1987 – Leave the Newspaper Free

Through this post we are releasing the scan of Leave the Newspaper Free written by P. Rajan published in the year 1987

Leave the Newspaper Free is a bold and uncompromising public complaint to the Press Council of India by veteran journalist P. Rajan, then Assistant Editor of Mathrubhumi, one of Kerala’s most respected Malayalam dailies. In this pamphlet, Rajan documents serious allegations of managerial interference, editorial intimidation, and erosion of journalistic autonomy within the newspaper. Issues he claims undermine both the public trust and the democratic role of the press.

Through this complaint, Rajan challenges the control exerted by shareholders and directors over editorial staff, despite those editors having played a foundational role in building the paper’s reputation. He equates this interference to an ethical hijacking of the institution and demands that Mathrubhumi be restructured as a public trust, free from political and corporate manipulation.

A fierce defender of press freedom, Rajan’s document recounts his past clashes with government censorship, including his arrest during the Emergency for publishing anti-government materials. The pamphlet also highlights his pioneering work in legal journalism, social justice advocacy, and feminist writing.

Blending personal testimony with sharp political critique, Leave the Newspaper Free is not just a protest against one media house, it is a call for structural reform in Indian journalism, demanding that newspapers serve the people, not private or political interests.

The book was made available for digitization by S. K Madhavan, Thalipparampu

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Metadata and link to the digitized document

    • Name: Leave the Newspaper Free
    • Published Year: 1987
    • Number of pages: 50
    • Printing:  B. R. N Printing Works, Anayara, Trivandrum
    • Scan link: Link

അതുകൊണ്ട്

പി. രാമചന്ദ്രൻ, പി.എ മത്തായി എന്നിവർ ചേർന്നു എഴുതിയ അതുകൊണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ പരിവർത്തനവാദി കോൺഗ്രസ്സിൻ്റെ ആദർശവും നയപരിപാടികളും ഇതിൽ വ്യക്തമാക്കുന്നു. കേരള സ്റ്റുഡൻ്റ്സ് യൂണിയൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും സ്ഥാപക നേതാവായിരുന്ന എം.എ ജോൺ കോൺഗ്രസ് വിട്ട് ആരംഭിച്ച പരിവർത്തനവാദി കോൺഗ്രസ് 1970 കളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹം പുതിയ പാർട്ടി പ്രവർത്തകർക്കായി നൽകിയ മുദ്രാവാക്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കാലിക രാഷ്ട്രീയത്തിൻ്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുകയും ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും പരസ്പരപൂരകമാണന്നും അവയുടെ ഒറ്റപ്പെട്ട നിലകളിലല്ല, സമ്മേളനത്തിലാണ് വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വാതന്ത്ര്യം സമ്പൂർണ്ണമാകുന്നതെന്നുമുള്ള കാഴ്ചപ്പാടാണ് ഈ ലഘുലേഖ മുന്നോട്ടു വെക്കുന്നത്

ലഘുലേഖ പ്രസിദ്ധീകരിച്ചതിൻ്റെ വർഷം ഇതിൽ കാണുന്നില്ല

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അതുകൊണ്ട് 
    • രചന: വി. രാമചന്ദ്രൻ, പി.എ മത്തായി
    • അച്ചടി:  Empees Press, Cochin – 11
    • താളുകളുടെ എണ്ണം: 32
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)- വി. രാമചന്ദ്രൻ

കോൺഗ്രസ് പരിവർത്തനവാദി  വൈസ് പ്രസിഡൻറ് വി. രാമചന്ദ്രൻ എഴുതിയ സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്) എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)- വി. രാമചന്ദ്രൻ

കോൺഗ്രസ്സ് പരിവർത്തനവാദികളുടെ വൈസ് പ്രെസിഡന്റായ ശ്രീ. വി രാമചന്ദ്രൻ എം എൽ എ മാർക്കൊരു തുറന്ന കത്ത് എന്ന പേരിൽ എഴുതിയ ലേഖനമാണിത്. 1972- ലെ സമയ ബന്ധിത പരിപാടിയിൽ പ്രഖ്യാപിച്ച കർഷക തൊഴിലാളി ബില്ലിന്റെ പിതൃത്വത്തെ ചൊല്ലി അവകാശം ഉന്നയിക്കുന്ന കോൺഗ്രസ് രാഷ്ട്രീയക്കാരെ ഇതിൽ വിമർശിക്കുന്നു. ബില്ലിന്റെ പരിധിയിൽ നിന്നും ഒരു ഹെക്ടർ വരെ ഭൂപരിധി ഉള്ളവരെ ഒഴിവാക്കിയത് കർഷകത്തൊഴിലാളികൾക്കു നേരെയുള്ള നീതി നിഷേധമാണെന്നു ലേഖകൻ പറയുന്നു. എല്ലാ കർഷക തൊഴിലാളികൾക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം എന്ന യൂത്ത് കോൺഗ്രസിന്റെ ആവശ്യത്തെ ഈ ബില്ലിൽ നിരാകരിക്കുകയും അങ്ങനെ കർഷകത്തൊഴിലാളികൾക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയൊരു സമീപനത്തിൽ ഭരണ കക്ഷിയിലെ സി പി ഐ ഈ വിഷയം ഏറ്റെടുക്കുകയോ മാർക്സിസ്റ് പാർട്ടിയുടെ ആവശ്യം അംഗീകരിക്കുകയോ ചെയ്തു നീതി നടപ്പാക്കണം എന്നും ലേഖകൻ ആവശ്യപ്പെടുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്കും പൈലറ്റുമാർക്കും അദ്ധ്യാപകർക്കും വേണ്ടി ശബ്ദമുയർത്തിയിട്ടുള്ള ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള മത്സരത്തേക്കാൾ അതാണ് ഇന്നിന്റെ ആവശ്യം എന്നും ലേഖകൻ അടിവരയിടുന്നു.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)
    • രചയിതാവ് : വി. രാമചന്ദ്രൻ
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 – എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

കോൺഗ്രസ്സ് പരിവർത്തനവാദികളുടെ മുൻപ്രസിഡൻറ്  എം.എ.ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ 1976 ഫെബ്രുവരി 29 ന് മൂന്നംഗകമ്മീഷനെ നിർവാഹകസമിതി നിയോഗിച്ചു.ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ നടന്ന നിർവാഹക സമിതി യോഗത്തിൽ ടി. ഡി. ജോർജ്ജ് അക്കമിട്ടുഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനു വി. രാമചന്ദ്രൻ കൺവീനറും കെ. പി. സുദർശനൻ, കെ. എസ്. ഭാസ്ക്കരൻ എന്നിവർ അംഗങ്ങളുമായി അന്വേഷണകമ്മീഷൻ നിയമിക്കപ്പെട്ടു.പ്രവർത്തകാംഗങ്ങൾ പാലിക്കേണ്ടതായ നിഷ്ഠയും അംഗങ്ങൾക്കുള്ളഅവകാശങ്ങളും മനസ്സിൽ വച്ചുകൊണ്ടാണ് കമ്മീഷൻ അന്വേഷണ നടപടികൾ ആരംഭിച്ചത്. ആരോപങ്ങളുമായി ബന്ധപ്പെട്ട രേഖാമൂലമായ തെളിവുകൾ എല്ലാം തന്നെ ശേഖരിക്കുകയും, പാർട്ടിപ്രവർത്തകരെ നേരിൽകണ്ട ആരോപണ കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും, എം.എ.ജോണിനു കമ്മീഷൻ കത്തുകൾ അയക്കുകയും ചെയ്തു. എന്നാൽ നോട്ടീസുകൾ ജോൺ നിരസിക്കുകയും തെളിവുകളെ എതിർ വിസ്താരം വഴി പരിശോധിക്കാനുള്ള അവസരം സ്വയം നിഷേധിക്കുകയും രേഖാമൂലം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമങ്ങളിൽ എത്താൻ കമ്മിഷൻ നിർബന്ധിതരാവുകയും ചെയ്തു. അതിനനുസരിച്ചു അന്വേഷണ കമ്മീഷൻ റിപ്പോർട് തയ്യാറാക്കുകയും ചെയ്തു. പരിവർത്തനവാദികൾ സ്വീകരിച്ചിട്ടുള്ള ഏററവും ഉദാരവും വിശാലവുമായ ജനാധിപത്യ തത്വങ്ങളാണ് കമ്മീഷൻ ഈ റിപ്പോർട്ട് ‌തയ്യാറാക്കുന്നതിൽ അവലംബിച്ചിട്ടുള്ളത്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട
      ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
      നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്
    • പ്രസിദ്ധീകരണ വർഷം:1976
    • അച്ചടി: ഗോപാലകൃഷ്ണാ പ്രിൻ്റിംഗ് വർക്സ്, എറണാകുളം
    • താളുകളുടെ എണ്ണം: 16
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1976 – പരിവർത്തനവാദി കത്ത് – പി. രാജൻ

1976 -ൽ പാലാരിവട്ടത്തുനിന്നുള്ള പി. രാജൻ എസ്.കെ. മാധവൻ മാഷിന് അയച്ച കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 – പരിവർത്തനവാദി കത്ത് – പി. രാജൻ

പരിവർത്തനവാദി പ്രവർത്തകനായ ശ്രീ എസ്.കെ. മാധവന് 1976 -ൽ പാലാരിവട്ടത്തുനിന്നുള്ള ശ്രീ പി രാജൻ എഴുതിയ കത്തിൻ്റെ കൈയെഴുത്തുപ്രതിയാണിത്. മിശ്രവിവാഹവും സാമൂഹ്യ പരിവർത്തനവും എന്ന വിഷയത്തിൽ സംസാരിക്കേണ്ട ആവശ്യകത ലേഖകൻ പറയുന്നുണ്ട്. അതിനുശേഷം മതേതരത്വത്തിൽ ജാതിനശീകരണത്തിനുള്ള പങ്കും, എന്നാൽ ആയതു നടപ്പിലാക്കാൻ തല്പര കക്ഷികൾക്കുള്ള വിമുഖതയും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തിലെ അധികാര പങ്കാളിത്തത്തെക്കുറിച്ചും അംഗോള, റൊഡേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെക്കുറിച്ചും പരാമർശമുണ്ട്. അതുപോലെ മതവും മതവിദ്യാഭ്യാസവും ജനങ്ങൾക്ക് നൽകിയിരുന്ന മൂല്യങ്ങൾ ജനാധിപത്യത്തിനും സോഷ്യലിസത്തിനും തടസമായിരുന്നു എന്ന തൻ്റെ ധാരണയും ലേഖകൻ പങ്കുവെക്കുന്നു. മതങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ ഇല്ലാതാക്കി ജനതയെ ഏകീകരിക്കാൻ സർക്കാർ തലത്തിൽ ഏകീകൃത വ്യക്തിനിയമങ്ങൾ കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകതയും ലേഖകൻ ഊന്നിപ്പറയുന്നുണ്ട്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി കത്ത്
  • പ്രസിദ്ധീകരണ വർഷം:1976
  • രചയിതാവ് : പി. രാജൻ
  • താളുകളുടെ എണ്ണം: 04
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ

1973 -ൽ കെ.പി.സി.സി മെമ്പർ ആയിരുന്ന തളിപ്പറമ്പിൽ നിന്നുള്ള എസ്.കെ. മാധവൻ മാഷ് ശ്രീ എ.കെ. ആൻറണിക്കു അയച്ച കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ

1970 – ൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയുടെ ചരിത്ര രേഖകൂടിയാണ് ഈ കത്ത്. കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എം.എ. ജോണിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടും, ആൻ്റണിയുടെ നിലപാടുകളെ ചോദ്യം ചെയ്‌തും, സ്ഥാനമാനങ്ങളിൽ താല്പര്യമില്ലാതെ, കോൺഗ്രെസ്സിലൂടെയേ ഈ നാടീൻ്റെ മോചനം സാധ്യമാകൂ എന്നുറച്ചു വിശ്വസിച്ചിരുന്ന, ശ്രീ എം.എ. ജോണിൻ്റെ പുറത്താക്കലിനെതിരെ ലേഖകൻ ശബ്ദമുയർത്തുന്നു. വ്യക്തിപരമായ പരിഗണനകൾക്കും സ്ഥാനങ്ങൾക്കും ഉപരിയായി ശ്രീ, എം.എ. ജോണിനോട് നീതി പുലർത്തണമെന്ന് ശക്തമായ ഭാഷയിൽ ലേഖകൻ ഈ കത്തിലൂടെ എ.കെ. ആൻ്റണിയോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി കത്ത്
  • പ്രസിദ്ധീകരണ വർഷം:1973
  • രചയിതാവ് : എസ്.കെ. മാധവൻ
  • താളുകളുടെ എണ്ണം: 12
  • അച്ചടി: ഭാവനപ്രസ്‌, കൊച്ചിൻ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം – എം.എ. ജോൺ

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം – എം.എ. ജോൺ

മുൻകാല തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഒരു സുസ്ഥിരമായ ഭരണം നിലവിൽ വരുത്തുവാൻ കഴിയാത്ത സാഹചര്യത്തെ ലേഖകൻ ഇവിടെ വിലയിരുത്തുന്നു. ജനായത്ത കക്ഷികൾ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടു നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ അവസ്ഥക്കു കാരണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനാൽ സംസ്ഥാനം വീണ്ടും വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിൽ ആകുന്നു. ഈ അവസ്ഥയിൽ ഒരു കൂട്ടുകക്ഷി ഭരണം, ജനാധിപത്യ കക്ഷികൾ ഒരുഭാഗത്തായി വരികയും ജനാധിപത്യ വിരുദ്ധർ പ്രതിപക്ഷം ആകുകയും ചെയ്യുന്ന അവസ്ഥയിൽ, തികച്ചും അപ്രായോഗികവും ആയിത്തീരുന്നു.കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ഉറച്ച ഭരണവും രാഷ്ട്രീയ ഭദ്രതയും നേടാൻ ആകുമെന്നും പുസ്തകം പറയുന്നു .

