ആരോഗ്യപോഷിണി ഗ്രന്ഥവേദി ഉള്ളൂർ,തിരുവനന്തപുരം തയ്യറാക്കിയ 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും
വർദ്ധിച്ചുവരുന്ന ചികിൽസയുടെ താങ്ങാനാവാത്ത ചിലവുകളിൽ നിന്നും രക്ഷ നേടാൻ സാധാരണക്കാരെ സഹായിക്കാൻ ഉതകുന്ന ഒരു കൊച്ചു ഗ്രന്ഥമാണ് 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് 1951ൽ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കി 1954 ൽ പ്രസിദ്ധീകരിച്ച മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1954 – മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് – യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ പ്രസംഗം പിൽക്കാലത്ത് ലഘുലേഖയുടെ രൂപത്തിൽ പ്രസിദ്ധീകരിച്ചത് റെവറൻ്റ്. ഡീക്കൻ.ജോസ് പുലിക്കോട്ടിൽ ആണ്.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
1928 -ൽ പ്രസിദ്ധീകരിച്ച കോനാട്ടു മാത്തൻ സുറിയാനിയിൽ നിന്നും പരിഭാഷപ്പെടുത്തിയ മാർ ഗ്രീഗോറിയോസിൻ്റെ ദർശനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1928 – മാർ ഗ്രീഗോറിയോസിൻ്റെ ദർശനം – കോനാട്ടു മാത്തൻ
എടേസ്സയിലെ സന്യാസിയായ ഗ്രിഗറിയുടെ ആത്മീയ ദർശനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയും മലങ്കര മല്പാനും ആയിരുന്ന കോനാട്ട് കോര മാത്തൻ മല്പാൻ സുറിയാനിയിൽ നിന്നും തർജമ ചെയ്തതാണ് ഈ ഗ്രന്ഥം.
അപ്പോക്രിഫാ പുസ്തകമായ പൗലോസിന്റെ വെളിപാടുകളുടെ മാതൃകയിൽ, ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലോ എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ രചിക്കപ്പെട്ട “സെറാഫിക് ഗ്രിഗറിയുടെ വെളിപാടുകൾ” എന്ന കൃതി പിന്നീട് അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. മൂലഗ്രന്ഥം പിന്നീടെപ്പോഴോ നഷ്ടപ്പെടുകയും 1689-ൽ മോർ ഇയോവാനീസ് ഹിദായത്തള്ള അറബിയിൽ നിന്നും ഇതിനെ തിരികെ സുറിയാനിയിലേക്ക് തർജ്ജമപ്പെടുത്തുകയും ചെയ്തു. കോനാട്ട് കോര മാത്തൻ മല്പാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവനിക്ഷേപം മാസികയിൽ ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു.
എടേസ്സയിലെ സന്യാസിയായിരുന്ന ഗ്രിഗറിയുടെ (ഗ്രിഗോറിയോസ്) സ്വപ്നങ്ങളിൽ 21 ദിവസം തുടർച്ചയായി ഒരു കാവൽമാലാഖ പ്രത്യക്ഷപ്പെടുകയും വിവിധ ദർശനങ്ങൾ അഥവാ വെളിപാടുകൾ നൽകുകയും ചെയ്യുന്നതാണ് ഇതിലെ ഇതിവൃത്തം. സ്വർഗീയ കാഴ്ചകളും, നരകശിക്ഷകളും, ആത്മാക്കളുടെ ന്യായവിധികളും, വിശുദ്ധന്മാരുടെ ആരാധനാക്രമവും മറ്റും ഈ സ്വപ്നങ്ങളിൽ പ്രതിപാദിക്കുന്നു.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. പുസ്തകത്തെ പറ്റിയുള്ള കുറിപ്പ് തയ്യാറാക്കി തന്നത് ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ജിബി ജേക്കബ്ബ് ആണ്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1930 -ൽ പ്രസിദ്ധീകരിച്ച മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം എന്ന കൃതിയുടെ എട്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
മലങ്കര മാർതോമ്മ സുറിയാനി പള്ളികളിൽ ആരാധനക്കായി ഉപയോഗിച്ചുവരുന്ന ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും, ആരാധനാക്രമവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. തിയതി മാറ്റമുഌഅതും, മാറ്റമില്ലാത്തതുമായ പെരുനാളുകളുടെ വിശദവിവരങ്ങളും അനുബന്ധമായി കൊടുത്തിരിക്കുന്നു.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
1935 ൽ പ്രസിദ്ധീകരിച്ച, പെണ്ണമ്മ സന്യാസിനി രചിച്ച യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.
1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ
പലപ്പോഴായി പലർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ നിന്നുള്ള ഒരു സങ്കലനമാണു് ഈ ചെറുഗാനകൃതി.മനുഷ്യഹൃദയത്തെ ആർദ്രമാക്കുന്നതിനു് ഗീതങ്ങൾക്കുള്ള ശക്തി ,ഈ പുസ്തകത്തിൽ നമുക്കു അനുഭവപ്പെടും.ഈ പുസ്തകത്തിലെ പാട്ടുകൾ ക്രിസ്തീയ സഹോദര സഹോദരിമാർക്ക് ഒരു നവോന്മ്മേഷം പകരും എന്ന കാര്യത്തിൽ സന്ദേഹം ഇല്ല.ക്രിസ്തീയശുശ്രൂഷയിൽ പ്രാചീന കാലത്തേക്കാൾ, ആധുനിക കാലത്തിനു സംഗീതത്തിനു പ്രധാന്യം കൂടിയിട്ടുള്ളതായും ഈ പുസ്തകത്തിലെ വരികളിൽ തെളിഞ്ഞു കാണാം.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1961 ൽ പ്രസിദ്ധീകരിച്ച, പരുമല കൊച്ചുതിരുമേനി – ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1961 – പരുമല കൊച്ചുതിരുമേനി – ജീവചരിത്രം
പ്രഗൽഭനായ വിദ്യാഭ്യാസ പ്രവർത്തകൻ, സേവനനിരതനായിരുന്ന ഒരു ഉജ്ജ്വല മിഷ്യനറി, പണ്ഡിതനും കർമ്മധീരനുമായ മെത്രാപ്പൊലീത്ത, വിശ്വാസം സംരക്ഷിക്കുകയും, ആദർശധീരമായ ജീവിതം നയിക്കുകയും ചെയ്ത മഹർഷീപുംഗവൻ എന്നീ നിലകളിൽ പ്രശസ്തനായ പുണ്യവാനായ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ജീവചരിത്രമാണ് ഈ പുസ്തകം
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1987 ൽ പ്രസിദ്ധീകരിച്ച ഡോ. എസ്.സഖറിയ രചിച്ച കൊട്ടിലിലച്ചൻ എന്ന ചെറു ജീവചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1987-kottilil-achen
മലങ്കര മാർത്തോമ്മാ സഭയിൽ ചേർന്ന് നിന്ന് മലബാറിലുടനീളം സുവിശേഷദീപം കത്തിജ്വലിപ്പിക്കുവാൻ ആയുഷ്ക്കാലം മുഴുവൻ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച, കൊട്ടിലിലച്ചൻ എന്നറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട സി എം ജോസെഫ് അച്ചൻ്റെ ജീവചരിത്രമാണു് ഇതിൽ പ്രതിപാദിക്കുന്നതു്. അദ്ദേഹത്തിൻ്റെ സ്വന്തം കൈപ്പടയിൽ എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകൾ ആണു് ഈ ജീവചരിത്രത്തിനു് ആധാരം.
തൻ്റെ പ്രാർത്ഥനയുടെ ഫലമായി മറ്റുള്ളവർക്കു ലഭിച്ച രോഗശാന്തിയുടേയും, അനുഗ്രഹങ്ങളുടേയും പല ദൃഷ്ട്ടാന്തങ്ങൾ ഈ ഗ്രന്ഥത്തിൽ കാണാം. കൊട്ടിലിലച്ചൻ, സ്വന്തം മക്കളുമായി ചേർന്ന് എടുത്തിരിക്കുന്ന ചിത്രവും ഈ പുസ്തകത്തിൻ്റെ അവസാന താളുകളുടെ മാറ്റ് കൂട്ടുന്നു.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1951 ൽ പ്രസിദ്ധീകരിച്ച മാറല്ലേശുപാന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1951 – മാറല്ലേശുപാന
റോമായിൽ രാജകുലത്തിൽപ്പെട്ട മസുമ്യാനോസ് എന്ന ധനവാന് വളരെക്കാലം കാത്തിരുന്ന്, ഏറെ നേർച്ചകൾ നടത്തി ഉണ്ടായ മകനായിരുന്നു അല്ലേശ്. ലൗകിക കാര്യങ്ങളിൽ തീരെ താല്പര്യമില്ലാത്തവനായി അവൻ വളർന്നു. യൗവനത്തിൽ മാതാപിതാക്കളും ബന്ധുജനങ്ങളും ചേർന്ന് അല്ലേശിനെ വിവാഹം കഴിപ്പിച്ചു. എന്നാൽ വിവാഹദിവസം രാത്രി തന്നെ ബുദ്ധനായിത്തീർന്ന സിദ്ധാർത്ഥനെപ്പോലെ വീടുവിട്ട് ഇറങ്ങി. ശേഷകാലം ഭിക്ഷ തെണ്ടി ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു. ഒടുവിൽ അല്ലേശിനെ വിശുദ്ധനായി ലോകം തിരിച്ചറിഞ്ഞു. ഇതാണ് മാറല്ലേശുപാനയുടെ ഇതിവൃത്തം.
നാലു പാദങ്ങളിലായി പാന എന്ന രചനാരീതിയിൽ എഴുതിയിട്ടുള്ളതാണ് ഈ കൃതി. അലോഷ്യസ് എന്ന പേരിൻ്റെ തത്ഭവമായ ‘അല്ലേശ്’, വിശുദ്ധൻ എന്നർത്ഥം വരുന്ന ‘മാർ’ അല്ലേശിൻ്റെ ചരിത്രം പറയുന്ന പാന എന്നീ വാക്കുകൾ യോജിപ്പിച്ചാണ് മാറല്ലേശുപാന എന്ന വാക്കുണ്ടായത്. അല്ലേശിൻ്റെ ചരിത്രം പ്രമേയമായി പാനയും ചവിട്ടുനാടകവും ഉണ്ടായിട്ടുണ്ട്.
ഒരു തരം പാട്ടാണ് പാന. പൂന്താനത്തിൻ്റെ ജ്ഞാനപ്പാന, അർണോസിൻ്റെ പുത്തൻപാന (കൂതാശപ്പാന) എന്നിവ ഈ കാവ്യശാഖയിലെ പ്രസിദ്ധകൃതികളാണ്. പുത്തൻ പാന ക്രൈസ്തവവീടുകളിൽ പാരായണത്തിനുപയോഗിച്ചിരുന്ന കൃതിയാണ്. അതുപോലെ പാരായണത്തിന് ഉപയോഗിച്ചിരുന്ന മറ്റൊരു പാനയാണ് മാറല്ലേശുപാന. കേരളത്തിൽ പ്രചാരമുണ്ടായിരുന്ന മാറല്ലേശുപാനയുടെയും മാറല്ലേശുചരിതം ചവിട്ടുനാടകത്തിൻ്റെയും ഇതിവൃത്തങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. പ്രൊഫസർ ബാബു ചെറിയാൻ ആണ് ഈ പുസ്തകത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പു നൽകിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.