1954 – ൽ പ്രസിദ്ധീകരിച്ച, പുരുഷനും ജോസഫും പരിഭാഷ തയ്യാറാക്കിയായ ഞാൻ കണ്ട ചൈന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അൻപതുകളുടെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുള്ള ഗുഡ്വിൽ മിഷൻ പ്രതിനിധിയായി ചൈന സന്ദർശിച്ച മലയാളി പത്രപ്രവർത്തകൻ്റെ യാത്രാനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകം. മാവോ സെ-തൂങ്ങുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തണമെന്ന ആഗ്രഹത്തോടെയാണ് രചയിതാവ് ചൈനയിലെത്തുന്നത്. എന്നാൽ വിദേശ പ്രതിനിധികളുടെയും പത്രപ്രവർത്തകരുടെയും തിരക്കു കാരണം മാവോയുമായി മാത്രം ഒരു സ്വകാര്യ കൂടിക്കാഴ്ച ലഭിക്കുന്നില്ല. പിന്നീട്, ചൈനയിലെ സാധാരണക്കാരായ വിപ്ലവകാരികളെയും കർഷകരെയും തൊഴിലാളികളെയും നേരിട്ടു കാണുകയും അവരുടെ ജീവിതകഥകൾ കേൾക്കുകയും ചെയ്യുന്നതോടെ മാവോയെ കാണാൻ കഴിയാത്തതിൻ്റെ വിഷമം മാറുന്നു. മാവോയുടെ ആശയങ്ങൾ ചൈനീസ് ജനതയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് അദ്ദേഹം പുസ്തകത്തിൽ വരച്ചുകാട്ടുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഞാൻ കണ്ട ചൈന
- രചന: പുരുഷനും ജോസഫും
- പ്രസിദ്ധീകരണ വർഷം: 1954
- അച്ചടി: ഇൻഡ്യാ പ്രസ്സ് , കോട്ടയം
- താളുകളുടെ എണ്ണം: 158
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
