1941 – പത്രമീമാംസ

1941-ൽ പ്രസിദ്ധീകരിച്ച, അർപ്പുതസ്സാമി എഴുതിയ പത്രമീമാംസ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ മാതൃകയിൽ പത്രത്തിലെ വിഭവങ്ങളെയും പംക്തികളെയും വാർത്തകളുടെ സ്വഭാവത്തെയും പരിഹസിക്കാൻ ഉദ്ദേശിച്ചു രചിട്ടുള്ളതാണ് ഈ പുസ്തകം എന്ന് ഉള്ളടക്കത്തിലൂടെ കടന്നുപോവുമ്പോൾ മനസ്സിലാക്കാം. ”യഥാർത്ഥത്തിൽ പത്രമീമാംസ ഒരു മികച്ച വേദാന്തഗ്രന്ഥമാണ്” എന്ന് ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഹൈന്ദവധർമ്മശാസ്ത്രങ്ങളിൽ എട്ടിനുള്ള പ്രാധാന്യം മനസ്സിലാക്കി എട്ടു വിഭാഗങ്ങളിലായാണ് അർപ്പുതസാമി എന്ന ആചാര്യൻ ഈ രചന നടത്തിയിരിക്കുന്നതെന്ന് ആമുഖമെഴുതിയ നിത്യാനന്ദൻ പറയുന്നു. പത്രങ്ങളുടെ ആധിക്യവും വർദ്ധിച്ചു വരുന്ന ജനപ്രീതിയും അവയുടെ ഉള്ളടക്കങ്ങളുടെ ഗൗരവത്തെ ചോർത്തിക്കളയുന്നുവെന്ന ചിന്തയാവാം ഇത്തരമൊരു രചനക്ക് ഗ്രന്ഥകാരനെ പ്രേരിപ്പിച്ചിരിക്കുക. പുസ്തകരചയിതാവായ അർപ്പുതസ്സാമിയും ആമുഖമെഴുതിയ നിത്യാനന്ദനും യഥാർത്ഥ പേരുകാരാണോ എന്നും സംശയമുണ്ട്

ഓരോ ശ്ലോകം തുടക്കത്തിൽ കൊടുത്ത് അവയ്ക്ക് വ്യാഖ്യാനവും ഉദാഹരണവും നൽകുന്ന രീതിയിലാണ് പുസ്തകത്തിൻ്റെ സംവിധാനം. ‘ടിപ്പണ്യാ ച സഹ’ (ടിപ്പണി സഹിതം) എന്ന ഉപശീർഷകത്തെ അന്വർത്ഥമാക്കുന്ന വിധത്തിലാണ് ഇത്. തമാശരൂപത്തിലാണെങ്കിലും ഉദാഹരണങ്ങളും തിരഞ്ഞെടുത്ത വിഷയങ്ങളുടെ വൈവിധ്യവും അക്കാലത്തെ പത്രങ്ങളുടെ സ്വഭാവം മനസ്സിലാക്കാനും ഒരു പരിധിവരെ പത്രപ്രവർത്തനപരിശീലനത്തിനു സഹായകമാവുന്ന വിധത്തിലുമാണ് രചന. അതുകൊണ്ട് ഹാസരൂപത്തിലുള്ള പരിശീലനഗ്രന്ഥമായും വ്യത്യസ്തമായ നിലയിലുള്ള വിമർശനഗ്രന്ഥമായും ഈ പുസ്തകത്തെ പരിഗണിക്കാവുന്നതാണ്. വിഷയസമ്പാദനം എന്ന അധ്യായത്തിൽ അങ്ങാടി വാർത്തക്ക് കൊടുത്തിട്ടുള്ള ഒരു ഉദാഹരണം ഇങ്ങനെ,

“സ്ഥലത്തെ ഉപരിവിദ്യാലയത്തിലെ പ്രാധാനധ്യാപകൻ ഇന്നലെ വൈകുന്നേരം ……… കടയിൽ നിന്ന് ഒരു കോട്ടിനുള്ള തുണി വാങ്ങിച്ചിരിക്കുന്നതായി അറിയുന്നു”

പത്രാധിപർക്കുണ്ടാവേണ്ട യോഗ്യതകളെക്കുറിച്ചുള്ള ഒരു ശ്ലോകത്തിൻ്റെ സാമ്പിൾ,

”വായിച്ചറിവു കഷ്ടിച്ചും
വായാടിത്തരമേറെയും
ആരാനുമേതുമില്ലായ്കിൽ
പോരും, പത്രാനുരൂപനാം”

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പത്രമീമാംസ
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി:The Mangalodayam Press, Thrissur
  • താളുകളുടെ എണ്ണം: 107
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – ചിത്രമണ്ഡപം

1959-ൽ പ്രസിദ്ധീകരിച്ച, വക്കം അബ്ദുൽഖാദർ എഴുതിയ ചിത്രമണ്ഡപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചിത്രകാരൻ ബ്രഷ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നതുപോലെ, എഴുത്തുകാരൻ വാക്കുകൾ ഉപയോഗിച്ച് ഒരാളുടെ വ്യക്തിത്വത്തിന്റെ “ചിത്രം” വരയ്ക്കുന്നതാണ് പെൻ പോർട്രെയ്റ്റ്സ്. ഈ പുസ്തകത്തിൽ,  മലയാളത്തിലെ സാഹിത്യകാരന്മാരിൽ ചിലരെ വക്കം അബ്ദുൽഖാദർ തൻ്റെ തൂലികാചിത്രരചനയിലൂടെ അടയാളപ്പെടുത്തുന്നു. വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എൻ. ഗോപാലപിള്ള, എൻ. കൃഷ്ണപിള്ള, എം.പി. പോൾ, ഇ.എം കോവൂർ എന്നിവരെക്കുറിച്ചാണ് ഇതിലെഴുതിയിട്ടുള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചിത്രമണ്ഡപം
  • രചയിതാവ്: വക്കം അബ്ദുൽഖാദർ
  • താളുകളുടെ എണ്ണം:111
  • അച്ചടി: V.V. Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – 1944 – യുദ്ധസഞ്ചിക

1943,1944 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച യുദ്ധസഞ്ചികയുടെ ലഭ്യമായ 52 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യുദ്ധസഞ്ചിക പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരത്തിനായി  ഈ പോസ്റ്റ് കാണുക.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര് : യുദ്ധസഞ്ചിക 
  • പ്രസിദ്ധീകരണ വർഷം: 1943 – 1944
  • ലക്കങ്ങളുടെ എണ്ണം: 52
  • അച്ചടി: The Superintendent, Government Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – രാജയോഗം

1963-ൽ പ്രസിദ്ധീകരിച്ച, സ്വാമി വിവേകാനന്ദൻ രചിച്ച, രാജയോഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1896-ലാണ് രാജയോഗം പ്രസിദ്ധീകരിക്കുന്നത്. പാശ്ചാത്യ ലോകത്ത് ഹിന്ദു ദർശനവും യോഗശാസ്ത്രവും പരിചയപ്പെടുത്തുന്നതിനായി വിവേകാനന്ദൻ ഇംഗ്ലീഷിൽ രചിച്ച ഈ കൃതി, ഭാരതീയ ആത്മീയചിന്തയുടെ പ്രധാന സാരാംശം ഉൾക്കൊള്ളുന്നു.

ഈ ഗ്രന്ഥത്തിൽ പതഞ്ജലി മഹർഷിയുടെ യോഗസൂത്രങ്ങൾ അടിസ്ഥാനമാക്കി രാജയോഗത്തിന്റെ സിദ്ധാന്തങ്ങളും പ്രായോഗിക മാർഗങ്ങളും വിശദീകരിച്ചിരിക്കുന്നു. മനസ്സിനെ നിയന്ത്രിച്ച് ആത്മസാക്ഷാത്കാരം നേടുക എന്നതാണ് രാജയോഗത്തിൻ്റെ പ്രധാന ലക്ഷ്യം എന്ന് വിവേകാനന്ദൻ വ്യക്തമാക്കുന്നു. യോഗത്തിൻ്റെ നാലു ഘട്ടങ്ങളായ ധാരണ, ധ്യാനം, സമാധി തുടങ്ങിയ വിഷയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ശാസ്ത്രീയ സമീപനവും ആത്മീയ വിവരണവും ചേർന്ന അവതരണശൈലിയാണ് ഈ കൃതിയുടെ പ്രത്യേകത. പാശ്ചാത്യ രാജ്യങ്ങളിൽ വേദാന്തവും യോഗവും പ്രചരിപ്പിക്കുന്നതിൽ രാജയോഗം നിർണായക പങ്ക് വഹിച്ചു. ഇന്നും ആത്മീയാന്വേഷണത്തിൽ താൽപര്യമുള്ളവർക്ക് ഈ ഗ്രന്ഥം ഒരു പ്രമാണഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രാജയോഗം
  • രചന: Swami Vivekanandan
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:323
  • അച്ചടി: Mathrubhumi Press, Kozhikode-1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – സത്യവേദപുസ്തകം

1958-ൽ പ്രസിദ്ധീകരിച്ച, സത്യവേദപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയാണ്  സത്യവേദപുസ്തകം സൂചിപ്പിക്കുന്നത്. സത്യവേദപുസ്തകം പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, പഴയ നിയമവും പുതിയ നിയമവും. പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ പുസ്തകമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പ്രസിദ്ധീകരിക്കുന്നത്

സത്യവേദപുസ്തകം മനുഷ്യരെ സത്യത്തിലേക്കും നീതിയിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന ആത്മീയ മാർഗ്ഗദർശകമായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് ഇത്. പഴയ നിയമം ലോകസൃഷ്ടിയും ഇസ്രായേൽജനതയുടെ ചരിത്രവും പ്രവാചകന്മാരുടെ സന്ദേശങ്ങളും വിവരിക്കുന്നു. പുതിയ നിയമം യേശുക്രിസ്തുവിന്റെ ജനനം, ഉപദേശങ്ങൾ, അത്ഭുതങ്ങൾ, കുരിശു മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയും ആദ്യകാല സഭയുടെ ചരിത്രവും ഉൾക്കൊള്ളുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : സത്യവേദപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 1185
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – കോൺഗ്രസ്സും കേരളവും

1983-ൽ പ്രസിദ്ധീകരിച്ച, എ.കെ. പിള്ള എഴുതിയ കോൺഗ്രസും കേരളവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1935-ലാണ് കോൺഗ്രസും കേരളവും എന്ന പുസ്തകം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പതിപ്പ് ഇറക്കിയത് തിരുവനന്തപുരത്തെ ചരിത്രം പബ്ലിക്കേഷൻസ് ആണ്. ഇതിൽ കോൺഗ്രസ്സിൻ്റെ കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തന ശൈലിയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേരള ഘടകം രൂപപ്പെടുന്നതും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കും വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കോൺഗ്രസും കേരളവും
  • പ്രസിദ്ധീകരണ വർഷം: 1983
  • രചന: എ.കെ. പിള്ള
  • താളുകളുടെ എണ്ണം:193
  • അച്ചടി:  Luqman Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

The Zamorins College Magazine

Through this post, we are releasing the digital scans of The Zamorins College Magazine published in the years 1930,31,35,37,1947,48 and 1950

The collection of college magazines from 1930 to 1950 presents a rich and layered portrait of academic, cultural, and social life at Zamorin’s College, Calicut across two transformative decades in Indian history. These volumes are not merely institutional publications; they are living archives that capture the intellectual spirit, artistic creativity, and evolving consciousness of a generation shaped by colonial rule, nationalist awakening, and the dawn of independence.

Across all volumes, certain consistent features emerge. First, the strong literary orientation: poems, short stories, reflective essays, philosophical debates, and translations dominate the pages. Students and faculty alike contribute, creating a collaborative intellectual environment. Second, the magazines function as annual chronicles of campus life, documenting prize distributions, examination performance, scholarship awards, and extracurricular activities. Third, visual elements, photographs, sketches, decorative borders, and calligraphic headings, enhance the aesthetic character of the publications, revealing careful editorial craftsmanship. In essence, this series of magazines forms a continuous narrative of Zamorin’s College as both an educational institution and a cultural community. They preserve the voices of students who engaged with literature, politics, science, ethics, and society during one of the most dynamic periods in Indian history. Through essays, poems, reports, and images, these volumes collectively represent not only the history of a college but also the intellectual journey of a generation.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Zamorins College Magazine
  • Published Years: 1930,1931,1935,1937,1947,1948,1950
  • Scan link: Link

 

 

 

1924 – വിദൂഷകൻ മാസിക

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 – വിദൂഷകൻ – പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിദൂഷകൻ – പുസ്തകം 06 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 32
  • അച്ചടി: V.V. Press, Paravoor, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1941 – അഭിഷേകനാടകം

1941-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ എഴുതിയ അഭിഷേകനാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1912-ൽ പത്മനാഭപുരത്തുള്ള മണലിക്കര പോറ്റിയുടെ മഠത്തിൽ നിന്നും ഗണപതി ശാസ്ത്രികൾ ഭാസകൃതിയെന്നു വിചാരിക്കപ്പെടുന്ന അഭിഷേകനാടകം കണ്ടെടുക്കുകയുണ്ടായി. ഭാസനാടകചക്രം എന്നു വിളിക്കുന്ന 13 നാടകങ്ങളിലൊന്നാണിത്. കാളിദാസനും മുൻപ് ജീവിച്ചിരുന്ന ഭാസകവിയുടെ കൃതികളെക്കുറിച്ച് ഏകാഭിപ്രായം ഇല്ല. എങ്കിലും ഈ പതിമൂന്നു നാടകങ്ങളിൽ രാമായണത്തെ അധികരിച്ചുണ്ടായ രണ്ടു നാടകങ്ങളിലൊന്നാണ് അഭിഷേകനാടകം. മറ്റൊന്ന് പ്രതിമാനാടകം ആണ്. രാമരാവണയുദ്ധം കഴിഞ്ഞ് സീതയുമായി അയോധ്യയിൽ തിരിച്ചെത്തിയ രാമൻ്റെ രാജ്യാഭിഷേകം ചിത്രീകരിക്കുന്ന കഥയാണ് അഭിഷേകനാടകത്തിലുള്ളത്.

ആറ് അങ്കങ്ങളാണ് നാടകത്തിലുള്ളത്. പുസ്തകത്തിന് വളരെ വിശദമായ അവതാരികയാണ് എ ബാലകൃഷ്ണപ്പിള്ള തയ്യാറാക്കിയിരിക്കുന്നത്. ഭാസനാടകങ്ങളുടെ പൊതുസ്വഭാവത്തെപ്പറ്റിയും അവയുടെ കർത്തൃത്വ തർക്കങ്ങളെപ്പറ്റിയും രചിച്ച പ്രൗഡമായ അവതാരിക ഈ മേഖലയിലെ പഠിതാക്കൾക്ക് മികച്ച വഴികാട്ടിയാണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അഭിഷേകനാടകം
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കർണ്ണൻ

1959-ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻ നായർ എഴുതിയ കർണ്ണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രമായ കർണൻ്റെ ജീവിതകഥ ഒൻപത് അധ്യായങ്ങളിലായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതപാത്രമാല എന്ന സീരീസിൽ ഒന്നാമതായി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കർണ്ണൻ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: The Amala Printing Works, Kozhikode-1
  • താളുകളുടെ എണ്ണം: 93
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി