1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

1960 – 61 ൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 8 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1960 - സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായിരുന്നു സരസൻ. സരസനോളം ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു രാഷ്ട്രീയ വിനോദ മാസിക മലയാളത്തിൻ അക്കാലത്തോ പില്‍ക്കാലത്തോ ഉണ്ടായിരുന്നില്ല.സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1945-ൽ, സ്വതന്ത്ര്യത്തിനുമുമ്പുള്ള തിരുവതാകൂറിൽ, ആണ് സരസൻ എന്ന രാഷ്ട്രീയ വിനോദ മാസിക ആരംഭിക്കുന്നത്. ആർ. മാധവൻ പിള്ളയായിരുന്നു ഇതിന്റെ എഡിറ്ററും പ്രിന്ററും പബ്ലീഷറും. മൂന്നു പതിറ്റാണ്ട് കാലം സരസൻ, കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി. മുൻഷി പരമുപിള്ള, പി.കെ. രാമൻ പിള്ള എന്ന വാണക്കുറ്റി, അഡ്വ. എം.എൻ ഗോവിന്ദൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, പന്തളം കെ.പി., പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, തകഴി, കാരൂർ, പുത്തേഴത്തു രാമമേനാൻ, വേളൂർ കൃഷ്ണൻകുട്ടി തുടങ്ങിയ പഴയകാല എഴുത്തുകാർ മുതൽ മലയാറ്റൂർ രാമകൃഷ്ണൻ വരെയുള്ളവർ ഇതിൽ എഴുതിയിരുന്നു. അനേകം കാർട്ടൂണിസ്റ്റുകളും ‘സരസ’നോട് സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും എല്ലാം ഇതിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. മലയാറ്റൂരും ഇതിൽ വരച്ചിരുന്നു. നാല്പതിനായിരം കോപ്പി വരെ ഉയർന്ന സർക്കുലേഷനിൽ സരസൻ മികച്ച വിനോദ മാസികയായി വളർന്നു. 1975-ൽ നല്ല ശോഭയോടെ നിൽക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടത്. ‘ശങ്കർസ് വീക്കിലി’ പോലും അക്കാലത്ത് നിർത്തിയപ്പോൾ ‘സരസനും’ ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് ‘സരസന്’ സാദ്ധ്യമായിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1960
    • അച്ചടി: Sarasan Press, Changanacherry
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *