1975- ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്

1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975- ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്

ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വിവാദപരവും ഗൗരവപരവുമായ കാലഘട്ടമാണ് അടിയന്തരാവസ്ഥ -1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ടു. മൗലിക അവകാശങ്ങളുടെ നിഷേധം, പ്രതിപക്ഷ നേതാക്കളുടെ തടവ്, സഞ്ജയ് ഗാന്ധിയുടെ അതിക്രമവും, അനധികൃത പദ്ധതികളും ഇവയൊക്കെയാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധി, അടിയന്തരാവസ്ഥ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ പ്രധാന ശക്തിയായി മാറി. നിയമപരമായി അധികാരമില്ലാതിരുന്നിട്ടും, ജനസംഖ്യ നിയന്ത്രണം, സ്ലം നീക്കം, അക്ഷരമാലിന്യ നിവാരണം, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ എന്നിങ്ങനെയുള്ള പദ്ധതികളിൽ നേരിട്ടുള്ള ഇടപെടലുകൾ നടത്തുകയും, ലക്ഷക്കണക്കിന് പുരുഷന്മാരെ തെരുവിൽ നിന്ന് പിടിച്ചു കൊണ്ടുപോയി വന്ധ്യംകരിക്കുകയും, പിന്നോക്ക വിഭാഗങ്ങളെ ഇത് വളരെയധികം ബാധിക്കുകയും ചെയ്തു. ഭരണകക്ഷിയായ കോൺഗ്രസ്സിൽ ഉൾപാർട്ടി ജനാധിപത്യം വളരെ വേഗത്തിൽ അവസാനിക്കുകയും ഇന്ദിരയുടെ ഇച്ഛക്കനുസരിച്ചു കോൺഗ്രസ്സിൻ്റെ നയ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അടക്കിവാഴ്ചക്കെതിരെ പരിവർത്തനവാദിയായ കെ.പി.ഏ. അസ്സീസ് എഴുതിയതാണ് ഈ ലഘുലേഖ.

തളിപ്പറമ്പിൽ നിന്നുള്ള എസ് .കെ മാധവൻ മാഷിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ദിരയുടെ അടിയന്തിരം – സഞ്ജയൻ്റെ വരവ്
  • രചയിതാവ് : കെ.പി.ഏ. അസ്സീസ്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ : Parivarthanavadikal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *