്കുന്നത്,  പറക്കുന്ന കുതിരയായ പേഗസും പേഗസിനെ മെരുക്കാൻ സഹായിക്കുന്ന സ്വർണ്ണ കടിഞ്ഞാണുമാണ് അവ. മിഥിലാപുരിയിലെ രാജാവായ ചിത്രരഥൻ്റെ പുത്രനായിരുന്നു ജയചന്ദ്രൻ. യുവാവായപ്പോൾ രാജകുമാരൻ രാജധാനി വിട്ടു ദേശസഞ്ചാരത്തിനിറങ്ങുന്നു. ആ അനുഭവങ്ങളാണ് ഈ കഥയിലുള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജയചന്ദ്രൻ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Rajarajavarma Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – മുദ്രാരാക്ഷസം

1930-ൽ പ്രസിദ്ധീകരിച്ച മുദ്രാരാക്ഷസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വിശാഖദത്തൻ സംസ്കൃതത്തിലെഴുതിയ നാടകത്തിൻ്റെ മലയാളവിവർത്തനമാണ് ഈ കൃതി. കണ്ണമ്പുഴ എസ്. കൃഷ്ണവാരിയർ ആണ് വിവർത്തകൻ. നാടകകർത്താവിൻ്റെ ജീവിതകാലത്തെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ നാടകം രചിച്ചതെന്ന് കരുതപ്പെടുന്നു. പുരാണങ്ങളെയോ വെറും കല്പിത കഥകളെയോ ആധാരമാക്കിയല്ല ഈ നാടകം രചിച്ചിരിക്കുന്നത്. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യൻ്റെയും അദ്ദേഹത്തിൻ്റെ മന്ത്രിയായ ചാണക്യൻ്റെയും കഥകളെ അടിസ്ഥാനമാക്കിയാണ് ഇതിൻ്റെ ഇതിവൃത്തം തയ്യാറാക്കിയിട്ടുള്ളത്. ചന്ദ്രഗുപ്തൻ, ചാണക്യൻ, രാക്ഷസൻ എന്നിവരാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. മറ്റു സംസ്കൃത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ശൃംഗാര രസത്തിന് പ്രാധാന്യമില്ല. അഭിനയ പ്രാധാന്യത്തിലും രാഷ്ട്രീയ തന്ത്രങ്ങളുടെ ആവിഷ്കാരത്തിലും മുദ്രാരാക്ഷസം ശാകുന്തളം, ഉത്തരരാമചരിതം തുടങ്ങിയ നാടകങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് അവതാരികയിൽ ആർ. നാരായണപ്പണിക്കർ പ്രസ്താവിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  മുദ്രാരാക്ഷസം
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: S.B. Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – സാഹിത്യഭൂഷണം

1939-ൽ പ്രസിദ്ധീകരിച്ച, സാഹിത്യഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വെണ്മണി പി. വി. ചാക്കോ, വിദ്വാൻ എം. ഒ. അവരാ എന്നിവർ ചേർന്ന് സമാഹരിച്ച ഗ്രന്ഥമാണ് ‘സാഹിത്യഭൂഷണം’. രസാത്മകമായ കാവ്യകൃതികൾ വായിക്കാനുള്ള സൗകര്യം എല്ലാവർക്കും ലഭിക്കാത്തതിനാൽ അവയുടെ മാധുര്യത്തെ യുവജനങ്ങൾക്കു പരിചയപ്പെടുത്തുകയും അതുവഴി അവരിൽ നല്ല മനോഭാവം വളർത്തുകയുമാണ് പുസ്തകത്തിൻ്റെ ഉദ്ദേശം. പൂർവ്വ-ഉത്തര ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ ആദ്യഭാഗത്ത് ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ഉണ്ണായി വാര്യർ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണി തമ്പുരാൻ, കട്ടക്കയം ചെറിയാൻ മാപ്പിള, കുമാരനാശാൻ എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ കാവ്യരചനാതന്ത്രങ്ങളും ചുരുക്കി വിവരിക്കുന്നു. എട്ട് ലേഖനങ്ങളാണ് ഈ ഭാഗത്തുള്ളത്.

ഉത്തര ഭാഗത്ത് മേൽപ്പറഞ്ഞ കവികൾക്ക് പുറമേ ഉള്ളൂർ, വള്ളത്തോൾ, കുറ്റിപ്പുറത്തു കേശവൻ നായർ, കെ.വി സൈമൺ, ജി. ശങ്കരക്കുറുപ്പ്. കെ.എം മാത്തൻ തരകൻ എന്നിവരുടെ രചനകളേയും ഉൾപ്പെടുത്തിയിരിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി എല്ലാ കാവ്യഭാഗങ്ങൾക്കും ആമുഖക്കുറിപ്പും നൽകിയിട്ടുണ്ട്. സാഹിത്യപഞ്ചാനനൻ പി.കെ നാരായണപ്പിള്ള ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എ.ആർ രാജരാജവർമ്മയുടെ ഭാഷാഭൂഷണത്തിൻ്റെ തുടർച്ചയായി 1928-ൽ പ്രസിദ്ധീകരിച്ച കുട്ടിക്കൃഷ്ണമാരാരുടെ പ്രസിദ്ധകൃതിയായ ‘സാഹിത്യഭൂഷണ’വുമായി പേരിൻ്റെ കാര്യത്തിൽ ഈ കൃതിക്ക് സാമ്യമുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  സാഹിത്യഭൂഷണം
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി: S.G Press, Parur
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Cochin State Administration Report and Budget Estimates Review by The Madras Government -1897-1905

Through this post, we are releasing the digital scans of Cochin State Administration Report and Budget Estimates Review by The Madras Government published in the years 1897 to 1905

The Administration Reports for the Princely State of Cochin from 1897 to 1905 document a transformative era of modernization under the “enlightened and progressive” leadership of Maharaja Rama Varma XV and key Diwans like P. Rajagopalachari. A primary focus of this period was the overhaul of the state’s infrastructure and fiscal systems, most notably the construction of the Shoranur-Cochin Railway and the Cochin State Forest Tramway. To fund these ambitious projects, the state liquidated significant Government of India promissory notes and securities, transitioning from a cash-surplus treasury to a debt-carrying but asset-rich economy. Simultaneously, the administration initiated a scientific land revenue survey and settlement to replace antiquated tax systems, ensuring a more equitable and transparent collection process that provided the financial bedrock for the state’s growth.

Beyond physical infrastructure, these years saw a steady expansion of social services and administrative professionalism. The reports highlight significant investments in public health, such as vaccination programs and the establishment of the Victoria Memorial Hospital at Trichur, alongside the growth of “Sirkar” schools and the construction of landmark public buildings like the Ernakulam Town Hall and the Victoria Public Library. Governance was further modernized through new legal frameworks, including the Prisons Regulation and Cattle Trespass Regulation, and the appointment of experienced officers to lead the Police and Abkari departments. Reviewed annually by the British Resident of the Madras Presidency, these documents portray Cochin as a rapidly developing “Model State” where traditional monarchical rule was being successfully integrated with modern bureaucratic efficiency and public welfare initiatives.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Cochin State Administration Report and Budget Estimates Review by The Madras Government
  • Published Year: 1987 – 1905
  • Printer:  Superintendent, Government Press, Madras
  • Scan link: Link