1939ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ മൂന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര് : സഞ്ജയൻ – മാർച്ച് – 01 – പുസ്തകം 03 ലക്കം 01
1937ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ ഏപ്രിൽ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു. സഞ്ജയന്‍ മാസികയുടെ ആദ്യ ലക്കമെന്ന നിലയിൽ ഈ ലക്കത്തിന് വളരെ പ്രാധാന്യമുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി.വി. താരപ്പൻ എഴുതിയ ക്രിസ്തീയ സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ 1976 ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1926 ൽ ആണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ കോപ്പികളെല്ലാം വേഗം വിറ്റുതീർന്നു. സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടാം പതിപ്പ് ഇറങ്ങിയത് രചയിതാവിൻ്റെ മരണശേഷം 18 വർഷം കഴിഞ്ഞ് 1976 ലാണ്. താരപ്പൻ്റെ സുഹൃത്ത് കൂടിയായ കെ.ഒ. ചേറു ആണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്.
തൃശൂർ ജില്ലയിലെ പെങ്ങാമുക്ക് എന്ന സ്ഥലത്ത് ഒരു യാക്കോബായ കുടുംബത്തിൽ ജനിച്ച സി. വി. താരപ്പന് ദാരിദ്ര്യം മൂലം ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. മലയാളത്തിൽ ഇറങ്ങിയ ക്രൈസ്തവസഭാചരിത്രങ്ങളിൽ ആദ്യത്തെ ഒന്നായ ക്രിസ്തീയ സഭാ ചരിത്രം1926ൽ എഴുതി. “കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ” എന്ന പ്രശസ്ത ഗാനമുൾപ്പടെ മുന്നൂറോളം ഭക്തഗാനങ്ങളെഴുതിയ കവിയും, വെളിപാടിൻ്റെ വ്യാഖ്യാനം, തുടങ്ങി പതിനേഴോളം പുസ്തകങ്ങളുടെ രചയിതാവുമായ സി.വി. താരപ്പൻ സുവിശേഷകൻ, ഗാനരചയിതാവ്, പ്രഭാഷകൻ, അപ്പോളജിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പട്ടത്വ സഭകൾക്കെതിരെയും, അതിൻ്റെ ഉപദേശങ്ങൾക്കെതിരെയും പ്രസംഗിച്ച്, ഇതര സഭകളുടെ വിരോധത്തിനു പാത്രമായ ഇദ്ദേഹം അവിവാഹിതനായി ജീവിതാവസാനം വരെ ലളിത ജീവിതം നയിച്ചു.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിൽ ലോകത്തെല്ലായിടത്തുമുള്ള ക്രൈസ്തവസഭകളുടെ പൊതുവായ ചരിത്രം കൈകാര്യം ചെയ്യുന്നു അവസാന രണ്ട് അദ്ധ്യായങ്ങളിൽ ഇന്ത്യയിലെ ക്രൈസ്തവസഭാ ചരിത്രവും കൈകാര്യം ചെയ്യുന്നു.
തൃശൂർ ജില്ലയിൽ പഴഞ്ഞിയിലുള്ള കെ.സി. കൊച്ചുക്രു (അദ്ദേഹമാണ് ഈ ഗ്രന്ഥങ്ങൾ സൂക്ഷിച്ച് വെച്ചത്), കെ.സി. കൊച്ചുക്രുവിൻ്റെ മകൻ ബിന്നി കൊച്ചുക്രു, കുന്നംകുളത്തുള്ള ഡോ: സാജൻ സി. ജേക്കബ്, ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങൾക്ക് കൈമാറിയത്. അവർക്ക് നന്ദി.
1976 – ക്രിസ്തീയ സഭാ ചരിത്രം – സി. വി. താരപ്പൻ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
വി. വിജയൻ സമ്പാദനവും സംവിധാനവും നിർവ്വഹിച്ച തിരഞ്ഞെടുത്ത 30 ആട്ടക്കഥകളുടെ സമാഹാരമായ കളിവിളക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1988 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി, ഉണ്ണായി വാര്യർ, കാർത്തിക തിരുനാൾ മഹാരാജാവ്, ഇരട്ടക്കുളങ്ങര വാര്യർ, വയസ്കര മൂസ്സത് തുടങ്ങിയരുടെ പ്രമുഖരചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകത്തിൻ്റെ സമ്പാദകനായ പ്രൊഫ. വി. വിജയൻ (1926 ഒക്ടോബർ – 1992 സെപ്റ്റംബർ). 1947ൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
സംസ്‌കൃതപാണ്ഡിത്യവും കലാപാരമ്പര്യവുമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പത്തിൽത്തന്നെ കേരളീയകലകളിൽ, പ്രത്യേകിച്ച് കഥകളിയിൽ അതീവ താല്പര്യം കാണിച്ചു. കടത്തനാട് രാമുണ്ണിനായരുടെയും ശങ്കരൻനായരുടെയും ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയും അതിൻ്റെ സാങ്കേതികവശങ്ങളിൽ നിപുണത നേടുകയും ചെയ്തു.
1957ൽ ‘മണികണ്ഠവിജയം’ ആട്ടക്കഥ രചിച്ചു. രാമായണ-മഹാഭാരത കഥകൾ നിറഞ്ഞുനിന്ന ആട്ടക്കഥാ സാഹിത്യത്തിൽ വേറിട്ട ഒരു പരീക്ഷണമായിരുന്നു അയ്യപ്പൻ്റെ കഥയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഈ കഥകളി. കലാപ്രേമികൾ ആവേശപൂർവ്വം സ്വീകരിച്ച് അനവധി വേദികൾ കയ്യടക്കിയ ‘മണികണ്ഠവിജയം’ 1963 മുതൽ 1965 വരെ മൂന്ന് വർഷം തുടർച്ചയായി പമ്പയിലും ശബരിമല സന്നിധാനത്തിലും അവതരിപ്പിച്ച് അനുവാചകപ്രശംസ നേടി. ഈ ഉദ്യമത്തിനുള്ള അംഗീകാരമായി തിരുവിതാംകൂർ ദേവസേവനം ബോർഡും അയ്യപ്പസേവാസംഘവും ഇദ്ദേഹത്തെ ‘സുവർണ്ണമുദ്ര’കൾ നൽകി ആദരിച്ചു.
ടാഗോർകൃതിയെ ആസ്പദമാക്കി 1961ൽ ‘കർണ്ണനും കുന്തിയും’ എന്ന ആട്ടക്കഥ രചിച്ച് പാലക്കാട് നടന്ന ടാഗോർ ശതാബ്ദി ആഘോഷത്തിൽ അവതരിപ്പിക്കുകയും പിന്നീട് കൽക്കത്തയിലെ ‘വിശ്വഭാരതി’ക്ക് സമർപ്പിക്കുകയും ചെയ്തു. 1964ൽ അയ്യപ്പചരിതത്തെ ആസ്പദമാക്കി ‘പ്രീതിവൈഭവം’ എന്ന ആട്ടക്കഥ രചിക്കുകയും ശബരിമല സന്നിധാനത്ത് അവതരിപ്പിക്കുകയും ചെയ്തു. 1967ൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ‘ലക്ഷ്മണോപദേശം’ മുതൽക്ക് ‘ജടായു സദ്ഗതി’ വരെയുള്ള ഭാഗം എഴുത്തച്ഛൻ്റെ ശീലുകൾ മാറ്റാതെ കഥകളിക്കനുയോജ്യമായ ആട്ടക്കഥയായി ചിട്ടപ്പെടുത്തി. കുമാരനാശാൻ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിൻ്റെ ‘വീണപൂവ്’ കഥകളിയായി അവതരിപ്പിക്കുകയും കീർത്തിമുദ്ര നേടുകയും ചെയ്തു.
ആട്ടക്കഥാസാഹിത്യത്തിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്ന മുപ്പതിമ്മൂന്ന് ആട്ടക്കഥകൾ ഉൾക്കൊള്ളിച്ച് ‘കളിവിളക്ക്’ എന്ന ആട്ടപ്രകാരം 1988ൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി.
മികച്ച പ്രാസംഗികനും വാഗ്മിയും കൂടിയായിരുന്ന ഇദ്ദേഹം സാഹിത്യ സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പത്രമാസികകളിൽ എഴുതിയിട്ടുണ്ട്. കഥകളി അരങ്ങേറുന്നതിനു മുൻപേ, പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വിശദമായ കഥാവതരണം എന്ന രീതി തുടങ്ങിവെച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം വിവിധ വേദികളിൽ കഥകളിവേഷം കെട്ടിയാടുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് കഥകളി ക്ലബ് സ്ഥാപകൻ, കലാമണ്ഡലം കഥകളി പരിഷ്കരണകമ്മിറ്റിയംഗം, കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം, ലക്കിടി കുഞ്ചൻനമ്പ്യാർ സ്മാരക സമിതി പ്രസിഡൻ്റ്, തിരൂർ തുഞ്ചൻ സ്മാരക കമ്മിറ്റിയംഗം, പാലക്കാട് ചിന്മയാമിഷൻ സെക്രട്ടറി, വി. കെ. കൃഷ്ണമേനോൻ മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
പ്രൊഫ. വി. വിജയൻ്റെ കൊച്ചു മക്കളായ ഹിരൺ വേണുഗോപാലൻ, ഹിത വേണുഗോപാലൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് സ്വതന്ത്രലൈസൻസിൽ റിലീസ് ചെയ്യുന്നതിനു മുൻകൈ എടുത്തത്. അവർക്ക് നന്ദി.
1988 – കളിവിളക്ക് – വി. വിജയൻ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1998 ൽ ബാംഗളൂരിലെ സാംസ്കാരികസംഘടനയായ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 ൽ സ്ഥാപിതമായ സംഘടനയുടെ പ്രവർത്തനങ്ങളുടെ നാൾവഴികൾ, പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സാഹിത്യ സൃഷ്ടികൾ, സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.
1998 – ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക
2002 ൽ ജോസഫ് പുലിക്കുന്നേൽ എഡിറ്റ് ചെയ്ത് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഉദയംപേരൂർ സൂനഹദോസ് ഒരു ചരിത്ര വിചാരണ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉദയം പേരൂർ സൂനഹദോസും ഭാരത സഭയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1599 ൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ ലത്തീൻ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ് (Synod of Diamper). കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ് ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മാർത്തോമാ ക്രിസ്ത്യാനികൾ) 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു.സൂനഹദോസ് എന്ന പദത്തിന് പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് അർത്ഥം.
ഉദയം പേരൂർ സൂനഹദോസിനെ തുടർന്ന ഭാരത സഭയുടെ ആശയ സമുച്ചയങ്ങളിൽ, പ്രത്യേകിച്ചും, സഭയിലെ സേവന സങ്കല്പങ്ങളിൽ നിന്നും മേൽക്കോയ്മാ സങ്കല്പത്തിലേക്കുള്ള വ്യതിയാനങ്ങൾ വിശദമായി തന്നെ ചർച്ച ചെയ്യുകയാണ് ലേഖകൻ.
2002 – ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും – സ്കറിയ സക്കറിയ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും
രചന: സ്കറിയ സക്കറിയ
പ്രസിദ്ധീകരണ വർഷം: 2002
പ്രസാധകർ: Indian Institute of Christian Studies,Edamattom
Through this post we are releasing the scan of Excelsior – St. Berchmans College Magazine Changanacherry published in the year 1991. The Magazine contains a report of various college associations, articles in English and Malayalam written by students as well as teachers and old students. Interview with Jnanapeedam Award winner Thakazhi Sivasankarapillai, short stories written by O.V. Vijayan, T. Padmanabhan and an article by another Jnanapeedam Award Winner Sivarama Karanth are included in this Magazine. Some photographs of the winners of sports and arts competetion winners of the college during the academic year are also included.
This document is digitized as part of the Skariya Sakkariya Library digitization.
1991 – Excelsior – St. Berchmans College Magazine Changanacherry
Metadata and link to the digitized document
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: The Excelsior – St. Berchmans College Magazine Changanacherry
Published Year: 1991
Number of pages: 76
Publisher: The Principal, Berchmans College, Changanacherry
Press: St. Joseph’s Orphanage Press, Changanacherry