1969 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ സമ്പാദകനായ മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Manushyan Darsanika Dhrshtiyil
1968-ൽ മാന്നാനത്ത് (കോട്ടയം) സംഘടിപ്പിച്ച ആദ്യ കേരളാ ഫിലോസോഫിക്കൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യനെ പറ്റിയുള്ള പഠനം, മനുഷ്യനും ലോകവും, സമൂഹ മനുഷ്യൻ, ധാർമ്മിക മനുഷ്യൻ, മനുഷ്യനും സ്വാതന്ത്ര്യവും, ആത്മാവിൻ്റെ അസ്തിത്വം തുടങ്ങി 9 പ്രബന്ധങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
1950 സെപ്റ്റംബർ 4-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1126 ചിങ്ങം 19) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 25-ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Kaumudi Weekly – 1950 Sept 04
സി കേശവൻ്റെയും സി വി കുഞ്ഞിരാമൻ്റെ മകളായ വാസന്തിയുടെയും മകനായ കെ ബാലകൃഷ്ണൻ 1950-ൽ സ്ഥാപിച്ചതാണ് കൗമുദി ആഴ്ചപ്പതിപ്പ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഒരാഴ്ചത്തെ പ്രധാന വാർത്തകൾ, സിനിമാ ലോകം പംക്തി, നോവൽ പംക്തി, കുട്ടികളുടെ പംക്തിയായ കൗമുദി ലീഗ് തുടങ്ങിയവയാണ് ഉള്ളടക്കം. അതിൽ ‘കൗമുദി കുറിപ്പുകൾ’ എന്ന പേരിൽ അദ്ദേഹം എഴുതി വന്ന എഡിറ്റോറിയൽ, ചങ്കൂറ്റത്തിൻ്റെയും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിൻ്റെയും മലയാള ആനുകാലിക രംഗത്തെ അപൂർവ്വ മാതൃകയായിരുന്നു. പത്രാധിപരോട് സംസാരിക്കുക എന്ന പംക്തിയിൽ ചെറു ചോദ്യങ്ങൾക്ക് ഹാസ്യത്തിൻ്റെയും നേരിയ പരിഹാസത്തിൻ്റെയും മേമ്പൊടി ചേർത്തുള്ള ഉത്തരങ്ങളും ഇതേ ശൈലിയിലാണ്. പിൽക്കാലത്തെ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫല കോളത്തിലെ അവസാന ഭാഗത്തുള്ള ചെറു കമൻ്റുകൾ ഇതിനെ അനുകരിച്ചാണെന്ന് മനസ്സിലാക്കാം. ‘കിറുക്കുകൾ’ എന്ന പേരിൽ കെ. കാർത്തികേയൻ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തിയും കുറിക്കു കൊള്ളുന്നതായിരുന്നു.
അധികാരം കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്ക് എന്ന പേരിലുള്ള ലേഖനത്തിന് സർ സി പിയുടെ ആജ്ഞ പ്രകാരം കൗമുദി പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ഇതിനോടകം കൗമുദി ബാലകൃഷ്ണൻ എന്ന് അറിയപ്പെട്ട കെ ബാലകൃഷ്ണൻ അതിനു ശേഷം കേരള കൗമുദി ലേഖകനായി. പിൽക്കാലത്ത് ആർ എസ് പി നേതാവും എം എൽ ഏയും ആയി. മലയാള നാട്, മലയാള രാജ്യം, കേരള ശബ്ദം തുടങ്ങി പിൽക്കാലത്ത് വന്ന വാരികകൾ പലതും കൗമുദിയുടെ ശൈലി പിന്തുടർന്ന് വന്നവയാണ്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 25
പ്രസിദ്ധീകരണ വർഷം: 1950
പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 04 (കൊല്ലവർഷം 1126 ചിങ്ങം 19)
1951 ൽ Andru Puthenparampil, Antony Nedumpuram എന്നിവർ പരിഭാഷപ്പെടുത്തിയ നീഗ്രോകളുടെ നിരയിൽ നിന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1951 – നീഗ്രോകളുടെ നിരയിൽ നിന്ന്
സാമൂഹ്യനീതിയുടെ മധ്യസ്ഥനായി വർണ്ണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സേവിച്ച വിശുദ്ധനായിരുന്നു മാർട്ടിൻ ഡി പോറസ്സ്. 1837 ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ മാർട്ടിൻ ഡി പോറസ്സിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട മാർട്ടിൻ ഡി പോറസ്സിനെ അധികരിച്ച് ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള Lad of Lima എന്ന ചെറുഗ്രന്ഥത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മലയാള കവയിത്രി ആയി അറിയപ്പെട്ട മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ) രചിച്ച ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Cherupushpathinte Balyakala Smaranakal
കത്തോലിക്കാ സഭയിലെ ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂസിലെ സെൻ്റ് തെരേസിൻ്റെ ബാല്യകാലം ആസ്പദമാക്കി രചിച്ച ലഘു കാവ്യമാണ് ഈ പുസ്തകം. മേരി ജോൺ തോട്ടത്തിൻ്റെ സഹോദരൻ ജോൺ പീറ്റർ തോട്ടം തിരുവനന്തപുരത്ത് നടത്തിവന്ന കലാവിലാസിനി പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകർ. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല.
1949 ൽ ഫിലിപ്പ് കുടക്കച്ചിറ എഴുതിയ ഇന്ത്യൻ മിഷണറി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Indian Missionary
കേരളത്തിൽ നിന്നും കത്തോലിക്കാ സഭയുടെ മിഷണറിയായി ഭാരതത്തിൽ സേവനമനുഷ്ഠിക്കുന്നത് സംബന്ധിച്ച് ഫിലിപ്പ് കുടുക്കച്ചിറ വിവിധ മാസികകളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വിശാഖപട്ടണം രൂപതയുടെ പീറ്റർ റോസിലോൺ മെത്രാൻ്റെ ജീവ ചരിത്ര സംഗ്രഹം ഒരു അധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
1944 ൽ തൃശൂർ രൂപതയിലെ മെത്രാനായി അഭിഷിക്തനായ ആലപ്പാട്ട് ഗീവർഗ്ഗീസ് മെത്രാനച്ചൻ്റെ മെത്രാഭിഷേകവേളയിൽ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. മെത്രാനച്ചൻ്റെ സംക്ഷിപ്തജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
പാലക്കാട് ജില്ലയിലെ ചന്ദ്രനഗർ ഭാരത് മാതാ ഹൈ സ്കൂളിൻ്റെ 2001 ൽ ഇറങ്ങിയ സ്മരണികയായ Bharathmatha – Dawn – Souvenir ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
2001 – Bharath Matha – Dawn – Souvenir
പത്രാധിപകുറിപ്പ്, പത്രാധിപസമിതി വിവരങ്ങൾ, സ്കൂളിലെ പ്രധാന ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ വിവരങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നിവരുടെ ഗ്രൂപ്പ് ഫോട്ടോകൾ, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെഴുതിയിട്ടുള്ള വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.
2010 ൽ പ്രസിദ്ധീകരിച്ച Episcopal Ordination – George Njaralakatt Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2010- Episcopal Ordination – George Njaralakatt Souvenir
മാണ്ഡ്യ രൂപതയുടെ ഉദ്ഘാടനത്തോടും അതിൻ്റെ ആദ്യത്തെ ബിഷപ്പായി ജോർജ്ജ് ഞറളക്കാട് അഭിഷിക്തനായതിൻ്റെയും അനുബന്ധമായി പുറത്തിറക്കിയതാണ് ഈ സ്മരണിക. മറ്റു ബിഷപ്പുമാരുടെയും സഭാ നേതാക്കന്മാരുടെയും ആശംസകൾ, സി.എം.ഐ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും, പ്രോഗ്രാം കമ്മറ്റിയുടെ വിശദാംശങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.
2024 ൽ Munnar GHS/GVHHS Old Students Association പ്രസിദ്ധീകരിച്ച Centennial Souvenir – 100 Years of Munnar Flood എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2024 – Centennial Souvenir – 100 Years of Munnar Flood
ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു 1924 ലെ വെള്ളപ്പൊക്കം. കൊല്ലവർഷം1099ൽ നടന്നതുകൊണ്ട് 99 ലെ വെള്ളപ്പൊക്കം എന്ന പേരിലാണ് ഈ സംഭവം പരക്കെ അറിയപ്പെടുന്നത്. ഈ ദുരന്തത്തിൻ്റെ നൂറാം വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തിയ സ്മരണികയാണിത്. കുണ്ടളവാലി എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സർവ്വീസ് ഈ ദുരന്തത്തോടെ തുടച്ചുനീക്കപ്പെട്ടു. ഈ ദുരന്തത്തിൻ്റെ പ്രധാന വിവരങ്ങളും ഓർമ്മകളുമാണ്ട് സ്മരണികയിലെ ഉള്ളടക്കം. 1924 മുതൽ 2024 വരെയുള്ള കാലയളവിൽ മൂന്നാറിനുണ്ടായ നേട്ടങ്ങളും, കഷ്ടങ്ങളും അടയാളപ്പെടുത്തുന്ന ഒരു സ്മരണിക കൂടിയാണിത്. ഗതാഗതം, ഉത്പാദനം, കച്ചവടം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിൽ മൂന്നാറിലുണ്ടായ പുരോഗതികൾ സ്മരണികയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
1920 ൽ പ്രസിദ്ധീകരിച്ച കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1920 – കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ – സിൽവർ ജൂബിലി സ്മരണിക
സാത്വികനായ വൈദികൻ, ഭാഷാഭിമാനിയായ പത്രപ്രവർത്തകൻ, പൊതുഗുണകാംക്ഷിയായ പ്രസാധകൻ, ശിഷ്യവൽസലനായ ആചാര്യൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ കളപ്പുരക്കൽ അന്ത്രയോസ് കത്തനാരുടെ ഗുരുപ്പട്ടാഭിഷേകത്തിൻ്റെയും മൽപ്പാൻ പദാരോഹണത്തിൻ്റെയും രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്.
അദ്ദേഹത്തിൻ്റെ സംക്ഷിപ്ത ജീവ ചരിത്രം, ജൂബിലി ആഘോഷത്തിൻ്റെ വിശദ വിവരങ്ങൾ, മംഗള ശ്ലോകങ്ങൾ, ആഘോഷപരിപാടികളുടെ വിവരങ്ങൾ, പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമൻ്റെ ഓട്ടോഗ്രാഫ്, സഭാ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങൾ, മാത്യു ചെന്നാട്ട് എഴുതിയ മൽപ്പാൻ ചരിതം തുള്ളൽ പാട്ട് എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.