1939 ൽ പ്രസിദ്ധീകരിച്ച, കെ.എസ്സ്.എൻ. ഉണ്ണി എഴുതിയ ടിപ്പണത്തോടു കൂടിയ സഭാപ്രവേശം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ദ്രപ്രസ്ഥത്തിൽ വിചിത്രമായ ഒരു സഭാഗൃഹമുണ്ടായിരുന്നു. രാജസൂയയാഗത്തിന് ശേഷം അതിൽ ഒരു പ്രധാന ഭാഗക്കാരനായിരുന്ന ദുര്യോധനൻ കുറെദിവസംകൂടി ഇന്ദ്രപ്രസ്ഥത്തിൽതന്നെ താമസിക്കുകണ്ടായി. അകാലത്തൊരിക്കൽ ദുര്യോധനൻ സഭാഗൃ ഹം കാണുന്നതിനായി അതിന്നുള്ളിൽ കടന്നു ശില്പചാ തുരികൾ നോക്കി നടന്നു. കാഴ്ചക്കാരിൽ സ്ഥലജലഭ്രാന്തിയുണ്ടാക്കിത്തീർക്കുക എന്നുള്ളതായിരുന്നു ആ ഗൃഹത്തിൻ്റെ പ്രധാന ഗുണം. തന്മൂലം ദുര്യോധനൻ സ്ഥലത്തിൽ ജലമുണ്ടെന്നു ഭ്രമിച്ചു വസ്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടു നടക്കുകയും ജലമുള്ള സ്ഥലഭ്രമം മൂലം ചാടി കഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനൻ തുടങ്ങിയുള്ളവർ കൈകൊട്ടി ചിരിച്ചതിനാൽ കോപവും സങ്കടവും ലജ്ജയും നിമിത്തം മനം നൊന്തിരുന്ന ദുര്യോധനൻ ഉടനെ ഹസ്തിനപുരത്തേക്കു തിരിച്ചു പോയി. ഇതാണ് ഈ കഥയുടെ ബീജം. മഹാഭാരതത്തിലെ ഈ കഥ അല്പമായ വ്യത്യാസത്തോടുകൂടിയാണ് മൂലകൃതിയുടെ കർത്താവായ കുഞ്ചൻ നമ്പ്യാർ തൻ്റെ കവിതയ്ക്ക് വിഷയമാക്കിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സഭാപ്രവേശം – പറയൻ തുള്ളൽ
- പ്രസിദ്ധീകരണ വർഷം: 1939
- താളുകളുടെ എണ്ണം: 62
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
