1927-രണ്ടു ഖണ്ഡകൃതികൾ- എൻ. കുമാരനാശാൻ

1927-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927-രണ്ടു ഖണ്ഡകൃതികൾ- എൻ. കുമാരനാശാൻ

കുമാരനാശാൻ്റെ വീണ പൂവ്, സിംഹപ്രസവം എന്നീ രണ്ടു ചെറു കൃതികൾ ആണ് രണ്ടു ഖണ്ഡകൃതികൾ എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.ഒരു പുഷ്പത്തിൻ്റെ വീഴ്ചയിലൂടെയും നാശത്തിലൂടെയും ജീവിതത്തിൻ്റെ ഭംഗിയും അനിത്യതയും തുറന്നു കാണിക്കുന്ന അപൂർവ കാവ്യ സ്ഷ്ടിയാണ് വീണപൂവ്. സിംഹ പ്രസവം എന്ന കവിതയിൽ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വത്തെ പ്രശംസിക്കുന്നു. സിംഹം പ്രസവിക്കുന്നത് ഒരു ചെറിയ കുഞ്ഞായാലും,അതും ഒരിക്കൽ സിംഹം തന്നെയാകുമെന്നു കവി പറയുന്നു. ഒരു വ്യക്തിയുടെ മൂല്യം തീരുമാനിക്കുന്നത് അവൻ്റെ പുറമെയുള്ള രൂപം കണ്ടല്ല മറിച്ചു അവൻ്റെ ഉള്ളിലുള്ള ഗുണങ്ങൾ കൊണ്ടാണ് എന്ന് കവി ചൂണ്ടിക്കാണിക്കുന്നു. ആശാൻ്റെ ഭാഷ സംവേദനാപൂർണവും, തീവ്രവുമാണ്. അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി വ്യക്തമായ സന്ദേശം സമൂഹത്തിനു നൽകുന്നു ആശാൻ കവിതകളിലൂടെ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രണ്ടു ഖണ്ഡകൃതികൾ
  • രചന:എൻ. കുമാരനാശാൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Vidyabhivardhini , Kollam
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1948 – ബൃഹത് സ്തോത്രരത്‌നാവലി

1948 ൽ പ്രസിദ്ധീകരിച്ച  ബൃഹത് സ്തോത്രരത്‌നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.ഇത് വാഖ്യാനം ചെയ്തിരിക്കുന്നത് കെ. കുഞ്ഞുപ്പിള്ളപ്പണിക്കരാണ്.

1948 – ബൃഹത് സ്തോത്രരത്‌നാവലി

ഹിന്ദു ഭക്തിസാഹിത്യത്തിലെ സമ്പന്നമായ ഒരു സമാഹാരമാണ് ബൃഹത് സ്തോത്രരത്‌നാവലി. നാല്പതോളം സ്തോത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധങ്ങളായ ദേവി ദേവന്മാരുടെ അഷ്ടകങ്ങൾ,സ്തോത്രങ്ങൾ,ഭുജംഗങ്ങൾ എന്നിവ സവ്യാഖ്യാനം പ്രസിദ്ധീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ഇത് കൊല്ലത്തുള്ള വിജ്ഞാനപോഷിണി പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബൃഹത് സ്തോത്രരത്‌നാവലി
    • പ്രസിദ്ധീകരണ വർഷം: 1948
    • വാഖ്യാതാവ് : കെ. കുഞ്ഞുപ്പിള്ളപ്പണിക്കർ
    • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്,കൊല്ലം 
    • താളുകളുടെ എണ്ണം: 186
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

1927 – Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01and Vol. IV December Issue 02

Through this post we are releasing the scan of Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01 and Vol. IV December Issue 02 published in the year 1927.

1927 – Trivandrum Maharaja’s College of Science Magazine- II Volume

Today’s University College was at one time the University College of Trivandrum. At that time, the college was divided into two colleges, the Maharajas College of Arts and the Maharajas College of Science. The science college is now known as University College. The Arts college still exists under the same name. At that time, only arts subjects were taught at one place and science subjects at the other. This is the official magazine of the then University College of Science. It is interesting to note that the articles in the magazine covered various different fields connected to science and society which not only included Self reflections, articles on unemployment etc, but also poetry; both in English and Malayalam languages. It is imperative that the editors were true to their word as they were glad to receive subjects of topical interest to be published in the magazine. The magazine also features some very rare pictures related to the college.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Trivandrum Maharaja’s College of Science Magazine- Vol. IV September Issue 01
  • Number of pages: 58
  • Published Year: 1927
  • Scan link: Link
  • Name: Trivandrum Maharaja’s College of Science Magazine- Vol. IV December Issue 02
  • Number of pages: 100
  • Published Year: 1927
  • Scan link: Link

 

 

1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള

1985-ൽ പ്രസിദ്ധീകരിച്ച, പി ഗോവിന്ദപ്പിള്ള എഴുതിയ  സി. മത്തായി സ്മാരക പ്രഭാഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള

കേരത്തിലെ പൊതുവിദ്യാഭ്യാസ രംഗം 1901 മുതൽ 1981 വരെ എങ്ങനെ വളർന്നു എന്നതിൻ്റെ ഗൗരവമായ വിശകലനമാണ്‌ ഈ പുസ്തകം നടത്തിയിട്ടുള്ളത്. വിവിധ സെൻസസ്‌ വർഷങ്ങളിലായി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ കണക്കുകൾ. പ്രാഥമീകവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച എന്നിവയൊക്കെയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 1981 ലെ സെൻസസ് പ്രകാരം 70 .42 % മാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ പ്രാപ്‍തി, ഇത് ദേശീയതലത്തിൽ കേരളത്തെ ഇത് മുൻപന്തിയിൽ എത്തിച്ചിരിക്കുന്നു. ചരിത്രപരമായി കേരളത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിൻ്റെ നിലവാരവും പുരോഗതിയും തിരിച്ചറിയാൻ ഈ ഗ്രന്ഥം സഹായിക്കും. അതോടൊപ്പം സ്കൂൾ വിദ്യാഭ്യാസരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു. 1973-80-ൽ ഈ ഇനത്തിൽപ്പെട്ട 55 കീഴ് പ്രാഥമികവിദ്യാലയങ്ങളും 26 മേൽ പ്രാഥമിക വിദ്യാലയങ്ങളും 57 ഹൈസ്കൂളുകളും മാത്രമെ ഉണ്ടായിരുന്നുള്ളു. സ്വകാര്യ വിദ്യാലയങ്ങളുടെ അതിപ്രസരണവും,അവരുടെ ഭീമമായ ഫീസും, സമൂഹത്തിലെ ഉന്നത വിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ്  എന്നുള്ള ചിന്ത തന്നെ സമൂഹത്തിൽ ഉടലെടുക്കുന്നത്തിനു കാരണമാകുന്നു. സാധാരണ സ്കൂളുകൾ മെച്ചപ്പെടുത്താൻ നടപടികളെടുക്കാതിരിക്കുക മൂലം സമൂഹത്തിലെ ഉച്ചനിചത്വങ്ങൾ അതുപോലെതന്നെ നിലകൊള്ളുമെന്നും ലേഖനം ചർച്ചചെയ്യുന്നു. ഇതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രവണതകൾ തടയാനാകുകയും,നമ്മുടെ വിദ്യാഭ്യാസമേഖല പ്രഖ്യാപിത നയങ്ങളുമായി പൊരുത്തപ്പെടുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടുന്നു .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സി. മത്തായി സ്മാരക പ്രഭാഷണം
  • രചന: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – ഭാഷാനൈഷധം

1939 ൽ പ്രസിദ്ധീകരിച്ച, ഭാഷാനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നതു പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരിയാണ് .

1939 – ഭാഷാനൈഷധം

നൈഷധീയ ചരിതം നളനും ദമയന്തിയും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കി മഹാകവി ശ്രീഹർഷ രചിച്ച സംസ്കൃത കാവ്യമാണ്. സംസ്കൃത സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഈ മഹാകാവ്യത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു – പൂർവ്വ, ഉത്തര, അവയിൽ ഓരോന്നിനും പതിനൊന്ന് ഖണ്ഡങ്ങളോ വിഭാഗങ്ങളോ അടങ്ങിയിരിക്കുന്നു.നൈഷധ ചരിതത്തിൻ്റെ ഭാഷ വളരെ വിപുലവും മിനുക്കിയതുമാണ്, സാധാരണയായി മണിപ്രവാളം എന്ന് വിളിക്കപ്പെടുന്ന ഭാഷാ ശൈലി. ഭാഷാ പദങ്ങളും സംസ്‌കൃത പദങ്ങളും കൂടി കലർന്ന് വേർതിരിച്ചറിയാനാവാത്ത വിധം ഭംഗിയായി മിന്നി തിളങ്ങുന്ന കവിതയാണ് മണിപ്രവാളം. മഹാകാവ്യങ്ങളിൽ വച്ച് ഗ്രന്ഥബാഹുല്യംകൊണ്ടും ആശയഗാംഭീര്യം കൊണ്ടും മഹത്തായ ഈ ശ്രീഹർഷകൃതിയുടെ മലയാളവിവർത്തനം വളരെ പ്രയാസമുള്ളതാണ്. നിഷധ രാജാവായ നളൻ്റെ കഥയാണ് ഭാഷാ നൈഷധത്തിൻ്റെ പ്രമേയം.ഈ പുസ്തകത്തിൽ ഒന്നും രണ്ടും സർഗ്ഗങ്ങളാണ് വിവർത്തനം ചെയ്തിരിക്കുന്നത് .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:ഭാഷാനൈഷധം
    • പ്രസിദ്ധീകരണ വർഷം:1939
    • വിവർത്തനം:പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരി
    • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
    • താളുകളുടെ എണ്ണം:82
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

 

മലയാളസിനിമാ പാട്ടുപുസ്തകങ്ങൾ – വി.ആർ. സുകുമാരൻ്റെ ശേഖരം – ആദ്യ പങ്ക് – 74 പാട്ടുപുസ്തകങ്ങൾ

1960കളുടെ അവസാനവും 1970കളിലുമായി പ്രസിദ്ധീകരിക്കപ്പെട്ട മലയാളസിനിമാപാട്ടുപുസ്തകങ്ങളുടെ ശേഖരം, ഇരിങ്ങാലക്കുടയിലുള്ള വി.ആർ. സുകുമാരൻ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയതിലെ 74 സിനിമാ പാട്ടു പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വി.ആർ. സുകുമാരൻ്റെ മലയാള സിനിമ പാട്ടുപുസ്തക ശേഖരം -ആദ്യ പങ്ക്‌ – 74 പാട്ടു പുസ്തകങ്ങൾ

1960കളിലും 1970കളിലും ഒക്കെ ഓരോ മലയാള സിനിമ ഇറങ്ങുമ്പോഴും അതിലെ പാട്ടുകളും സിനിമയുടെ കഥാസാരവും അടങ്ങുന്ന സിനിമാപാട്ടുപുസ്തകങ്ങൾ പൊതുസമൂഹത്തിൽ ജനപ്രിയമായ പ്രസിദ്ധീകരണം ആയിരുന്നു. പിൽക്കാലത്ത് കഥാസാരം ഒഴിവാക്കി വിവിധ സിനിമകളിലെ പാട്ടുകൾ ചേർത്തുള്ള സിനിമാപാട്ടുപുസ്തകങ്ങളായി അതിൻ്റെ രൂപം മാറി. ഇത്തരം മലയാളസിനിമാ പ്രസിദ്ധികരണങ്ങൾ വാങ്ങുകയും, അത് സൂക്ഷിച്ചു വെക്കുകയും അത് ഇടയ്ക്ക് പരിശോധിക്കുകയും ഒക്കെ ചെയ്യുന്നത് പലരുടെയും ഹോബി ആയിരുന്നു. ഒന്നൊന്നര പതിറ്റാണ്ടു മുൻപു വരെ ഇത്തരം പാട്ടുപുസ്തകങ്ങൾ ജനപ്രിയമായിരുന്നു. ഇപ്പോൾ അത്തരം സമാന്തര പ്രസിദ്ധീകരണങ്ങളുടെ അച്ചടിയും പ്രചരണവും ഏകദേശം അവസാനിച്ചിരിക്കുന്നു.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ റോഡിൽ വെളുത്തേടത്തുപ്പറമ്പിൽ വി.ആർ. സുകുമാരൻ ശ്രദ്ധേയനാകുന്നത് മുൻകാല മലയാളസിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങി എന്നതു കൊണ്ടു മാത്രമല്ല, അത് നശിച്ചു പോകാതെ സൂക്ഷിച്ചു വെക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്നതിൽ കൂടാണ്. കഴിഞ്ഞ അൻപതുവർഷത്തിൽ അധികമായി അനശ്വരഗാനങ്ങൾ അടങ്ങിയ അഞ്ഞൂറോളം പാട്ടുപുസ്തകങ്ങൾ അദ്ദേഹം നിധി പോലെ കാത്തുസൂക്ഷിച്ചു. സാഹിത്യത്തിലും സംഗീതത്തിലും ആഴമായ അഭിനിവേശം ഉണ്ടായിരുന്ന സുകുമാരൻ കുട്ടിക്കാലം മുതൽ പാട്ടുപുസ്തകങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. സ്ക്കൂൾ കാലഘട്ടത്തിൽ ബുധനാഴ്ചകളിൽ നടത്തിവന്നിരുന്ന സാഹിത്യസമാജം പരിപാടിയിൽ പാട്ടുകൾ പാടുവാൻ വേണ്ടിയാണ് അദ്ദേഹം പാട്ടുപുസ്തകങ്ങൾ വാങ്ങി തുടങ്ങിയത്. ടെലിവിഷൻ, ഇൻ്റർനെറ്റ് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പാട്ടാസ്വദിക്കാൻ അന്നത്തെ പ്രാദേശികകച്ചവടക്കാർക്കിടയിൽ നിന്നാണ് ഈ പുസ്തകങ്ങൾ അദ്ദേഹം വാങ്ങിരുന്നത്. പതിമൂന്നാം വയസിൽ തുടങ്ങിയ സമാഹരണം ഒരു ശീലമായി,കല്ലേറ്റുംകരയിൽ ജോലി കിട്ടുന്നതുവരെ അതു തുടർന്നു. പത്താം ക്ലാസിനു ശേഷം കൂത്തുപറമ്പിലുള്ള പ്ലാസ്റ്റിക് കളിക്കോപ്പ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, ആഴ്ചയിലൊരിക്കൽ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്ന സമയത്തും അതാത് ആഴ്ച്ചകളിലിറങ്ങുന്ന മലയാള സിനിമാപാട്ടുപുസ്തകങ്ങൾ അദ്ദേഹം വാങ്ങിക്കൂട്ടി. സിനിമാപ്പാട്ടുപുസ്തകങ്ങൾക്കു പുറമെ ഇപ്പോൾ പ്രസിദ്ധീകരണം നിർത്തിയ മറ്റു പല പുസ്തകങ്ങളും അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നമുക്കു കാണാൻ സാധിക്കും. മലയാള സിനിമാഗാനങ്ങളെ കുറിച്ച് ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, സംഗീത പ്രേമികൾക്കും ഒരു പോലെ പ്രയോജനപ്രദമാകും അദ്ദേഹത്തിൻ്റെ പുസ്തകശേഖരം എന്നു നിസ്സംശയം പറയാം.

വി.ആർ. സുകുമാരൻ്റെ ഈ അപൂർവ്വ ശേഖരത്തെ പറ്റി വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും വീഡിയോ ലിങ്കുകളും ചുവടെ ചേർക്കുന്നു.

വാർത്ത 1

 

വാർത്ത 2

https://www.mathrubhumi.com/videos/news-in-videos/malayalam-song-books-collection-1.10505299

വി.ആർ. സുകുമാരൻ്റെ ഈ അപൂർവ്വ ശേഖരത്തെ പറ്റി വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ച ഗ്രന്ഥപ്പുരയുടെ സ്നേഹിതർ അദ്ദേഹത്തെ അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കാമോ എന്ന അഭ്യർത്ഥനയുമായി സമീപിച്ചു. അദ്ദേഹം സന്തോഷത്തോടെ അതിനു സമ്മതിച്ചു. അതിനു നേതൃത്വം നൽകിയത് ഗ്രന്ഥപ്പുരയുടെ സ്നേഹിതനും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സർക്കാർ കോളേജിലെ അദ്ധ്യാപകനുമായ ഡോ. സി.വി. സുധീർ
ആണ്. ശേഖരം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ വി.ആർ. സുകുമാരനോടും അതിനു സഹായിച്ച ഡോ. സുധീർ സി.വി. യോടുമുള്ള നന്ദി അറിയിക്കട്ടെ.

മിക്കവാറും ഒക്കെ 1970കളിലെ സിനിമാപ്പാട്ടുപുസ്തകങ്ങൾ ആണിത്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പങ്കുവെക്കുന്ന ഈ ആദ്യ പങ്കിൽ 74 മലയാളസിനിമാപ്പാട്ടു പുസ്തകങ്ങൾ ആണുള്ളത്. ഇത് ഗ്രന്ഥപ്പുരയുടെ ബാംഗ്ലൂരിൽ ധർമ്മാരാം കോളേജിൽ പ്രവർത്തിക്കുന്ന സെൻ്ററിൽ നിന്നാണ് ഡിജിറ്റൈസ് ചെയ്തത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വി.ആർ. സുകുമാരൻ്റെ മലയാള സിനിമ പാട്ടുപുസ്തക ശേഖരം -ആദ്യ പങ്ക്‌ – 74 പാട്ടു പുസ്തകങ്ങൾ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ

1982-ൽ പ്രസിദ്ധീകരിച്ച, എ.ടി. കോവൂർ എഴുതിയ ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ജോസഫ് ഇടമറുക് ആണ്.

1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ

എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ, ആധ്യാത്മികതയും അത്ഭുതവിശ്വാസങ്ങളും സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയും, അവയുടെ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകത്തിൽ. മതം അന്ധവിശ്വാസം, ചൂഷണം എന്നിവയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനവും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്ന നാസ്തികത പ്രസ്ഥാനത്തിൻ്റെ സന്ദേശം പങ്കുവെക്കുന്നു. മനുഷ്യൻ്റെ അഞ്ചു ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് എന്ന ആശയം, കോവൂർ ശാസ്ത്രീയമായി നിരാകരിക്കുന്നു. ടെലിപതി, ആസ്ത്രൽ ട്രാവൽ തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആത്മാവിൻ്റെ അസ്തിത്വം, പുനർജന്മം, ദൈവിക ശക്തികൾ എന്നിവയെക്കുറിച്ചുള്ള അവകാശവാദങ്ങൾ അദ്ദേഹം വെല്ലുവിളിക്കുന്നു. കോവൂർ തൻ്റെ രചനയിൽ ശാസ്ത്രീയ ചിന്തയും നിരീക്ഷണവും പ്രാധാന്യമർഹിക്കുന്നതാണെന്ന് ഉറപ്പാക്കുന്നു. കോവൂർ പല അവസരങ്ങളിൽ എഴുതിയ ലേഖനങ്ങളെ ഒന്നിച്ചുചേർത്തു എഡിറ്റ് ചെയ്തത് ജോസഫ് ഇടമറുകാണ് .

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും
  • പ്രസിദ്ധീകരണ വർഷം: 1982
  • രചന:എ.ടി. കോവൂർ
  • വിവർത്തനം:ജോസഫ് ഇടമറുക് 
  • അച്ചടി: Archana Printers, Kottayam
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1973- സ്‌മരണമണ്ഡലം- പി.കെ. നാരായണപിള്ള

1973-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ സ്‌മരണമണ്ഡലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973- സ്‌മരണമണ്ഡലം- പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ എന്ന അപര നാമത്തിൽ പ്രശസ്തനായ പി.കെ നാരായണപിള്ള തൻ്റെ ബാല്യകാലം, വിദ്യാഭ്യാസം, സാഹിത്യജീവിതം,സാമൂഹീക ജീവിതം എന്നിവയെക്കുറിച്ചും, കാലഘട്ടത്തിൻ്റെ സാംസ്ക്കാരിക, പൗരാണിക പശ്ചാത്തലത്തെയും വിശദമായി ഈ ആത്മകഥയിലൂടെ വരച്ചുകാട്ടുന്നു. മലയാളികളുടെ പാരമ്പര്യ ബോധം, വിദ്യാഭ്യാസം, സാമൂഹീക ചലനങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളും, കാഴ്ചപ്പാടുകളും ഈ കൃതിയിൽ വളരെ ശക്തമായ ഭാഷയിൽ പ്രതിഫലിക്കുന്നു. ഈ പുസ്തകം പൂത്തിയാക്കുവാൻ ഗ്രന്ഥകാരനു കഴിയാതെപോയി. ഈ പുസ്തകത്തിൻ്റെ മുൻ പിൻ കവർ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:സ്‌മരണമണ്ഡലം
  • രചയിതാവ്:പി.കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 168
  • അച്ചടി:The Kerala University Co-operative Stores Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – എവറസ്റ്റാരോഹണം- സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ്

1933 – ൽ സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ് രചിച്ച എവറസ്റ്റാരോഹണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാത്യു എം. കുഴിവേലിയാണ് .

1933 – എവറസ്റ്റാരോഹണം- സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ്

എവറസ്റ്റ് പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ബ്രിട്ടീഷ് പര്യവേഷകനും ആത്മീയ എഴുത്തുകാരനുമായ സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ് 1926 എഴുതി പ്രസിദ്ധീകരിച്ച ഒരു ക്ലാസിക് പർവ്വതാരോഹണ പുസ്തകമാണ് ദി എപ്പിക് ഓഫ് മൗണ്ട് എവറസ്റ്റ്. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള ആദ്യ കാല ബ്രിട്ടീഷ് പര്യവേഷണങ്ങൾ, 1924 -ൽ കൊടുമുടിയിൽ എത്താൻ   ശ്രെമിക്കുന്നതിനിടെ അപ്രത്യക്ഷനായ ജോർജ് മല്ലോറിയും ആൻഡ്രൂ ഇർവിനും നടത്തിയ നാടകീയവും നിഗൂഢവുമായ ശ്രെമവും ഇതിൽ വിവരിക്കുന്നു. സാഹസികത, ചരിത്രം, മനുഷ്യൻ്റെ സഹിഷ്‌ണുത എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഉജ്ജ്വല ശൈലിയിൽ ആണ് ഇത് എഴുതിയിരിക്കുന്നത്. എവറസ്റ്റാരോഹണശ്രമം വെറും ഒരു വിനോദപരമായ പ്രസ്ഥാനമോ ബാലിശമായ സംരംഭമോ അല്ലെന്നും, ഏറ്റവും വിജ്ഞാനപ്രദവും സാഹസികോൽബുദ്ധവും ആയ ഒരു ശ്രമമാണെന്നും ബോദ്ധ്യമായ അടിസ്ഥാനത്തിലാണ് ഈ പുസ്തകം മാത്യു എം. കുഴിവേലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 1924-നു ശേഷം വീണ്ടും എവറസ്റ്റ് പര്യടനസംഘം ഇക്കൊല്ലം പുറപ്പെടുന്നുണ്ടെന്നു കേട്ടതിനാൽ അവർക്കുകൂടി ഉപകാരപ്രദമാകുവാൻ വേണ്ടിയാണു ഈ പുസ്തകംവേഗത്തിൽ പ്രസിദ്ധീകരിച്ചത് .

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. )

  • പേര്:നാടകപൂർണ്ണിമ
  • രചയിതാവ്:കൈനിക്കര പത്മനാഭപിള്ള
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 524
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)- വി. രാമചന്ദ്രൻ

കോൺഗ്രസ് പരിവർത്തനവാദി  വൈസ് പ്രസിഡൻറ് വി. രാമചന്ദ്രൻ എഴുതിയ സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്) എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)- വി. രാമചന്ദ്രൻ

കോൺഗ്രസ്സ് പരിവർത്തനവാദികളുടെ വൈസ് പ്രെസിഡന്റായ ശ്രീ. വി രാമചന്ദ്രൻ എം എൽ എ മാർക്കൊരു തുറന്ന കത്ത് എന്ന പേരിൽ എഴുതിയ ലേഖനമാണിത്. 1972- ലെ സമയ ബന്ധിത പരിപാടിയിൽ പ്രഖ്യാപിച്ച കർഷക തൊഴിലാളി ബില്ലിന്റെ പിതൃത്വത്തെ ചൊല്ലി അവകാശം ഉന്നയിക്കുന്ന കോൺഗ്രസ് രാഷ്ട്രീയക്കാരെ ഇതിൽ വിമർശിക്കുന്നു. ബില്ലിന്റെ പരിധിയിൽ നിന്നും ഒരു ഹെക്ടർ വരെ ഭൂപരിധി ഉള്ളവരെ ഒഴിവാക്കിയത് കർഷകത്തൊഴിലാളികൾക്കു നേരെയുള്ള നീതി നിഷേധമാണെന്നു ലേഖകൻ പറയുന്നു. എല്ലാ കർഷക തൊഴിലാളികൾക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം എന്ന യൂത്ത് കോൺഗ്രസിന്റെ ആവശ്യത്തെ ഈ ബില്ലിൽ നിരാകരിക്കുകയും അങ്ങനെ കർഷകത്തൊഴിലാളികൾക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയൊരു സമീപനത്തിൽ ഭരണ കക്ഷിയിലെ സി പി ഐ ഈ വിഷയം ഏറ്റെടുക്കുകയോ മാർക്സിസ്റ് പാർട്ടിയുടെ ആവശ്യം അംഗീകരിക്കുകയോ ചെയ്തു നീതി നടപ്പാക്കണം എന്നും ലേഖകൻ ആവശ്യപ്പെടുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്കും പൈലറ്റുമാർക്കും അദ്ധ്യാപകർക്കും വേണ്ടി ശബ്ദമുയർത്തിയിട്ടുള്ള ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള മത്സരത്തേക്കാൾ അതാണ് ഇന്നിന്റെ ആവശ്യം എന്നും ലേഖകൻ അടിവരയിടുന്നു.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)
    • രചയിതാവ് : വി. രാമചന്ദ്രൻ
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി