1931 – കൊച്ചുറാണി

1931 -ൽ പ്രസിദ്ധീകരിച്ച് ,  ടി.എസ്. രാമയ്യരും , കെ.എസ്. കൃഷ്ണവാരിയരും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൊച്ചുറാണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1931 - കൊച്ചുറാണി
1931 – കൊച്ചുറാണി

ചതിയുടെയും പ്രതികാരത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രണയത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്ന ഒരു ക്ലാസിക് നോവലാണ് ‘കൊച്ചുറാണി’. ഒരു അപകടത്തിൽപ്പെട്ട് വഴിയിൽ അലഞ്ഞ ചാൾസ് എന്ന ചിത്രകാരന് അന്ന എന്ന ധനികയായ യുവതി അഭയം നൽകുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവർക്കിടയിൽ മൊട്ടിട്ട ആത്മാർത്ഥമായ പ്രണയം, അന്നയുടെ ഭീമമായ സ്വത്ത് കൈക്കലാക്കാൻ നോക്കുന്ന വക്കീലായ ഡേവിഡിൻ്റെ കണ്ണിലെ കരടായി മാറുന്നു. തുടർന്ന് ഡേവിഡും കൂട്ടാളി ഫ്യൂവും ചേർന്ന് ചാൾസിനെ മലഞ്ചെരുവിൽ നിന്ന് തള്ളിവിട്ട് കൊല്ലാൻ ശ്രമിക്കുകയും, അന്നയെ ക്രൂരമായി മാനസികരോഗ ആശുപത്രിയിലടയ്ക്കുകയും ചെയ്യുന്നു. എന്നാൽ മരണവക്ത്രത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ചാൾസ്, സുഹൃത്തുക്കളുടെ സഹായത്തോടെ തിരിച്ചെത്തി വില്ലന്മാർക്കെതിരെ നിയമപോരാട്ടം നടത്തുന്നതാണ് നോവലിൻ്റെ പ്രധാന ആകർഷണം. ഒടുവിൽ വില്ലന്മാർക്ക് അർഹമായ ശിക്ഷയും നായകനും നായികയ്ക്കും മംഗളകരമായ വിവാഹജീവിതവും സമ്മാനിച്ചുകൊണ്ട്, തിന്മയ്ക്കുമേൽ നന്മ നേടുന്ന ശാശ്വത വിജയത്തോടെയാണ് ഈ നോവൽ അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൊച്ചുറാണി
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 164
  • അച്ചടി: V.V. Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശിഖഗുരു ഗോവിന്ദസിംഹൻ – കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

1929 -ൽ പ്രസിദ്ധീകരിച്ച, കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ രചിച്ച ശിഖഗുരു ഗോവിന്ദസിംഹൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 – ശിഖഗുരു ഗോവിന്ദസിംഹൻ – കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള ‘ശിഖഗുരു’, ‘ഗോവിന്ദസിംഹൻ’ എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്. ഗുരു ഗോവിന്ദസിംഹൻ്റെ കർമ്മധീരതയും കഷ്ടപ്പാടുകളും എല്ലാവരും അനികരിക്കേണ്ടതാണെന്ന് ഗ്രന്ഥകാരൻ ഇതിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിഖഗുരു ഗോവിന്ദസിംഹൻ 
  • രചയിതാവ്: കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ
  • താളുകളുടെ എണ്ണം: 152
  • അച്ചടി: V. V. Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ

1930 -ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ രചിച്ച താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ

പ്രശസ്ത എഴുത്തുകാരി ബി. കല്യാണിയമ്മ ഒരു ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൃതിയാണിത്. ഇതൊരു വിവർത്തനമല്ല മറിച്ച് ഇംഗ്ലീഷ് കഥയിലെ സന്ദർഭങ്ങളെ മലയാളനാടിൻ്റെ സംസ്കാരത്തിനും ആചാരങ്ങൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതിയ കൃതിയാണ്. ദാരിദ്ര്യത്തിൽ ജനിച്ചതുകൊണ്ട് ഒരാൾ മോശക്കാരനാകുന്നില്ലെന്നും, മനുഷ്യൻ്റെ ശ്രേഷ്ഠത അളക്കേണ്ടത് അവൻ്റെ നല്ല സ്വഭാവവും പ്രവർത്തികളും നോക്കിയാണെന്നും ഈ  കഥയിൽ വ്യക്ത്മാക്കുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണപ്പണിക്കരുടെ നന്മയും, നായികയുടെ അമ്മയുടെ തറവാട്ടു മഹിമയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കാലത്തിനനുസരിച്ച് പഴയ ആചാരങ്ങളും കുലമഹിമയും മാറണമെന്നും വിവേക പൂർണ്ണമായ ചിന്തകൾ സമൂഹം സ്വീകരിക്കണമെന്നുമുള്ള വലിയൊരു സാമൂഹിക സന്ദേശമാണ് ഈ കഥയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം
  • രചയിതാവ്: ബി. കല്ല്യാണി അമ്മ
  • താളുകളുടെ എണ്ണം: 280
  • അച്ചടി: The Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ

1930 – ൽ പ്രസിദ്ധീകരിച്ച, വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച വിക്രമനീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - വിക്രമനീതി - വി.ടി. ശങ്കുണ്ണി മേനോൻ
1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ

1930-ൽ പ്രശസ്ത എഴുത്തുകാരൻ വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച, മലയാള സാഹിത്യത്തിലെ അതിവിശിഷ്ടവും അപൂർവ്വവുമായ ഒരു ചരിത്ര നോവലാണ് ‘വിക്രമനീതി’. ലോകപ്രശസ്തമായ യൂറോപ്യൻ ക്ലാസിക് സാഹിത്യത്തെ തികച്ചും കേരളീയമായ അന്തരീക്ഷത്തിലേക്ക് മാറ്റിയെഴുതിയ ഒരു സ്വതന്ത്ര പുനരാവിഷ്കാരമാണ് ഈ കൃതി. നാട്ടിലെ യഥാർത്ഥ നീതിപാലനം നേരിട്ടറിയാൻ ‘ആത്മാരാമ സന്യാസി’ എന്ന പേരിൽ വേഷംമാറി നാടുചുറ്റാനിറങ്ങുന്ന സാമൂതിരി മാനവിക്രമൻ തമ്പുരാൻ്റെ കഥയാണ് ‘വിക്രമനീതി’. രാജാവിൻ്റെ അഭാവത്തിൽ നാടുഭരിക്കുന്ന ക്രൂരനും കാമാന്ധനുമായ രാജപ്രതിനിധി പാറനമ്പിയുടെ ദുർഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. തനിക്കെതിരെ പ്രതികരിച്ച ഗോവിന്ദൻകുട്ടി എന്ന നിരപരാധിയായ യുവാവിനെ പാറനമ്പി വ്യാജക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുന്നു. അവനെ രക്ഷിക്കാൻ യാചിച്ചെത്തിയ അനിയത്തി ഉണ്ണിച്ചിരിക്കുട്ടിയെ ചതിക്കാൻ നോക്കുന്ന പാറനമ്പിയുടെ രഹസ്യങ്ങൾ വേഷംമാറിയ രാജാവ് തന്ത്രപൂർവ്വം കൈക്കലാക്കുന്നു.
അർദ്ധരാത്രിയിൽ ജയിൽ അധികാരിയായ കൊത്തുവാളുമായി ചേർന്ന് രാജാവ് ഒരു ബുദ്ധിപ്രയോഗിക്കുന്നു; അന്ന് ജയിലിൽ വെച്ച് സ്വാഭാവികമായി മരിച്ച ഒരു തടവുകാരൻ്റെ മൃതദേഹം കാണിച്ച് ഗോവിന്ദൻകുട്ടിയുടെ വധശിക്ഷ കഴിഞ്ഞുവെന്ന് പാറനമ്പിയെ വിശ്വസിപ്പിക്കുകയും, ഗോവിന്ദൻകുട്ടിയെ രഹസ്യമായി രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് രാജാവ് വലിയൊരു വിചാരണാ സഭ ഒരുക്കുന്നു. അവിടെ വെച്ച് സന്യാസി തൻ്റെ കാഷായ വേഷം അഴിച്ച് താൻ തന്നെയാണ് സാക്ഷാൽ തമ്പുരാൻ എന്ന് വെളിപ്പെടുത്തുന്നതോടെ പാറനമ്പിയുടെ കൊടുംചതികളും കാമഭ്രാന്തും ജനമധ്യത്തിൽ പരസ്യമാവുന്നു. വഴിയിൽ വെച്ച് രാജാവിനെ തിരിച്ചറിയാതെ പരിഹസിച്ച വിടുവായനായ കേശവൻ നായർക്ക് ലഭിക്കുന്ന രസകരമായ ശിക്ഷയും, ജയിൽ മോചിതനായ ഗോവിന്ദൻകുട്ടിയും മാധവിക്കുട്ടിയും തമ്മിലുള്ള പ്രണയസാഫല്യവും, ഒടുവിൽ തൻ്റെ പ്രിയതമയായ ശ്രീദേവിയെ രാജപത്നിയായി സ്വീകരിച്ച് തമ്പുരാൻ കൊട്ടാരത്തിലേക്ക് മടങ്ങുന്നതുമായ ശുഭപര്യവസാനമാണ് ഈ കൃതിയുടേത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിക്രമനീതി
  • രചയിതാവ്:  വി.ടി. ശങ്കുണ്ണി മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 184
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം

1940 – ൽ പ്രസിദ്ധീകരിച്ച, ജി.എസ്സ്. ശ്രീനിവാസയ്യർ വ്യാഖ്യാതാവായ ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഏറ്റവും ഉദ്വേഗഭരിതവും ആവേശമുണർത്തുന്നതുമായ ഭാഗമാണ് ‘യുദ്ധകാണ്ഡം’. ഈ പുസ്തകം ആ മഹത്തായ യുദ്ധത്തിൻ്റെ ആദ്യഭാഗത്തെയാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ഹനുമാൻ്റെ ലങ്കാവിവരണത്തിൽ തുടങ്ങി വിഭീഷണൻ്റെ ശരണാഗതി, കടലിനു കുറുകെയുള്ള സേതുബന്ധനം, ലങ്കയിലെ കോട്ടവാതിലുകൾ തകർത്തുള്ള വാനരപ്പടയുടെ മുന്നേറ്റം എന്നിവയെല്ലാം ഇതിൽ ശ്ലോകരൂപത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ ഇന്ദ്രജിത്തിൻ്റെ നാഗപാശവും കുംഭകർണ്ണൻ്റെ ഉഗ്രമായ പോരാട്ടവും വധവും വരെയുള്ള പ്രധാന കഥാസന്ദർഭങ്ങൾ ഇതിലുണ്ട്. കേവലം ഒരു യുദ്ധകഥ എന്നതിനപ്പുറം, പുസ്തകത്തിൻ്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന ‘അംഗന്യാസാദി മന്ത്രങ്ങളും’ ധ്യാനശ്ലോകങ്ങളും ഈ ഗ്രന്ഥത്തിന് വലിയൊരു ആത്മീയമാഹാത്മ്യം കൂടി നൽകുന്നു. അധർമ്മത്തിന്മേൽ ധർമ്മം നേടുന്ന വിജയത്തിൻ്റെ ഈ കഥ ഭക്തിയോടൊപ്പം മികച്ച നയതന്ത്രപാഠങ്ങളും നമുക്ക് സമ്മാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമദ്വാല്മീകിരാമായണം – യുദ്ധകാണ്ഡം – ഒന്നാം ഭാഗം
  • വ്യാഖ്യാതാവ്: ജി. എസ്സ്. ശ്രീനിവാസയ്യർ
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: സ്കോളർ പ്രസ്സ്, പാലക്കാട്
  • താളുകളുടെ എണ്ണം: 790
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – ഭൈഷജ്യ രത്നാകരം – സൈമൺ