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം
    • രചയിതാവ് : എം.എ. ജോൺ
    • അച്ചടി: സത്യപ്രകാശിനി പ്രസ്സ്, എറണാകുളം
    • താളുകളുടെ എണ്ണം: 30
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനത്തിൻ്റെ സമരം – എം.എ. ജോൺ

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ പരിവർത്തനത്തിൻ്റെ സമരം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പരിവർത്തനമെന്നത് ജനജീവിതത്തെ സമ്പന്നമാക്കുന്ന, വ്യക്തമായ ലക്ഷ്യത്തിലേക്ക്, ആസൂത്രിതമായ ശ്രമങ്ങളിലൂടെ മുന്നേറുക എന്നതാണ്. ഇവിടെ തെറ്റായി ആസൂത്രണം ചെയ്ത പദ്ധതികൾ അവയുടെ ഭൗതികലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയുണ്ടായി എന്ന് ലേഖകൻ എഴുതുന്നു. ഈ ദുരവസ്ഥയുടെ മുഖ്യകാരണക്കാർ രാഷ്ട്രീയനേതാക്കളാണ്. സുശക്തവും ഭാവനാസമ്പന്നവുമായ രാഷ്ട്രീയനേതൃത്വം എന്നും സാമൂഹികജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമെന്നു കണക്കാക്കപ്പെടുന്ന കലാസൃഷ്ടികൾ വരെ സുശക്തമായ സാമൂഹ്യവ്യവസ്ഥയുടെ മണ്ണിലാണ് തഴച്ചു വളരുക. ഭാരതത്തിൻ്റെ സാമൂഹ്യഘടനയെ ഉറപ്പിച്ചു നിർത്തുന്ന ജാതി എന്ന നെടുംതൂണിനെക്കുറിച്ച് അദ്ദേഹം തുടർന്നെഴുതുന്നു

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനത്തിൻ്റെ സമരം
  • രചയിതാവ് : എം.എ. ജോൺ
  • താളുകളുടെ എണ്ണം: 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

പരിവർത്തനവാദി ലഘുലേഖ

അടിയന്തിരാവസ്ഥക്കാലത്ത് പരിവർത്തനവാദി പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കുറിപ്പുകൾ, ഇന്ദിരയുടെ അടിയന്തിരം, എഴുതാപ്പുറം, കത്തുകൾ എന്നിവ ലഘുലേഖയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷിതത്വത്തിൻ്റെ പേരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ നടപടിയെ നിശിതമായി വിമർശിക്കുന്നു. പ്രധാനമന്ത്രിപദം അപകടത്തിലാകുന്നുവെന്ന അടിയന്തിരാവസ്ഥയിലാണ് ഇന്ദിര എല്ലാവിധ മനുഷ്യാവകാശങ്ങളെയും നിഷേധിച്ചുകൊണ്ട് ഈ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എസ്. കെ മാധവൻ എഴുതിയ കത്തുകളിൽ സർവകലാശാലാതലത്തിൽ മലയാളം അധ്യയന മാധ്യമമാക്കുന്നതിനെതിരെ മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തെക്കുറിച്ചെഴുതുന്നു. ലഘുലേഖയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി ലഘുലേഖ
  • താളുകളുടെ എണ്ണം: 18
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പരിവർത്തനവാദി വിദ്യാർത്ഥി സംഘം

പരിവർത്തനവാദി വിദ്യാർത്ഥി സംഘം പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രസിദ്ധീകരണവർഷം ഇതിൽ അച്ചടിച്ചിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ നിലകൊണ്ട കേരളത്തിലെ പരിവർത്തനവാദികളുടെ വിദ്യാർത്ഥി സംഘമാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിച്ചു കൊണ്ടു ഇന്ദിര നടപ്പിലാക്കിയ നിയമവാഴ്ചയെ നിശിതമായി വിമർശിക്കുന്നു

“ഭാരതം ഇന്നൊരു ജയിലറ
പൊട്ടിച്ചെറിയും ചങ്ങലകൾ
ഇന്ദിര നശിക്കും ജനത ജയിക്കും
ചന്ദ്രശേഖർ സിന്ദാബാദ്
എം. എ. ജോൺ നമ്മെ നയിക്കും” എന്ന മുദ്രാവാക്യവും ഇതിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലഘുലേഖ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി വിദ്യാർത്ഥി സംഘം
  • താളുകളുടെ എണ്ണം: 4
  • പ്രസാധകർ : Parivarthanavadi Vidyarthi Samgham
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി