1963 – ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ രചിച്ച കാർത്തവീര്യാർജ്ജുനവിജയം – ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – കാർത്തവീര്യാർജ്ജുനവിജയം – ഓട്ടൻ തുള്ളൽ – കുഞ്ചൻ നമ്പ്യാർ
കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ഓട്ടൻ തുള്ളൽ കൃതികളിലൊന്നാണ് “കാർത്തവീര്യാർജ്ജുനവിജയം”. പുരാണപ്രസിദ്ധനായ രാജാവായ കാർത്തവീര്യാർജ്ജുനൻ (സഹസ്രബാഹു അർജ്ജുനൻ) എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ഈ കൃതി വീരരസം, പരിഹാസം, സാമൂഹിക നിരീക്ഷണം എന്നിവ ചേർന്നതാണ്. ഓട്ടൻ തുള്ളലിൻ്റെ സ്വഭാവപ്രകാരം ലളിതമായ ഭാഷയും നർമ്മവും സാമൂഹിക വിമർശനവും ഇതിൽ കാണാം. രാജധാനി ജീവിതം, അധികാരത്തിൻ്റെ അഹങ്കാരം, ധർമ്മചിന്തകൾ എന്നിവയും കൃതിയിൽ പ്രതിഫലിക്കുന്നു. പുരാണങ്ങളിൽ പറയുന്ന ഹൈഹയവംശ രാജാവായ കാർത്തവീര്യാർജ്ജുനൻ്റെ ശക്തിയും വിജയങ്ങളും കേന്ദ്രീകരിച്ചാണ് കൃതി പുരോഗമിക്കുന്നത്. സഹസ്രബാഹുവായ രാജാവിൻ്റെ അതുല്യശക്തി, യുദ്ധവിജയങ്ങൾ, രാജധാനിയിലെ ആഡംബരങ്ങൾ, ഭരണരീതികളിലെ അതിശയോക്തി, മനുഷ്യസ്വഭാവത്തിലെ ദുർബലത എന്നിവയെ തുള്ളലിൻ്റെ രസകരമായ അവതരണത്തിലൂടെ അവതരിപ്പിക്കുന്നു.
1999 ൽ സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ്ങ് കമ്പനി പ്രസിദ്ധീകരിച്ച മലയാളം ന്യൂസ് എന്ന ദിനപത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1999 – April – 16 – മലയാളം ന്യൂസ്
സൗദി അറേബ്യയിലെ ജെദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ്ങ് കമ്പനിയുടെ പ്രസിദ്ധീകരണമായിരുന്നു ഈ ദിനപത്രം. ഇന്ത്യക്കു പുറത്തു നിന്നും പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ദിനപത്രത്തിൻ്റെ ആദ്യത്തെ പ്രതി നിലയിൽ ഈ പ്രസിദ്ധീകരണം വളരെ പ്രാധാന്യമർഹിക്കുന്നു. ഇംഗ്ലീഷ്, അറബി, ഉർദു തുടങ്ങിയ ഭാഷകൾക്ക് പുറമെയാണ് ആദ്യമായി മലയാളപത്രം ഇവർ ഇറക്കിയത്. സൗദി അറേബ്യയിലെ പ്രഥമ ഇംഗ്ലീഷ് പത്രം എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം നേടിയ അറബ് ന്യൂസ് ആയിരുന്നു ഇവരുടേ പ്രഥമ സംരംഭം. മലയാള പത്രപ്രവർത്തകനും ഗൾഫ് മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വവുമായ ഫാറൂഖ് ലുഖ്മാൻ ആയിരുന്നു സ്ഥാപക പത്രാധിപർ.
അന്നത്തെ രാഷ്ട്രപതി ശ്രീ. കെ.ആർ. നാരായണൻ്റെ ആശംസാ സന്ദേശം, അന്നത്തെ വാജ്പേയി സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച വിശ്വാസ പ്രമേയ ചർച്ച, പാക്കിസ്ഥാൻ്റെ ഷാഹീൻ മിസ്സൈൽ പരീക്ഷണം, ബേനസീർ ഭൂട്ടോവിൻ്റെ അഞ്ചുവർഷത്തെ തടവ്, കേന്ദ്രത്തിൽ കോൺഗ്രസ്സ് ഗവണ്മെൻ്റ് വന്നാൽ സി.പി.എം പുറത്തുനിന്നു പിന്തുണക്കുമെന്ന മുഖ്യമന്ത്ര നായനാരുടെ പ്രസ്താവന, മെഡിക്കൽ സമരം – വിഷുദിനത്തിൽ രോഗികൾക്ക് ദുരിതമായി, ഷണ്മുഖദാസിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും, പ്രസാധകരുടെ കുറിപ്പ് എന്നീ വാർത്തകളായിരുന്നു പ്രസ്തുത പത്രത്തിൻ്റെ മുൻപേജിൽ. കൂടാതെ ഗൾഫ് വാർത്തകൾ, എഡിറ്റോറിയൽ, പ്രാദേശിക വാർത്തകൾ, ലോക വാർത്തകൾ, കായികവാർത്തകൾ എന്നിവയും ഉൾപ്പെടുന്നു. നിർഭാഗ്യവശാൽ ഈ പത്രം ഒരുമാസത്തോളമേ പ്രസിദ്ധീകരിച്ചുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്.
ശ്രീ. ബൈജു ജെ.ആർ. ബെംഗളൂരു ആണ് ഈ പത്രം ഡിജിറ്റൈസേഷനായി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
പേര്: മലയാളം ന്യൂസ്
പ്രസിദ്ധീകരണ വർഷം: 1999
അച്ചടി: Al Madeena Printing and Publishing Company, Jeddah
1954 – ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ രചിച്ച സ്യമന്തകം – ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – സ്യമന്തകം ഓട്ടൻ തുള്ളൽ – കുഞ്ചൻ നമ്പ്യാർ
കേരളത്തിലെ ഓട്ടൻ തുള്ളൽ സാഹിത്യപരമ്പരയിലെ പ്രസിദ്ധ കൃതികളിൽ ഒന്നാണ്. “സ്യമന്തകം”. മഹാഭാരത–ഭാഗവത പുരാണങ്ങളിൽ പരാമർശിക്കുന്ന സ്യമന്തകമണിയെ ആസ്പദമാക്കിയുള്ള കഥയാണ് ഉള്ളടക്കം. കുഞ്ചൻ നമ്പ്യാർ ഈ പുരാണകഥയെ പരിഹാസവും സാമൂഹികവിമർശനവും ചേർത്ത് തുള്ളൽരൂപത്തിൽ അവതരിപ്പിക്കുന്നു. സൂര്യദേവനിൽ നിന്ന് ലഭിച്ച സ്യമന്തകമണി സത്രാജിത് എന്ന യാദവപ്രഭുവിൻ്റെ കൈവശമാകുന്നു. അതിൻ്റെ നഷ്ടപ്പെടലും, ശ്രീകൃഷ്ണനുമേൽ ഉയരുന്ന ആരോപണങ്ങളും, തുടർന്ന് സത്യാവസ്ഥ പുറത്തുവരുന്നതുമാണ് കഥയുടെ കേന്ദ്രം.
1599-ൽ പോർച്ചുഗീസ് ആർച്ച്‌ബിഷപ്പ് ആയിരുന്ന Aleixo de Menezes നയിച്ച സഭാസമ്മേളനമാണ് ഉദയമ്പേരൂർ സുനഹദോസ്. ഇത് കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു പ്രധാന സംഭവമായിരുന്നു. സമ്മേളനം നടന്നത് ഉദയംപേരൂരിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു. സുറിയാനി ക്രൈസ്തവരുടെ ആചാരങ്ങളിലും ഗ്രന്ഥങ്ങളിലും ലത്തീൻ സഭയുടെ സ്വാധീനം ശക്തമാക്കി. നിരവധി പഴയ സുറിയാനി ഗ്രന്ഥങ്ങൾ നിരോധിക്കപ്പെടുകയും ചിലത് നശിപ്പിക്കപ്പെടുകയും ചെയ്തു.
സുനഹദോസ് പുറപ്പെടുവിച്ച “കാനോനകൾ” കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസം, ആരാധന, സാമൂഹികജീവിതം എന്നിവ നിയന്ത്രിക്കാൻ രൂപപ്പെടുത്തിയ നിയമങ്ങളായിരുന്നു.ഈ സമ്മേളനത്തിൻ്റെ യോഗവിവരങ്ങൾ, തീരുമാനങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കയ്യെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. റോമൻ കത്തോലിക്ക സഭയുടെ അധികാരം അംഗീകരിക്കൽ, നെസ്റ്റോറിയൻ സ്വാധീനം നിരോധിക്കൽ, സുറിയാനി ഗ്രന്ഥങ്ങളുടെ പരിശോധന, ആരാധനക്രമത്തിലെ മാറ്റങ്ങൾ, ഹിന്ദു ആചാരങ്ങളുമായി ബന്ധമുള്ള ചില പ്രാദേശിക പതിവുകൾ നിരോധിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1963 – ൽ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച, ടി. മാണിക്കവാചകം ചെട്ടിയാർ രചിച്ച പഞ്ഞിയും നൂലും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – പഞ്ഞിയും നൂലും – ടി. മാണിക്യവാചകം ചെട്ടിയാർ
വസ്ത്രധാരണത്തിന് അത്യന്താപേക്ഷിതമായ നൂൽ വലിയ തോതിൽ ഉല്പാദിപ്പിക്കുന്നതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
1948 – ൽ ഏ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച റസൂൽ സന്നിധിയിലെ ദൂതൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 – റസൂൽ സന്നിധിയിലെ ദൂതൻ
അറേബ്യയിലെ ലോകവിശ്രുതനായ പ്രവാചകനാൽ ദീർഘദർശനം ചെയ്യപ്പെട്ട ഇസ്ലാമിൻ്റെ പൗരാണിക സോഷ്യലിസ സിദ്ധാന്തങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇറാനിലെ ഒരു ദൂതനും ഇസ്ലാം മതം സ്വീകരിച്ച ആദ്യപുരുഷന്മാരിൽ ഒരാളും, ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളുമായ ഹസറത്ത് അബൂബക്കർ സിദ്ദിക്കുമായി നടത്തുന്ന സംഭാഷണരൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
1949 – ൽ പ്രസിദ്ധീകരിച്ച, മേപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച, തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടി ഭാഷാ വ്യാഖ്യാനം ചെയ്ത ശ്രീപാദസപ്തതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1949 – ശ്രീപാദസപ്തതി – മേപ്പത്തൂർ ഭട്ടതിരിപ്പാട്
മുക്കോലെ ഭഗവതിയെ കുറിച്ചുള്ള സ്തുതിയാണ് ശ്രീപാദസ്തുതി എന്ന് അറിയപ്പെടുന്നത്. ശ്രീമന്നാരായണീയ കർത്താവായ മേപ്പത്തൂർ ഭട്ടതിരിപ്പാട് ശ്രീഗുരുവായൂരപ്പൻ്റെ പ്രതേക കൽപ്പന പ്രകാരം മുക്തിസ്ഥലം (മുക്കോലെ) എന്നു പ്രസിദ്ധമായ ദേവീക്ഷേത്രത്തിൽ ചെന്ന് ഭജിക്കുകയുണ്ടായി എന്നും അന്ന് ദേവിയെ സ്തുതിക്കാനായി എഴുതിയതാണ് ഈ സ്തുതിയെന്നും ഭക്തന്മാർ പറഞ്ഞുവരുന്നു. മൂലകൃതി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടിയാണ് മലയാളത്തിൽ ഭാഷാവ്യാഖ്യാനം ചെയ്തിരിക്കുന്നത്.
1956 ൽ പ്രസിദ്ധീകരിച്ച, ആർ. മാധവപ്പൈ രചിച്ച സാഹിത്യകുശലൻ ശേഷഗിരിപ്രഭു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – സാഹിത്യകുശലൻ ശേഷഗിരിപ്രഭു – ആർ. മാധവപ്പൈ
ഇംഗ്ലീഷിലും, സംസ്കൃതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന, വൈയാകരണൻ, ഗദ്യകാരൻ, ഉപന്യാസകർത്താവ്, മതാഭിമാനി, സമുദായസേവകൻ എന്നീ നിലകളിൽ പ്രശസ്തനായ, മഹത്തായ ആദർശങ്ങളോടുകൂടി ജീവിതം നയിച്ച ദിവ്യപുരുഷന്മാരിൽ ഒരാളായ ശേഷഗിരിപ്രഭുവിൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്