1969 – ൽ പ്രസിദ്ധീകരിച്ച, സൈമൺ രചിച്ച  ഭൈഷജ്യ രത്നാകരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1969 - ഭൈഷജ്യ രത്നാകരം - സൈമൺ
1969 – ഭൈഷജ്യ രത്നാകരം – സൈമൺ

ആയുർവേദ ചികിത്സാശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥമാണ് ഈ കൃതി. പരമ്പരാഗത ആയുർവേദ ഔഷധനിർമ്മാണരീതികൾ, രോഗനിർണയം, ചികിത്സാവിധികൾ, വിവിധ ഔഷധയോഗങ്ങൾ എന്നിവയെ സാധാരണ വായനക്കാർക്കും ചികിത്സാരംഗത്തുള്ളവർക്കും പരിചയപ്പെടുത്തുന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. ആയുർവേദത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, ദോഷങ്ങൾ (വാതം, പിത്തം, കഫം) സംബന്ധിച്ച വിവരണം, വിവിധ രോഗങ്ങളുടെയും ലക്ഷണങ്ങളുടെയും വിശദീകരണം, ഔഷധസസ്യങ്ങളുടെ ഗുണങ്ങളും ഉപയോഗങ്ങളും,കഷായം, ചൂർണം, ലേഹ്യം, തൈലം തുടങ്ങിയ ഔഷധരൂപങ്ങളുടെ നിർമ്മാണരീതികൾ, രോഗാനുസൃത ചികിത്സായോഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭൈഷജ്യ രത്നാകരം
  • രചന: സൈമൺ
  • അച്ചടി: The Printing Centre, Kottayam
  • താളുകളുടെ എണ്ണം: 414
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – ഭാരതീയ പൂജ

1973-ൽ Ernakulam Liturgical centre –ൽ നിന്നും സംവിധാനം ചെയ്ത ഭാരതീയ പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - ഭാരതീയ പൂജ
1974 – ഭാരതീയ പൂജ

ഭാരതീയ അനാഫൊറ തർജ്ജമ ചെയ്ത് കുർബ്ബാനയുടെ പ്രാരംഭഗാനങ്ങളും സമാപന പ്രാർത്ഥനകളും സന്ദർഭാനുസരണമായി കൂട്ടിച്ചേർത്ത് ഭാരതീയ പൂജ എന്ന പേരിൽ Experimentation centre കളിൽ ഉപയോഗിക്കുന്നതിനായി 1973-ആഗസ്റ്റിൽ Ernakulam Liturgical Centre -ൽ നിന്നും പ്രസിദ്ധം ചെയ്തിരുന്നു. അതു എറണാകുളം St. Mary’s Catheedrel – ൻ്റെ പ്രതിഷ്ഠാകർമ്മം പ്രമാണിച്ച് മുദ്രണം ചെയ്യപ്പെടുകയായിരുന്നു.

ഈ ഗ്രന്ഥത്തിലെ ഏതാനും ഗാനങ്ങൾ ബാംഗ്ലൂർ ധർമ്മാരം കോളേജിൽ നിന്നും പ്രസിദ്ധം ചെയ്ത ഭാരതീയ പൂജാർപ്പണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതീയ പൂജ
  • താളുകളുടെ എണ്ണം: 46
  • പ്രസാധകൻ: Ernakulam Liturgical centre
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ

1932 -ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ രചിച്ച ആശാഭംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1932 - ആശാഭംഗം - കുന്നത്ത് ജനാർദ്ദനമേനോൻ
1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ

കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച ‘ആശാഭംഗം’ എന്ന നോവൽ, മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണകാലത്തെ ചരിത്രപശ്ചാത്തലത്തിൽ വിടർന്ന ഉദാത്തമായൊരു പ്രണയദുരന്തമാണ്. ഗംഗാ-യമുനാ നദികളുടെ പുണ്യതീരത്തുള്ള വീരനഗരത്തിൽ ഒന്നിച്ച് കാൽപ്പാടുകൾ പതിപ്പിച്ചു വളർന്ന നരേന്ദ്രൻ, ശ്രീശൻ, ഹേമലത എന്നീ മൂന്ന് ആത്മാക്കളുടെ സങ്കീർണ്ണമായ ഹൃദയബന്ധങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അഭിജാതവംശജനും സമ്പന്നനുമെങ്കിലും ആത്മനിയന്ത്രണമില്ലാത്ത കോപിഷ്ഠനായിരുന്നു നരേന്ദ്രൻ; എന്നാൽ ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള ശ്രീശനാകട്ടെ ബലിഷ്ഠനും അതിലേറെ ശാന്തനുമായിരുന്നു. ഹേമലതയുടെ നിർമ്മലമായ സൗഹൃദത്തിനായി ബാല്യത്തിൽത്തന്നെ ഇവർക്കിടയിൽ മത്സരത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. കൗമാരം യൗവനത്തിന് വഴിമാറിയപ്പോൾ, ഹേമലതയുടെ മനസ്സിൽ ശ്രീശനോടുള്ള പ്രണയം പച്ചപിടിക്കുന്നത് നരേന്ദ്രനിൽ കടുത്ത അസൂയയും വിദ്വേഷവും ജനിപ്പിച്ചു. എന്നാൽ കാലത്തിൻ്റെ അനിവാര്യമായ ഒഴുക്കിലും സാമൂഹിക വ്യവസ്ഥിതികളുടെ സമ്മർദ്ദത്തിലും പെട്ട് ഹേമലതയ്ക്ക് മറ്റൊരാളുടെ പരിണയപങ്കാളിയാകേണ്ടി വന്നു.

വർഷങ്ങൾക്ക് ശേഷം, നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളിൽ ഉരുകുന്ന നരേന്ദ്രൻ ഹേമലതയെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ കഥ അതിൻ്റെ വൈകാരികമായ പരകോടിയിൽ എത്തുന്നു. താൻ പ്രാണനെപ്പോലെ സ്നേഹിച്ച നരേന്ദ്രനെ ഓർക്കുമ്പോഴും, തന്റെ പതിവ്രതാധർമ്മത്തിനും ഭർത്താവിനോടുള്ള വിശ്വസ്തതയ്ക്കും മുകളിൽ കറപുരണ്ടൊരു ജീവിതം നയിക്കാൻ ഹേമലത തയ്യാറായില്ല. ഒടുവിൽ, ഒമ്പത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ അനുരാഗത്തിന്റെ അനശ്വര പ്രതീകമായി നരേന്ദ്രൻ തൻ്റെ കൈകളിൽ അണിയിച്ചിരുന്ന ‘മുല്ലവള്ളിവള’, അവനെക്കൊണ്ടുതന്നെ അഴിപ്പിച്ച് അവൾ യമുനാനദിയിലെ പ്രവാഹത്തിലേക്ക് ഒഴുക്കിക്കളയുന്നു. ആ വളയോടൊപ്പം അവരുടെ ഒന്നാകാനുള്ള സകല പ്രതീക്ഷകളും ഒലിച്ചുപോയ ആ നിമിഷമാണ് നോവലിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന ‘ആശാഭംഗം’. വ്യക്തിപരമായ കാമനകൾക്കും പ്രണയനൈരാശ്യങ്ങൾക്കും അപ്പുറം, മനുഷ്യൻ ജീവിക്കേണ്ടത് അവനവൻ്റെ കടമകളും സനാതനമായ ‘സ്വധർമ്മവും’ അനുഷ്ഠിച്ചുകൊണ്ടാവണമെന്ന വലിയൊരു തത്വശാസ്ത്രം നരേന്ദ്രനെ ബോധ്യപ്പെടുത്തി, അവനെ രാജ്യഭരണത്തിലേക്ക് മടക്കി അയക്കുന്ന ഹേമലതയുടെ ആത്മത്യാഗത്തോടെയാണ് ഈ ക്ലാസിക് കൃതി അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആശാഭംഗം 
  • രചയിതാവ്:  കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • അച്ചടി:  വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള

1933 -ൽ പ്രസിദ്ധീകരിച്ച, ഇ. വി. കൃഷ്ണപിള്ള രചിച്ച ഭാസ്ക്കരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള

ഈ പുസ്തകത്തിൽ ഭാസ്കരൻ എന്ന കഥാപാത്രത്തിലൂടെ ആ കാലഘട്ടത്തിലെ ഒരു വിദ്യാർത്ഥിയുടെ അനുഭവങ്ങളും ധാർമ്മിക മൂല്യങ്ങളും ദൈനംദിന ജീവിതവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഭാസ്കരൻ എന്ന കുട്ടി, തൻ്റെ നിഷ്കളങ്കത കൊണ്ടും നല്ല ശീലങ്ങൾ കൊണ്ടും മുതിർന്നവരോടുള്ള ബഹുമാനം കൊണ്ടും എല്ലാവരുടെയും പ്രിയങ്കരനായി മാറുന്നതാണ് ഇതിവൃത്തം.
​കുട്ടികളിൽ സൽസ്വഭാവം, സത്യസന്ധത, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള സ്നേഹം എന്നിവ വളർത്താൻ ഉതകുന്ന ചെറിയ കൊച്ചു സംഭവങ്ങളിലൂടെയാണ് ഇ.വി. കൃഷ്ണപിള്ള ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാസ്ക്കരൻ 
  • രചയിതാവ്: ഇ. വി. കൃഷ്ണപിള്ള
  • താളുകളുടെ എണ്ണം:72
  • അച്ചടി: ശ്രീരാമ വിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – അറീലിയസിൻ്റെ ആത്മനിവേദനം – മാർക്കസ് അറീലിയസ്

മാർക്കസ് അറീലിയസ് രചിച്ച് പി. ശേഷാദ്രി അയ്യർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അറീലിയസിൻ്റെ ആത്മനിവേദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 – അറീലിയസിൻ്റെ ആത്മനിവേദനം – മാർക്കസ് അറീലിയസ്

റോമൻ ചക്രവർത്തിയും സ്റ്റോയിക് (Stoic) തത്ത്വചിന്തകനുമായിരുന്ന മാർക്കസ് അറീലിയസിന്റെ ലോകപ്രശസ്തമായ ‘മെഡിറ്റേഷൻസ്’ (Meditations) എന്ന കൃതിയുടെ മലയാള വിവർത്തനമാണ് ‘അറീലിയസിന്റെ ആത്മനിവേദനം’. പ്രശസ്ത ഭാഷാപണ്ഡിതനും വിവർത്തകനുമായിരുന്ന പി. ശേഷാദ്രി അയ്യർ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

​ബാഹ്യലോകത്തെ പ്രതികൂല സാഹചര്യങ്ങളിലും മനസ്സിന്റെ ശാന്തതയും ആത്മനിയന്ത്രണവും എങ്ങനെ നിലനിർത്താം എന്ന് വ്യക്തമാക്കുന്ന ചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്. ​ഒരു ചക്രവർത്തി എന്ന നിലയിലുള്ള തന്റെ യുദ്ധകാല ജീവിതത്തിനിടയിലും ഭരണനിർവഹണത്തിനിടയിലും സ്വയം വഴിനടത്താനായി അദ്ദേഹം കുറിച്ചുവെച്ച ആത്മഗതങ്ങളുടെ സമാഹാരമാണിത്. ‘ആത്മനിവേദനം’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, ആത്മാവിനോട് തന്നെയുള്ള സംവാദമായാണ് ഇതിന്റെ രചന. സ്റ്റോയിസിസം (Stoicism) എന്ന തത്ത്വചിന്താ ശാഖയിലെ ഏറ്റവും മികച്ച പ്രായോഗിക ഗ്രന്ഥങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. മലയാള വിവർത്തന സാഹിത്യത്തിലെ ചരിത്രപരമായ ഒരു നാഴികക്കല്ലാണ് പി. ശേഷാദ്രി അയ്യരുടെ ഈ കൃതി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അറീലിയസിൻ്റെ ആത്മനിവേദനം
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 250
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി